Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: نور   آیت:
وَاَنْكِحُوا الْاَیَامٰی مِنْكُمْ وَالصّٰلِحِیْنَ مِنْ عِبَادِكُمْ وَاِمَآىِٕكُمْ ؕ— اِنْ یَّكُوْنُوْا فُقَرَآءَ یُغْنِهِمُ اللّٰهُ مِنْ فَضْلِهٖ ؕ— وَاللّٰهُ وَاسِعٌ عَلِیْمٌ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! ഭാര്യമാരില്ലാത്ത പുരുഷന്മാർക്കും, ഭർത്താക്കളില്ലാത്ത സ്വതന്ത്ര സ്ത്രീകൾക്കും നിങ്ങളുടെ അടിമകളിൽ പെട്ട ഇണകളില്ലാത്ത, വിശ്വാസികളായ സ്ത്രീപുരുഷന്മാർക്കും നിങ്ങൾ വിവാഹം നടത്തിക്കൊടുക്കുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു അവൻ്റെ വിശാലമായ ഔദാര്യത്തിൽ നിന്ന് അവർക്ക് ധന്യത നൽകുന്നതാണ്. അല്ലാഹു വിശാലമായ ഉപജീവനം നൽകുന്നവനാകുന്നു; ആർക്കെങ്കിലും ധന്യത നൽകുന്നത് അവൻ്റെ പക്കലുള്ളതിൽ ഒരു കുറവും വരുത്തുകയില്ല. തൻ്റെ ദാസന്മാരുടെ അവസ്ഥകൾ നന്നായി അറിയുന്നവനുമാകുന്നു അവൻ.
عربي تفسیرونه:
وَلْیَسْتَعْفِفِ الَّذِیْنَ لَا یَجِدُوْنَ نِكَاحًا حَتّٰی یُغْنِیَهُمُ اللّٰهُ مِنْ فَضْلِهٖ ؕ— وَالَّذِیْنَ یَبْتَغُوْنَ الْكِتٰبَ مِمَّا مَلَكَتْ اَیْمَانُكُمْ فَكَاتِبُوْهُمْ اِنْ عَلِمْتُمْ فِیْهِمْ خَیْرًا ۖۗ— وَّاٰتُوْهُمْ مِّنْ مَّالِ اللّٰهِ الَّذِیْۤ اٰتٰىكُمْ ؕ— وَلَا تُكْرِهُوْا فَتَیٰتِكُمْ عَلَی الْبِغَآءِ اِنْ اَرَدْنَ تَحَصُّنًا لِّتَبْتَغُوْا عَرَضَ الْحَیٰوةِ الدُّنْیَا ؕ— وَمَنْ یُّكْرِهْهُّنَّ فَاِنَّ اللّٰهَ مِنْ بَعْدِ اِكْرَاهِهِنَّ غَفُوْرٌ رَّحِیْمٌ ۟
തങ്ങളുടെ ദാരിദ്ര്യം കാരണത്താൽ വിവാഹത്തിന് സാധിക്കാത്തവർ അല്ലാഹു അവൻ്റെ വിശാലമായ ഔദാര്യത്തിൽ നിന്ന് അവർക്ക് ധന്യത നൽകുന്നത് വരെ തങ്ങളുടെ ചാരിത്ര്യം സൂക്ഷിക്കട്ടെ. സ്വതന്ത്രരാകുന്നതിനായി തങ്ങളുടെ ഉടമസ്ഥന്മാരിൽ നിന്ന് മോചനക്കരാർ എഴുതാൻ ആവശ്യപ്പെടുന്ന അടിമകളുടെ ഉടമസ്ഥന്മാർ -അവർക്ക് ഈ കരാർ നിറവേറ്റാൻ കഴിയുമെന്നും, മതപരമായ ചിട്ടകൾ പാലിക്കുന്നവരാണ് അവരെന്നും ബോധ്യപ്പെട്ടാൽ- അവരുടെ ആവശ്യം നിർബന്ധമായും സ്വീകരിക്കട്ടെ. അല്ലാഹു അവർക്ക് നൽകിയ അവൻ്റെ സമ്പാദ്യത്തിൽ നിന്ന് അവരുടെ മോചനദ്രവ്യത്തിൽ ഒരു പങ്ക് അവർ നൽകുകയും, അവരുടെ കടബാധ്യത (അതിലൂടെ) വെട്ടിച്ചുരുക്കുകയും ചെയ്യട്ടെ. നിങ്ങളുടെ സമ്പാദ്യം വർദ്ധിക്കുന്നതിനായി നിങ്ങളുടെ കീഴിലുള്ള അടിമസ്ത്രീകളെ വ്യഭിചരിക്കുന്നതിനും അതിലൂടെ പണം സമ്പാദിക്കുന്നതിനും നിങ്ങൾ നിർബന്ധിക്കരുത്. അബ്ദുല്ലാഹിബ്നു ഉബയ്യ് തൻ്റെ കീഴിലുണ്ടായിരുന്ന രണ്ട് അടിമസ്ത്രീകളോട് ചെയ്തതു പോലെ; അവരാകട്ടെ ചാരിത്ര്യം സംരക്ഷിക്കാനും വ്യഭിചാരത്തിൽ നിന്ന് വിട്ടുനിൽക്കാനുമാണ് ആഗ്രഹിച്ചത്. അങ്ങനെ നിങ്ങളിൽ ആരെങ്കിലും തൻ്റെ അടിമസ്ത്രീകളെ വ്യഭിചാരത്തിന് നിർബന്ധിക്കുന്നുവെങ്കിൽ അല്ലാഹു -നിർബന്ധിതാവസ്ഥയിൽ ചെയ്തുപോയ- അവരുടെ തെറ്റുകൾ പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു. കാരണം അവർ നിർബന്ധിതരായി ചെയ്തു പോയതാണ്. അതിൻ്റെ തെറ്റ് നിർബന്ധിച്ചവർക്ക് മേലാണുള്ളത്.
عربي تفسیرونه:
وَلَقَدْ اَنْزَلْنَاۤ اِلَیْكُمْ اٰیٰتٍ مُّبَیِّنٰتٍ وَّمَثَلًا مِّنَ الَّذِیْنَ خَلَوْا مِنْ قَبْلِكُمْ وَمَوْعِظَةً لِّلْمُتَّقِیْنَ ۟۠
ജനങ്ങളേ! അസത്യത്തിൽ നിന്ന് സത്യത്തെ വേർതിരിക്കുന്ന, വ്യക്തമായ ആയത്തുകൾ നാം നിങ്ങൾക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. നിങ്ങൾ മുൻപ് കഴിഞ്ഞു പോയ മുഅ്മിനുകളുടെയും കാഫിറുകളുടെയും ചരിത്രത്തിൽ നിന്നുള്ള ഉദാഹരണങ്ങളും നാം നിങ്ങൾക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവർക്ക് ഉൽബോധനം ഉൾക്കൊള്ളുന്നതിനായി നിങ്ങൾക്ക് നാം ഉപദേശവും അവതരിപ്പിച്ചു തന്നിരിക്കുന്നു.
عربي تفسیرونه:
اَللّٰهُ نُوْرُ السَّمٰوٰتِ وَالْاَرْضِ ؕ— مَثَلُ نُوْرِهٖ كَمِشْكٰوةٍ فِیْهَا مِصْبَاحٌ ؕ— اَلْمِصْبَاحُ فِیْ زُجَاجَةٍ ؕ— اَلزُّجَاجَةُ كَاَنَّهَا كَوْكَبٌ دُرِّیٌّ یُّوْقَدُ مِنْ شَجَرَةٍ مُّبٰرَكَةٍ زَیْتُوْنَةٍ لَّا شَرْقِیَّةٍ وَّلَا غَرْبِیَّةٍ ۙ— یَّكَادُ زَیْتُهَا یُضِیْٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ؕ— نُوْرٌ عَلٰی نُوْرٍ ؕ— یَهْدِی اللّٰهُ لِنُوْرِهٖ مَنْ یَّشَآءُ ؕ— وَیَضْرِبُ اللّٰهُ الْاَمْثَالَ لِلنَّاسِ ؕ— وَاللّٰهُ بِكُلِّ شَیْءٍ عَلِیْمٌ ۟ۙ
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് വഴികാണിക്കുന്നവൻ അവനാകുന്നു. (അല്ലാഹുവിൽ) വിശ്വസിക്കുന്ന ഒരാളുടെ ഹൃദയത്തിൽ (പ്രവേശിച്ച) അവൻ്റെ പ്രകാശത്തിൻ്റെ ഉപമ (ഇതാ). ഒരു മതിലിൽ അടഞ്ഞു കിടക്കുന്ന ഒരു മാടം; അതിൽ ഒരു വിളക്ക്; ആ വിളക്ക് മുത്തു പോലെ തിളങ്ങുന്ന നക്ഷത്ര സമാനമായ ഒരു സ്ഫടികത്തിനുള്ളിലാണ്; ആ വിളക്ക് കത്തിക്കാനുള്ള എണ്ണ അനുഗൃഹീതമായ ഒരു മരത്തിൽ നിന്നാണ് -അതായത് ഒലീവ് മരം-; ആ മരത്തെ രാവിലെയോ വൈകുന്നേരമോ സൂര്യപ്രകാശത്തിൽ നിന്ന് ഒന്നും തന്നെ തടയുന്നില്ല. അതിലെ എണ്ണ അതിൻ്റെ പരിശുദ്ധി കാരണത്താൽ -അഗ്നി സ്പർശിക്കാതെ തന്നെ- സ്വയം പ്രകാശിക്കുന്നതു പോലുണ്ട്. അപ്പോൾ അതിനെ അഗ്നി സ്പർശിച്ചാൽ എങ്ങനെയുണ്ടായിരിക്കും?! വിളക്കിൻ്റെ പ്രകാശത്തിന് മേൽ സ്ഫടികത്തിൻ്റെ പ്രകാശം കൂടി. ഇപ്രകാരമാണ് സന്മാർഗത്തിൻ്റെ പ്രകാശം ഒരു മുഅ്മിനിൻ്റെ ഹൃദയത്തിൽ ഉദിച്ചുയർന്നാൽ. ഖുർആൻ പിൻപറ്റുന്നതിന് അവൻ്റെ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ സൗഭാഗ്യം നൽകുന്നു. അല്ലാഹു സമാനമായ കാര്യങ്ങളിലൂടെ ഉപമകൾ പറഞ്ഞു കൊണ്ട് വിഷയങ്ങൾ വിശദീകരിക്കുന്നു. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാകുന്നു; അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.
عربي تفسیرونه:
فِیْ بُیُوْتٍ اَذِنَ اللّٰهُ اَنْ تُرْفَعَ وَیُذْكَرَ فِیْهَا اسْمُهٗ ۙ— یُسَبِّحُ لَهٗ فِیْهَا بِالْغُدُوِّ وَالْاٰصَالِ ۟ۙ
അല്ലാഹു കെട്ടിയുയർത്താനും ആദരിക്കപ്പെടാനും കൽപ്പിച്ചിട്ടുള്ള ചില മസ്ജിദുകളിലത്രെ ആ വിളക്ക് കത്തിജ്വലിക്കപ്പെടുന്നത്. അവിടങ്ങളിൽ അല്ലാഹുവിൻ്റെ നാമം ബാങ്കൊലികളിലും ദിക്റുകളിലും (സ്തുതികീർത്തനങ്ങൾ) നിസ്കാരത്തിലും സ്മരിക്കപ്പെടുന്നു. അവിടെ രാവിലെയും സന്ധ്യാസമയങ്ങളിലും അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ട് നിസ്കാരം നിർവ്വഹിക്കപ്പെടുന്നു.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• الله عز وجل ضيق أسباب الرق (بالحرب) ووسع أسباب العتق وحض عليه .
• അടിമത്വം വന്നുചേരാനുള്ള വഴികൾ അല്ലാഹു ഇടുക്കമുള്ളതാക്കുകയും, അടിമമോചനത്തിൻ്റെ വഴികൾ എളുപ്പമാക്കുകയും, അതിന് പ്രോത്സാഹനം നൽകുകയും ചെയ്തിരിക്കുന്നു. യുദ്ധത്തിൽ തടവുകാരായി പിടിക്കപ്പെടുന്നവരല്ലാതെ അടിമയാക്കപ്പെടുകയില്ല.

• التخلص من الرِّق عن طريق المكاتبة وإعانة الرقيق بالمال ليعتق حتى لا يشكل الرقيق طبقة مُسْتَرْذَلة تمتهن الفاحشة.
• അടിമത്വത്തിൽ നിന്ന് മോചനകരാറിലൂടെ പുറത്തുകടക്കാനുള്ള നിയമവും, അടിമകളെ സമ്പത്ത് കൊണ്ട് സഹായിക്കാനുള്ള കൽപ്പനയുമെല്ലാം അവർ മോചിതരാകുന്നതിനും, അതിലൂടെ മ്ലേഛതകൾ നിസ്സാരമായി കാണുന്ന നിലവാരമില്ലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടാതിരിക്കാനുമാണ്.

• قلب المؤمن نَيِّر بنور الفطرة، ونور الهداية الربانية.
• (അല്ലാഹുവിൽ) വിശ്വസിച്ചവൻ്റെ ഹൃദയം ശുദ്ധപ്രകൃതിയുടെയും അല്ലാഹുവിൽ നിന്നുള്ള സന്മാർഗത്തിൻ്റെയും പ്രകാശത്താൽ ജ്വലിക്കുന്നതാണ്.

• المساجد بيوت الله في الأرض أنشأها ليعبد فيها، فيجب إبعادها عن الأقذار الحسية والمعنوية.
• മസ്ജിദുകൾ ഭൂമിയിലെ അല്ലാഹുവിൻ്റെ ഭവനങ്ങളാണ്. അല്ലാഹുവിനെ ആരാധിക്കുന്നതിനായാണ് അവ പടുത്തുയർത്തപ്പെട്ടത്. അതിനാൽ അവിടങ്ങളിൽ എല്ലാ നിലക്കുമുള്ള മ്ലേഛതകൾ -ആശയപരമോ അല്ലാത്തതോ ആയ- അകറ്റിനിർത്തപ്പെടേണ്ടതാണ്.

• من أسماء الله الحسنى (النور) وهو يتضمن صفة النور له سبحانه.
• അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ് 'നൂർ' എന്ന നാമം. അല്ലാഹുവിന് പ്രകാശം എന്ന വിശേഷണം ഈ നാമം ഉൾക്കൊള്ളുന്നു.

 
د معناګانو ژباړه سورت: نور
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول