Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: مائده   آیت:
وَاِذَا قِیْلَ لَهُمْ تَعَالَوْا اِلٰی مَاۤ اَنْزَلَ اللّٰهُ وَاِلَی الرَّسُوْلِ قَالُوْا حَسْبُنَا مَا وَجَدْنَا عَلَیْهِ اٰبَآءَنَا ؕ— اَوَلَوْ كَانَ اٰبَآؤُهُمْ لَا یَعْلَمُوْنَ شَیْـًٔا وَّلَا یَهْتَدُوْنَ ۟
ചില കന്നുകാലികളെ ഭക്ഷിക്കുന്നത് നിഷിദ്ധമാക്കുന്ന, അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്ന ഈ കൂട്ടരോട് 'ഹലാലും (അനുവദനീയം) ഹറാമും (നിഷിദ്ധം) വേർതിരിച്ചറിയാൻ അല്ലാഹു ഖുർആനിൽ അവതരിപ്പിച്ചതിലേക്കും, അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ചര്യയിലേക്കും വരൂ' എന്ന് പറയപ്പെട്ടു കഴിഞ്ഞാൽ അവർ പറയും: ഞങ്ങളുടെ മുൻഗാമികളിൽ നിന്ന് ഞങ്ങൾ അനന്തരമായി സ്വീകരിച്ച വിശ്വാസങ്ങളും വാക്കുകളും പ്രവൃത്തികളും മതി ഞങ്ങൾക്ക്. എങ്ങനെയാണ് അവർക്കത് തൃപ്തികരമാവുക; അവരുടെ മുൻഗാമികൾക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. അവർ സത്യത്തിലേക്ക് സന്മാർഗം ലഭിക്കാത്തവരുമായിരുന്നു. അപ്പോൾ, അവരെക്കാൾ വിഡ്ഢിയും തീർത്തും വഴിപിഴച്ചവനുമായിട്ടുള്ളവനല്ലാതെ ഈ മുൻഗാമികളെ പിൻപറ്റുകയില്ല. അതിനാൽ ഇക്കൂട്ടർ തനി വിഡ്ഢികളും വഴിപിഴച്ചവരും തന്നെ.
عربي تفسیرونه:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا عَلَیْكُمْ اَنْفُسَكُمْ ۚ— لَا یَضُرُّكُمْ مَّنْ ضَلَّ اِذَا اهْتَدَیْتُمْ ؕ— اِلَی اللّٰهِ مَرْجِعُكُمْ جَمِیْعًا فَیُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ സ്വന്തത്തെ നന്നാക്കുന്ന കാര്യങ്ങൾ നിങ്ങൾ മുറുകെ പിടിക്കുക. നിങ്ങൾ സന്മാർഗം പ്രാപിച്ചിട്ടുണ്ടെങ്കിൽ ജനങ്ങളുടെ കൂട്ടത്തിൽ വഴിപിഴക്കുകയും നിങ്ങളുടെ (സത്യത്തിലേക്കുള്ള) ക്ഷണത്തിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തവർ നിങ്ങൾക്ക് യാതൊരു ഉപദ്രവവും വരുത്തുന്നതല്ല. നിങ്ങൾ സന്മാർഗം പ്രാപിച്ചിരിക്കുന്നു എന്നതിൻ്റെ (അടയാളത്തിൽ പെട്ടതാണ്) നിങ്ങൾ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ അടുക്കലേക്ക് മാത്രമാകുന്നു നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഇഹലോകത്തായിരിക്കെ ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ചെല്ലാം അപ്പോൾ അല്ലാഹു നിങ്ങളെ അറിയിക്കുന്നതാണ്. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.
عربي تفسیرونه:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا شَهَادَةُ بَیْنِكُمْ اِذَا حَضَرَ اَحَدَكُمُ الْمَوْتُ حِیْنَ الْوَصِیَّةِ اثْنٰنِ ذَوَا عَدْلٍ مِّنْكُمْ اَوْ اٰخَرٰنِ مِنْ غَیْرِكُمْ اِنْ اَنْتُمْ ضَرَبْتُمْ فِی الْاَرْضِ فَاَصَابَتْكُمْ مُّصِیْبَةُ الْمَوْتِ ؕ— تَحْبِسُوْنَهُمَا مِنْ بَعْدِ الصَّلٰوةِ فَیُقْسِمٰنِ بِاللّٰهِ اِنِ ارْتَبْتُمْ لَا نَشْتَرِیْ بِهٖ ثَمَنًا وَّلَوْ كَانَ ذَا قُرْبٰی ۙ— وَلَا نَكْتُمُ شَهَادَةَ ۙ— اللّٰهِ اِنَّاۤ اِذًا لَّمِنَ الْاٰثِمِیْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! മരണത്തിൻ്റെ അടയാളങ്ങൾ പ്രകടമായി കൊണ്ട് നിങ്ങളിലാർക്കെങ്കിലും മരണം ആസന്നമായാൽ മുസ്ലിംകളിൽ പെട്ട നീതിമാന്മാരായ രണ്ടു പേരെ തൻ്റെ അന്തിമ വസ്വിയ്യതിന് അവൻ സാക്ഷി നിർത്തട്ടെ. ഇനി നിങ്ങൾ യാത്ര പോവുകയും മരണം വന്നുഭവിക്കുകയും ചെയ്താലാകട്ടെ; മുസ്ലിംകളിൽ പെട്ട ആരെയും ലഭിച്ചില്ലെങ്കിൽ കുഫാറുകളിൽ പെട്ട രണ്ട് പുരുഷന്മാരെ സാക്ഷി നിർത്തട്ടെ. സാക്ഷികളുടെ (സാക്ഷ്യത്തിൻ്റെ) സത്യസന്ധതയിൽ നിങ്ങൾക്ക് സംശയം ഉടലെടുത്താൽ ഏതെങ്കിലുമൊരു നിസ്കാര ശേഷം അവരെ രണ്ടു പേരെയും നിർത്തി, അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് ഇപ്രകാരം പറയിപ്പിക്കുക: 'അല്ലാഹുവിൽ നിന്നുള്ള പങ്കിനെ ഞങ്ങൾ യാതൊരു വിഭവത്തിനും പകരമായി വിറ്റുകളയുകയില്ല. അടുത്ത ബന്ധുവാണെങ്കിലും അയാളിലേക്ക് അക്കാര്യത്തിൽ (സത്യത്തിന് വിരുദ്ധമായി) ചായ്'വ് കാണിക്കുകയില്ല. -അല്ലാഹുവിനായി (അവൻ്റെ പ്രതിഫലം ഉദ്ദേശിച്ചു കൊണ്ട്)- ഞങ്ങളുടെ പക്കലുള്ള സാക്ഷ്യം ഞങ്ങൾ മറച്ചു വെക്കുകയില്ല. അങ്ങനെയെങ്ങാനും ഞങ്ങൾ പ്രവർത്തിക്കുകയാണെങ്കിൽ അല്ലാഹുവിനെ ധിക്കരിച്ച അധർമ്മികളിൽ പെട്ടവരായിരിക്കും ഞങ്ങൾ.
عربي تفسیرونه:
فَاِنْ عُثِرَ عَلٰۤی اَنَّهُمَا اسْتَحَقَّاۤ اِثْمًا فَاٰخَرٰنِ یَقُوْمٰنِ مَقَامَهُمَا مِنَ الَّذِیْنَ اسْتَحَقَّ عَلَیْهِمُ الْاَوْلَیٰنِ فَیُقْسِمٰنِ بِاللّٰهِ لَشَهَادَتُنَاۤ اَحَقُّ مِنْ شَهَادَتِهِمَا وَمَا اعْتَدَیْنَاۤ ۖؗ— اِنَّاۤ اِذًا لَّمِنَ الظّٰلِمِیْنَ ۟
(അവരെ കൊണ്ട്) സാക്ഷ്യം പറയിപ്പിച്ചതിന് ശേഷം സാക്ഷ്യം പറഞ്ഞതിലും ശപഥം ചെയ്തു പറഞ്ഞതിലും അവരുടെ കളവ് വ്യക്തമാവുകയോ, ചതി പ്രകടമാവുകയോ ചെയ്താൽ അവരുടെ സ്ഥാനത്ത് മരണപ്പെട്ട വ്യക്തിയോട് ഏറ്റവും അടുപ്പമുള്ള രണ്ട് പേർ എന്താണോ ന്യായമായിട്ടുള്ളത് അതിന് സാക്ഷ്യം വഹിക്കുകയും, അത് ശപഥം ചെയ്തു പറയുകയും ചെയ്യട്ടെ. അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് അവർ ഇപ്രകാരം പറയട്ടെ: അവർ തങ്ങളുടെ സത്യസന്ധതക്കും വിശ്വസ്തതക്കും നൽകുന്ന സാക്ഷ്യത്തെക്കാൾ കൂടുതൽ അർഹമായിട്ടുള്ളത് അവർ കളവു പറയുകയും വഞ്ചിക്കുകയുമാണെന്ന ഞങ്ങളുടെ സാക്ഷ്യമാകുന്നു. ഞങ്ങൾ കള്ളസാക്ഷ്യം പറഞ്ഞിട്ടില്ല. ഞങ്ങൾ കള്ള സാക്ഷ്യം ചെയ്തുവെങ്കിൽ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ച അതിക്രമികളിൽ പെട്ടവർ തന്നെയാകുന്നു തീർച്ചയായും നാം.
عربي تفسیرونه:
ذٰلِكَ اَدْنٰۤی اَنْ یَّاْتُوْا بِالشَّهَادَةِ عَلٰی وَجْهِهَاۤ اَوْ یَخَافُوْۤا اَنْ تُرَدَّ اَیْمَانٌ بَعْدَ اَیْمَانِهِمْ ؕ— وَاتَّقُوا اللّٰهَ وَاسْمَعُوْا ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الْفٰسِقِیْنَ ۟۠
സാക്ഷ്യം പറഞ്ഞു കഴിഞ്ഞതിന് ശേഷം അതിൽ സംശയം ഉടലെടുത്താൽ നിസ്കാര ശേഷം പിടിച്ചു നിർത്തി ശപഥം നടത്തിപ്പിക്കുമെന്നും, തങ്ങളുടെ സാക്ഷ്യം തള്ളപ്പെടുമെന്നുമുള്ള ഈ നിയമം മതപരമായ ചിട്ടവട്ടങ്ങൾ പാലിച്ചു കൊണ്ടുള്ള സാക്ഷ്യം പറയാൻ അവരെ കൂടുതൽ പ്രേരിപ്പിക്കുന്നതാണ്. അതിനാൽ അവർ തങ്ങളുടെ സാക്ഷ്യത്തിൽ വക്രതയുണ്ടാക്കുകയോ, അവ മാറ്റിമറിക്കുകയോ, വഞ്ചന കാണിക്കുകയോ ഇല്ല. (മരിച്ച വ്യക്തിയുടെ) അനന്തരാവകാശികൾ ശേഷം ശപഥം ചെയ്താൽ തങ്ങളുടെ ശപഥം തള്ളപ്പെടുകയും, അവർ തങ്ങളുടെ സാക്ഷ്യത്തിന് വിരുദ്ധമായി ശപഥം ചെയ്തു പറയുമ്പോൾ തങ്ങൾ വഷളാക്കപ്പെടുകയും ചെയ്യുമെന്ന് അവർ ഭയപ്പെടാനും അതാണ് കൂടുതൽ ഉചിതം. സാക്ഷ്യത്തിലും ശപഥങ്ങളിലും കളവും വഞ്ചനയും ഉപേക്ഷിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങളോട് കേൾക്കാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങൾ സ്വീകരിക്കണമെന്ന (മനസ്സോടെ) കേൾക്കുകയും ചെയ്യുക. തന്നോടുള്ള അനുസരണത്തിൽ ധിക്കാരം കാണിക്കുന്നവർക്ക് അല്ലാഹു (സത്യത്തിലേക്ക്) വഴിയൊരുക്കുന്നതല്ല.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• إذا ألزم العبد نفسه بطاعة الله، وأمر بالمعروف ونهى عن المنكر بحسب طاقته، فلا يضره بعد ذلك ضلال أحد، ولن يُسْأل عن غيره من الناس، وخاصة أهل الضلال منهم.
• തൻ്റെ സ്വന്തത്തെ കൊണ്ട് അല്ലാഹുവിനെ അനുസരിപ്പിക്കുകയും, തൻ്റെ കഴിവനുസരിച്ച് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരാൾക്ക് അതിന് ശേഷം മറ്റുള്ളവർക്ക് സംഭവിക്കുന്ന വഴികേട് ഒരു ഉപദ്രവവും ഉണ്ടാക്കുകയില്ല. സ്വന്തത്തെ കുറിച്ചല്ലാതെ ജനങ്ങളിൽ ആരെക്കുറിച്ചും അവൻ ചോദ്യം ചെയ്യപ്പെടുകയുമില്ല. പ്രത്യേകിച്ച് അവരിൽ വഴികേടിൻ്റെ ആളുകളായുള്ളവരെ കുറിച്ച് (അവൻ ഒരിക്കലും ചോദ്യം ചെയ്യപ്പെടുന്നതല്ല).

• الترغيب في كتابة الوصية، مع صيانتها بإشهاد العدول عليها.
• അന്തിമ വസ്വിയ്യത് എഴുതി വെക്കാനുള്ള പ്രേരണ. എഴുതി വെക്കുന്നതിനൊപ്പം നീതിമാന്മാരെ അതിന് സാക്ഷി നിർത്തുകയും വേണം.

• بيان الصورة الشرعية لسؤال الشهود عن الوصية.
• (മരണപ്പെട്ട ഒരു വ്യക്തിയുടെ) വസ്വിയ്യതിനെ കുറിച്ച് അതിന് സാക്ഷികളായവരോട് ചോദിക്കേണ്ട രൂപമെങ്ങനെ എന്ന് ഈ ആയത്തുകളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

 
د معناګانو ژباړه سورت: مائده
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول