د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه آیت: (39) سورت: التوبة
اِلَّا تَنْفِرُوْا یُعَذِّبْكُمْ عَذَابًا اَلِیْمًا ۙ۬— وَّیَسْتَبْدِلْ قَوْمًا غَیْرَكُمْ وَلَا تَضُرُّوْهُ شَیْـًٔا ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടുകയും, നിങ്ങളുടെ ശത്രുക്കളുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ പരാജയവും നിന്ദ്യതയും മറ്റും വരുത്തി വെച്ച് കൊണ്ട് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നതാണ്. നിങ്ങൾക്ക് പകരം അല്ലാഹുവിനെ അനുസരിക്കുന്നവരും, യുദ്ധത്തിനായി കൽപ്പന നൽകപ്പെട്ടാൽ ഉടനടി പുറപ്പെടുന്നവരുമായ ഒരു സമൂഹത്തെ അവൻ പകരം കൊണ്ടുവരുന്നതാണ്. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനക്ക് എതിര് നിൽക്കുന്നത് അല്ലാഹുവിന് യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ല. അല്ലാഹുവിന് നിങ്ങളുടെ യാതൊരു ആവശ്യവുമില്ല. നിങ്ങളാണ് അല്ലാഹുവിലേക്ക് കടുത്ത ആവശ്യവുമായി യാചിച്ചു ചെല്ലേണ്ടവർ. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. യാതൊന്നും അവന് അസാധ്യമല്ല. തൻ്റെ ദീനായ ഇസ്ലാമിനെയും, തൻ്റെ നബിയായ മുഹമ്മദ് നബി (ﷺ) യെയും നിങ്ങളില്ലാതെയും സഹായിക്കാൻ അവൻ കഴിവുള്ളവനാണ്.
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• العادات المخالفة للشرع بالاستمرار عليها دونما إنكار لها يزول قبحها عن النفوس، وربما ظُن أنها عادات حسنة.
• മതനിയമങ്ങൾക്ക് വിരുദ്ധമായ നാട്ടാചരങ്ങൾ എതിർക്കപ്പെടാതെ തുടരുന്നത് അവയോടുള്ള മാനസികമായ അകൽച്ച ക്രമേണ ഇല്ലാതെയാക്കുന്നതാണ്. ചിലപ്പോഴെല്ലാം അത്തരം ആചാരങ്ങൾ നന്മയാണെന്ന് ധരിക്കപ്പെടുക വരെ ചെയ്തേക്കാം.

• عدم النفير في حال الاستنفار من كبائر الذنوب الموجبة لأشد العقاب، لما فيها من المضار الشديدة.
• യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുവാൻ (ഇസ്ലാമിക ഭരണാധികാരി) കൽപ്പിക്കുന്ന വേളയിൽ അതിൽ നിന്ന് പിന്തിനിൽക്കുന്നത് വൻപാപങ്ങളിൽ പെടുന്ന, കടുത്ത ശിക്ഷക്ക് അർഹതയുള്ള കാര്യമാണ്. കാരണം, അത്ര പ്രയാസകരമായ ഉപദ്രവങ്ങൾ ആ പ്രവൃത്തി കാരണത്താൽ ഉണ്ടാകുന്നതാണ്.

• فضيلة السكينة، وأنها من تمام نعمة الله على العبد في أوقات الشدائد والمخاوف التي تطيش فيها الأفئدة، وأنها تكون على حسب معرفة العبد بربه، وثقته بوعده الصادق، وبحسب إيمانه وشجاعته.
• അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന സമാധാനത്തിൻ്റെ മഹത്വം. ഹൃദയം പതറിപ്പോകുന്ന പ്രയാസങ്ങളുടെയും കഠിനതകളുടെയും സാഹചര്യത്തിൽ അല്ലാഹുവിൻ്റെ അടിമകൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ പൂർണ്ണതയിൽ പെട്ടതാണത്. അല്ലാഹുവിനെ കുറിച്ചുള്ള ഒരു മനുഷ്യൻ്റെ അറിവിൻ്റെയും, അല്ലാഹുവിൻ്റെ വാഗ്ദാനത്തിലുള്ള ഉറപ്പിൻ്റെയും, അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെയും, അവൻ്റെ ധൈര്യത്തിൻ്റെയുമെല്ലാം തോതനുസരിച്ചായിരിക്കും ഈ മനസ്സമാധാനം ഓരോരുത്തർക്കും അനുഭവപ്പെടുക.

• أن الحزن قد يعرض لخواص عباد الله الصدِّيقين وخاصة عند الخوف على فوات مصلحة عامة.
• അല്ലാഹുവിൻ്റെ ഏറ്റവും പ്രത്യേകക്കാരായ, സത്യസന്ധമാരായ ദാസന്മാർക്ക് പോലും ചിലപ്പോൾ ആകുലതകൾ ബാധിച്ചേക്കാം. പ്രത്യേകിച്ച് മുസ്ലിം പൊതുസമൂഹത്തിന് എന്തെങ്കിലും നേട്ടങ്ങൾ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു പോകുന്ന വേളകളിൽ.

 
د معناګانو ژباړه آیت: (39) سورت: التوبة
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه - د ژباړو فهرست (لړلیک)

ملیباري ژبې ته د قرآن کریم د لنډ تفسیر ژباړه، د قرآني علومو د مرکز، تفسیر لخوا خپره شوې ده.

بندول