د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه آیت: (219) سورت: البقرة
یَسْـَٔلُوْنَكَ عَنِ الْخَمْرِ وَالْمَیْسِرِ ؕ— قُلْ فِیْهِمَاۤ اِثْمٌ كَبِیْرٌ وَّمَنَافِعُ لِلنَّاسِ ؗ— وَاِثْمُهُمَاۤ اَكْبَرُ مِنْ نَّفْعِهِمَا ؕ— وَیَسْـَٔلُوْنَكَ مَاذَا یُنْفِقُوْنَ ؕ۬— قُلِ الْعَفْوَؕ— كَذٰلِكَ یُبَیِّنُ اللّٰهُ لَكُمُ الْاٰیٰتِ لَعَلَّكُمْ تَتَفَكَّرُوْنَ ۟ۙ
നബിയേ, താങ്കളുടെ അനുയായികൾ താങ്കളോട് മദ്യത്തെ (ബുദ്ധിയെ മറയ്ക്കുകയും നീക്കിക്കളയുകയും ചെയ്യുന്ന എല്ലാ വസ്തുക്കളുമാണ് മദ്യം എന്നത് കൊണ്ട് ഉദ്ദേശം)ക്കുറിച്ച് ചോദിക്കുന്നു. അത് കുടിക്കുന്നതിനെയും വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയും കുറിച്ച് ചോദിക്കുന്നു ? ചൂതാട്ടത്തെക്കുറിച്ചും അവർ ചോദിക്കുന്നു. (മത്സരങ്ങളിലൂടെ പണം സമ്പാദിക്കലാണ് ചൂതാട്ടം. അഥവാ പന്തയത്തിൽ പങ്കെടുക്കുന്ന രണ്ടു കക്ഷികളും അതിൽ തോറ്റാൽ പണം പകരം വെക്കുന്നു.) അവരോട് ഉത്തരം പറയുക: അവ രണ്ടിലും പല ദോഷങ്ങളുമുണ്ട്. അഥവാ, ബുദ്ധിയും സമ്പത്തും നശിപ്പിക്കുക, പരസ്പരം ശത്രുതയും വിദ്വേഷവും വളർത്തുക പോലുള്ള ദുന്യാവിനെയും ദീനിനെയും ബാധിക്കുന്ന നിരവധിഉപദ്രവകരമായ കാര്യങ്ങളുണ്ട്. സമ്പത്തുണ്ടാക്കൽ പോലുള്ള ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അതിന്റെ ദൂഷ്യഫലങ്ങളും അതുകൊണ്ടുണ്ടാകുന്ന പാപവും പ്രയോജനത്തെക്കാൾ വലുതാണ്. ഉപകാരത്തെക്കാൾ ഉപദ്രവമുള്ള കാര്യങ്ങളിൽ നിന്ന് ബുദ്ധിയുള്ളവരെല്ലാം അകന്നുനിൽക്കും. മദ്യം നിഷിദ്ധമാക്കുന്നതിൻറെ ആമുഖമായിട്ടാണ് ഈ വിശദീകരണം അല്ലാഹു നൽകിയത്. ഓ നബിയേ, താങ്കളുടെ സഹാബിമാർ ചോദിക്കുന്നു, പുണ്യം ലഭിക്കാൻ എത്രയാണവർ ചെലവ് ചെയ്യേണ്ടതെന്ന്. നീ പറയുക: അത്യാവശ്യം കഴിച്ച് മിച്ചമുള്ളത് നിങ്ങൾ ചിലവഴിക്കുക. (ഇത് ആദ്യകാലങ്ങളിലെ നിയമമായിരുന്നു. പിന്നീട് നിശ്ചിത ഇനം സമ്പത്തിൽ നിശ്ചിത തോതനുസരിച്ച് സകാത്ത് നിർബന്ധമാക്കപ്പെട്ടു). നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക് ഇതുപോലെ സംശയരഹിതമായി തെളിവുകൾ വിവരിച്ചുതരുന്നു.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• الجهل بعواقب الأمور قد يجعل المرء يكره ما ينفعه ويحب ما يضره، وعلى المرء أن يسأل الله الهداية للرشاد.
• കാര്യങ്ങളുടെ പര്യവസാനത്തെ കുറിച്ച അജ്ഞത നിമിത്തം ഒരാൾ ഉപകാരമുള്ളത് വെറുക്കുകയും ഉപദ്രവകരമായത് ഇഷ്ടപ്പെടുകയും ചെയ്യാനിടയുണ്ട്. നേർമാർഗ്ഗത്തിലേക്കെത്തിപ്പെടാൻ അല്ലാഹുവിനോട് തേടുകയാണ് മനുഷ്യൻ ചെയ്യേണ്ടത്.

• جاء الإسلام بتعظيم الحرمات والنهي عن الاعتداء عليها، ومن أعظمها صد الناس عن سبيل الله تعالى.
• ഇസ്ലാം പവിത്രമായവയെ ആദരിക്കുകയും അവയിൽ അതിക്രമം കാണിക്കുന്നത് വിലക്കുകയും ചെയ്യുന്നു. അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുക വലിയ അതിക്രമങ്ങളിലൊന്നാകുന്നു.

• لا يزال الكفار أبدًا حربًا على الإسلام وأهله حتَّى يخرجوهم من دينهم إن استطاعوا، والله موهن كيد الكافرين.
(അല്ലാഹുവിനെ) നിഷേധിച്ചവർ ഇസ്ലാമിനോടും അതിൻറെ ആളുകളോടും കടുത്ത പോരാട്ടത്തിൽ തന്നെയായിരിക്കും; മുസ്ലിമീങ്ങളെ -സാധിക്കുമെങ്കിൽ- അവരുടെ മതത്തിൽ നിന്ന് പുറത്തെത്തിക്കുന്നത് വരെ അവരത് തുടരും. എന്നാൽ അല്ലാഹു അവിശ്വാസികളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തുന്നവനാണ്.

• الإيمان بالله تعالى، والهجرة إليه، والجهاد في سبيله؛ أعظم الوسائل التي ينال بها المرء رحمة الله ومغفرته.
• അല്ലാഹുവിലുള്ള വിശ്വാസവും, അവനിലേക്കുള്ള ഹിജ്റയും, അവൻറെ മാർഗ്ഗത്തിലുള്ള ജിഹാദും അല്ലാഹുവിൻറെ പാപമോചനവും കാരുണ്യവും നേടാനുള്ള മഹത്തായ മാർഗ്ഗങ്ങളാണ്.

• حرّمت الشريعة كل ما فيه ضرر غالب وإن كان فيه بعض المنافع؛ مراعاة لمصلحة العباد.
• അടിമകളുടെ നന്മ കണക്കിലെടുത്ത് കൂടുതൽ ഉപദ്രവകരമായ എല്ലാം ഇസ്ലാം നിഷിദ്ധമാക്കി. അതിൽ ചില നന്മകളുണ്ടെങ്കിലും ശരി.

 
د معناګانو ژباړه آیت: (219) سورت: البقرة
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه - د ژباړو فهرست (لړلیک)

ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه، د قرآني علومو د مرکز، تفسیر لخوا خپره شوې ده.

بندول