Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: حجرات   آیت:
وَلَوْ اَنَّهُمْ صَبَرُوْا حَتّٰی تَخْرُجَ اِلَیْهِمْ لَكَانَ خَیْرًا لَّهُمْ ؕ— وَاللّٰهُ غَفُوْرٌ رَّحِیْمٌ ۟
അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ ഭാര്യമാരുടെ മുറികൾക്ക് പിന്നിൽ നിന്ന് അങ്ങയെ വിളിക്കുന്നവർ ക്ഷമയോടെ നിൽക്കുകയും, അങ്ങ് പുറത്തിറങ്ങുന്നത് വരെ കാത്തു നിൽക്കുകയും, അങ്ങയോട് ശബ്ദം താഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നെങ്കിൽ അതായിരുന്നു അവർക്ക് അങ്ങയെ പിന്നിൽ നിന്ന് വിളിക്കുന്നതിനെക്കാൾ നല്ലത്. കാരണം അങ്ങനെ ചെയ്യുന്നതിലാണ് ബഹുമാനവും ആദരവുമുള്ളത്. അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചവർക്കും അല്ലാത്തവർക്കും, അറിവില്ലാതെ തെറ്റുകൾ സംഭവിച്ചു പോയവർക്കും ധാരാളമായി പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.
عربي تفسیرونه:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِنْ جَآءَكُمْ فَاسِقٌ بِنَبَاٍ فَتَبَیَّنُوْۤا اَنْ تُصِیْبُوْا قَوْمًا بِجَهَالَةٍ فَتُصْبِحُوْا عَلٰی مَا فَعَلْتُمْ نٰدِمِیْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! ഒരു അധർമ്മകാരി ഏതെങ്കിലും വിഭാഗത്തെ കുറിച്ച് നിങ്ങളുടെ അടുക്കൽ ഒരു വാർത്തയുമായി വന്നാൽ അതിൻ്റെ സത്യാവസ്ഥ നിങ്ങൾ ഉറപ്പു വരുത്തുക. ഉടനടി നിങ്ങൾ അവനെ സത്യപ്പെടുത്തരുത്. ഉറപ്പു വരുത്തുന്നതിന് മുൻപ് അവൻ്റെ വാർത്ത നിങ്ങൾ സത്യപ്പെടുത്തുകയും, അങ്ങനെ നിങ്ങൾ - യാഥാർഥ്യം അറിയാതെ - ഏതെങ്കിലും ജനതയെ അക്രമിക്കുകയും ചെയ്തു പോയേക്കാം. പിന്നീട് നിങ്ങൾ കേട്ട വാർത്ത കളവാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ അത് നിങ്ങളെ ഖേദവാന്മാരാക്കും.
عربي تفسیرونه:
وَاعْلَمُوْۤا اَنَّ فِیْكُمْ رَسُوْلَ اللّٰهِ ؕ— لَوْ یُطِیْعُكُمْ فِیْ كَثِیْرٍ مِّنَ الْاَمْرِ لَعَنِتُّمْ وَلٰكِنَّ اللّٰهَ حَبَّبَ اِلَیْكُمُ الْاِیْمَانَ وَزَیَّنَهٗ فِیْ قُلُوْبِكُمْ وَكَرَّهَ اِلَیْكُمُ الْكُفْرَ وَالْفُسُوْقَ وَالْعِصْیَانَ ؕ— اُولٰٓىِٕكَ هُمُ الرّٰشِدُوْنَ ۟ۙ
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾക്കിടയിൽ വഹ്യ് ഇറക്കപ്പെടുന്ന അല്ലാഹുവിൻ്റെ ദൂതരാണ് ഉള്ളതെന്ന് നിങ്ങൾ മനസ്സിലാക്കണം. അവിടുത്തോട് നിങ്ങൾ കളവ് പറയുകയും, പിന്നീട് അല്ലാഹു നിങ്ങൾ കളവു പറഞ്ഞു എന്നത് അവിടുത്തെ അറിയിക്കുകയും ചെയ്യുന്നത് നിങ്ങൾ ഭയക്കുക. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് അല്ലാഹുവിന് നന്നായി അറിയാം. നിങ്ങൾ മുന്നോട്ടു വെക്കുന്ന അനേകം അഭിപ്രായങ്ങളിൽ അവിടുന്ന് നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് തന്നെ തൃപ്തികരമല്ലാത്ത പ്രയാസങ്ങളിൽ നിങ്ങൾ പെട്ടു പോകുമായിരുന്നു. എന്നാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ (ഇസ്ലാമിൽ) വിശ്വസിക്കുന്നത് നിങ്ങൾക്ക് പ്രിയങ്കരമാക്കിയിരിക്കുന്നു. അതവൻ നിങ്ങളുടെ മനസ്സിൽ മനോഹരമാക്കുകയും, അങ്ങനെ നിങ്ങൾ വിശ്വസിക്കുകയും ചെയ്തു. (ഇസ്ലാമിനെ) നിഷേധിക്കുന്നതും, അല്ലാഹുവിനെ അനുസരിക്കാതിരിക്കുന്നതും, അവനെ ധിക്കരിക്കുന്നതും അവൻ നിങ്ങൾക്ക് വെറുപ്പുള്ളതാക്കി. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരാണ് ശരിയുടെയും സന്മാർഗത്തിൻ്റെയും വഴിയിൽ പ്രവേശിച്ചിട്ടുള്ളത്.
عربي تفسیرونه:
فَضْلًا مِّنَ اللّٰهِ وَنِعْمَةً ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟
നന്മയോട് നിങ്ങളുടെ മനസ്സിൽ ഇഷ്ടം തോന്നിപ്പിച്ചുവെന്നതും, തിന്മയോട് നിങ്ങൾക്ക് വെറുപ്പുണ്ടാക്കി എന്നതും അല്ലാഹുവിൻ്റെ ഔദാര്യം മാത്രമാകുന്നു. അവൻ നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹമാണത്. തൻ്റെ അടിമകളിൽ ആരെല്ലാമാണ് നന്ദി പ്രകടിപ്പിക്കുകയെന്നും, അങ്ങനെ അവർക്ക് (കൂടുതൽ നന്മകളിലേക്ക്) സൗകര്യം ചെയ്തു കൊടുക്കേണ്ടതെന്നും ഏറ്റവും അറിയുന്നവനാണ് അല്ലാഹു. എല്ലാ കാര്യങ്ങളും ഏറ്റവും യോജ്യമായ സ്ഥലത്ത് നിശ്ചയിക്കുന്ന 'ഹകീമു'മാകുന്നു അവൻ.
عربي تفسیرونه:
وَاِنْ طَآىِٕفَتٰنِ مِنَ الْمُؤْمِنِیْنَ اقْتَتَلُوْا فَاَصْلِحُوْا بَیْنَهُمَا ۚ— فَاِنْ بَغَتْ اِحْدٰىهُمَا عَلَی الْاُخْرٰی فَقَاتِلُوا الَّتِیْ تَبْغِیْ حَتّٰی تَفِیْٓءَ اِلٰۤی اَمْرِ اللّٰهِ ۚ— فَاِنْ فَآءَتْ فَاَصْلِحُوْا بَیْنَهُمَا بِالْعَدْلِ وَاَقْسِطُوْا ؕ— اِنَّ اللّٰهَ یُحِبُّ الْمُقْسِطِیْنَ ۟
(ഇസ്ലാമിൽ) വിശ്വസിച്ചവരിൽ പെട്ട രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ - വിശ്വാസികളേ! - അവർക്കിടയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ അല്ലാഹുവിൻ്റെ നിയമം അനുസരിച്ച് വിധിക്കുന്നതിലേക്ക് അവരെ നിങ്ങൾ ക്ഷണിക്കുക. അവരിൽ ഒരു കൂട്ടർ രഞ്ജിപ്പിന് തയ്യാറാകാതെ, അതിക്രമം പ്രവർത്തിച്ചാൽ അക്കൂട്ടരോട് - അവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങി വരുന്നത് വരെ - നിങ്ങൾ പോരാടുക. ഇനി അവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങി വന്നാൽ അവർക്കിടയിൽ നീതിപൂർവ്വകമായി നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. അവർക്കിടയിൽ വിധി കൽപ്പിക്കുന്നതിൽ നിങ്ങളും നീതി പുലർത്തുക. തീർച്ചയായും അല്ലാഹു തങ്ങളുടെ വിധികളിൽ നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
عربي تفسیرونه:
اِنَّمَا الْمُؤْمِنُوْنَ اِخْوَةٌ فَاَصْلِحُوْا بَیْنَ اَخَوَیْكُمْ وَاتَّقُوا اللّٰهَ لَعَلَّكُمْ تُرْحَمُوْنَ ۟۠
(ഇസ്ലാമിൽ) വിശ്വസിച്ച (മുസ്ലിംകൾ) ഇസ്ലാമിക സഹോദരങ്ങളാണ്. വിശ്വാസികളേ! നിങ്ങൾക്കിടയിൽ പരസ്പരം ഇടഞ്ഞു നിൽക്കുന്ന നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ ഈ ഇസ്ലാമിക സാഹോദര്യം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുക; നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയപ്പെട്ടേക്കാം.
عربي تفسیرونه:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا یَسْخَرْ قَوْمٌ مِّنْ قَوْمٍ عَسٰۤی اَنْ یَّكُوْنُوْا خَیْرًا مِّنْهُمْ وَلَا نِسَآءٌ مِّنْ نِّسَآءٍ عَسٰۤی اَنْ یَّكُنَّ خَیْرًا مِّنْهُنَّ ۚ— وَلَا تَلْمِزُوْۤا اَنْفُسَكُمْ وَلَا تَنَابَزُوْا بِالْاَلْقَابِ ؕ— بِئْسَ الِاسْمُ الْفُسُوْقُ بَعْدَ الْاِیْمَانِ ۚ— وَمَنْ لَّمْ یَتُبْ فَاُولٰٓىِٕكَ هُمُ الظّٰلِمُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. അല്ലാഹുവിൻ്റെ അടുക്കൽ ഏതവസ്ഥയിലാണ് എന്നതാണല്ലോ പരിഗണനീയമായിട്ടുള്ളതും?! ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. നിങ്ങളുടെ സഹോദരങ്ങളെ നിങ്ങൾ കുത്തിപ്പറയരുത്; അവർക്ക് നിങ്ങളുടെ അതേ സ്ഥാനം തന്നെയുണ്ട്. നിങ്ങൾ പരസ്പരം ഒരാൾക്ക് വെറുപ്പുള്ള ഇരട്ടപ്പേരു വിളിക്കരുത്. നബി -ﷺ- മദീനയിലേക്ക് എത്തുന്നതിന് മുൻപ് അൻസ്വാറുകൾക്കിടയിൽ ഈ രീതി ഉണ്ടായിരുന്നു. നിങ്ങളിൽ നിന്ന് ആരെങ്കിലും ഇതെല്ലാം ചെയ്യുന്നെങ്കിൽ അവൻ ദുർമാർഗിയാണ്. ഇസ്ലാമിൽ വിശ്വസിച്ചതിന് ശേഷം ദുർമാർഗിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് എത്ര മോശമാണ്! അതിനാൽ ആരെങ്കിലും ഈ തിന്മകളിൽ നിന്ന് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർ തന്നെയാകുന്നു തിന്മകൾ പ്രവർത്തിച്ചു കൊണ്ട് തങ്ങളെ നാശത്തിൻ്റെ പടുകുഴികളിലേക്ക് വലിച്ചിട്ട, സ്വന്തങ്ങളോട് അതിക്രമം ചെയ്തവർ.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• وجوب التثبت من صحة الأخبار، خاصة التي ينقلها من يُتَّهم بالفسق.
* വാർത്തകൾ സത്യമാണോ എന്ന് ഉറപ്പു വരുത്തൽ നിർബന്ധമാണ്. പ്രത്യേകിച്ച് അധർമ്മകാരിയെന്ന് സംശയിക്കപ്പെടുന്നവർ കൊണ്ടു വരുന്ന വാർത്തകൾ.

• وجوب الإصلاح بين من يتقاتل من المسلمين، ومشروعية قتال الطائفة التي تصر على الاعتداء وترفض الصلح.
* മുസ്ലിംകൾക്കിടയിൽ പരസ്പരം പോരടിക്കുന്നവർക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കൽ നിർബന്ധമാണ്. അതിക്രമവും ഐക്യശ്രമങ്ങളും തടയുന്നവർക്കെതിരെ പോരാടുന്നത് അനുവദനീയവുമാണ്.

• من حقوق الأخوة الإيمانية: الصلح بين المتنازعين والبعد عما يجرح المشاعر من السخرية والعيب والتنابز بالألقاب.
* വിശ്വാസപരമായ സാഹോദര്യത്തിൻ്റെ അവകാശങ്ങളിൽ പെട്ടതാണ്: പരസ്പരം തെറ്റി നിൽക്കുന്നവർക്കിടയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കലും, മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരിഹാസവും കുത്തിപ്പറയലും ഇരട്ടപ്പേരുകൾ വിളിക്കുന്നതും ഒഴിവാക്കലും.

 
د معناګانو ژباړه سورت: حجرات
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول