Check out the new design

Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malibari. * - Ishakiro ry'ibisobanuro


Ibisobanuro by'amagambo Isura: Ar’aadu   Umurongo:
لَهٗ دَعْوَةُ الْحَقِّ ؕ— وَالَّذِیْنَ یَدْعُوْنَ مِنْ دُوْنِهٖ لَا یَسْتَجِیْبُوْنَ لَهُمْ بِشَیْءٍ اِلَّا كَبَاسِطِ كَفَّیْهِ اِلَی الْمَآءِ لِیَبْلُغَ فَاهُ وَمَا هُوَ بِبَالِغِهٖ ؕ— وَمَا دُعَآءُ الْكٰفِرِیْنَ اِلَّا فِیْ ضَلٰلٍ ۟
പ്രാർത്ഥന അല്ലാഹുവിന് മാത്രമാകുന്നു. അതിൽ മറ്റാരും പങ്കാളികളാക്കപ്പെടുകയില്ല. അല്ലാഹുവിന് പുറമെ ബഹുദൈവാരാധകർ വിളിച്ചുപ്രാർത്ഥിക്കുന്ന വിഗ്രഹങ്ങൾ ഒരു കാര്യത്തിലും അവർക്കുത്തരം ചെയ്യുകയില്ല. ദാഹാർത്ഥനായ ഒരുവൻ വെള്ളം വായിലേക്ക് തനിയെ വന്നെത്തി കുടിക്കാൻ അതിലേക്ക് കൈ നീട്ടുന്നത് പോലെയാകുന്നു അവരുടെ പ്രാർത്ഥന. ആ വെള്ളം അവൻ്റെ വായിലേക്കെത്തുകയില്ലല്ലോ?! നിഷേധികൾ തങ്ങളുടെ വിഗ്രഹങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്നത് തീർത്തും വ്യർത്ഥമായ പ്രവർത്തിയും, സത്യത്തിൽ നിന്ന് അങ്ങേയറ്റം വിദൂരമായ കാര്യവുമത്രെ. കാരണം അവക്ക് എന്തെങ്കിലുമൊരു ഉപകാരം അവർക്ക് ചെയ്തു കൊടുക്കാനോ, അവരിൽ നിന്ന് എന്തെങ്കിലും ഉപദ്രവം തടയാനോ സാധ്യമല്ല.
Ibisobanuro by'icyarabu:
وَلِلّٰهِ یَسْجُدُ مَنْ فِی السَّمٰوٰتِ وَالْاَرْضِ طَوْعًا وَّكَرْهًا وَّظِلٰلُهُمْ بِالْغُدُوِّ وَالْاٰصَالِ ۟
അല്ലാഹുവിന്ന് മാത്രമാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ട് കീഴൊതുങ്ങിയിരിക്കുന്നത്. അതിൽ വിശ്വാസിയും അവിശ്വാസിയും തുല്യരാകുന്നു. വിശ്വാസി സ്വമനസ്സോടെയും അവിശ്വാസി നിർബന്ധിതരായിട്ടുമാണ് അവന് കീഴൊതുങ്ങുന്നത്. അനുസരണയോടെ അല്ലാഹുവിന് കീഴൊതുങ്ങാനാണ് സൃഷ്ടിപ്രകൃതി അവനോട് മന്ത്രിച്ചു കൊണ്ടിരിക്കുന്നത്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും നിഴലുള്ള എല്ലാവസ്തുക്കളുടെ നിഴലുകളും അവന്ന് പ്രണാമം ചെയ്യുന്നു.
Ibisobanuro by'icyarabu:
قُلْ مَنْ رَّبُّ السَّمٰوٰتِ وَالْاَرْضِ ؕ— قُلِ اللّٰهُ ؕ— قُلْ اَفَاتَّخَذْتُمْ مِّنْ دُوْنِهٖۤ اَوْلِیَآءَ لَا یَمْلِكُوْنَ لِاَنْفُسِهِمْ نَفْعًا وَّلَا ضَرًّا ؕ— قُلْ هَلْ یَسْتَوِی الْاَعْمٰی وَالْبَصِیْرُ ۙ۬— اَمْ هَلْ تَسْتَوِی الظُّلُمٰتُ وَالنُّوْرُ ۚ۬— اَمْ جَعَلُوْا لِلّٰهِ شُرَكَآءَ خَلَقُوْا كَخَلْقِهٖ فَتَشَابَهَ الْخَلْقُ عَلَیْهِمْ ؕ— قُلِ اللّٰهُ خَالِقُ كُلِّ شَیْءٍ وَّهُوَ الْوَاحِدُ الْقَهَّارُ ۟
നബിയേ! അല്ലാഹുവോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്ന അവിശ്വാസികളോട് ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവും നിയന്താവും ? നബിയേ! പറയുക: അല്ലാഹുവാണ് അവയുടെ സ്രഷ്ടാവും നിയന്താവും എന്ന് നിങ്ങൾ അംഗീകരിക്കുന്നു. നബിയേ! പറയുക: എന്നിട്ടും അല്ലാഹുവിന് പുറമെ സ്വയം തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പിന്നെ എങ്ങിനെയാണ് മറ്റുള്ളവർക്ക് ഉപകാരവും ഉപദ്രവവും ചെയ്യാനവർക്ക് കഴിയുക? നബിയേ! പറയുക: ഉൾക്കാഴ്ച്ചയില്ലാത്ത അന്ധനായ അവിശ്വാസിയും സന്മാർഗം സിദ്ധിച്ച ഉൾക്കാഴ്ച്ചയുള്ള വിശ്വാസിയും തുല്യരാകുമോ? അഥവാ അവിശ്വാസമാകുന്ന ഇരുട്ടുകളും വിശ്വാസമാകുന്ന വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവർ പങ്കാളികളാക്കി വെച്ചവർ, അവൻ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് ഇരു വിഭാഗത്തിന്റെയും സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? നബിയേ! അവരോട് പറയുക: അല്ലാഹു മാത്രമാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. സൃഷ്ടിപ്പിൽ അവന് പങ്കാളികളില്ല. ആരാധിക്കപ്പെടാൻ അർഹതയുള്ള ഏകഒരുവൻ അവനാകുന്നു. ആരാധിക്കപ്പെടാൻ അവന് മാത്രമേ അർഹതയുള്ളൂ. അവൻ എല്ലാ കാര്യത്തെയും വിജയിച്ചടക്കിയിരിക്കുന്നു.
Ibisobanuro by'icyarabu:
اَنْزَلَ مِنَ السَّمَآءِ مَآءً فَسَالَتْ اَوْدِیَةٌ بِقَدَرِهَا فَاحْتَمَلَ السَّیْلُ زَبَدًا رَّابِیًا ؕ— وَمِمَّا یُوْقِدُوْنَ عَلَیْهِ فِی النَّارِ ابْتِغَآءَ حِلْیَةٍ اَوْ مَتَاعٍ زَبَدٌ مِّثْلُهٗ ؕ— كَذٰلِكَ یَضْرِبُ اللّٰهُ الْحَقَّ وَالْبَاطِلَ ؕ۬— فَاَمَّا الزَّبَدُ فَیَذْهَبُ جُفَآءً ۚ— وَاَمَّا مَا یَنْفَعُ النَّاسَ فَیَمْكُثُ فِی الْاَرْضِ ؕ— كَذٰلِكَ یَضْرِبُ اللّٰهُ الْاَمْثَالَ ۟ؕ
ആകാശത്ത് നിന്ന് പെയ്യുന്ന മഴ വെള്ളത്തോട് സത്യത്തിൻ്റെ നിലനിൽപ്പും അസത്യത്തിൻ്റെ നിരർത്ഥകതയും അല്ലാഹു ഉപമിക്കുന്നു. താഴ്വരകളിലൂടെ അവയുടെ വലുപ്പ ചെറുപ്പത്തിൻറെ തോതനുസരിച്ച് വെള്ളമൊഴുകി. അപ്പോൾ ആ ഒഴുക്ക് വെള്ളത്തിന് മുകളിൽ പൊങ്ങി നിൽക്കുന്ന നുരയെയും പതയേയും വഹിച്ചുകൊണ്ടാണ് വന്നത്. വിലകൂടിയ ലോഹങ്ങൾ കടഞ്ഞെടുക്കാനും ആഭരണ നിർമാണത്തിനുമായി തീയിലിട്ടു കത്തിക്കുന്ന ലോഹത്തിൽ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. ഈ രണ്ട് ഉപമകളോടുമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. അസത്യം വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന നുരയെയും പതയേയും ലോഹങ്ങൾ കടഞ്ഞെടുക്കുമ്പോഴുള്ള തുരുമ്പ് പോലെയുമാകുന്നു. കുടിക്കാൻ സാധിക്കുന്നതും, ചെടികളും ഫലങ്ങളും ഉണ്ടാകാൻ കാരണമാകുന്നതുമായ തെളിഞ്ഞ വെള്ളം പോലെയും, കടഞ്ഞെടുത്തതിന് ശേഷം അവശേഷിക്കുന്ന ലോഹത്തെപോലെയുമാകുന്നു സത്യം. മനുഷ്യർ അതുകൊണ്ട് ഉപകാരമെടുക്കുന്നു. ഈ രണ്ട് ഉപമകളെയും പോലെ സത്യം അസത്യത്തിൽ നിന്ന് വ്യക്തമാവാൻ അല്ലാഹു ഉപമകൾ ജനങ്ങൾക്കുവേണ്ടി വിവരിക്കുന്നു.
Ibisobanuro by'icyarabu:
لِلَّذِیْنَ اسْتَجَابُوْا لِرَبِّهِمُ الْحُسْنٰی ؔؕ— وَالَّذِیْنَ لَمْ یَسْتَجِیْبُوْا لَهٗ لَوْ اَنَّ لَهُمْ مَّا فِی الْاَرْضِ جَمِیْعًا وَّمِثْلَهٗ مَعَهٗ لَافْتَدَوْا بِهٖ ؕ— اُولٰٓىِٕكَ لَهُمْ سُوْٓءُ الْحِسَابِ ۙ۬— وَمَاْوٰىهُمْ جَهَنَّمُ ؕ— وَبِئْسَ الْمِهَادُ ۟۠
തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിച്ച് അവനെ ഏകനാക്കുകയും അനുസരിക്കുകയും ചെയ്തവർക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. സ്വർഗമാകുന്നു അത്. അവനെ ഏകനാക്കാനും അനുസരിക്കാനുമുള്ള അവൻറെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ള മുഴുവൻ സമ്പത്തും അതോടൊപ്പം അത്രയും കൂടിയും അവർക്ക് ഉണ്ടായിരുന്നാൽ പോലും ശിക്ഷയിൽ നിന്നുള്ള രക്ഷയ്ക്കു വേണ്ടി അതൊക്കെയും അവർ പ്രായശ്ചിത്തമായി നല്കുമായിരുന്നു. അവൻ്റെ ആഹ്വാനം സ്വീകരിക്കാത്തതിനാൽ എല്ലാ തിന്മകളിലും അവർക്ക് കടുത്ത വിചാരണയാണുള്ളത്. അവരുടെ സങ്കേതം നരകമത്രെ. അവരുടെ സങ്കേതവും വാസസ്ഥലവുമാകുന്ന നരകം എത്ര മോശം!
Ibisobanuro by'icyarabu:
Inyungu dukura muri ayat kuri Uru rupapuro:
• بيان ضلال المشركين في دعوتهم واستغاثتهم بغير الله تعالى، وتشبيه حالهم بحال من يريد الشرب فيبسط يده للماء بلا تناول له، وليس بشارب مع هذه الحالة؛ لكونه لم يتخذ وسيلة صحيحة لذلك.
• അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്യുന്ന ബഹുദൈവാരാധകരുടെ വഴികേട് വ്യക്തമാക്കുന്നു. വെള്ളം കുടിക്കാനുദ്ദേശിച്ച് വെള്ളത്തിലേക്ക് കൈ നീട്ടിയിരിക്കുന്നവനോട് അവൻ്റെ അവസ്ഥയെ അല്ലാഹു ഉപമിക്കുന്നു. ശരിയായ മാർഗ്ഗമവലംബിക്കാതെ ഈ അവസ്ഥയിൽ അവന് അതിൽ നിന്ന് കുടിക്കാൻ സാധ്യമല്ല തന്നെ.

• أن من وسائل الإيضاح في القرآن: ضرب الأمثال وهي تقرب المعقول من المحسوس، وتعطي صورة ذهنية تعين على فهم المراد.
• ഉദാഹരണങ്ങൾ പറയുക എന്നത് ഖുർആനിലെ വിശദീകരണ രീതികളിൽ പെട്ടതാണ്. ബുദ്ധിപരമായ ആശയങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത്തരം ഉപമങ്ങൾ സഹായിക്കും. പറയപ്പെട്ട വിഷയത്തിൻ്റെ ഉദ്ദേശം മനസ്സിലാക്കാൻ സഹായകമായ ഭൗതികമായ ഒരു ചിത്രീകരണം ഈ ഉപമകളിലൂടെ നൽകാൻ സാധിക്കുന്നു.

• إثبات سجود جميع الكائنات لله تعالى طوعًا، أو كرهًا بما تمليه الفطرة من الخضوع له سبحانه.
• എല്ലാ വസ്തുക്കളും സ്വമേധയാലോ നിർബന്ധിതമായോ അല്ലാഹുവിന് പ്രണാമം ചെയ്യുന്നുണ്ട് എന്നത് ഈ ആയത്തുകൾ സ്ഥിരീകരിക്കുന്നു. അല്ലാഹുവിന് കീഴൊതുങ്ങുന്ന സഹജസ്വഭാവത്തിലാണ് അവ പ്രകൃത്യാ ഉണ്ടാക്കപ്പെട്ടിട്ടുള്ളത്.

 
Ibisobanuro by'amagambo Isura: Ar’aadu
Urutonde rw'amasura numero y'urupapuro
 
Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malibari. - Ishakiro ry'ibisobanuro

Yasohowe n'ikigo Tafsir of Quranic Studies Center.

Gufunga