Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão * - Índice de tradução


Tradução dos significados Versículo: (272) Surah: Suratu Al-Baqarah
لَیْسَ عَلَیْكَ هُدٰىهُمْ وَلٰكِنَّ اللّٰهَ یَهْدِیْ مَنْ یَّشَآءُ ؕ— وَمَا تُنْفِقُوْا مِنْ خَیْرٍ فَلِاَنْفُسِكُمْ ؕ— وَمَا تُنْفِقُوْنَ اِلَّا ابْتِغَآءَ وَجْهِ اللّٰهِ ؕ— وَمَا تُنْفِقُوْا مِنْ خَیْرٍ یُّوَفَّ اِلَیْكُمْ وَاَنْتُمْ لَا تُظْلَمُوْنَ ۟
നബിയേ, അവരെ സത്യം സ്വീകരിപ്പിക്കാനും അതിലേക്ക് കീഴൊതുക്കാനും അതിന് അവരെ നിർബന്ധിക്കാനും നീ ബാധ്യസ്ഥനല്ല. സത്യത്തിലേക്ക് വഴി കാണിച്ചു കൊടുക്കുകയും, അതവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്നതാണ് നിൻ്റെ മേൽ ബാധ്യതയായിട്ടുള്ളത്. സത്യം സ്വീകരിക്കാനുള്ള സൗഭാഗ്യവും, അതിലേക്കുള്ള സന്മാർഗവും അല്ലാഹുവിൻ്റെ കയ്യിലാകുന്നു. അവനുദ്ദേശിക്കുന്നവരെ അവൻ ഹിദായത്തിലാക്കുന്നു. നിങ്ങൾ എന്തൊരു നന്മ ചെലവഴിച്ചാലും അതിൻ്റെ പ്രയോജനം നിങ്ങൾക്ക് തന്നെയാണ്; കാരണം അല്ലാഹു അവയുടെ യാതൊരു ആവശ്യവുമില്ലാത്ത, സമ്പൂർണ്ണ ധന്യതയുള്ളവനാണ്. അതിനാൽ നിങ്ങളുടെ ദാനധർമ്മങ്ങൾ അല്ലാഹുവിൻ്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുള്ളതാകട്ടെ. അല്ലാഹുവിൽ യഥാർത്ഥ വിശ്വാസമുള്ളവർ അവൻ്റെ തൃപ്തി ലക്ഷ്യം വെച്ചുകൊണ്ടല്ലാതെ ചിലവഴിക്കുകയില്ല. കുറച്ചോ ധാരാളമോ ആകട്ടെ, നിങ്ങൾ എന്തൊരു നല്ലത് ദാനം നൽകിയാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നല്കപ്പെടുന്നതാണ്. അല്ലാഹു ആരോടും അനീതി കാണിക്കുകയില്ല.
Os Tafssir em língua árabe:
Das notas do versículo nesta página:
• إذا أخلص المؤمن في نفقاته وصدقاته فلا حرج عليه في إظهارها وإخفائها بحسب المصلحة، وإن كان الإخفاء أعظم أجرًا وثوابًا لأنها أقرب للإخلاص.
• തൻ്റെ ദാനങ്ങളിലും ധർമ്മങ്ങളിലും ഒരാൾ അല്ലാഹുവിൻ്റെ പ്രീതി മാത്രമാണ് കാംക്ഷിക്കുന്നത് എങ്കിൽ അത് -സാഹചര്യത്തിൻ്റെ ആവശ്യം അനുസരിച്ച്- രഹസ്യമാക്കുകയോ പരസ്യമാക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല. രഹസ്യമാക്കലാണ് ഏറ്റവും പ്രതിഫലാർഹം എന്നതിൽ സംശയമില്ല; അതാണ് അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമാക്കുക എന്നതിനോട് കൂടുതൽ അടുത്തു നിൽക്കുന്നത്.

• دعوة المؤمنين إلى الالتفات والعناية بالمحتاجين الذين تمنعهم العفة من إظهار حالهم وسؤال الناس.
• ജനങ്ങളോട് ചോദിക്കുകയോ, തങ്ങളുടെ അവസ്ഥ മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കുന്ന ആവശ്യക്കാരായ ജനങ്ങളെ പ്രത്യേകം പരിഗണിക്കാനും ശ്രദ്ധിക്കാനും ഈ ആയത്തുകളിലൂടെ അല്ലാഹു മുഅ്മിനീങ്ങളെ ഓർമ്മപ്പെടുത്തുന്നു.

• مشروعية الإنفاق في سبيل الله تعالى في كل وقت وحين، وعظم ثوابها، حيث وعد تعالى عليها بعظيم الأجر في الدنيا والآخرة.
• എല്ലാ സമയങ്ങളിലും സന്ദർഭങ്ങളിലും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ചിലവഴിക്കൽ പുണ്യകരമാണ്. അതിന് മഹത്തായ പ്രതിഫലമുണ്ട്. അതിന് ഇഹലോകത്തും പരലോകത്തും ധാരാളം പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

 
Tradução dos significados Versículo: (272) Surah: Suratu Al-Baqarah
Índice de capítulos Número de página
 
Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão - Índice de tradução

Tradução Malayalam de "Explicação Abreviada do Alcorão" por Tafsir Center of Quranic Studies

Fechar