Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: حج   آیت:
ذٰلِكَ بِاَنَّ اللّٰهَ هُوَ الْحَقُّ وَاَنَّهٗ یُحْیِ الْمَوْتٰی وَاَنَّهٗ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟ۙ
നാം നിങ്ങളോട് ഈ കാര്യങ്ങളെല്ലാം -സൃഷ്ടിപ്പിൻ്റെ ആരംഭവും നിങ്ങളെ ഘട്ടങ്ങളായി സൃഷ്ടിച്ചതും നിങ്ങളിൽ ജനിച്ചു വീഴുന്നവരുടെ വ്യത്യസ്ത അവസ്ഥകളുമെല്ലാം- അറിയിച്ചു തന്നത് നിങ്ങളെ സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു യാതൊരു സംശയത്തിനുമിടയില്ലാത്ത വിധം സത്യമായുള്ളവൻ എന്ന് നിങ്ങൾ വിശ്വസിക്കുന്നതിന് വേണ്ടിയാണ്. നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ പോലെയല്ല അവൻ. അല്ലാഹുവാകുന്നു ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും, ഒന്നും തന്നെ അവന് അസാധ്യമാവില്ലെന്നും നിങ്ങൾ വിശ്വസിക്കുന്നതിനും വേണ്ടിയാണ്.
عربي تفسیرونه:
وَّاَنَّ السَّاعَةَ اٰتِیَةٌ لَّا رَیْبَ فِیْهَا ۙ— وَاَنَّ اللّٰهَ یَبْعَثُ مَنْ فِی الْقُبُوْرِ ۟
അന്ത്യനാൾ വരിക തന്നെ ചെയ്യുമെന്നും, അത് സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും, അല്ലാഹു മരണപ്പെട്ടവരെ അവരുടെ ഖബ്റുകളിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിക്കുമെന്നും, അവർക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകുമെന്നും നിങ്ങൾ വിശ്വസിക്കുന്നതിനും വേണ്ടിയാണത്.
عربي تفسیرونه:
وَمِنَ النَّاسِ مَنْ یُّجَادِلُ فِی اللّٰهِ بِغَیْرِ عِلْمٍ وَّلَا هُدًی وَّلَا كِتٰبٍ مُّنِیْرٍ ۟ۙ
സത്യത്തിലേക്ക് എത്തിക്കാൻ പര്യാപ്തമായ ഒരു അറിവോ, വഴികാണിച്ചു നൽകുന്ന ഒരു സന്മാർഗദർശിയെ പിൻപറ്റുക എന്നതോ, അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട, നേർമാർഗത്തിലേക്ക് പ്രകാശം ചൊരിയുന്ന ഒരു ഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിൻ്റെ ഏകത്വത്തെ സംബന്ധിച്ച് തർക്കിക്കുന്ന ചിലർ അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
عربي تفسیرونه:
ثَانِیَ عِطْفِهٖ لِیُضِلَّ عَنْ سَبِیْلِ اللّٰهِ ؕ— لَهٗ فِی الدُّنْیَا خِزْیٌ وَّنُذِیْقُهٗ یَوْمَ الْقِیٰمَةِ عَذَابَ الْحَرِیْقِ ۟
ജനങ്ങളെ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിച്ചു കളയുന്നതിനും, അല്ലാഹുവിൻ്റെ മതത്തിൽ (ഇസ്ലാമിൽ) അവർ പ്രവേശിക്കാതിരിക്കുന്നതിനും വേണ്ടി അഹങ്കാരത്തോടെ തൻ്റെ കഴുത്ത് തിരിച്ചു പോകുന്നവൻ; അവന് ഇഹലോകത്ത് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ശിക്ഷയാൽ നിന്ദ്യതയുണ്ടായിരിക്കും. പരലോകത്താകട്ടെ; കരിച്ചു കളയുന്ന നരകശിക്ഷ നാമവനെ ആസ്വദിപ്പിക്കുകയും ചെയ്യും.
عربي تفسیرونه:
ذٰلِكَ بِمَا قَدَّمَتْ یَدٰكَ وَاَنَّ اللّٰهَ لَیْسَ بِظَلَّامٍ لِّلْعَبِیْدِ ۟۠
അവനോട് പറയപ്പെടും: നീ ആസ്വദിച്ച ആ ശിക്ഷ നീ സമ്പാദിച്ചു വെച്ച നിഷേധവും തിന്മകളും കാരണത്താലാണ്. അല്ലാഹു അവൻ്റെ സൃഷ്ടികളിൽ ആരെയും അവൻ്റെ തിന്മ കാരണത്താലല്ലാതെ ശിക്ഷിക്കുകയില്ല.
عربي تفسیرونه:
وَمِنَ النَّاسِ مَنْ یَّعْبُدُ اللّٰهَ عَلٰی حَرْفٍ ۚ— فَاِنْ اَصَابَهٗ خَیْرُ ١طْمَاَنَّ بِهٖ ۚ— وَاِنْ اَصَابَتْهُ فِتْنَةُ ١نْقَلَبَ عَلٰی وَجْهِهٖ ۫ۚ— خَسِرَ الدُّنْیَا وَالْاٰخِرَةَ ؕ— ذٰلِكَ هُوَ الْخُسْرَانُ الْمُبِیْنُ ۟
മനുഷ്യരിൽ അന്ധാളിപ്പിൽ കഴിയുകയും സംശയത്തോടെ അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവന് ആരോഗ്യവും സമ്പത്തും പോലുള്ള നന്മകൾ ലഭിച്ചാൽ അവൻ തൻ്റെ വിശ്വാസത്തിൽ തന്നെ തുടരുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്യും. ഇനി, അവന് എന്തെങ്കിലും രോഗമോ ദാരിദ്ര്യമോ പോലുള്ള പരീക്ഷണം ബാധിച്ചാലാകട്ടെ; തൻ്റെ മതത്തിൽ അവൻ ദുഃശകുനം ദർശിക്കുകയും, അങ്ങനെ ഇസ്ലാം ഉപേക്ഷിച്ചു പോവുകയും ചെയ്യും. ദുനിയാവ് അവന് നഷ്ടത്തിലായിരിക്കുന്നു; അവൻ്റെ നിഷേധം കാരണത്താൽ ഇഹലോകത്ത് അവന് രേഖപ്പെടുത്തപ്പെടാത്ത ഒന്നും തന്നെ അവന് കൂടുതലായി ലഭിക്കുകയില്ല. പരലോകത്ത് അവൻ നേരിടേണ്ടി വരുന്ന അല്ലാഹുവിൻ്റെ ശിക്ഷ കാരണത്താൽ അവൻ്റെ പരലോകവും നഷ്ടപ്പെട്ടിരിക്കുന്നു. അത് തന്നെയാകുന്നു വ്യക്തമായ നഷ്ടവും.
عربي تفسیرونه:
یَدْعُوْا مِنْ دُوْنِ اللّٰهِ مَا لَا یَضُرُّهٗ وَمَا لَا یَنْفَعُهٗ ؕ— ذٰلِكَ هُوَ الضَّلٰلُ الْبَعِیْدُ ۟ۚ
ധിക്കരിക്കുന്നവരെ ഉപദ്രവിക്കാനോ, അനുസരിക്കുന്നവരെ സഹായിക്കാനോ കഴിയാത്ത വിഗ്രഹങ്ങളെയാണ് അല്ലാഹുവിന് പുറമെ അവൻ ആരാധിക്കുന്നത്. അങ്ങനെ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതാകട്ടെ; അത് തന്നെയാകുന്നു സത്യത്തിൽ നിന്നുള്ള വ്യക്തമായ വഴികേട്.
عربي تفسیرونه:
یَدْعُوْا لَمَنْ ضَرُّهٗۤ اَقْرَبُ مِنْ نَّفْعِهٖ ؕ— لَبِئْسَ الْمَوْلٰی وَلَبِئْسَ الْعَشِیْرُ ۟
വിഗ്രഹങ്ങളെ ആരാധിക്കുന്ന ഈ നിഷേധി വിളിച്ചു പ്രാർത്ഥിക്കുന്നവ കൊണ്ടുള്ള ഉപദ്രവം ഉറപ്പാണ്. അവ കൊണ്ട് ഉപകാരമേതുമില്ല. അവ കൊണ്ടുള്ള ഉപദ്രവമാണ് ഉപകാരത്തെക്കാൾ അടുത്തു നിൽക്കുന്നത്. ഉപകാരത്തെക്കാൾ ഉപദ്രവം ചെയ്യുന്ന ആരാധ്യൻ എത്ര മോശം! സഹായം തേടുന്നവർക്ക് അവയെത്ര മോശം സഹായി! കൂടെക്കൂടിയവർക്ക് എത്ര മോശം കൂട്ടുകാരാണവ!
عربي تفسیرونه:
اِنَّ اللّٰهَ یُدْخِلُ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ؕ— اِنَّ اللّٰهَ یَفْعَلُ مَا یُرِیْدُ ۟
തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻ കാരുണ്യം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് മേൽ കാരുണ്യം ചൊരിയുകയും, ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ ആരും തന്നെയില്ല.
عربي تفسیرونه:
مَنْ كَانَ یَظُنُّ اَنْ لَّنْ یَّنْصُرَهُ اللّٰهُ فِی الدُّنْیَا وَالْاٰخِرَةِ فَلْیَمْدُدْ بِسَبَبٍ اِلَی السَّمَآءِ ثُمَّ لْیَقْطَعْ فَلْیَنْظُرْ هَلْ یُذْهِبَنَّ كَیْدُهٗ مَا یَغِیْظُ ۟
അല്ലാഹു തൻ്റെ നബിയെ -ﷺ- ഇഹലോകത്തും പരലോകത്തും സഹായിക്കില്ലെന്ന് ധരിക്കുന്നവർ തൻ്റെ വീടിൻ്റെ മേൽക്കൂരയിലേക്ക് ഒരു കയർ നീട്ടിയിടുകയും, ശേഷം തൻ്റെ കഴുത്തിൽ കയർ കുരുക്കി ആത്മാഹുതി നടത്തി നോക്കുകയും ചെയ്യട്ടെ. അങ്ങനെ അത് അവൻ്റെ മനസ്സിൽ അനുഭവിക്കുന്ന രോഷത്തെ ഇല്ലാതെയാക്കുന്നുണ്ടോ എന്ന് അവൻ നോക്കട്ടെ. എന്തായാലും അല്ലാഹു അവൻ്റെ നബിയെ സഹായിക്കുന്നതാണ്. ധിക്കാരികളായ എതിരാളികൾക്ക് അത് ഇഷ്ടമായാലും വെറുപ്പായാലും.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• أسباب الهداية إما علم يوصل به إلى الحق، أو هادٍ يدلهم إليه، أو كتاب يوثق به يهديهم إليه.
• സന്മാർഗത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ ഇവയാണ് . സത്യത്തിലേക്ക് എത്തിക്കുന്ന അറിവ്, അല്ലെങ്കിൽ സത്യത്തിലേക്ക് മാർഗദർശനം നൽകുന്ന വ്യക്തി, അതുമല്ലെങ്കിൽ സത്യത്തിലേക്ക് നയിക്കുന്ന വിശ്വസിക്കാവുന്ന ഒരു ഗ്രന്ഥം.

• الكبر خُلُق يمنع من التوفيق للحق.
• അഹങ്കാരം എന്ന സ്വഭാവം സത്യം സ്വീകരിക്കാൻ തടസമാകുന്നു.

• من عدل الله أنه لا يعاقب إلا على ذنب.
* അല്ലാഹുവിൻ്റെ നീതിയിൽ പെട്ടതാണ് അവൻ തിന്മ ചെയ്തതിനല്ലാതെ ശിക്ഷിക്കുകയില്ല.

• الله ناصرٌ نبيَّه ودينه ولو كره الكافرون.
* അല്ലാഹു അവൻ്റെ നബിയെയും ദീനിനെയും സഹായിക്കുന്നതാണ്; അത് (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് ഇഷ്ടമായില്ലെങ്കിലും.

 
د معناګانو ژباړه سورت: حج
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول