Check out the new design

Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malibari. * - Ishakiro ry'ibisobanuro


Ibisobanuro by'amagambo Isura: Almum’tahinat   Umurongo:

മുംതഹനഃ

Impamvu y'isura:
تحذير المؤمنين من تولي الكافرين.
(അല്ലാഹുവിനെ) നിഷേധിച്ചവരുമായി ആത്മബന്ധം പുലർത്തുന്നതിൽ നിന്ന് മുഅ്മിനീങ്ങളെ താക്കീത് ചെയ്യുന്നു.

یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَتَّخِذُوْا عَدُوِّیْ وَعَدُوَّكُمْ اَوْلِیَآءَ تُلْقُوْنَ اِلَیْهِمْ بِالْمَوَدَّةِ وَقَدْ كَفَرُوْا بِمَا جَآءَكُمْ مِّنَ الْحَقِّ ۚ— یُخْرِجُوْنَ الرَّسُوْلَ وَاِیَّاكُمْ اَنْ تُؤْمِنُوْا بِاللّٰهِ رَبِّكُمْ ؕ— اِنْ كُنْتُمْ خَرَجْتُمْ جِهَادًا فِیْ سَبِیْلِیْ وَابْتِغَآءَ مَرْضَاتِیْ تُسِرُّوْنَ اِلَیْهِمْ بِالْمَوَدَّةِ ۖۗ— وَاَنَا اَعْلَمُ بِمَاۤ اَخْفَیْتُمْ وَمَاۤ اَعْلَنْتُمْ ؕ— وَمَنْ یَّفْعَلْهُ مِنْكُمْ فَقَدْ ضَلَّ سَوَآءَ السَّبِیْلِ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! എൻ്റെയും നിങ്ങളുടെയും ശത്രുക്കളെ സ്നേഹിച്ചും, അവരുമായി ആത്മബന്ധം സ്ഥാപിച്ചും നിങ്ങളവരെ ഉറ്റമിത്രങ്ങളാക്കരുത്. നിങ്ങളുടെ നബി നിങ്ങൾക്ക് എത്തിച്ചു തന്ന മതത്തെ അവർ നിഷേധിച്ചിരിക്കുന്നു. നബിയെ അദ്ദേഹത്തിൻ്റെ നാട്ടിൽ നിന്നും, അതു പോലെ നിങ്ങളെ നിങ്ങളുടെ നാടായ മക്കയിൽ നിന്നും അവർ പുറത്താക്കുന്നു. അവർക്ക് നിങ്ങളുമായുള്ള കുടുംബബന്ധമോ അടുപ്പമോ ഒന്നും അവർ പരിഗണിക്കുന്നില്ല. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ നിങ്ങൾ വിശ്വസിച്ചു എന്നതു കൊണ്ട് മാത്രമാണിതെല്ലാം. എൻ്റെ മാർഗത്തിൽ കഠിനപരിശ്രമത്തിൽ ഏർപ്പെടാനും, എൻ്റെ തൃപ്തി അന്വേഷിച്ചു കൊണ്ടുമാണ് നിങ്ങൾ വന്നിട്ടുള്ളതെങ്കിൽ. അവരോടുള്ള സ്നേഹത്താൽ മുസ്ലിംകളുടെ രഹസ്യവാർത്തകൾ നിങ്ങൾ അവർക്കെത്തിച്ചു കൊടുക്കുന്നു. അതിൽ നിങ്ങൾ പരസ്യമാക്കിയതും രഹസ്യമാക്കിയതും എന്തെല്ലാമാണെന്ന് എനിക്ക് നന്നായി അറിയാം. ഇതോ ഇതല്ലാത്ത മറ്റു കാര്യങ്ങളോ ഒന്നും എനിക്ക് അവ്യക്തമാവുകയില്ല. ഈ പറയപ്പെട്ട സ്നേഹബന്ധവും മൈത്രീബന്ധവും (ഇസ്ലാമിനെ) നിഷേധിച്ചവരുമായി ആരെങ്കിലും വെച്ചു പുലർത്തുന്നെങ്കിൽ അവൻ മദ്ധ്യമനിലപാടിൽ നിന്ന് വ്യതിചലിച്ചിരിക്കുകയും, സത്യത്തിൽ നിന്ന് വഴിതെറ്റുകയും, ശരിയിൽ നിന്ന് തെന്നി മാറുകയും ചെയ്തിരിക്കുന്നു.
Ibisobanuro by'icyarabu:
اِنْ یَّثْقَفُوْكُمْ یَكُوْنُوْا لَكُمْ اَعْدَآءً وَّیَبْسُطُوْۤا اِلَیْكُمْ اَیْدِیَهُمْ وَاَلْسِنَتَهُمْ بِالسُّوْٓءِ وَوَدُّوْا لَوْ تَكْفُرُوْنَ ۟ؕ
നിങ്ങളുടെ മേൽ അവർക്ക് സ്വാധീനശക്തി ഉണ്ടായിക്കഴിഞ്ഞാൽ മനസ്സിൽ ഒളിപ്പിച്ചു വെച്ച ശത്രുത അവർ പുറത്തെടുക്കും. ഉപദ്രവങ്ങൾ അഴിച്ചു വിട്ടും, മർദ്ധനങ്ങൾ ചൊരിഞ്ഞും നിങ്ങളുടെ നേർക്ക് അവരുടെ കൈകൾ നീട്ടുകയും ചെയ്യും. നിങ്ങളെ ആക്ഷേപിക്കാനും ചീത്ത പറയാനുമായി അവരുടെ നാവുകൾ അവർ കെട്ടഴിച്ചു വിടും. അല്ലാഹുവിലും റസൂലിലും നിങ്ങൾ അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളും അവരെ പോലെയാവുകയും ചെയ്തിരുന്നെങ്കിൽ എന്ന് അവർ ദിവാസ്വപ്നം മെനയുകയും ചെയ്യും.
Ibisobanuro by'icyarabu:
لَنْ تَنْفَعَكُمْ اَرْحَامُكُمْ وَلَاۤ اَوْلَادُكُمْ ۛۚ— یَوْمَ الْقِیٰمَةِ ۛۚ— یَفْصِلُ بَیْنَكُمْ ؕ— وَاللّٰهُ بِمَا تَعْمَلُوْنَ بَصِیْرٌ ۟
നിങ്ങളുടെ കുടുംബബന്ധങ്ങളോ സന്താനങ്ങളോ നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യില്ല; അതിൻ്റെ പേരിലാണ് നിങ്ങൾ അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതെങ്കിൽ. പരലോകത്ത് അല്ലാഹു നിങ്ങളെ വേർതിരിച്ചു നിർത്തുന്നതാണ്. അങ്ങനെ സ്വർഗക്കാർ സ്വർഗത്തിലും, നരകക്കാർ നരകത്തിലും പ്രവേശിക്കുന്നതാണ്. നിങ്ങൾക്ക് പരസ്പരം ഒരുപകാരവും ചെയ്യാൻ സാധിക്കുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Ibisobanuro by'icyarabu:
قَدْ كَانَتْ لَكُمْ اُسْوَةٌ حَسَنَةٌ فِیْۤ اِبْرٰهِیْمَ وَالَّذِیْنَ مَعَهٗ ۚ— اِذْ قَالُوْا لِقَوْمِهِمْ اِنَّا بُرَءٰٓؤُا مِنْكُمْ وَمِمَّا تَعْبُدُوْنَ مِنْ دُوْنِ اللّٰهِ ؗ— كَفَرْنَا بِكُمْ وَبَدَا بَیْنَنَا وَبَیْنَكُمُ الْعَدَاوَةُ وَالْبَغْضَآءُ اَبَدًا حَتّٰی تُؤْمِنُوْا بِاللّٰهِ وَحْدَهٗۤ اِلَّا قَوْلَ اِبْرٰهِیْمَ لِاَبِیْهِ لَاَسْتَغْفِرَنَّ لَكَ وَمَاۤ اَمْلِكُ لَكَ مِنَ اللّٰهِ مِنْ شَیْءٍ ؕ— رَبَّنَا عَلَیْكَ تَوَكَّلْنَا وَاِلَیْكَ اَنَبْنَا وَاِلَیْكَ الْمَصِیْرُ ۟
അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! തീർച്ചയായും ഇബ്രാഹീമിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിശ്വാസികളിലും നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ടായിട്ടുണ്ട്. നിഷേധികളായ തങ്ങളുടെ സമൂഹത്തോട് അവർ പറഞ്ഞ സന്ദർഭം: തീർച്ചയായും ഞങ്ങൾ നിങ്ങളിൽ നിന്നും, നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളിൽ നിന്നും ഒഴിവാകുന്നു. നിങ്ങൾ നിലകൊള്ളുന്ന നിങ്ങളുടെ മതത്തിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും, അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നത് വരെ നമുക്കും നിങ്ങൾക്കുമിടയിൽ ശത്രുതയും വെറുപ്പും പ്രകടമായിരിക്കുന്നു. അതിനാൽ അവരെ പോലെ (ഇസ്ലാമിനെ) നിഷേധിച്ച നിങ്ങളുടെ സമൂഹത്തിൽ നിന്ന് നിങ്ങളും ഒഴിവാകണമായിരുന്നു. ഇബ്രാഹീം തൻ്റെ പിതാവിനോട് 'ഞാൻ താങ്കൾക്ക് വേണ്ടി അല്ലാഹുവിനോടു പാപമോചനം തേടുക തന്നെ ചെയ്യും' എന്നു പറഞ്ഞ അദ്ദേഹത്തിൻ്റെ വാക്കിലൊഴികെ. അതിൽ അദ്ദേഹത്തെ നിങ്ങൾ പിൻപറ്റരുത്. കാരണം ഇബ്രാഹീം തൻ്റെ പിതാവിൻ്റെ കാര്യത്തിൽ നിരാശനാകുന്നതിന് മുൻപായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞത്. അതിനാൽ ഒരു മുസ്ലിമിന് ഒരു ബഹുദൈവാരാധകന് വേണ്ടി പാപമോചനം തേടാൻ പാടില്ല. (ഇബ്രാഹീം പറഞ്ഞു:) അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഒന്നും തന്നെ നിങ്ങളിൽ നിന്ന് എനിക്ക് തടയാനാകില്ല.'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ എല്ലാ കാര്യത്തിലും നിൻ്റെ മേലാണ് ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നത്. നിന്നിലേക്ക് ഞങ്ങൾ പശ്ചാത്താപവിവശരായി മടങ്ങിയിരിക്കുന്നു. പരലോകത്ത് നിന്നിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും.
Ibisobanuro by'icyarabu:
رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِیْنَ كَفَرُوْا وَاغْفِرْ لَنَا رَبَّنَا ۚ— اِنَّكَ اَنْتَ الْعَزِیْزُ الْحَكِیْمُ ۟
ഞങ്ങൾക്ക് മേൽ (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് അധികാരം നൽകിക്കൊണ്ട് ഞങ്ങളെ അവർക്കൊരു പരീക്ഷണമാക്കി നീ മാറ്റരുതേ! 'ഇക്കൂട്ടർ സത്യമുള്ളവരായിരുന്നെങ്കിൽ നമുക്ക് അവരുടെ മേൽ അധികാരമുണ്ടാകില്ലായിരുന്നല്ലോ' എന്നവർ പറയാൻ അത് വഴിയൊരുക്കും. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ തിന്മകൾ നീ ഞങ്ങൾക്ക് പൊറുത്തു തരണമേ! തീർച്ചയായും നീ തന്നെയാണ് ഒരിക്കലും പരാജയപ്പെടാത്ത 'അസീസും', നിൻ്റെ സൃഷ്ടിപ്പിലും മതനിയമങ്ങളിലും വിധിനിർണ്ണയത്തിലുമെല്ലാം ഏറ്റവും മഹത്തരമായ ലക്ഷ്യമുള്ള 'ഹകീമും'.
Ibisobanuro by'icyarabu:
Inyungu dukura muri ayat kuri Uru rupapuro:
• تسريب أخبار أهل الإسلام إلى الكفار كبيرة من الكبائر.
* മുസ്ലിംകളുടെ രഹസ്യങ്ങൾ (ഇസ്ലാമിൽ) വിശ്വസിക്കാത്തവർക്ക് ചോർത്തി കൊടുക്കുക എന്നത് വൻപാപങ്ങളിൽ പെട്ട കാര്യമാണ്.

• عداوة الكفار عداوة مُتَأصِّلة لا تؤثر فيها موالاتهم.
* (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് ഇസ്ലാമിനോടുള്ള വിധ്വേഷം മനസ്സിൽ അടിയുറച്ചനിലയിലാണ്; അവരോട് സ്നേഹബന്ധം വെച്ചു പുലർത്തിയത് കൊണ്ട് അതിൽ യാതൊരു മാറ്റവും സംഭവിക്കില്ല.

• استغفار إبراهيم لأبيه لوعده له بذلك، فلما نهاه الله عن ذلك لموته على الكفر ترك الاستغفار له.
* ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- അദ്ദേഹത്തിൻ്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം മുൻപ് അക്കാര്യം പിതാവിനോട് വാഗ്ദാനം ചെയ്തതു കൊണ്ടാണ്. എന്നാൽ അയാൾ തൻ്റെ നിഷേധത്തിൽ തന്നെ മരണപ്പെട്ടപ്പോൾ അല്ലാഹു അദ്ദേഹത്തെ അതിൽ നിന്ന് വിലക്കുകയും, ഇബ്രാഹീം -عَلَيْهِ السَّلَامُ- അതൊഴിവാക്കുകയും ചെയ്തു.

 
Ibisobanuro by'amagambo Isura: Almum’tahinat
Urutonde rw'amasura numero y'urupapuro
 
Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malibari. - Ishakiro ry'ibisobanuro

Yasohowe n'ikigo Tafsir of Quranic Studies Center.

Gufunga