Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: فرقان   آیت:
وَقَالَ الَّذِیْنَ لَا یَرْجُوْنَ لِقَآءَنَا لَوْلَاۤ اُنْزِلَ عَلَیْنَا الْمَلٰٓىِٕكَةُ اَوْ نَرٰی رَبَّنَا ؕ— لَقَدِ اسْتَكْبَرُوْا فِیْۤ اَنْفُسِهِمْ وَعَتَوْ عُتُوًّا كَبِیْرًا ۟
നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷ വെക്കുകയോ, നമ്മുടെ ശിക്ഷയെ ഭയപ്പെടുകയോ ചെയ്യാത്ത കാഫിറുകൾ പറഞ്ഞു: അല്ലാഹുവിന് നമ്മുടെ മേൽ മലക്കുകളെ ഇറക്കുകയും, മുഹമ്മദിൻ്റെ സത്യസന്ധത അവർ നമുക്ക് പറഞ്ഞു തരികയും ചെയ്തു കൂടായിരുന്നോ?! അല്ലെങ്കിൽ നമുക്ക് നമ്മുടെ രക്ഷിതാവിനെ കൺമുന്നിൽ കാണാൻ കഴിയുകയും, അവൻ തന്നെ നമ്മോടക്കാര്യം പറയുകയും ചെയ്തു കൂടായിരുന്നോ?! തീർച്ചയായും ഇക്കൂട്ടരുടെ മനസ്സിൽ അഹങ്കാരം വളരെ വർദ്ധിക്കുകയും, അതവരെ (അല്ലാഹുവിലും റസൂലിലും) വിശ്വസിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാലാണ് തങ്ങളുടെ സംസാരം കൊണ്ട് നിഷേധത്തിൻ്റെയും ധിക്കാരത്തിൻ്റെയും ഈ അതിരുകൾ അവർ മറികടന്നിരിക്കുന്നത്.
عربي تفسیرونه:
یَوْمَ یَرَوْنَ الْمَلٰٓىِٕكَةَ لَا بُشْرٰی یَوْمَىِٕذٍ لِّلْمُجْرِمِیْنَ وَیَقُوْلُوْنَ حِجْرًا مَّحْجُوْرًا ۟
കാഫിറുകൾ അവരുടെ മരണവേളയിലും, മരണ ശേഷമുള്ള ഖബർ ജീവിതത്തിലും, ഉയിർത്തെഴുന്നേൽപ്പിൻ്റെ സന്ദർഭത്തിലും, വിചാരണക്കായി അവർ നയിക്കപ്പെടുമ്പോഴും, നരകത്തിൽ പ്രവേശിക്കപ്പെടുമ്പോഴും മലക്കുകളെ കാണുന്ന സമയം; ആ വേളകളിലൊന്നും -(അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് ലഭിക്കുന്നതു പോലുള്ള ഒരു സന്തോഷവാർത്തയും അവർക്കുണ്ടായിരിക്കുകയില്ല. മലക്കുകൾ അവരോട് പറയും: അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്തകളെല്ലാം നിങ്ങൾക്ക് നിഷിദ്ധവും വിലക്കപ്പെട്ടതുമാകുന്നു.
عربي تفسیرونه:
وَقَدِمْنَاۤ اِلٰی مَا عَمِلُوْا مِنْ عَمَلٍ فَجَعَلْنٰهُ هَبَآءً مَّنْثُوْرًا ۟
ഇഹലോകത്ത് (അല്ലാഹുവിനെ) നിഷേധിച്ചവർ പ്രവർത്തിച്ച സൽകർമ്മമോ നന്മയോ ആയിട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടെയും നേർക്ക് നാം തിരിയുകയും, അവയെ നാം ജനൽപ്പാളികളിലൂടെ സൂര്യരശ്മികൾ കടന്നുവരുമ്പോൾ കാണപ്പെടുന്നതു പോലുള്ള ചിതറിയ ധൂളികൾ പോലെ നിഷ്ഫലവും ഒരുപകാരവും ഇല്ലാത്തതുമാക്കി തീർക്കും; (എല്ലാം) അവരുടെ നിഷേധം കാരണത്താൽ.
عربي تفسیرونه:
اَصْحٰبُ الْجَنَّةِ یَوْمَىِٕذٍ خَیْرٌ مُّسْتَقَرًّا وَّاَحْسَنُ مَقِیْلًا ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരായ സ്വർഗവാസികൾ അന്നേ ദിവസം ഈ നിഷേധികളെക്കാൾ ശ്രേഷ്ഠമായ വാസസ്ഥലങ്ങളിലും, അവരുടെ ഉച്ചയുറക്കവേളകളിൽ ഏറ്റവും നല്ല വിശ്രമസങ്കേതത്തിലുമായിരിക്കും. അതെല്ലാം അവർ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തതിനാലാണ്.
عربي تفسیرونه:
وَیَوْمَ تَشَقَّقُ السَّمَآءُ بِالْغَمَامِ وَنُزِّلَ الْمَلٰٓىِٕكَةُ تَنْزِیْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! ആകാശം പൊട്ടിപ്പിളരുകയും, ഭാരമില്ലാത്ത വെള്ളമേഘങ്ങൾ പുറത്തു വരികയും, മലക്കുകൾ (വിചാരണവേദിയായ) മഹ്ശറിലേക്ക് ധാരാളമായി ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം അവർക്ക് പറഞ്ഞു കൊടുക്കുക.
عربي تفسیرونه:
اَلْمُلْكُ یَوْمَىِٕذِ ١لْحَقُّ لِلرَّحْمٰنِ ؕ— وَكَانَ یَوْمًا عَلَی الْكٰفِرِیْنَ عَسِیْرًا ۟
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സുസ്ഥിരമായ യഥാർഥ അധികാരം സർവ്വവിശാലമായ കാരുണ്യമുള്ളവനായിരിക്കും (റഹ്മാനായ അല്ലാഹുവിന്). അന്നേ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് വളരെ പ്രയാസകരമായിരിക്കും; എന്നാൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്കാകട്ടെ; അത് തീർച്ചയായും എളുപ്പമുള്ളതായിരിക്കും.
عربي تفسیرونه:
وَیَوْمَ یَعَضُّ الظَّالِمُ عَلٰی یَدَیْهِ یَقُوْلُ یٰلَیْتَنِی اتَّخَذْتُ مَعَ الرَّسُوْلِ سَبِیْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ ദൂതരെ പിൻപറ്റാതിരുന്നതിലുള്ള കടുത്ത ഖേദം കാരണത്താൽ അതിക്രമി തൻ്റെ കൈകൾ കടിക്കുന്ന ദിവസം സ്മരിക്കുക. അന്നവൻ പറയും: തൻ്റെ രക്ഷിതാവിൽ നിന്ന് അവൻ്റെ ദൂതൻ കൊണ്ടുവന്നതിനെ ഞാൻ പിൻപറ്റുകയും, അദ്ദേഹത്തോടൊപ്പം രക്ഷയുടെ മാർഗം ഞാൻ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
عربي تفسیرونه:
یٰوَیْلَتٰی لَیْتَنِیْ لَمْ اَتَّخِذْ فُلَانًا خَلِیْلًا ۟
കടുത്ത ഖേദത്താൽ തൻ്റെ സ്വന്തം നാശത്തിനായി നിലവിളിച്ച് കൊണ്ട് അവൻ പറയും: എൻ്റെ നാശമേ! ഞാൻ (അല്ലാഹുവിനെ) നിഷേധിച്ച ഇന്നയാളെ കൂട്ടുകാരനായി സ്വീകരിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
عربي تفسیرونه:
لَقَدْ اَضَلَّنِیْ عَنِ الذِّكْرِ بَعْدَ اِذْ جَآءَنِیْ ؕ— وَكَانَ الشَّیْطٰنُ لِلْاِنْسَانِ خَذُوْلًا ۟
(അല്ലാഹുവിനെ) നിഷേധിച്ചവനായിരുന്ന ഈ കൂട്ടുകാരൻ അല്ലാഹുവിൻ്റെ ദൂതരുടെ മാർഗം എനിക്ക് വന്നെത്തിയതിന് ശേഷം എന്നെ ഖുർആനിൽ നിന്ന് വഴിതെറ്റിച്ചു കളഞ്ഞു. പിശാച് മനുഷ്യനെ അങ്ങേയറ്റം കൈവെടിയുന്നവനാകുന്നു; എന്തെങ്കിലും ശിക്ഷ വന്നിറങ്ങിയാൽ അവൻ ഉടനെ ഇവനിൽ നിന്ന് ഒഴിഞ്ഞുമാറും.
عربي تفسیرونه:
وَقَالَ الرَّسُوْلُ یٰرَبِّ اِنَّ قَوْمِی اتَّخَذُوْا هٰذَا الْقُرْاٰنَ مَهْجُوْرًا ۟
അന്നേ ദിവസം തൻ്റെ സമൂഹത്തിൻ്റെ അവസ്ഥയെ കുറിച്ച് ആവലാതി ബോധിപ്പിച്ചു കൊണ്ട് അല്ലാഹുവിൻ്റെ ദൂതർ പറയും: എൻ്റെ രക്ഷിതാവേ! തീർച്ചയായും നീ എന്നെ നിയോഗിച്ചത് ഏത് ജനതയിലേക്കാണോ; അവർ ഈ ഖുർആനിനെ ഉപേക്ഷിക്കുകയും, അതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തു.
عربي تفسیرونه:
وَكَذٰلِكَ جَعَلْنَا لِكُلِّ نَبِیٍّ عَدُوًّا مِّنَ الْمُجْرِمِیْنَ ؕ— وَكَفٰی بِرَبِّكَ هَادِیًا وَّنَصِیْرًا ۟
അല്ലാഹുവിൻ്റെ ദൂതരേ! താങ്കളുടെ ജനതയിൽ നിന്ന് താങ്കൾ നേരിട്ടതു പോലുള്ള ഉപദ്രവവും വഴിതടസ്സവും പോലെ താങ്കൾക്ക് മുൻപുള്ള എല്ലാ നബിമാർക്കും അദ്ദേഹത്തിൻ്റെ സമൂഹത്തിലെ അതിക്രമകാരികളിൽ നിന്നൊരു ശത്രുവിനെ നാം നിശ്ചയിച്ചിട്ടുണ്ട്. സത്യത്തിലേക്ക് മാർഗദർശനം നൽകാനായി നിൻ്റെ രക്ഷിതാവ് മതി. താങ്കളുടെ ശത്രുവിനെതിരെ സഹായിക്കാനുള്ള സഹായിയായും അവൻ മതി.
عربي تفسیرونه:
وَقَالَ الَّذِیْنَ كَفَرُوْا لَوْلَا نُزِّلَ عَلَیْهِ الْقُرْاٰنُ جُمْلَةً وَّاحِدَةً ۛۚ— كَذٰلِكَ ۛۚ— لِنُثَبِّتَ بِهٖ فُؤَادَكَ وَرَتَّلْنٰهُ تَرْتِیْلًا ۟
അല്ലാഹുവിനെ നിഷേധിച്ചവർ പറഞ്ഞു: ദൂതൻ്റെ മേൽ ഈ ഖുർആൻ ഒറ്റത്തവണയായി അവതരിച്ചു കൂടായിരുന്നോ?! എന്തു കൊണ്ട് ഇത് അദ്ദേഹത്തിൻ്റെ മേൽ വ്യത്യസ്ത സന്ദർഭങ്ങളിലായി അവതരിച്ചു?! അല്ലാഹുവിൻ്റെ ദൂതരേ! ഇപ്രകാരം വ്യത്യസ്ത വേളകളിലായി ഖുർആനിനെ നാം താങ്കൾക്ക് മേൽ അവതരിപ്പിച്ചത് -ഒരു തവണ കഴിഞ്ഞാൽ അടുത്ത തവണ എന്ന നിലക്ക്- അങ്ങയുടെ ഹൃദയം ഉറപ്പിച്ചു നിർത്തുന്നതിന് വേണ്ടിയാണ്. അങ്ങനെ കുറേശ്ശെയായി അവതരിപ്പിച്ചത് അത് മനസ്സിലാക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നത് എളുപ്പമാക്കുന്നതിനുമാണ്.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• الكفر مانع من قبول الأعمال الصالحة.
• (അല്ലാഹുവിനെ) നിഷേധിക്കുന്നത് സൽകർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ തടസ്സമാണ്.

• خطر قرناء السوء.
• മോശം കൂട്ടുകാരെ കൊണ്ടുള്ള അപകടം.

• ضرر هجر القرآن.
• ഖുർആനിനെ അകറ്റുന്നതിൻ്റെ ഉപദ്രവം.

• من حِكَمِ تنزيل القرآن مُفَرّقًا طمأنة النبي صلى الله عليه وسلم وتيسير فهمه وحفظه والعمل به.
• ഖുർആൻ വ്യത്യസ്ത ഘട്ടങ്ങളിലായി അവതരിച്ചതിൻ്റെ പിന്നിലുള്ള യുക്തി നബി -ﷺ- ക്ക് മനഃശാന്തി ലഭിക്കുക എന്നതും, അത് ഗ്രഹിക്കാനും മനപാഠമാക്കാനും പ്രാവർത്തികമാക്കാനും എളുപ്പമുണ്ടാകുക എന്നതുമാണ്.

 
د معناګانو ژباړه سورت: فرقان
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول