Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: کهف   آیت:
قَالَ اَلَمْ اَقُلْ لَّكَ اِنَّكَ لَنْ تَسْتَطِیْعَ مَعِیَ صَبْرًا ۟
ഖദിർ മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: മൂസാ! തീർച്ചയായും താങ്കൾക്ക് ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എന്നോടൊപ്പം ക്ഷമിച്ചു നിലകൊള്ളാൻ കഴിയില്ലെന്ന് ഞാൻ താങ്കളോട് പറഞ്ഞതായിരുന്നില്ലേ?!
عربي تفسیرونه:
قَالَ اِنْ سَاَلْتُكَ عَنْ شَیْ بَعْدَهَا فَلَا تُصٰحِبْنِیْ ۚ— قَدْ بَلَغْتَ مِنْ لَّدُنِّیْ عُذْرًا ۟
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: ഇനിയൊരു തവണ ഞാൻ എന്തെങ്കിലും കാര്യത്തെ കുറിച്ച് ചോദിക്കുകയാണെങ്കിൽ എന്നെ താങ്കൾ വിട്ടുപിരിഞ്ഞോളൂ. കാരണം, രണ്ട് തവണ താങ്കളുടെ കൽപ്പന ധിക്കരിച്ചതിനാൽ എന്നോടുള്ള സഹവാസം വെടിയാൻ മതിയായ കാരണം താങ്കൾക്ക് ലഭിച്ചിരിക്കുന്നു.
عربي تفسیرونه:
فَانْطَلَقَا ۫— حَتّٰۤی اِذَاۤ اَتَیَاۤ اَهْلَ قَرْیَةِ ١سْتَطْعَمَاۤ اَهْلَهَا فَاَبَوْا اَنْ یُّضَیِّفُوْهُمَا فَوَجَدَا فِیْهَا جِدَارًا یُّرِیْدُ اَنْ یَّنْقَضَّ فَاَقَامَهٗ ؕ— قَالَ لَوْ شِئْتَ لَتَّخَذْتَ عَلَیْهِ اَجْرًا ۟
ശേഷം അവർ രണ്ട് പേരും യാത്ര തുടർന്നു. ഒരു നാട്ടുകാരുടെ അടുക്കൽ എത്തിയപ്പോൾ അവരുടെ അടുത്ത് നിന്ന് ഇവർ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ആ നാട്ടുകാർ അവർക്ക് ഭക്ഷണം നൽകാനും, അതിഥികൾക്കുള്ള അവകാശം നിർവ്വഹിക്കാനും വിസമ്മതിച്ചു. ആ നാട്ടിൽ തകർന്നുവീഴാനായിട്ടുള്ള, ചെരിഞ്ഞു നിൽക്കുന്ന ഒരു മതിൽ അവർ കണ്ടു. ഖദിർ അത് നേരെയാക്കി നൽകി. അപ്പോൾ മൂസാ -عَلَيْهِ السَّلَامُ- ഖദിറിനോട് പറഞ്ഞു: അത് നന്നാക്കുന്നതിന് എന്തെങ്കിലും പ്രതിഫലം താങ്കൾ സ്വീകരിച്ചിരുന്നെങ്കിൽ; അവർ നമുക്ക് ആതിഥ്യമരുളാത്തതിനാൽ നമുക്കാകട്ടെ (പണത്തിന്) ആവശ്യമുണ്ട് താനും.
عربي تفسیرونه:
قَالَ هٰذَا فِرَاقُ بَیْنِیْ وَبَیْنِكَ ۚ— سَاُنَبِّئُكَ بِتَاْوِیْلِ مَا لَمْ تَسْتَطِعْ عَّلَیْهِ صَبْرًا ۟
ഖദിർ മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: മതിൽ നേരെയാക്കിയതിന് പ്രതിഫലം പറ്റാതിരുന്നതിൽ എന്നോട് എതിരുപറഞ്ഞതോടെ ഞാനും താങ്കളും പിരിയാനുള്ള സന്ദർഭമെത്തിയിരിക്കുന്നു. ഞാൻ ചെയ്ത കാര്യങ്ങളിൽ നിങ്ങൾക്ക് ക്ഷമയോടെ നിലകൊള്ളാൻ സാധിക്കാതിരുന്നവയുടെ വിശദീകരണം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരാം.
عربي تفسیرونه:
اَمَّا السَّفِیْنَةُ فَكَانَتْ لِمَسٰكِیْنَ یَعْمَلُوْنَ فِی الْبَحْرِ فَاَرَدْتُّ اَنْ اَعِیْبَهَا وَكَانَ وَرَآءَهُمْ مَّلِكٌ یَّاْخُذُ كُلَّ سَفِیْنَةٍ غَصْبًا ۟
താങ്കൾ എന്നെ എതിർക്കാൻ കാരണമായ, ഞാൻ ഓട്ടയാക്കിയ ആ കപ്പലാകട്ടെ; സമുദ്രത്തിൽ പോയി കപ്പലിൽ പണിയെടുക്കുന്ന ചില ദുർബലരുടേതായിരുന്നു അത്. അവർക്ക് ആ കപ്പലിനെ സംരക്ഷിക്കാൻ കഴിയില്ല. ഞാൻ അതിൽ ഉണ്ടാക്കിയ ഓട്ട വഴി കപ്പലിന് ഒരു ന്യൂനത വരുത്തുവാനും, അതിലൂടെ അവരുടെ മുന്നിലുള്ള ഒരു രാജാവ് ആ കപ്പൽ പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനുമാണ് ഞാൻ ഉദ്ദേശിച്ചത്. എല്ലാ നല്ല കപ്പലുകളും അതിൻ്റെ ഉടമസ്ഥരിൽ നിന്ന് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്ന ഒരാളായിരുന്നു ഈ രാജാവ്. എന്നാൽ ന്യൂനതകളുള്ള കപ്പലുകൾ അയാൾ വെറുതെ വിട്ടിരുന്നു.
عربي تفسیرونه:
وَاَمَّا الْغُلٰمُ فَكَانَ اَبَوٰهُ مُؤْمِنَیْنِ فَخَشِیْنَاۤ اَنْ یُّرْهِقَهُمَا طُغْیَانًا وَّكُفْرًا ۟ۚ
ഞാൻ കൊലപ്പെടുത്തിയതിൽ താങ്കൾ എതിർപ്പ് പ്രകടിപ്പിച്ച ആ കുട്ടിയാകട്ടെ; അവൻ്റെ മാതാപിതാക്കൾ (അല്ലാഹുവിൽ) വിശ്വസിച്ചവരായിരുന്നു. അവനാകട്ടെ, (അല്ലാഹുവിനെ) നിഷേധിക്കുന്നവനായി മാറുമെന്ന് അല്ലാഹുവിന് അറിയുന്നവനുമാണ്. പ്രായപൂർത്തി ആയാൽ അവൻ തൻ്റെ മാതാപിതാക്കളെ അല്ലാഹുവിനെ നിഷേധിക്കുന്നതിലേക്കും അതിക്രമം പ്രവർത്തിക്കുന്നതിലേക്കും എത്തിക്കുമെന്ന് നാം ഭയന്നു. അവർക്ക് രണ്ടു പേർക്കും ആ കുട്ടിയോടുള്ള അതിരുവിട്ട സ്നേഹമോ, കടുത്ത ആശ്രിതത്വമോ കാരണത്താൽ (അങ്ങനെ സംഭവിച്ചേക്കാം).
عربي تفسیرونه:
فَاَرَدْنَاۤ اَنْ یُّبْدِلَهُمَا رَبُّهُمَا خَیْرًا مِّنْهُ زَكٰوةً وَّاَقْرَبَ رُحْمًا ۟
അല്ലാഹു അവനെക്കാൾ നല്ല മതചിട്ടയും സൽസ്വഭാവവും തിന്മകളിൽ നിന്ന് പരിശുദ്ധിയുമുള്ള, തൻ്റെ മാതാപിതാക്കളോട് ഇവനെക്കാൾ കാരുണ്യം പുലർത്തുന്ന ഒരു കുട്ടിയെ പകരംനൽകണമെന്ന് നാം ആഗ്രഹിച്ചു.
عربي تفسیرونه:
وَاَمَّا الْجِدَارُ فَكَانَ لِغُلٰمَیْنِ یَتِیْمَیْنِ فِی الْمَدِیْنَةِ وَكَانَ تَحْتَهٗ كَنْزٌ لَّهُمَا وَكَانَ اَبُوْهُمَا صَالِحًا ۚ— فَاَرَادَ رَبُّكَ اَنْ یَّبْلُغَاۤ اَشُدَّهُمَا وَیَسْتَخْرِجَا كَنْزَهُمَا ۖۗ— رَحْمَةً مِّنْ رَّبِّكَ ۚ— وَمَا فَعَلْتُهٗ عَنْ اَمْرِیْ ؕ— ذٰلِكَ تَاْوِیْلُ مَا لَمْ تَسْطِعْ عَّلَیْهِ صَبْرًا ۟ؕ۠
എന്നോട് താങ്കൾ വിയോജിപ്പ് പ്രകടിപ്പിച്ച, ഞാൻ നന്നാക്കി നൽകിയ ആ മതിലാകട്ടെ; അത് നാം എത്തിച്ചേർന്ന ആ പട്ടണത്തിലെ രണ്ട് ചെറിയ കുട്ടികളുടേതായിരുന്നു. അവരുടെ രണ്ടു പേരുടെയും പിതാവ് മരിച്ചിരിക്കുന്നു. ആ മതിലിൻ്റെ താഴെയായി കുഴിച്ചിടപ്പെട്ട, അവർക്കുള്ള ഒരു നിധിയുണ്ട്. ഈ രണ്ട് കുട്ടികളുടെയും പിതാവാകട്ടെ, ഒരു സുകൃതവാനായിരുന്നു. അതിനാൽ -മൂസാ- അവർ രണ്ട് പേരും വിവേകത്തിൻ്റെ പ്രായമെത്തുകയും, വലുതാവുകയും ചെയ്താൽ ആ മതിലിന് താഴെ കുഴിച്ചിടപ്പെട്ട അവരുടെ നിധി പുറത്തെടുക്കണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു. ആ മതിലെങ്ങാനും ഇപ്പോൾ തകർന്നുവീണാൽ അതിൻ്റെ താഴെയുള്ള സമ്പാദ്യം പുറത്താവുകയും, പാഴായിപ്പോവുകയും ചെയ്തേക്കാം. ഈ രൂപത്തിൽ കാര്യങ്ങൾ ക്രമീകരിച്ചത് ആ രണ്ട് കുട്ടികളോടുള്ള നിൻ്റെ രക്ഷിതാവിൻ്റെ പക്കൽ നിന്നുള്ള കാരുണ്യമായി കൊണ്ടാണ്. എൻ്റെ സ്വന്തം തീരുമാനപ്രകാരം ഞാൻ ചെയ്തതല്ല ഇത്. താങ്കൾക്ക് ക്ഷമിച്ചു നിലകൊള്ളാൻ സാധിക്കാത്ത വിഷയത്തിൻ്റെ വിശദീകരണമാണിത്.
عربي تفسیرونه:
وَیَسْـَٔلُوْنَكَ عَنْ ذِی الْقَرْنَیْنِ ؕ— قُلْ سَاَتْلُوْا عَلَیْكُمْ مِّنْهُ ذِكْرًا ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരും യഹൂദരും നിന്നെ പരീക്ഷിക്കുന്നതിനായി ദുൽഖർനൈനിനെ കുറിച്ച് താങ്കളോട് ചോദിക്കുന്നു. പറയുക: നിങ്ങൾക്ക് പാഠമുൾക്കൊള്ളാനും ചിന്തിക്കുന്നതിനുമായി അദ്ദേഹത്തിൻ്റെ ചരിത്രത്തിൽ നിന്ന് ഒരു ഭാഗം ഞാൻ നിങ്ങൾക്ക് പാരായണം ചെയ്തു കേൾപ്പിക്കാം.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• وجوب التأني والتثبت وعدم المبادرة إلى الحكم على الشيء.
• ഒരു കാര്യത്തിൽ വിധി പറയുന്നതിന് മുൻപ് -തിരക്കു പിടിക്കാതെ- അവധാനത കാത്തുസൂക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

• أن الأمور تجري أحكامها على ظاهرها، وتُعَلق بها الأحكام الدنيوية في الأموال والدماء وغيرها.
• ഓരോന്നിൻ്റെയും വിധികൾ അവയുടെ ബാഹ്യരൂപങ്ങളുടെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കപ്പെടുക. സമ്പത്ത്, ജീവൻ പോലുള്ള കാര്യങ്ങളിൽ ഐഹികലോകത്ത് ചാർത്തപ്പെടുന്ന വിധിവിലക്കുകൾ ഇത് നോക്കിക്കൊണ്ടാണ് സ്വീകരിക്കുക.

• يُدْفَع الشر الكبير بارتكاب الشر الصغير، ويُرَاعَى أكبر المصلحتين بتفويت أدناهما.
• ചെറിയ തിന്മ കൊണ്ട് വലിയ തിന്മ തടുത്തു നിർത്താം. വലിയ നന്മക്കായി അതിനെക്കാൾ ചെറിയ നന്മകൾ നഷ്ടപ്പെടുത്തുകയും ചെയ്യാം.

• ينبغي للصاحب ألا يفارق صاحبه ويترك صحبته حتى يُعْتِبَه ويُعْذِر منه.
• തൻ്റെ കൂട്ടുകാരനെ ഉപദേശിക്കുകയും, അവന് ഒഴിവുകഴിവ് നൽകുകയും ചെയ്തതിന് ശേഷമേ അവനുമായുള്ള ബന്ധം പിരിയാവൂ.

• استعمال الأدب مع الله تعالى في الألفاظ بنسبة الخير إليه وعدم نسبة الشر إليه .
• അല്ലാഹുവിനോടുള്ള മര്യാദകൾ സംസാരത്തിലെ പ്രയോഗങ്ങളിൽ പാലിക്കണം. നന്മ അവനിലേക്ക് ചേർത്തിപ്പറയുകയും, തിന്മ അവനിലേക്ക് ചേർത്താതിരിക്കുകയും ചെയ്യണം.

• أن العبد الصالح يحفظه الله في نفسه وفي ذريته.
• സച്ചരിതരായ ദാസന്മാരെയും അവരുടെ സന്താനങ്ങളെയും അല്ലാഹു സംരക്ഷിക്കുന്നതാണ്.

 
د معناګانو ژباړه سورت: کهف
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول