Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه آیت: (195) سورت: اعراف
اَلَهُمْ اَرْجُلٌ یَّمْشُوْنَ بِهَاۤ ؗ— اَمْ لَهُمْ اَیْدٍ یَّبْطِشُوْنَ بِهَاۤ ؗ— اَمْ لَهُمْ اَعْیُنٌ یُّبْصِرُوْنَ بِهَاۤ ؗ— اَمْ لَهُمْ اٰذَانٌ یَّسْمَعُوْنَ بِهَا ؕ— قُلِ ادْعُوْا شُرَكَآءَكُمْ ثُمَّ كِیْدُوْنِ فَلَا تُنْظِرُوْنِ ۟
നിങ്ങൾ ആരാധ്യന്മാരായി സ്വീകരിച്ചിട്ടുള്ള ഈ വിഗ്രഹങ്ങൾക്ക് നടക്കാൻ കഴിയുന്ന -നിങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു നൽകാൻ കഴിയുന്ന തരത്തിലുള്ള- കാലുകളുണ്ടോ?! അതല്ലെങ്കിൽ നിങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്ന കൈകളുണ്ടോ?! അതുമല്ലെങ്കിൽ നിങ്ങൾക്ക് ദൃഷ്ടി ഗോചരമല്ലാത്ത കാര്യങ്ങൾ നിങ്ങളെ അറിയിച്ചു തരാൻ കഴിയുന്ന വിധത്തിൽ, കാണാൻ കഴിയുന്ന കണ്ണുകളുണ്ടോ?! അല്ലെങ്കിൽ നിങ്ങൾക്ക് അവ്യക്തമായ കാര്യങ്ങൾ കേൾക്കാനും, അതിനെ കുറിച്ചുള്ള അറിവ് നിങ്ങൾക്ക് എത്തിച്ചു നൽകാനും സാധിക്കുന്ന കാതുകളുണ്ടോ?! ഇവയൊന്നും ഇല്ലാത്തവരാണ് അവയെങ്കിൽ, പിന്നെങ്ങനെയാണ് നന്മ നേടിയെടുക്കാമെന്നും, തിന്മ തടയാമെന്നുമുള്ള പ്രതീക്ഷയിൽ നിങ്ങൾ അവയെ ആരാധിക്കുക?! അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിനോടൊപ്പം നിങ്ങൾ സമപ്പെടുത്തിയവയെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചു നോക്കുക; ശേഷം എന്നെ ഉപദ്രവിക്കാൻ നിങ്ങൾ തന്ത്രം മെനയുകയും ചെയ്തു കൊള്ളുക. എനിക്ക് നിങ്ങൾ അവധി നൽകേണ്ടതില്ല.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• في الآيات بيان جهل من يقصد النبي صلى الله عليه وسلم ويدعوه لحصول نفع أو دفع ضر؛ لأن النفع إنما يحصل من قِبَلِ ما أرسل به من البشارة والنذارة.
• നബി (സ) യെ അവലംബമാക്കുകയും, നന്മകൾ നേടുന്നതിനും തിന്മകൾ തടുക്കുന്നതിനും അവിടുത്തെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നവരുടെ അജ്ഞത ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു. കാരണം അവിടുത്തെ കയ്യിൽ കൊടുത്തയക്കപ്പെട്ട സന്തോഷവാർത്തയും താക്കീതും എവിടെ നിന്നാണോ വന്നെത്തിയത്; അവിടെയാണ് (അല്ലാഹുവിൻ്റെ പക്കൽ) എല്ലാ നന്മയുമുള്ളത്.

• جعل الله بمنَّته من نوع الرجل زوجه؛ ليألفها ولا يجفو قربها ويأنس بها؛ لتتحقق الحكمة الإلهية في التناسل.
• മനുഷ്യൻ്റെ ഇണയെ അല്ലാഹു അവനിൽ നിന്ന് തന്നെ സൃഷ്ടിച്ചു എന്നതിൽ അല്ലാഹുവിൻ്റെ കാരുണ്യമുണ്ട്. മനുഷ്യന് ഇണ ചേരാനും, അവളുടെ സാമീപ്യം വിരസമാകാതിരിക്കാനും, അവളിൽ അണഞ്ഞു ചേരാനും അതിലൂടെ കഴിയുന്നു. മനുഷ്യ പരമ്പര തുടരുക എന്ന മഹത്തരമായ അല്ലാഹുവിൻ്റെ ഉദ്ദേശം അതിലൂടെ പൂർത്തീകരിക്കപ്പെടുകയും ചെയ്യുന്നു.

• لا يليق بالأفضل الأكمل الأشرف من المخلوقات وهو الإنسان أن يشتغل بعبادة الأخس والأرذل من الحجارة والخشب وغيرها من الآلهة الباطلة.
• സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണനും ശ്രേഷ്ഠനും മഹത്വമുള്ളവനുമായ മനുഷ്യൻ അവനെക്കാൾ താഴ്ന്നതും നിലവാരമില്ലാത്തതുമായ വസ്തുക്കളെ -കല്ലിനെയും മരത്തിനെയും മറ്റുമെല്ലാം പോലുള്ള നിരർത്ഥകങ്ങളായ ആരാധ്യവസ്തുക്കളെ- ആരാധിക്കുക എന്നത് ഒരിക്കലും അനുയോജ്യമല്ല.

 
د معناګانو ژباړه آیت: (195) سورت: اعراف
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول