د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه آیت: (14) سورت: الأنعام
قُلْ اَغَیْرَ اللّٰهِ اَتَّخِذُ وَلِیًّا فَاطِرِ السَّمٰوٰتِ وَالْاَرْضِ وَهُوَ یُطْعِمُ وَلَا یُطْعَمُ ؕ— قُلْ اِنِّیْۤ اُمِرْتُ اَنْ اَكُوْنَ اَوَّلَ مَنْ اَسْلَمَ وَلَا تَكُوْنَنَّ مِنَ الْمُشْرِكِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോടൊപ്പം വിഗ്രഹങ്ങളെയും മറ്റുപലതിനെയും ആരാധിക്കുന്ന ബഹുദൈവാരാധകരോട് പറയുക: സഹായം തേടുന്നതിനും രക്ഷാധികാരിയായും അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലും ഞാൻ സ്വീകരിക്കുക എന്നത് ചിന്തനീയമാണോ?! അവനാകുന്നു മുൻമാതൃകയൊന്നുമില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവൻ. അവന് മുൻപ് അവ സൃഷ്ടിക്കപ്പെടുകയുണ്ടായിട്ടില്ല. അവനാകുന്നു താൻ ഉദ്ദേശിക്കുന്ന തൻ്റെ അടിമകൾക്ക് ഉപജീവനം നൽകുന്നവൻ. അവൻ്റെ ദാസന്മാരിൽ ഒരാളും അവന് (അല്ലാഹുവിന്) ഉപജീവനം നൽകുന്നില്ല. അവൻ തൻ്റെ അടിമകളിൽ നിന്നെല്ലാം സർവ്വനിലക്കും ധന്യതയുള്ളവനാകുന്നു. അവൻ്റെ ദാസന്മാരാകട്ടെ, എല്ലാ നിലക്കും അവനിലേക്ക് ആവശ്യക്കാരുമാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഈ ഉമ്മത്തിൽ (ജനതയിൽ) അല്ലാഹുവിന് ആദ്യമായി കീഴൊതുങ്ങുകയും അവനോട് താഴ്മ കാണിക്കുകയും ചെയ്യുന്നവനാകണമെന്ന് എൻ്റെ രക്ഷിതാവ് എന്നോട് കൽപ്പിച്ചിരിക്കുന്നു. അവനിൽ മറ്റുള്ളവരെ പങ്കുചേർക്കുന്നവരിൽ ഉൾപ്പെടുന്നതിൽ നിന്ന് അവൻ എന്നെ വിലക്കുകയും ചെയ്തിരിക്കുന്നു.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• بيان حكمة الله تعالى في إرسال كل رسول من جنس من يرسل إليهم؛ ليكون أبلغ في السماع والوعي والقبول عنه.
• ദൂതന്മാർ നിയോഗിക്കപ്പെടുന്നത് ഏത് വർഗത്തിലേക്കാണോ; അവരിൽ പെട്ട ഒരാളെ ദൂതനായി നിയോഗിക്കുക എന്നതിന് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശം ഇവിടെ വിശദീകരിച്ചിരിക്കുന്നു. അവരിൽ നിന്ന് തന്നെയുള്ള ദൂതനാണ് വരുന്നത് എന്നാകുമ്പോൾ കാര്യങ്ങൾ കേട്ടുമനസ്സിലാക്കാനും, ഗ്രഹിക്കാനും സ്വീകരിക്കാനും അതാണ് കൂടുതൽ സഹായകരമായിട്ടുള്ളത്.

• الدعوة للتأمل في أن تكرار سنن الأوّلين في العصيان قد يقابله تكرار سنن الله تعالى في العقاب.
• ആദ്യകാലക്കാർ അല്ലാഹുവിനെ ധിക്കരിക്കുന്നത് ആവർത്തിച്ചപ്പോൾ അവർക്ക് മേൽ ശിക്ഷാനടപടി സ്വീകരിക്കുന്നതും അല്ലാഹു ആവർത്തിച്ചു എന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുവാൻ അല്ലാഹു ഓർമ്മപ്പെടുത്തുന്നു.

• وجوب الخوف من المعصية ونتائجها.
• തിന്മയിൽ നിന്നും, അതിൻ്റെ ദുഷ്ഫലങ്ങളിൽ നിന്നും ഭയമുണ്ടായിരിക്കുക എന്നത് നിർബന്ധമാകുന്നു.

• أن ما يصيب البشر من بلاء ليس له صارف إلا الله، وأن ما يصيبهم من خير فلا مانع له إلا الله، فلا رَادَّ لفضله، ولا مانع لنعمته.
• മനുഷ്യരെ ബാധിക്കുന്ന കുഴപ്പങ്ങൾ നീക്കുവാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവർക്ക് ലഭിക്കുന്ന നന്മകളെ തടുക്കുവാനും അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ്റെ ഔദാര്യം തടുത്തു വെക്കാനോ, അവൻ്റെ അനുഗ്രഹത്തെ ഇല്ലാതെയാക്കുവാനോ ആരും തന്നെയില്ല.

 
د معناګانو ژباړه آیت: (14) سورت: الأنعام
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه - د ژباړو فهرست (لړلیک)

ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه، د قرآني علومو د مرکز، تفسیر لخوا خپره شوې ده.

بندول