د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه آیت: (283) سورت: البقرة
وَاِنْ كُنْتُمْ عَلٰی سَفَرٍ وَّلَمْ تَجِدُوْا كَاتِبًا فَرِهٰنٌ مَّقْبُوْضَةٌ ؕ— فَاِنْ اَمِنَ بَعْضُكُمْ بَعْضًا فَلْیُؤَدِّ الَّذِی اؤْتُمِنَ اَمَانَتَهٗ وَلْیَتَّقِ اللّٰهَ رَبَّهٗ ؕ— وَلَا تَكْتُمُوا الشَّهَادَةَ ؕ— وَمَنْ یَّكْتُمْهَا فَاِنَّهٗۤ اٰثِمٌ قَلْبُهٗ ؕ— وَاللّٰهُ بِمَا تَعْمَلُوْنَ عَلِیْمٌ ۟۠
ഇനി നിങ്ങൾ യാത്രയിലാവുകയും കടത്തിൻറെ രേഖ എഴുതിവെക്കാൻ ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കിൽ കടം വാങ്ങുന്നവൻ കടം നൽകുന്നവന് പണയ വസ്തുക്കൾ കൈവശം കൊടുത്താൽ മതി. കടം നൽകാനുള്ളവൻ അത് തിരിച്ചുനൽകുന്നത് വരെ അതവന് ഈടായി വെക്കാം. ഇനി നിങ്ങൾക്ക് പരസ്പരം ഉറപ്പുണ്ട് എങ്കിൽ കടം എഴുതുകയോ, കടം നൽകിയതിന് സാക്ഷി നിർത്തുകയോ, പണയവസ്തു വാങ്ങുകയോ ചെയ്യണമെന്ന നിർബന്ധമില്ല. കടം വാങ്ങിയവനെ സംബന്ധിച്ചിടത്തോളം കടം നൽകിയവനോടുള്ള ബാധ്യതയും ഉത്തരവാദിത്തവുമാണ് ഈ ഇടപാട്. അത് തിരിച്ചു നൽകുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്. തൻ്റെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യത്തിൽ അവൻ അല്ലാഹുവിനെ സൂക്ഷിക്കുകയും, തൻ്റെ മേലുള്ള കടത്തിൽ ഒരു ഭാഗവും അവൻ നിഷേധിക്കുകയുമരുത്. കടം വാങ്ങിയവൻ അക്കാര്യം നിഷേധിക്കുകയാണ് എങ്കിൽ ഈ ഇടപാടിന് സാക്ഷിയായവൻ തൻ്റെ സാക്ഷ്യം നിറവേറ്റണം. അത് മറച്ചു വെക്കുക എന്നത് അവന് അനുവദനീയമല്ല. ആരെങ്കിലും തൻ്റെ സാക്ഷ്യം മറച്ചു വെക്കുന്നു എങ്കിൽ അവൻ്റെ ഹൃദയം ഒരു അധർമ്മിയുടെ ഹൃദയം തന്നെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി അറിയുന്നവനാകുന്നു. അവന് ഒന്നും ഗോപ്യമാകുന്നില്ല തന്നെ. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതാണ്.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• جواز أخذ الرهن لضمان الحقوق في حال عدم القدرة على توثيق الحق، إلا إذا وَثِقَ المتعاملون بعضهم ببعض.
• അവകാശങ്ങൾ രേഖപ്പെടുത്താൻ കഴിയാതിരിക്കുമ്പോൾ ഈടായി പണയവസ്തു സ്വീകരിക്കൽ അനുവദനീയമാണ്. എന്നാൽ ഇടപാടുകാർക്ക് പരസ്പരം വിശ്വാസമുണ്ടെങ്കിൽ അത് വേണ്ടതില്ല.

• حرمة كتمان الشهادة وإثم من يكتمها ولا يؤديها.
• സാക്ഷ്യം മറച്ചുവെക്കൽ ഹറാമാണ്. അത് നിറവേറ്റാത്തവനും മറച്ചുവെക്കുന്നവനും അല്ലാഹുവിങ്കൽ തെറ്റുകാരനാണ്.

• كمال علم الله تعالى واطلاعه على خلقه، وقدرته التامة على حسابهم على ما اكتسبوا من أعمال.
• അല്ലാഹുവിൻറെ ജ്ഞാനവും സൃഷ്ടികളെക്കുറിച്ച അറിവും പൂർണമാണ്. അവർ ചെയ്ത പ്രവർത്തനങ്ങളിൽ വിചാരണ നടത്താൻ പൂർണമായ കഴിവുള്ളവനുമാണവൻ.

• تقرير أركان الإيمان وبيان أصوله.
ഈമാനിൻ്റെ സ്തംഭങ്ങളും അതിൻ്റെ അടിത്തറകളും വിവരിക്കുന്നു.

• قام هذا الدين على اليسر ورفع الحرج والمشقة عن العباد، فلا يكلفهم الله إلا ما يطيقون، ولا يحاسبهم على ما لا يستطيعون.
• ഇസ്ലാം നിലകൊള്ളുന്നത് മനുഷ്യർക്ക് എളുപ്പം വരുത്തുകയും, അവരുടെ മേലുള്ള ഭാരങ്ങളും അവർക്കുള്ള ബുദ്ധിമുട്ടുകളും എടുത്തു നീക്കുകയും ചെയ്യുക എന്ന അടിസ്ഥാനത്തിന് മുകളിലാണ്. അവർക്ക് സാധിക്കുന്നത് മാത്രമേ അല്ലാഹു അവരുടെ മേൽ ബാധ്യതയാക്കുകയുള്ളൂ. അവർക്ക് സാധിക്കാതെ പോയ കാര്യങ്ങളുടെ പേരിൽ അവൻ അവരെ വിചാരണ ചെയ്യുന്നതല്ല.

 
د معناګانو ژباړه آیت: (283) سورت: البقرة
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه - د ژباړو فهرست (لړلیک)

ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه، د قرآني علومو د مرکز، تفسیر لخوا خپره شوې ده.

بندول