Ibisobanuro bya qoran ntagatifu - الترجمة المليبارية للمختصر في تفسير القرآن الكريم * - Ishakiro ry'ibisobanuro


Ibisobanuro by'amagambo Umurongo: (113) Isura: Annisau (Abagore)
وَلَوْلَا فَضْلُ اللّٰهِ عَلَیْكَ وَرَحْمَتُهٗ لَهَمَّتْ طَّآىِٕفَةٌ مِّنْهُمْ اَنْ یُّضِلُّوْكَ ؕ— وَمَا یُضِلُّوْنَ اِلَّاۤ اَنْفُسَهُمْ وَمَا یَضُرُّوْنَكَ مِنْ شَیْءٍ ؕ— وَاَنْزَلَ اللّٰهُ عَلَیْكَ الْكِتٰبَ وَالْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُنْ تَعْلَمُ ؕ— وَكَانَ فَضْلُ اللّٰهِ عَلَیْكَ عَظِیْمًا ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ സംരക്ഷണം താങ്കൾക്ക് നൽകിക്കൊണ്ട് അവൻ താങ്കളോട് ഔദാര്യം ചൊരിഞ്ഞില്ലായിരുന്നെങ്കിൽ അവനവനോട് വഞ്ചന പ്രവർത്തിക്കുന്ന ഇക്കൂട്ടർ താങ്കളെ സത്യത്തിൽ നിന്ന് വഴിതെറ്റിക്കുകയും, നീതിപൂർവ്വകമല്ലാതെ താങ്കളെ കൊണ്ട് വിധി നടപ്പിലാക്കിക്കുകയും ചെയ്യാൻ ഉറച്ച നിശ്ചയമുള്ളവരായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അവർ അവരെ തന്നെയാണ് വഴിപിഴപ്പിക്കുന്നത്. കാരണം, വഴിതെറ്റിക്കാനുള്ള അക്കൂട്ടരുടെ പരിശ്രമത്തിൻ്റെ ദുഷിച്ച പര്യവസാനം അവരിലേക്ക് തന്നെയാണ് മടങ്ങാനിരിക്കുന്നത്. അല്ലാഹു താങ്കളെ സംരക്ഷിച്ചിരിക്കുന്നതിനാൽ അവർക്ക് താങ്കളെ ഉപദ്രവമേൽപ്പിക്കാൻ സാധിക്കുകയുമില്ല. അല്ലാഹു താങ്കൾക്ക് ഖുർആനും സുന്നത്തും അവതരിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. അവൻ്റെ സന്മാർഗത്തിൽ നിന്നും പ്രകാശത്തിൽ നിന്നും താങ്കൾക്ക് അവൻ പഠിപ്പിച്ചു നൽകുകയും ചെയ്തിരിക്കുന്നു; അവയെ കുറിച്ച് ഇതിന് മുൻപ് താങ്കൾ അജ്ഞനായിരുന്നു. താങ്കളെ നബിയാക്കുകയും, പാപങ്ങളിൽ നിന്ന് സുരക്ഷിതനാക്കുകയും ചെയ്തതിലൂടെ അല്ലാഹു താങ്കൾക്ക് ചൊരിഞ്ഞു തന്ന അനുഗ്രഹം വളരെ മഹത്തരമാകുന്നു.
Ibisobanuro by'icyarabu:
Inyungu dukura muri ayat kuri Uru rupapuro:
• النهي عن المدافعة والمخاصمة عن المبطلين؛ لأن ذلك من التعاون على الإثم والعدوان.
• അധർമ്മികൾക്ക് വേണ്ടി വാദിക്കുകയും അവരെ പ്രതിരോധിക്കുകയും ചെയ്യുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. കാരണം തിന്മയിലും ശത്രുതയിലുമുള്ള പരസ്പര സഹകരണമാകുന്നു അത്.

• ينبغي للمؤمن الحق أن يكون خوفه من الله وتعظيمه والحياء منه فوق كل أحد من الناس.
• ജനങ്ങളിൽ ആരെക്കാളും അല്ലാഹുവിനെ ഭയക്കുകയും, അവനോട് ആദരവ് പുലർത്തുകയും, ലജ്ജയുള്ളവനാവുകയും ചെയ്യേണ്ടവനാണ് യഥാർത്ഥ മുസ്ലിം.

• سعة رحمة الله ومغفرته لمن ظلم نفسه، مهما كان ظلمه إذا صدق في توبته، ورجع عن ذنبه.
• സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവരോട് അല്ലാഹു ചൊരിയുന്ന കാരുണ്യത്തിൻ്റെയും പാപമോചനത്തിൻ്റെയും വിശാലത. അവൻ്റെ അതിക്രമം എത്ര വലുത് തന്നെയായിരുന്നാലും സത്യസന്ധമായി പശ്ചാത്തപിക്കുകയും, തൻ്റെ തെറ്റ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു നൽകുന്നു.

• التحذير من اتهام البريء وقذفه بما لم يكن منه؛ وأنَّ فاعل ذلك قد وقع في أشد الكذب والإثم.
• നിരപരാധികൾക്ക് മേൽ കുറ്റം ആരോപിക്കുകയും, അവർ പ്രവർത്തിക്കാത്തത് അവരുടെ മേൽ കെട്ടിവെക്കുകയും ചെയ്യുന്നതിൽ നിന്ന് അല്ലാഹു താക്കീത് നൽകുന്നു. അത്തരം കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ഏറ്റവും കടുത്ത കളവും തിന്മയുമാണ് ചെയ്തിരിക്കുന്നത്.

 
Ibisobanuro by'amagambo Umurongo: (113) Isura: Annisau (Abagore)
Urutonde rw'amasura numero y'urupapuro
 
Ibisobanuro bya qoran ntagatifu - الترجمة المليبارية للمختصر في تفسير القرآن الكريم - Ishakiro ry'ibisobanuro

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Gufunga