د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه

external-link copy
42 : 25

اِنْ كَادَ لَیُضِلُّنَا عَنْ اٰلِهَتِنَا لَوْلَاۤ اَنْ صَبَرْنَا عَلَیْهَا ؕ— وَسَوْفَ یَعْلَمُوْنَ حِیْنَ یَرَوْنَ الْعَذَابَ مَنْ اَضَلُّ سَبِیْلًا ۟

തീർച്ചയായും നമ്മുടെ ആരാധ്യന്മാരിൽ നിന്ന് നമ്മെ അവൻ തിരിച്ചുകളയാനായിട്ടുണ്ട്. നാം അവയെ ആരാധിക്കുന്നതിൽ ക്ഷമയോടെ ഉറച്ചു നിന്നില്ലെങ്കിൽ തൻ്റെ തെളിവുകളും പ്രമാണങ്ങളും കൊണ്ട് അവൻ നമ്മെ അതിൽ നിന്ന് പിന്തിരിപ്പിക്കുമായിരുന്നു. എന്നാൽ തങ്ങളുടെ ഖബറുകളിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലും ശിക്ഷ നേരിൽ കാണുന്നവേളയിൽ അവർ അറിയുന്നതാണ്; ആരാണ് (സത്യ)വഴിയിൽ നിന്ന് അങ്ങേയറ്റം തെറ്റിയവരെന്ന്; അവരോ അതല്ല അല്ലാഹുവിൻ്റെ ദൂതരോ? info
التفاسير:
په دې مخ کې د ایتونو د فایدو څخه:
• الكفر بالله والتكذيب بآياته سبب إهلاك الأمم.
• അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുക എന്നതായിരുന്നു മുൻകാല സമുദായങ്ങളുടെ നാശകാരണം. info

• غياب الإيمان بالبعث سبب عدم الاتعاظ.
• പുനരുത്ഥാനത്തിലുള്ള വിശ്വാസമില്ലായ്മയാണ് ഗുണപാഠം ഉൾക്കൊള്ളാൻ കഴിയാത്തതിനുള്ള കാരണം. info

• السخرية بأهل الحق شأن الكافرين.
• സത്യത്തിൻ്റെ വക്താക്കളെ പരിഹസിക്കുക എന്നത് (അല്ലാഹുവിനെ) നിഷേധിച്ചവരുടെ വഴിയാണ്. info

• خطر اتباع الهوى.
• ദേഹേഛയെ പിൻപറ്റുന്നതിൻ്റെ അപകടം. info