Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: قصص   آیت:
اِنَّ الَّذِیْ فَرَضَ عَلَیْكَ الْقُرْاٰنَ لَرَآدُّكَ اِلٰی مَعَادٍ ؕ— قُلْ رَّبِّیْۤ اَعْلَمُ مَنْ جَآءَ بِالْهُدٰی وَمَنْ هُوَ فِیْ ضَلٰلٍ مُّبِیْنٍ ۟
തീർച്ചയായും ഈ ഖുർആൻ നിൻ്റെ മേൽ അവതരിപ്പിക്കുകയും, അത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കലും അതനുസരിച്ച് പ്രവർത്തിക്കലും നിൻ്റെ മേൽ നിർബന്ധമാക്കുകയും ചെയ്തവൻ നിന്നെ മക്കയിലേക്ക് വിജയിച്ചവനായി തിരിച്ചു കൊണ്ടു വരുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരോട് പറയുക: ആരാണ് സന്മാർഗം കൊണ്ടുവന്നവനെന്നും, ആരാണ് സന്മാർഗത്തിൽ നിന്നും സത്യത്തിൽ നിന്നും വ്യക്തമായ വഴികേടിലായിട്ടുള്ളതെന്നും എൻ്റെ രക്ഷിതാവിന് ഏറ്റവും നന്നായി അറിയാം.
عربي تفسیرونه:
وَمَا كُنْتَ تَرْجُوْۤا اَنْ یُّلْقٰۤی اِلَیْكَ الْكِتٰبُ اِلَّا رَحْمَةً مِّنْ رَّبِّكَ فَلَا تَكُوْنَنَّ ظَهِیْرًا لِّلْكٰفِرِیْنَ ۟ؗ
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ നബിയായി നിയോഗിക്കപ്പെടുന്നതിന് മുൻപ് താങ്കളുടെ മേൽ ഈ ഖുർആൻ അല്ലാഹുവിൽ നിന്നുള്ള സന്ദേശമായി ഇറക്കപ്പെടുമെന്ന് താങ്കൾ പ്രതീക്ഷിച്ചിരുന്നതേ ഇല്ല. എന്നാൽ അല്ലാഹുവിൻ്റെ കാരുണ്യമായി കൊണ്ട് അവനത് താങ്കൾക്ക് മേൽ അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ (അല്ലാഹുവിനെ) നിഷേധിച്ചവരെ അവർ നിലകൊള്ളുന്ന വഴികേടിൽ താങ്കൾ സഹായിക്കുന്നവനായി താങ്കൾ മാറരുത്.
عربي تفسیرونه:
وَلَا یَصُدُّنَّكَ عَنْ اٰیٰتِ اللّٰهِ بَعْدَ اِذْ اُنْزِلَتْ اِلَیْكَ وَادْعُ اِلٰی رَبِّكَ وَلَا تَكُوْنَنَّ مِنَ الْمُشْرِكِیْنَ ۟ۚ
ഈ ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ ആയത്തുകളിൽ നിന്ന് -അല്ലാഹു അവ താങ്കൾക്ക് മേൽ അവതരിപ്പിച്ചതിന് ശേഷം- അതിൽ നിന്ന് താങ്കളെ തിരിച്ചു കളയാതിരിക്കട്ടെ. അങ്ങനെ ഖുർആൻ പാരായണം ചെയ്യുന്നതും, അത് ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതും താങ്കൾ ഉപേക്ഷിക്കാൻ ഇടവരരുത്. അല്ലാഹുവിൽ വിശ്വസിക്കാനും അവനെ ഏകനാക്കുവാനും അവൻ്റെ മതനിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനും താങ്കൾ ജനങ്ങളെ ക്ഷണിക്കുക. അല്ലാഹുവിനോടൊപ്പം അവന് പുറമെയുള്ളവരെ ആരാധിക്കുന്ന ബഹുദൈവാരാധകരിൽ താങ്കൾ ഉൾപ്പെടരുത്. മറിച്ച്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനു പുറമെ മറ്റാരെയും ആരാധിക്കാത്തവരിൽ നീ ഉൾപ്പെടുക.
عربي تفسیرونه:
وَلَا تَدْعُ مَعَ اللّٰهِ اِلٰهًا اٰخَرَ ۘ— لَاۤ اِلٰهَ اِلَّا هُوَ ۫— كُلُّ شَیْءٍ هَالِكٌ اِلَّا وَجْهَهٗ ؕ— لَهُ الْحُكْمُ وَاِلَیْهِ تُرْجَعُوْنَ ۟۠
അല്ലാഹുവിന് പുറമെ മറ്റൊരു ആരാധ്യനെയും നീ ആരാധിക്കരുത്. അവനല്ലാതെ ആരാധനക്ക് അർഹതയുള്ളവനായി മറ്റാരുമില്ല. എല്ലാം നശിക്കുന്നതാണ്; അവൻ്റെ തിരുവദനം ഒഴികെ. അവന് മാത്രമാകുന്നു വിധിക്കാനുള്ള അവകാശം; അവൻ ഉദ്ദേശിക്കുന്നത് പ്രകാരം അവൻ വിധിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനിലേക്ക് മാത്രമാകുന്നു വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ മടക്കപ്പെടുന്നത്.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• النهي عن إعانة أهل الضلال.
• വഴികേടിൻ്റെ ആളുകളെ സഹായിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു.

• الأمر بالتمسك بتوحيد الله والبعد عن الشرك به.
• അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിൽ ഉറച്ചു നിൽക്കാനും, അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർകിൽ നിന്ന് വിട്ടുനിൽക്കാനുമുള്ള കൽപ്പന.

• ابتلاء المؤمنين واختبارهم سُنَّة إلهية.
• (അല്ലാഹുവിൽ) വിശ്വസിച്ചവരെ പരീക്ഷിക്കുകയും പരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ (മാറ്റമില്ലാത്ത) നടപടിക്രമമാണ്.

• غنى الله عن طاعة عبيده.
• അല്ലാഹുവിന് അവൻ്റെ ദാസന്മാരുടെ നന്മകളുടെ യാതൊരു ആവശ്യവുമില്ല.

 
د معناګانو ژباړه سورت: قصص
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول