د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: النبإ   آیت:

സൂറത്തുന്നബഅ്

د سورت د مقصدونو څخه:
بيان أدلة القدرة على البعث والتخويف من العاقبة.
സൃഷ്ടികളെ പുനരുജ്ജീവിപ്പിക്കാൻ അല്ലാഹു ശക്തിയുള്ളവനാണെന്ന് ബോധ്യപ്പെടുത്തുകയും, മനുഷ്യൻ്റെ പര്യവസാനത്തെ കുറിച്ചുള്ള താക്കീത് നൽകുകയും ചെയ്യുന്നു.

عَمَّ یَتَسَآءَلُوْنَ ۟ۚ
അല്ലാഹു അവൻ്റെ റസൂലിനെ -ﷺ- പറഞ്ഞയച്ചതിന് ശേഷവും എന്തു കാര്യത്തെ കുറിച്ചാണ് ഈ മുശ്രിക്കുകൾ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
عربي تفسیرونه:
عَنِ النَّبَاِ الْعَظِیْمِ ۟ۙ
അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത് ഗൗരവതരമായ ആ വാർത്തയെ കുറിച്ചാണ്. പുനരുത്ഥാനത്തെ കുറിച്ചുള്ള വൃത്താന്തം ഉൾക്കൊള്ളുന്ന, അവരുടെ റസൂലിൻ്റെ മേൽ അവതരിച്ച ഈ ഖുർആനാകുന്നു ആ വാർത്ത.
عربي تفسیرونه:
الَّذِیْ هُمْ فِیْهِ مُخْتَلِفُوْنَ ۟ؕ
സിഹ്ർ എന്നോ കവിതയെന്നോ ജോത്സ്യമെന്നോ പഴമക്കാരുടെ പുരാണമെന്നോ; എന്തു വിശേഷണമാണ് നൽകുക എന്നതിൽ അവർ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ഈ ഖുർആൻ.
عربي تفسیرونه:
كَلَّا سَیَعْلَمُوْنَ ۟ۙ
അവർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. ഖുർആനിനെ കളവാക്കിയ ഇക്കൂട്ടർ തങ്ങളുടെ നിഷേധത്തിൻ്റെ മോശമായ പര്യവസാനം എന്താണെന്ന് അറിയുക തന്നെ ചെയ്യും.
عربي تفسیرونه:
ثُمَّ كَلَّا سَیَعْلَمُوْنَ ۟
അവർക്ക് പിന്നീട് അക്കാര്യം ഉറപ്പാവുക തന്നെ ചെയ്യും.
عربي تفسیرونه:
اَلَمْ نَجْعَلِ الْاَرْضَ مِهٰدًا ۟ۙ
അവർക്ക് സ്വസ്ഥമായി വസിക്കാൻ യോജ്യമായ നിലയിൽ ഭൂമിയെ നാം ഒരുക്കി കൊടുത്തില്ലേ?
عربي تفسیرونه:
وَّالْجِبَالَ اَوْتَادًا ۟ۙ
ഭൂമി ഇളകി പോകാതിരിക്കുന്നതിനായി നാം അതിന് മുകളിൽ ആണികളെ പോലെ നിലകൊള്ളുന്ന പർവ്വതങ്ങളെ നിശ്ചയിച്ചു
عربي تفسیرونه:
وَّخَلَقْنٰكُمْ اَزْوَاجًا ۟ۙ
അല്ലയോ ജനങ്ങളേ! പുരുഷന്മാരും സ്ത്രീകളുമായി നിങ്ങളെ നാം വ്യത്യസ്ത ഇനങ്ങളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
عربي تفسیرونه:
وَّجَعَلْنَا نَوْمَكُمْ سُبَاتًا ۟ۙ
നിങ്ങളുടെ ഉറക്കത്തെ ജോലിത്തിരക്കുകളിൽ നിന്നുള്ള വിശ്രമമായി നാം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
عربي تفسیرونه:
وَّجَعَلْنَا الَّیْلَ لِبَاسًا ۟ۙ
രാത്രിയെ അതിൻ്റെ ഇരുട്ടിനാൽ നിങ്ങൾക്കൊരു മറയായി നാം നിശ്ചയിച്ചിരിക്കുന്നു; നഗ്നതകൾ മറക്കുന്ന നിങ്ങളുടെ വസ്ത്രം പോലെ.
عربي تفسیرونه:
وَّجَعَلْنَا النَّهَارَ مَعَاشًا ۟ۚ
പകലിനെ നാം സമ്പാദിക്കാനും ഉപജീവനം അന്വേഷിക്കാനുമുള്ള വേദിയാക്കിയിരിക്കുന്നു.
عربي تفسیرونه:
وَبَنَیْنَا فَوْقَكُمْ سَبْعًا شِدَادًا ۟ۙ
നിങ്ങൾക്ക് മുകളിൽ ശക്തമായ - കൃത്യതയോടെ നിർമ്മിക്കപ്പെട്ട - ഏഴു ആകാശങ്ങളും നാം നിർമ്മിച്ചിരിക്കുന്നു.
عربي تفسیرونه:
وَّجَعَلْنَا سِرَاجًا وَّهَّاجًا ۟ۙ
സൂര്യനെ ശക്തമായി ജ്വലിക്കുകയും പ്രകാശം ചൊരിയുകയും ചെയ്യുന്ന വിളക്കായി നാം മാറ്റിയിരിക്കുന്നു.
عربي تفسیرونه:
وَّاَنْزَلْنَا مِنَ الْمُعْصِرٰتِ مَآءً ثَجَّاجًا ۟ۙ
മഴ പെയ്യാറായ കാർമേഘങ്ങളിൽ നിന്ന് കുത്തിച്ചൊരിയുന്ന വെള്ളം ധാരാളമായി നാം ഇറക്കി തന്നിരിക്കുന്നു.
عربي تفسیرونه:
لِّنُخْرِجَ بِهٖ حَبًّا وَّنَبَاتًا ۟ۙ
അത് മുഖേന വിവിധയിനം ധാന്യങ്ങളും സസ്യങ്ങളും നാം പുറത്തു കൊണ്ടു വരുന്നതിന് വേണ്ടി.
عربي تفسیرونه:
وَّجَنّٰتٍ اَلْفَافًا ۟ؕ
അത് (വെള്ളം) മുഖേന മരങ്ങളുടെ ശാഖകൾ ഇടകലർന്നു തിങ്ങി നിൽക്കുന്ന പൂന്തോട്ടങ്ങൾ നാം പുറത്തു കൊണ്ടു വരുന്നതിനും വേണ്ടി.
عربي تفسیرونه:
اِنَّ یَوْمَ الْفَصْلِ كَانَ مِیْقَاتًا ۟ۙ
തീർച്ചയായും സൃഷ്ടികൾക്കിടയിൽ വിധിനിർണ്ണയിക്കപ്പെടുന്ന ദിവസത്തിൻ്റെ സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; അത് ഒരിക്കലും (പ്രസ്തുത സമയത്തിൽ നിന്ന്) വൈകുകയില്ല.
عربي تفسیرونه:
یَّوْمَ یُنْفَخُ فِی الصُّوْرِ فَتَاْتُوْنَ اَفْوَاجًا ۟ۙ
ഹേ ജനങ്ങളേ! മലക്ക് കാഹളത്തിൽ രണ്ടാമത് ഊതുന്ന ദിവസം നിങ്ങളെല്ലാം കൂട്ടംകൂട്ടമായി വരുന്നതാണ്.
عربي تفسیرونه:
وَّفُتِحَتِ السَّمَآءُ فَكَانَتْ اَبْوَابًا ۟ۙ
ആകാശം തുറക്കപ്പെടും. തുറന്നിട്ട വാതിലുകൾ പോലെ അതിൽ വിടവുകൾ ഉണ്ടായിരിക്കും.
عربي تفسیرونه:
وَّسُیِّرَتِ الْجِبَالُ فَكَانَتْ سَرَابًا ۟ؕ
പർവ്വതങ്ങൾ സഞ്ചരിക്കപ്പെടും; അവ ഊതിപ്പറത്തപ്പെട്ട ധൂളികൾ ആയിത്തീരും. അങ്ങനെ അവ മരീചിക പോലെയാവുകയും ചെയ്യും.
عربي تفسیرونه:
اِنَّ جَهَنَّمَ كَانَتْ مِرْصَادًا ۟ۙ
തീർച്ചയായും നരകം പതിയിരിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതാകുന്നു.
عربي تفسیرونه:
لِّلطَّاغِیْنَ مَاٰبًا ۟ۙ
(നരകം) അതിക്രമകാരികൾക്ക് മടങ്ങിച്ചെല്ലാനുള്ള സങ്കേതമായിരിക്കും.
عربي تفسیرونه:
لّٰبِثِیْنَ فِیْهَاۤ اَحْقَابًا ۟ۚ
അവരതിൽ അവസാനമില്ലാതെ കാലങ്ങളോളം വസിക്കുന്നവരായിരിക്കും.
عربي تفسیرونه:
لَا یَذُوْقُوْنَ فِیْهَا بَرْدًا وَّلَا شَرَابًا ۟ۙ
കത്തിജ്വലിക്കുന്ന നരകത്തിൻ്റെ ചൂടിൽ നിന്ന് തണുപ്പ് നൽകുന്ന കുളിർമ്മയുള്ള കാറ്റോ, ആസ്വദിക്കാൻ കഴിയുന്ന എന്തെങ്കിലുമൊരു പാനീയമോ അവർക്കവിടെ ലഭിക്കുകയില്ല.
عربي تفسیرونه:
اِلَّا حَمِیْمًا وَّغَسَّاقًا ۟ۙ
ചുട്ടുതിളക്കുന്ന വെള്ളമോ, നരകക്കാരുടെ ചലങ്ങളിൽ നിന്നൊലിക്കുന്ന 'ഗസ്സാഖോ' അല്ലാതെ അവർ അവിടെ രുചിക്കുകയില്ല.
عربي تفسیرونه:
جَزَآءً وِّفَاقًا ۟ؕ
അവർ നിലകൊണ്ടിരുന്ന കുഫ്റിനും (ഇസ്ലാമിനെ നിഷേധിക്കൽ) വഴികേടിനും യോജിച്ച പ്രതിഫലമത്രെ അത്.
عربي تفسیرونه:
اِنَّهُمْ كَانُوْا لَا یَرْجُوْنَ حِسَابًا ۟ۙ
ഭൂമിയിൽ ജീവിക്കവെ പരലോകത്ത് തങ്ങളെ അല്ലാഹു വിചാരണ ചെയ്യുന്നതിനെ കുറിച്ച് ഭയമുള്ളവരായിരുന്നില്ല. കാരണം അവർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല. അവർ പുനരുത്ഥാനത്തെ ഭയന്നിരുന്നെങ്കിൽ അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു.
عربي تفسیرونه:
وَّكَذَّبُوْا بِاٰیٰتِنَا كِذَّابًا ۟ؕ
നമ്മുടെ റസൂലിൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ അവർ അങ്ങേയറ്റം നിഷേധിച്ചു തള്ളുകയും ചെയ്തു.
عربي تفسیرونه:
وَكُلَّ شَیْءٍ اَحْصَیْنٰهُ كِتٰبًا ۟ۙ
അവരുടെ എല്ലാ പ്രവർത്തനങ്ങളെയും നാം തിട്ടപ്പെടുത്തുകയും എണ്ണിക്ലിപ്തപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട അവരുടെ ഏടുകളിൽ അവ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
عربي تفسیرونه:
فَذُوْقُوْا فَلَنْ نَّزِیْدَكُمْ اِلَّا عَذَابًا ۟۠
അതിനാൽ -അതിക്രമികളേ!- നിങ്ങൾ ഒരിക്കലും നിലക്കാത്ത ഈ ശിക്ഷ ആസ്വദിക്കുക! ഇപ്പോഴുള്ള ശിക്ഷയുടെ മേൽ കൂടുതൽ ശിക്ഷയല്ലാതെ മറ്റൊന്നും നാം നിങ്ങൾക്ക് വർദ്ധിപ്പിച്ചു തരികയില്ല.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• إحكام الله للخلق دلالة على قدرته على إعادته.
* സൃഷ്ടികളുടെ സൂക്ഷ്മമായ സൃഷ്ടിപ്പിൽ അല്ലാഹു അവയെ പുനരുജ്ജീവിപ്പിക്കും എന്നതിനുള്ള വ്യക്തമായ സൂചനയുണ്ട്.

• الطغيان سبب دخول النار.
* കടുത്ത അതിക്രമങ്ങൾ നരകപ്രവേശനത്തിനുള്ള കാരണമാണ്.

• مضاعفة العذاب على الكفار.
* ഇസ്ലാമിനെ നിഷേധിക്കുന്നവർക്കുള്ള ശിക്ഷ ഇരട്ടിയാക്കപ്പെടും.

اِنَّ لِلْمُتَّقِیْنَ مَفَازًا ۟ۙ
അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റിയും അവൻ്റെ വിലക്കുകൾ ഒഴിവാക്കിയും തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചവർക്ക് അവർ തേടിക്കൊണ്ടിരിക്കുന്ന വിജയത്തിൻ്റെ സ്ഥാനമുണ്ട്. സ്വർഗമാകുന്നു അത്.
عربي تفسیرونه:
حَدَآىِٕقَ وَاَعْنَابًا ۟ۙ
പൂന്തോട്ടങ്ങളും മുന്തിരികളും.
عربي تفسیرونه:
وَّكَوَاعِبَ اَتْرَابًا ۟ۙ
സമപ്രായക്കാരായ, തുടുത്ത മാറിടമുള്ള തരുണീമണികൾ.
عربي تفسیرونه:
وَّكَاْسًا دِهَاقًا ۟ؕ
മദ്യത്തിൻ്റെ നിറഞ്ഞ കോപ്പകളും.
عربي تفسیرونه:
لَا یَسْمَعُوْنَ فِیْهَا لَغْوًا وَّلَا كِذّٰبًا ۟ۚۖ
സ്വർഗത്തിൽ നിരർത്ഥകമായ ഒരു വാക്കോ, കളവോ അവർ കേൾക്കുകയില്ല. അവർ പരസ്പരം കളവ് പറയുകയുമില്ല.
عربي تفسیرونه:
جَزَآءً مِّنْ رَّبِّكَ عَطَآءً حِسَابًا ۟ۙ
ഇതെല്ലാം അല്ലാഹു അവർക്ക് അനുഗ്രഹമായും അവനിൽ നിന്ന് വേണ്ടുവോളം നൽകുന്ന ദാനവുമാകുന്നു.
عربي تفسیرونه:
رَّبِّ السَّمٰوٰتِ وَالْاَرْضِ وَمَا بَیْنَهُمَا الرَّحْمٰنِ لَا یَمْلِكُوْنَ مِنْهُ خِطَابًا ۟ۚ
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവും, ഇഹ-പരലോകങ്ങളിൽ അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവനുമായ അല്ലാഹു; ഭൂമിയിലും ആകാശങ്ങളിലുമുള്ള സർവ്വർക്കും അവൻ്റെ അനുമതിയില്ലാതെ അവനോട് ചോദിക്കുക എന്നത് പോലും സാധിക്കുകയില്ല.
عربي تفسیرونه:
یَوْمَ یَقُوْمُ الرُّوْحُ وَالْمَلٰٓىِٕكَةُ صَفًّا ۙۗؕ— لَّا یَتَكَلَّمُوْنَ اِلَّا مَنْ اَذِنَ لَهُ الرَّحْمٰنُ وَقَالَ صَوَابًا ۟
ജിബ്രീലും മലക്കുകളും അണിയണിയായി നിൽക്കുന്ന ദിവസം. അതിവിശാലമായ കാരുണ്യമുള്ളവനായ അല്ലാഹു അനുമതി നൽകിയവരല്ലാതെ, അല്ലാഹുവിനെ ഏകനാക്കുന്ന വചനം (ലാ ഇലാഹ ഇല്ലല്ലാഹ്) പറഞ്ഞവരല്ലാതെ, ഒരാളും മറ്റൊരാൾക്ക് വേണ്ടി ശുപാർശ പറയാനായി സംസാരിക്കുകയില്ല.
عربي تفسیرونه:
ذٰلِكَ الْیَوْمُ الْحَقُّ ۚ— فَمَنْ شَآءَ اتَّخَذَ اِلٰی رَبِّهٖ مَاٰبًا ۟
നിങ്ങൾക്ക് വിശദീകരിച്ചു നൽകപ്പെട്ട ഈ ദിനം; സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ലാത്ത ദിനമത്രെ അത്. അതിനാൽ ആരെങ്കിലും അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് അതിലേക്കുള്ള മാർഗം കണ്ടെത്തിക്കൊള്ളട്ടെ.
عربي تفسیرونه:
اِنَّاۤ اَنْذَرْنٰكُمْ عَذَابًا قَرِیْبًا ۖۚ۬— یَّوْمَ یَنْظُرُ الْمَرْءُ مَا قَدَّمَتْ یَدٰهُ وَیَقُوْلُ الْكٰفِرُ یٰلَیْتَنِیْ كُنْتُ تُرٰبًا ۟۠
ഹേ ജനങ്ങളേ! അടുത്തു തന്നെ സംഭവിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നാം നിങ്ങൾക്ക് താക്കീത് ചെയ്തിരിക്കുന്നു. അന്നേ ദിവസം മനുഷ്യൻ താൻ ഇഹലോകത്ത് വെച്ച് മുൻകൂട്ടി പ്രവർത്തിച്ചു വെച്ചത് നോക്കിക്കാണും. ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലെന്ന ആശയോടെ കാഫിർ (അമുസ്ലിം) പറയും: മൃഗങ്ങളെ പോലെ ഞാനും മണ്ണായി തീർന്നിരുന്നെങ്കിൽ. അവയോട് (മൃഗങ്ങളോട്) പരലോകത്ത് 'നിങ്ങൾ മണ്ണായിത്തീരുക' എന്ന് പറയപ്പെടുന്നതാണ്.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• التقوى سبب دخول الجنة.
* തഖ് വ (അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും വിലക്കുകളിൽ നിന്ന് വിട്ടുനിന്നു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കൽ) സ്വർഗപ്രവേശനത്തിനുള്ള കാരണമാണ്.

• تذكر أهوال القيامة دافع للعمل الصالح.
* അന്ത്യനാളിൻ്റെ ഭയാനതകൾ ഓർക്കുന്നത് സൽകർമ്മങ്ങൾ പ്രവർത്തിക്കാനുള്ള പ്രേരകമാണ്.

• قبض روح الكافر بشدّة وعنف، وقبض روح المؤمن برفق ولين.
* കാഫിറിൻ്റെ (അമുസ്ലിം) ആത്മാവ് പരുക്കമായും കാഠിന്യത്തോടെയുമാണ് പിടികൂടുക. മുഅ്മിനിൻ്റെ (മുസ്ലിം) ആത്മാവ് എളുപ്പത്തിലും സൗമ്യമായുമാണ് എടുക്കുക.

 
د معناګانو ژباړه سورت: النبإ
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه - د ژباړو فهرست (لړلیک)

ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه، د قرآني علومو د مرکز، تفسیر لخوا خپره شوې ده.

بندول