Check out the new design

Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malayalam. * - Ishakiro ry'ibisobanuro


Ibisobanuro by'amagambo Isura: Al Baqarat   Umurongo:
وَاِذْ قَالَ رَبُّكَ لِلْمَلٰٓىِٕكَةِ اِنِّیْ جَاعِلٌ فِی الْاَرْضِ خَلِیْفَةً ؕ— قَالُوْۤا اَتَجْعَلُ فِیْهَا مَنْ یُّفْسِدُ فِیْهَا وَیَسْفِكُ الدِّمَآءَ ۚ— وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ؕ— قَالَ اِنِّیْۤ اَعْلَمُ مَا لَا تَعْلَمُوْنَ ۟
അല്ലാഹു മലക്കുകളോട് പറഞ്ഞതായി അവൻ പറയുന്നു: അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് ഭൂമിയിൽ ജീവിക്കാൻ, ഒരു തലമുറക്ക് ശേഷം മറ്റൊന്നെന്ന നിലയിൽ വന്നുകൊണ്ടിരിക്കുന്ന മനുഷ്യരെ ഭൂമിയിൽ അവൻ ഏർപെടുത്താൻ പോകുന്നു. അപ്പോൾ മനുഷ്യരെ, തുടരെ വരുന്ന തലമുറയായി ഭൂമിയിൽ നിശ്ചയിക്കുന്നതിന്റെ യുക്തിയെ പറ്റി മലക്കുകൾ അവരുടെ റബ്ബിനോട് ചോദിച്ചു: മനുഷ്യർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും, അന്യായമായി രക്തം ചിന്തുകയും ചെയ്യുമല്ലോ. കാര്യം ശരിക്കു മനസിലാക്കാനും അറിയാനും വേണ്ടിയായിരുന്നു അവരുടെ ചോദ്യം. ചോദിക്കുമ്പോൾ അവർ ഇങ്ങനെ കൂടി പറഞ്ഞു: ഞങ്ങളാണെങ്കിൽ നിന്നെ അനുസരിക്കുക മാത്രം ചെയ്യുന്നവരാണ്. ഞങ്ങൾ നിന്നെ സ്തുതിക്കുകയും പരിശുദ്ധപ്പെടുത്തുകയും, നിൻറെ മഹത്വത്തെയും പൂർണതയെയും അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്നു. ഞങ്ങളത് ഒരിക്കലും നിർത്തിവെക്കാത്തവരുമാണ്. അപ്പോൾ അല്ലാഹു അവരോട് പറഞ്ഞു: അവരെ സൃഷ്ടിക്കുന്നതിന്റെ പിന്നിലുള്ള മഹത്തായ യുക്തിയും, അവരെ തുടരെ വരുന്ന തലമുറയാക്കുന്നതിന്റെ ഉന്നതമായ ലക്ഷ്യങ്ങളും എനിക്കറിയാം. നിങ്ങൾക്കറിയാത്ത അക്കാര്യങ്ങൾ അറിയുന്നവനാണ് ഞാൻ.
Ibisobanuro by'icyarabu:
وَعَلَّمَ اٰدَمَ الْاَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَی الْمَلٰٓىِٕكَةِ فَقَالَ اَنْۢبِـُٔوْنِیْ بِاَسْمَآءِ هٰۤؤُلَآءِ اِنْ كُنْتُمْ صٰدِقِیْنَ ۟
ആദമി(عليه السلام)ൻറെ മഹത്വം വ്യക്തമാകുന്നതിന് വേണ്ടി അല്ലാഹു അദ്ദേഹത്തിന് ജീവനുള്ളതും അല്ലാത്തതുമായ സകല വസ്തുക്കളുടെയും നാമങ്ങളും ഉദ്ദേശവും പഠിപ്പിച്ചു. പിന്നീട് ആ വസ്തുക്കളെ മലക്കുകൾക്ക് പ്രദർശിപ്പിച്ചു. അവരോടവൻ പറഞ്ഞു: ഇവയുടെ പേരുകൾ നിങ്ങൾ എനിക്ക് പറഞ്ഞു തരിക! ഞങ്ങളാണ് ഈ സൃഷ്ടിയേക്കാൾ മാന്യരും ശ്രേഷ്ഠരുമെന്ന് നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ.
Ibisobanuro by'icyarabu:
قَالُوْا سُبْحٰنَكَ لَا عِلْمَ لَنَاۤ اِلَّا مَا عَلَّمْتَنَا ؕ— اِنَّكَ اَنْتَ الْعَلِیْمُ الْحَكِیْمُ ۟
തങ്ങളുടെ കുറവുകൾ അംഗീകരിച്ചുകൊണ്ടും ഔദാര്യമെല്ലാം അല്ലാഹുവിന്റേതാണെന്ന് സമ്മതിച്ചും കൊണ്ടും മലക്കുകൾ പറഞ്ഞു: അല്ലാഹുവേ, നിന്റെ വിധിയിലോ നിയമത്തിലോ നിന്നോട് എതിരു പറയാവതല്ല. അതിൽ നിന്നെല്ലാം നീ എത്രയോ പരിശുദ്ധനാണ്. നിന്നെ ഞങ്ങൾ പരിശുദ്ധപ്പെടുത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നു. നീ അറിയിച്ച് തന്നതല്ലാതെ മറ്റൊരറിവും ഞങ്ങൾക്കില്ല. ഒന്നും ഗോപ്യമായി പോകാത്ത വിധം അറിവുള്ള അൽ- അലീമാകുന്നു നീ. നിൻറെ പ്രാപഞ്ചികമായ വിധിയിലും മതപരമായ വിധിയിലും കാര്യങ്ങളെ അതിൻറെ യഥാ സ്ഥാനത്ത് സ്ഥാപിക്കുന്ന മഹായുക്തിമാനായ അൽ- ഹകീമുമത്രെ നീ.
Ibisobanuro by'icyarabu:
قَالَ یٰۤاٰدَمُ اَنْۢبِئْهُمْ بِاَسْمَآىِٕهِمْ ۚ— فَلَمَّاۤ اَنْۢبَاَهُمْ بِاَسْمَآىِٕهِمْ ۙ— قَالَ اَلَمْ اَقُلْ لَّكُمْ اِنِّیْۤ اَعْلَمُ غَیْبَ السَّمٰوٰتِ وَالْاَرْضِ ۙ— وَاَعْلَمُ مَا تُبْدُوْنَ وَمَا كُنْتُمْ تَكْتُمُوْنَ ۟
അപ്പോൾ അല്ലാഹു ആദമിനോട് പറഞ്ഞു: ആ വസ്തുക്കളുടെ പേരുകൾ അവർക്ക് പറഞ്ഞു കൊടുക്കുക. അല്ലാഹു പഠിപ്പിച്ച വിധം ആദം അവർക്ക് അവയുടെ പേരുകൾ പറഞ്ഞുകൊടുത്തപ്പോൾ അല്ലാഹു മലക്കുകളോട് ചോദിച്ചു: ആകാശങ്ങളിലോ ഭൂമിയിലോ മറഞ്ഞിരിക്കുന്നതെന്തും, പുറമെ നിങ്ങൾ പ്രകടമാക്കുന്ന കാര്യങ്ങളും, നിങ്ങളുടെ മനസ്സിൽ കരുതുന്നതും എനിക്കറിയാമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ?
Ibisobanuro by'icyarabu:
وَاِذْ قُلْنَا لِلْمَلٰٓىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْۤا اِلَّاۤ اِبْلِیْسَ ؕ— اَبٰی وَاسْتَكْبَرَ وَكَانَ مِنَ الْكٰفِرِیْنَ ۟
ബഹുമാനത്തിൻറെയും ആദരവിൻറെയും സുജൂദ് നിങ്ങൾ ആദമിന് ചെയ്യുക എന്ന് അല്ലാഹു മലക്കുകളോട് കൽപ്പിച്ച കാര്യം അല്ലാഹു വിവരിക്കുന്നു. ജിന്നുകളിൽ പെട്ട ഇബ്'ലീസ് ഒഴികെ മറ്റെല്ലാവരും ഉടനെ അല്ലാഹുവിൻറെ കൽപ്പന അനുസരിച്ചു. അല്ലാഹുവിന്റെ കൽപനയോട് ധിക്കാരം നടിച്ചും ആദമിനേക്കാൾ വലിയവനാണ് താനെന്ന അഹങ്കാരത്തോടെയും അവൻ അത് നിരസിച്ചു. അങ്ങനെ അവൻ അല്ലാഹുവിനെ നിഷേധിച്ച കാഫിറായിത്തീർന്നു.
Ibisobanuro by'icyarabu:
وَقُلْنَا یٰۤاٰدَمُ اسْكُنْ اَنْتَ وَزَوْجُكَ الْجَنَّةَ وَكُلَا مِنْهَا رَغَدًا حَیْثُ شِئْتُمَا ۪— وَلَا تَقْرَبَا هٰذِهِ الشَّجَرَةَ فَتَكُوْنَا مِنَ الظّٰلِمِیْنَ ۟
നാം പറഞ്ഞു: ആദമേ, നീയും നിൻറെ ഇണയായ ഹവ്വാഉം സ്വർഗ്ഗത്തിൽ വസിക്കുക. അതിലെ സുഭിക്ഷമായ, വെറുപ്പിക്കുന്നതൊന്നുമില്ലാത്ത ഭക്ഷണം നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ കഴിച്ചുകൊള്ളുക. എന്നാൽ തിന്നരുതെന്ന് നിങ്ങളെ വിലക്കിയ മരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താൽ എൻറെ കൽപ്പന ധിക്കരിച്ചതു കാരണത്താൽ നിങ്ങൾ അക്രമികളുടെ കൂട്ടത്തിലായിത്തീരും.
Ibisobanuro by'icyarabu:
فَاَزَلَّهُمَا الشَّیْطٰنُ عَنْهَا فَاَخْرَجَهُمَا مِمَّا كَانَا فِیْهِ ۪— وَقُلْنَا اهْبِطُوْا بَعْضُكُمْ لِبَعْضٍ عَدُوٌّ ۚ— وَلَكُمْ فِی الْاَرْضِ مُسْتَقَرٌّ وَّمَتَاعٌ اِلٰی حِیْنٍ ۟
പിശാച് അവർക്ക് ദുർമന്ത്രണം നടത്തുകയും അല്ലാഹു വിലക്കിയ കാര്യം ചെയ്യുകയെന്നത് ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ആ അബദ്ധത്തിലും തെറ്റിലും അവർ അകപ്പെടുന്നത് വരെ അവനത് തുടർന്നു. അങ്ങനെ അവർ അല്ലാഹു അവരെ വിലക്കിയ മരത്തിൽ നിന്ന് ഭക്ഷിച്ചു. തത്ഫലമായി ഇതുവരെ കഴിഞ്ഞ സ്വർഗ്ഗത്തിൽ നിന്ന് അവരെ പുറത്താക്കി. അവർ രണ്ട് പേരോടും പിശാചിനോടും അല്ലാഹു പറഞ്ഞു: നിങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുക. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളാകുന്നു. നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലവും താമസവും ഉണ്ടായിരിക്കും. അതിലെ സുഖസൗകര്യങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം. നിങ്ങളുടെ ആയുസ് അവസാനിക്കുന്നത് വരെ. ഖിയാമത്ത് നാൾ സംഭവിക്കുന്നത് വരെ.
Ibisobanuro by'icyarabu:
فَتَلَقّٰۤی اٰدَمُ مِنْ رَّبِّهٖ كَلِمٰتٍ فَتَابَ عَلَیْهِ ؕ— اِنَّهٗ هُوَ التَّوَّابُ الرَّحِیْمُ ۟
അല്ലാഹു ആദമിന് നൽകിയ വചനങ്ങൾ അദ്ദേഹം സ്വീകരിച്ചു. അത് മുഖേന പ്രാർത്ഥിക്കാൻ അല്ലാഹു ആദമിന് ബോധനം നൽകി. قَالاَ رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
സൂറത്തുൽ അഅ്റാഫിലെ ഇരുപത്തി മൂന്നാം ആയത്തായ ഇതിൽ പരാമർശിക്കപ്പെട്ട വചനങ്ങളാണവ.
അർത്ഥം: "അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചുപോയിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തു തരികയും, ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്തില്ലെങ്കിൽ, നിശ്ചയമായും ഞങ്ങൾ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായിത്തീരുകതന്നെ ചെയ്യും."
അങ്ങനെ അല്ലാഹു അവർക്ക് പൊറുത്ത് കൊടുത്തു. അല്ലാഹു ധാരാളമായി അടിമകളുടെ തൗബ സ്വീകരിക്കുന്നവനും അവരോട് ഏറെ റഹ്മത്ത് ചെയ്യുന്നവനുമാകുന്നു.
Ibisobanuro by'icyarabu:
Inyungu dukura muri ayat kuri Uru rupapuro:
• الواجب على المؤمن إذا خفيت عليه حكمة الله في بعض خلقه وأَمْرِهِ أن يسلِّم لله في خلقه وأَمْرِهِ.
• അല്ലാഹുവിൻറെ ഏതെങ്കിലും ചില സൃഷ്ടിപ്പിലോ കൽപ്പനയിലോ ഉള്ള യുക്തി നമുക്ക് അവ്യക്തമായാൽ അതിൽ പൂർണമായി അല്ലാഹുവിന് കീഴ്പ്പെടുക എന്നതാണ് ഒരു മുഅ്മിനിന്റെ ബാധ്യത.

• رَفَعَ القرآن الكريم منزلة العلم، وجعله سببًا للتفضيل بين الخلق.
• വിശുദ്ധ ഖുർആൻ വിജ്ഞാനത്തിൻറെ സ്ഥാനം ഉയർത്തുകയും, സൃഷ്ടികൾക്കിടയിൽ മുൻഗണന നൽകപ്പെടാനുള്ള കാരണമായി വിജ്ഞാനത്തെ നിശ്ചയിക്കുകയും ചെയ്തു.

• الكِبْرُ هو رأس المعاصي، وأساس كل بلاء ينزل بالخلق، وهو أول معصية عُصِيَ الله بها.
• പാപങ്ങളുടെ തലവനും, സൃഷ്ടികൾക്കുണ്ടാവുന്ന എല്ലാ പരീക്ഷണത്തിൻറെയും അടിസ്ഥാനവും അഹങ്കാരമാണ്. അല്ലാഹുവിനോടുള്ള ആദ്യത്തെ അനുസരണക്കേട് സംഭവിക്കാനുള്ള കാരണവും അഹങ്കാരമായിരുന്നു.

 
Ibisobanuro by'amagambo Isura: Al Baqarat
Urutonde rw'amasura numero y'urupapuro
 
Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malayalam. - Ishakiro ry'ibisobanuro

Yasohowe n'ikigo Tafsir of Quranic Studies.

Gufunga