அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (231) அத்தியாயம்: ஸூரா அல்பகரா
وَاِذَا طَلَّقْتُمُ النِّسَآءَ فَبَلَغْنَ اَجَلَهُنَّ فَاَمْسِكُوْهُنَّ بِمَعْرُوْفٍ اَوْ سَرِّحُوْهُنَّ بِمَعْرُوْفٍ ۪— وَلَا تُمْسِكُوْهُنَّ ضِرَارًا لِّتَعْتَدُوْا ۚ— وَمَنْ یَّفْعَلْ ذٰلِكَ فَقَدْ ظَلَمَ نَفْسَهٗ ؕ— وَلَا تَتَّخِذُوْۤا اٰیٰتِ اللّٰهِ هُزُوًا ؗ— وَّاذْكُرُوْا نِعْمَتَ اللّٰهِ عَلَیْكُمْ وَمَاۤ اَنْزَلَ عَلَیْكُمْ مِّنَ الْكِتٰبِ وَالْحِكْمَةِ یَعِظُكُمْ بِهٖ ؕ— وَاتَّقُوا اللّٰهَ وَاعْلَمُوْۤا اَنَّ اللّٰهَ بِكُلِّ شَیْءٍ عَلِیْمٌ ۟۠
നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ ഇദ്ദാകാലം അവസാനിക്കാറായാൽ ഒന്നുകിൽ അവരെ തിരിച്ചെടുക്കുകയോ ഇദ്ദയുടെ കാലം കഴിയുന്നത് വരെ തിരിച്ചെടുക്കാതെ വിടുകയോ ചെയ്യാം. ജാഹിലിയ്യാ കാലത്ത് നിലവിലുണ്ടായിരുന്ന പോലെ ദ്രോഹിക്കുവാനും പ്രയാസപ്പെടുത്തുവാനും വേണ്ടി നിങ്ങളവരെ തിരിച്ചെടുക്കരുത്. അപ്രകാരം ദ്രോഹിക്കാൻ വേണ്ടി വല്ലവനും പ്രവർത്തിക്കുന്ന പക്ഷം അവൻ തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്. പാപത്തിനും ശിക്ഷക്കും അവൻ വിധേയനാക്കപ്പെടും. അല്ലാഹുവിൻറെ ആയത്തുകൾ നിങ്ങൾ തമാശയാക്കിക്കളയരുത്. അതിനെതിരിൽ ഒരുമ്പിട്ടിറങ്ങരുത്. അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക. നിങ്ങൾക്കവതരിപ്പിച്ച ഖുർആനും സുന്നത്തും അതിൽ ഏറ്റവും മഹത്തരമത്രെ. അല്ലാഹുവെക്കുറിച്ച് ഭയമുണ്ടാവാനും പ്രതീക്ഷയുണ്ടാവാനുമാണ് ഇത് നിങ്ങളെ ഉണർത്തുന്നത്. കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്നും ഒന്നും അവന് ഗോപ്യമാകില്ലെന്നും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുമെന്നും മനസ്സിലാക്കുകയും ചെയ്യുക.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• نهي الرجال عن ظلم النساء سواء كان بِعَضْلِ مَوْلِيَّتِه عن الزواج، أو إجبارها على ما لا تريد.
• തൻറെ കീഴിലുള്ള സ്ത്രീകളെ വിവാഹത്തിൽ നിന്ന് തടഞ്ഞുകൊണ്ടോ, അവളുദ്ദേശിക്കാത്ത വിവാഹത്തിന് അവളെ നിർബന്ധിച്ചു കൊണ്ടോ സ്ത്രീകളെ ഉപദ്രവിക്കുന്നതിൽ നിന്നും പുരുഷന്മാരെ വിലക്കുന്നു.

• حَفِظَ الشرع للأم حق الرضاع، وإن كانت مطلقة من زوجها، وعليه أن ينفق عليها ما دامت ترضع ولده.
• മാതാവിന് മുലയൂട്ടാനുള്ള അവകാശം ഇസ്ലാം സംരക്ഷിച്ചു; അവൾ വിവാഹമോചിതയാണെങ്കിലും. തൻറെ കുട്ടിയെ മുലയൂട്ടുന്ന കാലം അവൾക്ക് ചെലവ് കൊടുക്കൽ ഭർത്താവിൻറെ കടമയുമാണ്.

• نهى الله تعالى الزوجين عن اتخاذ الأولاد وسيلة يقصد بها أحدهما الإضرار بالآخر.
• പരസ്പരം ഉപദ്രവിക്കാനുള്ള മാർഗ്ഗമാക്കി കുട്ടികളെ ഉപയോഗപ്പെടുത്തുന്നതിൽ നിന്നും ഭാര്യാ ഭർത്താക്കന്മാരെ അല്ലാഹു വിലക്കി.

• الحث على أن تكون كل الشؤون المتعلقة بالحياة الزوجية مبنية على التشاور والتراضي بين الزوجين.
• വൈവാഹിക ജീവിതത്തിൽ ഭാര്യാ ഭർത്താക്കന്മാർക്കിടയിലുണ്ടാവുന്ന എല്ലാ കാര്യങ്ങളും പരസ്പരമുള്ള കൂടിയാലോചനയുടെയും തൃപ്തിയുടെയും അടിസ്ഥാനത്തിലായിരിക്കാൻ പ്രേരിപ്പിക്കുന്നു.

 
மொழிபெயர்ப்பு வசனம்: (231) அத்தியாயம்: ஸூரா அல்பகரா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக