Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão * - Índice de tradução


Tradução dos significados Versículo: (145) Surah: Suratu Al-Araaf
وَكَتَبْنَا لَهٗ فِی الْاَلْوَاحِ مِنْ كُلِّ شَیْءٍ مَّوْعِظَةً وَّتَفْصِیْلًا لِّكُلِّ شَیْءٍ ۚ— فَخُذْهَا بِقُوَّةٍ وَّاْمُرْ قَوْمَكَ یَاْخُذُوْا بِاَحْسَنِهَا ؕ— سَاُورِیْكُمْ دَارَ الْفٰسِقِیْنَ ۟
ഇസ്രാഈല്യർക്ക് അവരുടെ മതഭൗതിക വിഷയങ്ങളിൽ ആവശ്യമായതെല്ലാം നാം മൂസാക്ക് പലകകളിൽ -മരത്തിൻ്റെയോ മറ്റോ പലകകളിൽ- എഴുതി നൽകി. അവരുടെ കൂട്ടത്തിൽ ഉൽബോധനം ഉൾക്കൊള്ളുന്നവർക്കുള്ള ഉപദേശമായിരുന്നു അത്. വിശദീകരണം ആവശ്യമായ എല്ലാ വിധിവിലക്കുകളുടെയും വിശദീകരണവുമായിരുന്നു അത്. മൂസാ! ആവേശത്തോടെയും പരിശ്രമത്തോടെയും താങ്കൾ ഇത് മുറുകെ പിടിക്കുക. താങ്കളുടെ ജനതയായ ഇസ്രാഈല്യരോട് അതിലുള്ള കാര്യങ്ങളിൽ ഏറ്റവും നല്ലത് -അതായത് ഏറ്റവും മഹത്തരമായ പ്രതിഫലമുള്ളത്- സ്വീകരിക്കാൻ കൽപ്പിക്കുകയും ചെയ്യുക. ഉദാഹരണത്തിന് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ അതിൻ്റെ പൂർണ്ണതയോടെ നിർവ്വഹിക്കുക; (ശത്രുവിനോട് പ്രതികാരമെടുക്കുന്നതിന് പകരം) ക്ഷമിക്കുകയും വിട്ടുപൊറുത്തു കൊടുക്കുകയും ചെയ്യുക മഹത്തരമായ കാര്യങ്ങൾ ഉദാഹരണം. എൻ്റെ കൽപ്പനക്ക് എതിരാവുകയും, എന്നെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം പുലർത്തുകയും ചെയ്തവർക്കുള്ള ശിക്ഷയും, അവർ എത്തിച്ചേരുന്ന നാശവും തകർച്ചയും ഞാൻ നിങ്ങൾക്ക് കാണിച്ചു നൽകുന്നതാണ്.
Os Tafssir em língua árabe:
Das notas do versículo nesta página:
• على العبد أن يكون من المُظْهِرين لإحسان الله وفضله عليه، فإن الشكر مقرون بالمزيد.
• അല്ലാഹു തന്നോട് ചെയ്ത നന്മകളും, തൻ്റെ മേലുള്ള അവൻ്റെ ഔദാര്യങ്ങളും പുറത്തേക്ക് പ്രകടിപ്പിക്കുന്നവനായിരിക്കണം ഓരോരുത്തരും. കാരണം, അല്ലാഹുവിന് നന്ദി കാണിക്കുന്നതിനൊപ്പം (അനുഗ്രഹങ്ങളിൽ) വർദ്ധനവുണ്ടാകും.

• على العبد الأخذ بالأحسن في الأقوال والأفعال.
• വാക്കുകളിലും പ്രവൃത്തികളിലും ഏറ്റവും നല്ലതാണ് ഓരോ മനുഷ്യനും സ്വീകരിക്കേണ്ടത്.

• يجب تلقي الشريعة بحزم وجد وعزم على الطاعة وتنفيذ ما ورد فيها من الصلاح والإصلاح ومنع الفساد والإفساد.
• ആവേശത്തോടെയും ആഗ്രഹത്തോടെയും, നന്മകൾ ചെയ്യാനുള്ള ഉറച്ച തീരുമാനത്തോടെയുമാണ് മതനിയമങ്ങൾ സ്വീകരിക്കേണ്ടത്. അത് ഉൾക്കൊള്ളുന്ന നന്മകളും സംസ്കരണവും നടപ്പിലാക്കാനും, തിന്മകളും കുഴപ്പം സൃഷ്ടിക്കലും തടയാനുമുള്ള ഉറച്ച നിശ്ചയവും വേണ്ടതുണ്ട്.

• على العبد إذا أخطأ أو قصَّر في حق ربه أن يعترف بعظيم الجُرْم الذي أقدم عليه، وأنه لا ملجأ من الله في إقالة عثرته إلا إليه.
• അല്ലാഹുവിനോടുള്ള ബാധ്യതകൾ നിർവ്വഹിക്കുന്നതിൽ അബദ്ധം സംഭവിക്കുകയോ, അതിൽ കുറവ് വരുത്തുകയോ ചെയ്താൽ, ഓരോരുത്തരും താൻ ചെയ്യാൻ ധൈര്യം കാണിച്ച തെറ്റിൻ്റെ ഗൗരവം സ്വയം അംഗീകരിക്കുകയും, തൻ്റെ തെറ്റ് പൊറുത്തു നൽകാൻ അല്ലാഹുവിലേക്കല്ലാതെ മറ്റാരിലേക്കും അഭയം പ്രാപിക്കാനില്ലെന്ന് സമ്മതിക്കുകയും ചെയ്യേണ്ടതുണ്ട്.

 
Tradução dos significados Versículo: (145) Surah: Suratu Al-Araaf
Índice de capítulos Número de página
 
Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão - Índice de tradução

Tradução Malayalam de "Explicação Abreviada do Alcorão" por Tafsir Center of Quranic Studies

Fechar