Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: جن   آیت:
وَّاَنَّا مِنَّا الْمُسْلِمُوْنَ وَمِنَّا الْقٰسِطُوْنَ ؕ— فَمَنْ اَسْلَمَ فَاُولٰٓىِٕكَ تَحَرَّوْا رَشَدًا ۟
ഞങ്ങളിൽ അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങിയ മുസ്ലിംകളുണ്ട്. ശരിയുടെയും കൃത്യതയുടെയും പാതയിൽ നിന്ന് തെറ്റിയവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാൽ ആരെങ്കിലും അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ; അക്കൂട്ടർ തന്നെയാകുന്നു സന്മാർഗവും ശരിയും ലക്ഷ്യം വെച്ചിട്ടുള്ളവർ.
عربي تفسیرونه:
وَاَمَّا الْقٰسِطُوْنَ فَكَانُوْا لِجَهَنَّمَ حَطَبًا ۟ۙ
എന്നാൽ ശരിയുടെയും കൃത്യതയുടെയും പാതയിൽ നിന്ന് തെറ്റിയവർ; അവർ നരകം ആളിക്കത്തിക്കപ്പെടാൻ വിറകായിത്തീരുന്നതാണ്; സമാനതരക്കാരായ മനുഷ്യരും അപ്രകാരം തന്നെ.
عربي تفسیرونه:
وَّاَنْ لَّوِ اسْتَقَامُوْا عَلَی الطَّرِیْقَةِ لَاَسْقَیْنٰهُمْ مَّآءً غَدَقًا ۟ۙ
ജിന്നുകളിലോ മനുഷ്യരിലോ പെട്ട ആരെങ്കിലും ഇസ്ലാമിൻ്റെ മാർഗത്തിൽ ഉറച്ചു നിന്നാൽ, അല്ലാഹു അവർക്ക് ധാരാളമായി കുടിക്കാൻ വെള്ളം നൽകുകയും, അനേകം വ്യത്യസ്തങ്ങളായ അനുഗ്രഹങ്ങൾ അവരുടെ മേൽ ചൊരിയുകയും ചെയ്യും.' ജിന്നുകൾ നബി -ﷺ- യുടെ ഖുർആൻ പാരായണം കേട്ടു എന്ന വിവരം അല്ലാഹു അറിയിച്ചു നൽകിയതു പോലെ അവിടുത്തേക്ക് അറിയിച്ചു നൽകിയ മറ്റൊരു കാര്യമാണ് ഇത്.
عربي تفسیرونه:
لِّنَفْتِنَهُمْ فِیْهِ ؕ— وَمَنْ یُّعْرِضْ عَنْ ذِكْرِ رَبِّهٖ یَسْلُكْهُ عَذَابًا صَعَدًا ۟ۙ
അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് അവർ നന്ദി പ്രകടിപ്പിക്കുമോ; അതല്ല അവർ നന്ദികേട് കാണിക്കുകയാണോ ചെയ്യുക?! ഇക്കാര്യം പരീക്ഷിക്കാനാണിതെല്ലാം. ആരെങ്കിലും ഖുർആനിൽ നിന്നും, അതിലെ ഉൽബോധനങ്ങളിൽ നിന്നും തിരിഞ്ഞു കളഞ്ഞാൽ അവൻ്റെ രക്ഷിതാവ് അസഹ്യമായ കഠിന ശിക്ഷയിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്.
عربي تفسیرونه:
وَّاَنَّ الْمَسٰجِدَ لِلّٰهِ فَلَا تَدْعُوْا مَعَ اللّٰهِ اَحَدًا ۟ۙ
മസ്ജിദുകൾ (ആരാധനാകേന്ദ്രങ്ങൾ) അല്ലാഹുവിന് വേണ്ടി മാത്രമാകുന്നു; മറ്റൊരാൾക്കും അത് പാടില്ല. അവിടെ നിങ്ങൾ അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ച് പ്രാർഥിക്കരുത്. അങ്ങനെ (ബഹുദൈവാരാധനക്കായി നിർമ്മിച്ച) പള്ളികളും ആരാധനാമഠങ്ങളുമുള്ള യഹൂദ-നസ്വാറാക്കളെ പോലെ നിങ്ങൾ ആയിപ്പോകരുത്.
عربي تفسیرونه:
وَّاَنَّهٗ لَمَّا قَامَ عَبْدُ اللّٰهِ یَدْعُوْهُ كَادُوْا یَكُوْنُوْنَ عَلَیْهِ لِبَدًا ۟ؕ۠
അല്ലാഹുവിൻ്റെ അടിമയായ മുഹമ്മദ് -ﷺ- തൻ്റെ രക്ഷിതാവിനെ ആരാധിക്കാനായി 'ബത്വ് നു നഖ് ല 'യിൽ നിന്നപ്പോൾ ജിന്നുകൾ അവിടുത്തെ ഖുർആൻ പാരായണം കേൾക്കുന്നതിനായി തിക്കിത്തിരക്കി നിന്നു.
عربي تفسیرونه:
قُلْ اِنَّمَاۤ اَدْعُوْا رَبِّیْ وَلَاۤ اُشْرِكُ بِهٖۤ اَحَدًا ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുകയുള്ളൂ. അവനുള്ള ആരാധനയിൽ ഒരാളെയും -അതെത്ര വലിയ ആളാകട്ടെ- ഞാൻ പങ്കു ചേർക്കുകയില്ല.
عربي تفسیرونه:
قُلْ اِنِّیْ لَاۤ اَمْلِكُ لَكُمْ ضَرًّا وَّلَا رَشَدًا ۟
അവരോട് പറയുക: അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ച ഒരു പ്രയാസം തടയാനോ, അവൻ നിങ്ങൾക്ക് തടഞ്ഞു വെച്ച എന്തെങ്കിലുമൊരു നന്മ നേടിത്തരാനോ എനിക്ക് സാധിക്കുകയില്ല.
عربي تفسیرونه:
قُلْ اِنِّیْ لَنْ یُّجِیْرَنِیْ مِنَ اللّٰهِ اَحَدٌ ۙ۬— وَّلَنْ اَجِدَ مِنْ دُوْنِهٖ مُلْتَحَدًا ۟ۙ
അവരോട് പറയുക: ഞാനെങ്ങാനും അല്ലാഹുവിനെ ധിക്കരിച്ചാൽ അവനിൽ നിന്ന് എന്നെ രക്ഷിക്കാൻ ഒരാളുമില്ല. അവനുപുറമെ ചെന്നു ചേരാൻ മറ്റൊരു അഭയസ്ഥാനവും എനിക്കില്ല.
عربي تفسیرونه:
اِلَّا بَلٰغًا مِّنَ اللّٰهِ وَرِسٰلٰتِهٖ ؕ— وَمَنْ یَّعْصِ اللّٰهَ وَرَسُوْلَهٗ فَاِنَّ لَهٗ نَارَ جَهَنَّمَ خٰلِدِیْنَ فِیْهَاۤ اَبَدًا ۟ؕ
എന്നാൽ ആകെ എനിക്ക് സാധിക്കുന്നത് അല്ലാഹു നിങ്ങൾക്ക് എത്തിച്ചു തരാൻ എന്നോട് കൽപ്പിച്ചിട്ടുള്ള കാര്യങ്ങൾ നിങ്ങൾക്ക് എത്തിച്ചു തരൽ മാത്രമാണ്. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ്റെ മടക്കം ശാശ്വതനായി നരകത്തിലേക്കാണ്. അതിൽ നിന്നൊരിക്കലും അവൻ പുറത്ത് കടക്കുകയില്ല.
عربي تفسیرونه:
حَتّٰۤی اِذَا رَاَوْا مَا یُوْعَدُوْنَ فَسَیَعْلَمُوْنَ مَنْ اَضْعَفُ نَاصِرًا وَّاَقَلُّ عَدَدًا ۟
(ഇസ്ലാമിനെ) നിഷേധിച്ചവർ അവരുടെ നിഷേധത്തിൽ തുടരുക തന്നെ ചെയ്യും; എന്നാൽ ഭൂമിയിൽ അവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന ശിക്ഷ അന്ത്യനാളിൻ്റെ ദിവസം കണ്മുന്നിൽ കാണുന്നത് വരെ (മാത്രമേ അതുണ്ടാകൂ). അപ്പോൾ ആർക്കാണ് ഏറ്റവും ദുർബലരായ സഹായികൾ ഉള്ളതെന്നും, ഏറ്റവും കുറഞ്ഞ കൂട്ടാളികൾ ഉള്ളതെന്നും അവർക്ക് മനസ്സിലായിക്കൊള്ളും.
عربي تفسیرونه:
قُلْ اِنْ اَدْرِیْۤ اَقَرِیْبٌ مَّا تُوْعَدُوْنَ اَمْ یَجْعَلُ لَهٗ رَبِّیْۤ اَمَدًا ۟
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ശിക്ഷ വളരെ അടുത്താണോ; അതല്ല ഇനിയും ധാരാളം സമയമുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. അത് അല്ലാഹുവിന് മാത്രമാണ് അറിയുക.
عربي تفسیرونه:
عٰلِمُ الْغَیْبِ فَلَا یُظْهِرُ عَلٰی غَیْبِهٖۤ اَحَدًا ۟ۙ
അവൻ എല്ലാ അദൃശ്യജ്നാനവും അറിയുന്നവനാകുന്നു. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവൻ്റെ അദൃശ്യജ്നാനം ഒരാൾക്കും അവൻ കാണിച്ചു കൊടുക്കുകയില്ല. അതിൻ്റെ അറിവ് അവന് മാത്രമുള്ളതാണ്.
عربي تفسیرونه:
اِلَّا مَنِ ارْتَضٰی مِنْ رَّسُوْلٍ فَاِنَّهٗ یَسْلُكُ مِنْ بَیْنِ یَدَیْهِ وَمِنْ خَلْفِهٖ رَصَدًا ۟ۙ
അല്ലാഹു തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ. അവൻ ഉദ്ദേശിക്കുന്നത് ആ ദൂതന് അല്ലാഹു കാണിച്ചു കൊടുക്കും. ആ ദൂതനല്ലാതെ മറ്റാരും അത് വീക്ഷിക്കാതിരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ മുന്നിലും പിന്നിലുമായി മലക്കുകളിലെ കാവൽക്കാരെയും അവൻ നിയോഗിക്കുന്നതാണ്.
عربي تفسیرونه:
لِّیَعْلَمَ اَنْ قَدْ اَبْلَغُوْا رِسٰلٰتِ رَبِّهِمْ وَاَحَاطَ بِمَا لَدَیْهِمْ وَاَحْصٰی كُلَّ شَیْءٍ عَدَدًا ۟۠
തനിക്ക് മുൻപുള്ള നബിമാരും അവരുടെ രക്ഷിതാവിൻ്റെ സന്ദേശം കൽപ്പിക്കപ്പെട്ടതു പോലെ -അല്ലാഹുവിൻ്റെ പരിപൂർണ്ണ ശ്രദ്ധയിൽ- എത്തിച്ചു നൽകിയിട്ടുണ്ട് എന്ന് മുഹമ്മദ് നബി -ﷺ- അറിയുന്നതിന്. അല്ലാഹു മലക്കുകളുടെയും നബിമാരുടെയും അടുക്കലുള്ളതെല്ലാം പൂർണ്ണമായി ചൂഴ്ന്നറിഞ്ഞിരിക്കുന്നു. അവന് അതിൽ ഒരു കാര്യവും അവ്യക്തമാവുകയില്ല. അവൻ എല്ലാ വസ്തുക്കളുടെയും എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നു; അതും അവന് അവ്യക്തമാവുകയില്ല.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• الجَوْر سبب في دخول النار.
* ചതി നരകപ്രവേശനത്തിന് കാരണമാകും.

• أهمية الاستقامة في تحصيل المقاصد الحسنة.
* നന്മ നിറഞ്ഞ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ (നേർമാർഗത്തിൽ) ഉറച്ചു നിൽക്കൽ വളരെ പ്രധാനമാണ്.

• حُفِظ الوحي من عبث الشياطين.
* വഹ്യ് (അല്ലാഹുവിൽ നിന്നുള്ള സന്ദേശം) പിശാചുക്കളിൽ നിന്നും സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു.

 
د معناګانو ژباړه سورت: جن
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول