Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: نساء   آیت:
اَللّٰهُ لَاۤ اِلٰهَ اِلَّا هُوَ ؕ— لَیَجْمَعَنَّكُمْ اِلٰی یَوْمِ الْقِیٰمَةِ لَا رَیْبَ فِیْهِ ؕ— وَمَنْ اَصْدَقُ مِنَ اللّٰهِ حَدِیْثًا ۟۠
അല്ലാഹു; അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. നിങ്ങളിൽ ആദ്യത്തെയാൾ മുതൽ അവസാനത്തെയാൾ വരെയുള്ളവരെ അവൻ ഖിയാമത് നാളിൽ ഒരുമിച്ചു കൂട്ടുന്നതാണ്. യാതൊരു സംശയവും അക്കാര്യത്തിലില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനത്രെ അത്. അല്ലാഹുവിനെക്കാൾ സത്യസന്ധമായ വാക്ക് പറയുന്ന ഒരാളും തന്നെയില്ല.
عربي تفسیرونه:
فَمَا لَكُمْ فِی الْمُنٰفِقِیْنَ فِئَتَیْنِ وَاللّٰهُ اَرْكَسَهُمْ بِمَا كَسَبُوْا ؕ— اَتُرِیْدُوْنَ اَنْ تَهْدُوْا مَنْ اَضَلَّ اللّٰهُ ؕ— وَمَنْ یُّضْلِلِ اللّٰهُ فَلَنْ تَجِدَ لَهٗ سَبِیْلًا ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! എന്താണ് നിങ്ങളുടെ അവസ്ഥ?! കപടവിശ്വാസികളോട് സ്വീകരിക്കേണ്ട നിലപാടിൽ നിങ്ങൾ രണ്ടു കക്ഷികളായി തീർന്നിരിക്കുന്നു. അവർ (മനസ്സിനുള്ളിൽ) വിശ്വാസമില്ലാത്തവരാണ് എന്നതിനാൽ അവരോട് യുദ്ധം ചെയ്യണമെന്ന് ഒരു വിഭാഗം പറയുന്നു. അവർ (പുറമേക്ക്) വിശ്വാസം പ്രകടിപ്പിക്കുന്നവരാണ് എന്നതിനാൽ അവരോട് യുദ്ധം ചെയ്യരുതെന്ന് മറ്റൊരു വിഭാഗവും പറയുന്നു. അവരുടെ കാര്യത്തിൽ ഇപ്രകാരം നിങ്ങൾ ഭിന്നിച്ചുകൂടാ. അല്ലാഹു അവരെ (ഇസ്ലാമിൽ) അവിശ്വസിക്കുന്നതിലേക്കും വഴികേടിലേക്കും തിരിച്ചുവിട്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ കാരണത്താലാണത്. അല്ലാഹു സത്യത്തിലേക്ക് വഴികാണിക്കാത്തവരെ സന്മാർഗത്തിലാക്കാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?! ആരെയെങ്കിലും അല്ലാഹു വഴികേടിലാക്കിയാൽ അവരെ സന്മാർഗത്തിലേക്ക് എത്തിക്കാൻ ഒരു വഴിയും നീ കണ്ടെത്തുകയില്ല.
عربي تفسیرونه:
وَدُّوْا لَوْ تَكْفُرُوْنَ كَمَا كَفَرُوْا فَتَكُوْنُوْنَ سَوَآءً فَلَا تَتَّخِذُوْا مِنْهُمْ اَوْلِیَآءَ حَتّٰی یُهَاجِرُوْا فِیْ سَبِیْلِ اللّٰهِ ؕ— فَاِنْ تَوَلَّوْا فَخُذُوْهُمْ وَاقْتُلُوْهُمْ حَیْثُ وَجَدْتُّمُوْهُمْ ۪— وَلَا تَتَّخِذُوْا مِنْهُمْ وَلِیًّا وَّلَا نَصِیْرًا ۟ۙ
അല്ലാഹു നിങ്ങൾക്ക് മേൽ അവതരിപ്പിച്ചതിൽ അവർ നിഷേധിച്ചത് പോലെ നിങ്ങളും നിഷേധിച്ചിരുന്നെങ്കിൽ എന്നാണ് കപടവിശ്വാസികൾ ആഗ്രഹിക്കുന്നത്. അങ്ങനെ അവരോടൊപ്പം നിങ്ങളും അല്ലാഹുവിനെ നിഷേധിക്കുന്നതിൽ ഒരു പോലെയായിരുന്നെങ്കിൽ (എന്നാണവരുടെ ആഗ്രഹം). അതിനാൽ (നിങ്ങളോട്) അവർ പുലർത്തുന്ന ശത്രുത കാരണത്താൽ -അവർ അല്ലാഹുവിൻ്റെ മാർഗത്തിൽ ശിർകിൻ്റെ (ബഹുദൈവാരാധനയുടെ) നാട്ടിൽ നിന്ന് ഇസ്ലാമിൻ്റെ നാട്ടിലേക്ക് പലായനം ചെയ്യുകയും, അതിലൂടെ അവരുടെ വിശ്വാസം ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് വരെ- അവരിൽ നിന്ന് ആരെയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവർ തിരിഞ്ഞു കളയുകയും തങ്ങളുടെ അവസ്ഥയിൽ തന്നെ തുടരുകയും ചെയ്യുകയാണെങ്കിൽ അവരെ കാണുന്നിടത്ത് വെച്ച് പിടികൂടുകയും വധിച്ചു കളയുകയും ചെയ്തു കൊള്ളുക. അവരുടെ കൂട്ടത്തിൽ നിന്ന് നിങ്ങളുടെ കാര്യങ്ങൾ വിശ്വസിച്ചേൽപ്പിക്കുന്ന ഉറ്റമിത്രങ്ങളെ നിങ്ങൾ സ്വീകരിക്കരുത്. നിങ്ങളുടെ ശത്രുക്കൾക്കെതിരെ നിങ്ങളെ സഹായിക്കുന്ന സഹായികളെയും അവരിൽ നിന്ന് സ്വീകരിക്കരുത്.
عربي تفسیرونه:
اِلَّا الَّذِیْنَ یَصِلُوْنَ اِلٰی قَوْمٍ بَیْنَكُمْ وَبَیْنَهُمْ مِّیْثَاقٌ اَوْ جَآءُوْكُمْ حَصِرَتْ صُدُوْرُهُمْ اَنْ یُّقَاتِلُوْكُمْ اَوْ یُقَاتِلُوْا قَوْمَهُمْ ؕ— وَلَوْ شَآءَ اللّٰهُ لَسَلَّطَهُمْ عَلَیْكُمْ فَلَقٰتَلُوْكُمْ ۚ— فَاِنِ اعْتَزَلُوْكُمْ فَلَمْ یُقَاتِلُوْكُمْ وَاَلْقَوْا اِلَیْكُمُ السَّلَمَ ۙ— فَمَا جَعَلَ اللّٰهُ لَكُمْ عَلَیْهِمْ سَبِیْلًا ۟
(ഈ പറയപ്പെട്ട കപടവിശ്വാസികളിൽ നിന്ന്) പരസ്പരമുള്ള യുദ്ധം ഉപേക്ഷിക്കാമെന്ന് നിങ്ങളുമായി വ്യക്തമായ കരാറിലേർപ്പെട്ട ഏതെങ്കിലും കൂട്ടരിലേക്ക് എത്തിപ്പെട്ടവരുടെ കാര്യത്തിൽ ഒഴികെ; (തൊട്ടുമുൻപുള്ള ആയത്തിൽ പറയപ്പെട്ട വിധി അവരുടെ കാര്യത്തിൽ ബാധകമല്ല). അതല്ലെങ്കിൽ നിങ്ങളുടെയരികിൽ വന്നുചേരുകയും, നിങ്ങളോടോ സ്വന്തം ജനങ്ങളോടോ യുദ്ധം ചെയ്യാൻ മനപ്രയാസം അനുഭവപ്പെടുന്നവരുടെ കാര്യത്തിലും (തൊട്ടുമുൻപുള്ള ആയത്തിലെ വിധി ബാധകമല്ല). അവർ നിങ്ങളോടോ അവരുടെ കൂട്ടരോടോ യുദ്ധം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർക്ക് നിങ്ങളുടെ മേൽ അവൻ ശക്തി നൽകുകയും, അവർ നിങ്ങളോട് യുദ്ധത്തിലേർപ്പെടുകയും ചെയ്യുമായിരുന്നു. അതിനാൽ അല്ലാഹു നൽകിയ ഈ രക്ഷ നിങ്ങൾ സ്വീകരിച്ചുകൊള്ളുക. നിങ്ങൾ (മേൽ പറഞ്ഞ തരത്തിലുള്ളവരെ) കൊല്ലുകയോ, അവരെ തടവിലാക്കുകയോ ചെയ്തുകൊണ്ട് അവരെ എതിരിടാൻ നിൽക്കരുത്. അവർ നിങ്ങളിൽ നിന്ന് വിട്ടുമാറുകയും, നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുമായുള്ള യുദ്ധം ഉപേക്ഷിച്ചു കൊണ്ട് സമാധാനസന്ധിയിലേർപ്പെടാൻ വേണ്ടി നിങ്ങളോട് അപേക്ഷിക്കുകയും ചെയ്താൽ അവരെ കൊല്ലാനോ അവരെ തടവിലാക്കാനോ അല്ലാഹു നിങ്ങൾക്ക് യാതൊരു വഴിയും അനുവദിച്ചു നൽകിയിട്ടില്ല.
عربي تفسیرونه:
سَتَجِدُوْنَ اٰخَرِیْنَ یُرِیْدُوْنَ اَنْ یَّاْمَنُوْكُمْ وَیَاْمَنُوْا قَوْمَهُمْ ؕ— كُلَّ مَا رُدُّوْۤا اِلَی الْفِتْنَةِ اُرْكِسُوْا فِیْهَا ۚ— فَاِنْ لَّمْ یَعْتَزِلُوْكُمْ وَیُلْقُوْۤا اِلَیْكُمُ السَّلَمَ وَیَكُفُّوْۤا اَیْدِیَهُمْ فَخُذُوْهُمْ وَاقْتُلُوْهُمْ حَیْثُ ثَقِفْتُمُوْهُمْ ؕ— وَاُولٰٓىِٕكُمْ جَعَلْنَا لَكُمْ عَلَیْهِمْ سُلْطٰنًا مُّبِیْنًا ۟۠
അല്ലാഹുവിൽ വിശ്വസിച്ചവരേ! കപടവിശ്വാസികളുടെ കൂട്ടത്തിൽ മറ്റൊരു വിഭാഗത്തെയും നിങ്ങൾ കണ്ടെത്തുന്നതാണ്. അവർ നിങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി നിങ്ങളുടെ മുൻപിൽ (ഇസ്ലാമിൽ) വിശ്വാസമുണ്ടെന്ന് പ്രകടിപ്പിക്കുകയും, (ഇസ്ലാമിനെ) നിഷേധിച്ചവരായ തങ്ങളുടെ സമൂഹത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി -അവരുടെ അടുക്കലേക്ക് മടങ്ങിച്ചെന്നാൽ- അവരുടെ മുൻപിൽ തങ്ങൾ ഇസ്ലാം നിഷേധിച്ചവരാണെന്ന് പ്രകടമാക്കുകയും ചെയ്യും.അല്ലാഹുവിനെ നിഷേധിക്കുന്നതിലേക്കും, അവനിൽ പങ്കുചേർക്കുന്നതിലേക്കും ക്ഷണിക്കപ്പെടുമ്പോഴെല്ലാം അവരതിൽ ഉടനടി വീണുപോകുന്നതാണ്. ഈ പറയപ്പെട്ട വിഭാഗം നിങ്ങളുമായുള്ള യുദ്ധം നിർത്തുകയോ, നിങ്ങളോട് സമാധാനസന്ധിക്കായി അപേക്ഷിക്കുകയോ, നിങ്ങളെ ഉപദ്രവിക്കാതെ അടങ്ങി നിൽക്കുകയോ ചെയ്യുന്നില്ലെങ്കിൽ അവരെ പിടികൂടുകയും, കണ്ടിടത്ത് വെച്ച് അവരെ കൊലപ്പെടുത്തുകയും ചെയ്തുകൊള്ളുക. ഈ പറയപ്പെട്ട വിശേഷണങ്ങളുള്ളവർ; അവരെ പിടിക്കാനും കൊലപ്പെടുത്താനും നിങ്ങൾക്ക് അല്ലാഹു വ്യക്തമായ പ്രമാണം നിശ്ചയിച്ചു തന്നിരിക്കുന്നു. കാരണം, അക്കൂട്ടർ ചതിക്കുകയും, കുതന്ത്രം പ്രയോഗിക്കുകയും ചെയ്തവരാണ്.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• خفاء حال بعض المنافقين أوقع الخلاف بين المؤمنين في حكم التعامل معهم.
• കപടവിശ്വാസികളിൽ ചിലരുടെ സത്യാവസ്ഥ അവ്യക്തമായി തീർന്നു എന്നത് അവരോട് എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായവ്യത്യാസം സൃഷ്ടിച്ചിട്ടുണ്ടായിരുന്നു.

• بيان كيفية التعامل مع المنافقين بحسب أحوالهم ومقتضى المصلحة معهم.
• കപടവിശ്വാസികളോട് അവരുടെ അവസ്ഥയനുസരിച്ചാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും, അവരുടെ കാര്യത്തിൽ ഏറ്റവും അനുയോജ്യമായ മാർഗമാണ് സ്വീകരിക്കേണ്ടതെന്നും ഈ ആയത്തുകളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

• عدل الإسلام في الكف عمَّن لم تقع منه أذية متعدية من المنافقين.
• കപടവിശ്വാസികളിൽ നിന്ന് മുസ്ലിംകളെ ബാധിക്കുന്ന ഉപദ്രവങ്ങൾ സംഭവിക്കാത്തിടത്തോളം അവരുടെ കാര്യത്തിൽ യുദ്ധനടപടികൾ സ്വീകരിക്കാതിരിക്കണമെന്ന ഇസ്ലാമിൻ്റെ കൽപ്പനയിൽ ഈ മതത്തിൻ്റെ നീതി വ്യക്തമാകുന്നു.

• يكشف الجهاد في سبيل الله أهل النفاق بسبب تخلفهم عنه وتكلُّف أعذارهم.
• അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം കപടവിശ്വാസികളുടെ മറനീക്കുന്ന കാര്യമാണ്. കാരണം, അവരതിൽ നിന്ന് പിന്തിനിൽക്കുകയും, (അതിൽ നിന്ന് മാറിനിൽക്കാൻ) കഷ്ടപ്പെട്ട് ന്യായങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നത് കാണാം.

 
د معناګانو ژباړه سورت: نساء
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول