Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: سبا   آیت:
وَلَا تَنْفَعُ الشَّفَاعَةُ عِنْدَهٗۤ اِلَّا لِمَنْ اَذِنَ لَهٗ ؕ— حَتّٰۤی اِذَا فُزِّعَ عَنْ قُلُوْبِهِمْ قَالُوْا مَاذَا ۙ— قَالَ رَبُّكُمْ ؕ— قَالُوا الْحَقَّ ۚ— وَهُوَ الْعَلِیُّ الْكَبِیْرُ ۟
അല്ലാഹുവിൻ്റെ അനുമതി നൽകപ്പെട്ടവർക്കല്ലാതെ ശുപാർശ യാതൊരു ഉപകാരവും ചെയ്യുകയില്ല. അല്ലാഹു അവൻ തൃപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ ശുപാർശക്ക് അനുമതി നൽകുകയുമില്ല; അവൻ്റെ മഹത്വം കാരണത്താലാണത്. അവൻ സംസാരിച്ചാൽ മലക്കുകൾ അല്ലാഹുവിൻ്റെ സംസാരത്തിന് കീഴൊതുങ്ങിക്കൊണ്ട് അവരുടെ ചിറകുകൾ അടിക്കും എന്നത് അല്ലാഹുവിൻ്റെ മഹത്വത്തിൽ പെട്ടതാണ്. അങ്ങനെ അവരുടെ ഹൃദയങ്ങളിൽ നിന്ന് ഭയം നീങ്ങിക്കഴിഞ്ഞാൽ മലക്കുകൾ ജിബ്രീലിനോട് ചോദിക്കും: എന്താണ് നിങ്ങളുടെ രക്ഷിതാവ് പറഞ്ഞത്?! ജിബ്രീൽ പറയും: സത്യമാണ് അവൻ പറഞ്ഞത്. അസ്തിത്വവും സർവ്വാധീശത്വവും ഉന്നതമായ സർവ്വോന്നതനും (അലിയ്യ്) മറ്റെല്ലാം അവൻ്റെ താഴെ മാത്രം വരുന്നത്ര വലിയവനും (കബീർ) ആകുന്നു അവൻ (അല്ലാഹു).
عربي تفسیرونه:
قُلْ مَنْ یَّرْزُقُكُمْ مِّنَ السَّمٰوٰتِ وَالْاَرْضِ ؕ— قُلِ اللّٰهُ ۙ— وَاِنَّاۤ اَوْ اِیَّاكُمْ لَعَلٰی هُدًی اَوْ فِیْ ضَلٰلٍ مُّبِیْنٍ ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ആകാശങ്ങളിൽ നിന്ന് മഴ വർഷിപ്പിച്ചും, ഭൂമിയിൽ ഫലവർഗങ്ങളും ധാന്യങ്ങളും പഴങ്ങളും മറ്റും മുളപ്പിച്ചും നിങ്ങൾക്ക് ഉപജീവനം നൽകുന്നവൻ ആരാകുന്നു?! പറയുക: അല്ലാഹു; അവനാകുന്നു അതിൽ നിന്നെല്ലാം നിങ്ങൾക്ക് ഉപജീവനം നൽകുന്നവൻ. അല്ലയോ ബഹുദൈവാരാധകരേ! ഒന്നല്ലെങ്കിൽ നിങ്ങളോ അല്ലെങ്കിൽ ഞങ്ങളോ സത്യപാതയിലേക്കുള്ള നേരായവഴിയിലോ തെറ്റിയ വഴിയിലോ ആണ്. എന്തായാലും നമ്മളിലൊരാൾ അപ്രകാരമാണെന്നതിൽ സംശയമില്ല. (അല്ലാഹുവിൽ) വിശ്വസിച്ചവരാണ് സത്യത്തിൻ്റെ മാർഗത്തിലെന്നും, അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്ന ബഹുദൈവാരാധകരാണ് വഴികേടിൻ്റെ വക്താക്കളെന്നതിലും സംശയമില്ല.
عربي تفسیرونه:
قُلْ لَّا تُسْـَٔلُوْنَ عَمَّاۤ اَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: പരലോകത്ത് ഞങ്ങൾ ചെയ്തു വെച്ച തിന്മകളെ കുറിച്ച് നിങ്ങളോ, നിങ്ങൾ ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ച് ഞങ്ങളോ ചോദ്യം ചെയ്യപ്പെടുന്നതല്ല.
عربي تفسیرونه:
قُلْ یَجْمَعُ بَیْنَنَا رَبُّنَا ثُمَّ یَفْتَحُ بَیْنَنَا بِالْحَقِّ ؕ— وَهُوَ الْفَتَّاحُ الْعَلِیْمُ ۟
അവരോട് പറയുക: അല്ലാഹു പരലോകത്ത് ഞങ്ങളെയും നിങ്ങളെയും ഒരുമിച്ചുകൂട്ടുന്നതാണ്. ശേഷം നമുക്കും നിങ്ങൾക്കുമിടയിൽ അവൻ നീതിപൂർവം വിധി കൽപ്പിക്കുകയും ചെയ്യുന്നതാണ്. അപ്പോൾ അസത്യവാദികളിൽ നിന്ന് സത്യവാന്മാർ വേർതിരിയുന്നതുമാണ്. അവനാകുന്നു നീതിപൂർവ്വം വിധിക്കുന്ന വിധികർത്താവും (ഫത്താഹ്), താൻ വിധിക്കുന്നതിനെ കുറിച്ച് നന്നായി അറിയുന്ന സർവ്വജ്ഞനും (അലീം).
عربي تفسیرونه:
قُلْ اَرُوْنِیَ الَّذِیْنَ اَلْحَقْتُمْ بِهٖ شُرَكَآءَ كَلَّا ؕ— بَلْ هُوَ اللّٰهُ الْعَزِیْزُ الْحَكِیْمُ ۟
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിൻ്റെ പങ്കാളികളായി നിങ്ങൾ നിശ്ചയിക്കുകയും, അല്ലാഹുവിനുള്ള ആരാധനയിൽ നിങ്ങൾ പങ്കുചേർക്കുകയും ചെയ്യുന്നവരെ നിങ്ങളെനിക്കൊന്ന് കാണിച്ചു തരൂ! അല്ല! നിങ്ങൾ ധരിച്ചതു പോലെ അല്ലാഹുവിന് പങ്കാളികളില്ല! മറിച്ച് അവൻ ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്) തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും കൈകാര്യകർതൃത്വത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനുമായ (ഹകീം) അല്ലാഹുവത്രെ.
عربي تفسیرونه:
وَمَاۤ اَرْسَلْنٰكَ اِلَّا كَآفَّةً لِّلنَّاسِ بَشِیْرًا وَّنَذِیْرًا وَّلٰكِنَّ اَكْثَرَ النَّاسِ لَا یَعْلَمُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! എല്ലാ മനുഷ്യർക്കും വേണ്ടിയല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (അല്ലാഹുവിനെ) സൂക്ഷിക്കുന്നവർക്ക് സ്വർഗമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുവാനും, (അല്ലാഹുവിനെ) നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നരകമുണ്ടെന്ന് താക്കീത് നൽകുകയും ചെയ്യുന്നതിന് വേണ്ടി(യാണ് താങ്കളെ നിയോഗിച്ചിരിക്കുന്നത്). എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അതറിയുന്നില്ല. അവർ അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവർ താങ്കളെ കളവാക്കുകയില്ലായിരുന്നു.
عربي تفسیرونه:
وَیَقُوْلُوْنَ مَتٰی هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِیْنَ ۟
തങ്ങൾക്ക് താക്കീത് നൽകപ്പെടുന്ന ശിക്ഷ വേഗത്തിലാക്കാൻ ധൃതി കൂട്ടിക്കൊണ്ട് ബഹുദൈവാരാധകർ പറയുന്നു: എപ്പോഴാണ് ഈ ശിക്ഷയുടെ വാഗ്ദാനം (സംഭവിക്കുക)?! അത് യാഥാർഥ്യമാണെന്ന് നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ (അതിൻ്റെ സമയം കൂടി പറയുക).
عربي تفسیرونه:
قُلْ لَّكُمْ مِّیْعَادُ یَوْمٍ لَّا تَسْتَاْخِرُوْنَ عَنْهُ سَاعَةً وَّلَا تَسْتَقْدِمُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! ശിക്ഷക്ക് വേണ്ടി ധൃതി കൂട്ടുന്ന ഇക്കൂട്ടരോട് പറയുക: നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ഒരു ദിവസം വരെ അവധിയുണ്ട്. അതിൽ നിന്ന് ഒരു നിമിഷം പോലും നിങ്ങൾ പിന്നോട്ടോ മുന്നോട്ടോ പോവുകയില്ല. ആ ദിവസമാകുന്നു അന്ത്യനാൾ!
عربي تفسیرونه:
وَقَالَ الَّذِیْنَ كَفَرُوْا لَنْ نُّؤْمِنَ بِهٰذَا الْقُرْاٰنِ وَلَا بِالَّذِیْ بَیْنَ یَدَیْهِ ؕ— وَلَوْ تَرٰۤی اِذِ الظّٰلِمُوْنَ مَوْقُوْفُوْنَ عِنْدَ رَبِّهِمْ ۖۚ— یَرْجِعُ بَعْضُهُمْ اِلٰی بَعْضِ ١لْقَوْلَ ۚ— یَقُوْلُ الَّذِیْنَ اسْتُضْعِفُوْا لِلَّذِیْنَ اسْتَكْبَرُوْا لَوْلَاۤ اَنْتُمْ لَكُنَّا مُؤْمِنِیْنَ ۟
അല്ലാഹുവിൽ അവിശ്വസിച്ചവർ പറഞ്ഞു: മുഹമ്മദ് തൻ്റെ മേൽ അവതരിച്ചതാണെന്ന് അവകാശപ്പെടുന്ന ഈ ഖുർആനിലോ, മുൻകാല വേദഗ്രന്ഥങ്ങളിലോ ഞങ്ങൾ വിശ്വസിക്കുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! വിചാരണക്കായി പരലോകത്ത് അതിക്രമകാരികളെ പിടിച്ചു നിർത്തിയിരിക്കുന്നത് താങ്കൾ കണ്ടിരുന്നെങ്കിൽ! അവർ പരസ്പരം തർക്കിക്കുകയും, അവരോരോരുത്തരും പരസ്പരം പഴിചാരുകയും മറ്റുള്ളവരുടെ മേൽ ഉത്തരവാദിത്തം ചാർത്തുകയും ചെയ്യും. അടിച്ചമർത്തപ്പെട്ടവരായ അനുയായികൾ ഇഹലോകത്ത് തങ്ങളെ അടക്കിഭരിച്ച നേതാക്കന്മാരോട് പറയും: നിങ്ങൾ ഞങ്ങളെ വഴികേടിലാക്കിയില്ലായിരുന്നെങ്കിൽ ഞങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കുന്നവരാകുമായിരുന്നു.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• التلطف بالمدعو حتى لا يلوذ بالعناد والمكابرة.
• (ഇസ്ലാമിലേക്കുള്ള) പ്രബോധനം കേൾക്കുന്നവരോട് -അവർ ധിക്കാരത്തിൻ്റെയും അഹങ്കാരത്തിൻ്റെയും മാർഗം സ്വീകരിക്കാതിരിക്കുന്നതിനായി- സൗമ്യത പുലർത്തേണ്ടതുണ്ട്.

• صاحب الهدى مُسْتَعْلٍ بالهدى مرتفع به، وصاحب الضلال منغمس فيه محتقر.
• സന്മാർഗം സ്വീകരിച്ചവൻ അതിനാൽ ഔന്നത്യവും ഉയർച്ചയുമുള്ളവനായിരിക്കും. വഴികേടിൻ്റെ വക്താവാകട്ടെ; അതിൽ മുങ്ങിയവനും നിന്ദ്യനുമായിരിക്കും.

• شمول رسالة النبي صلى الله عليه وسلم للبشرية جمعاء، والجن كذلك.
• നബി -ﷺ- യുടെ പ്രവാചകത്വം സർവ്വ മനുഷ്യസമൂഹത്തിനും ബാധകമാകുന്നു. അതോടൊപ്പം ജിന്നുകൾക്കും (അത് ബാധകമാകുന്നു).

 
د معناګانو ژباړه سورت: سبا
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول