Check out the new design

அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு அத்தியாயம்: தாஹா   வசனம்:
وَلَقَدْ اَوْحَیْنَاۤ اِلٰی مُوْسٰۤی ۙ۬— اَنْ اَسْرِ بِعِبَادِیْ فَاضْرِبْ لَهُمْ طَرِیْقًا فِی الْبَحْرِ یَبَسًا ۙ— لَّا تَخٰفُ دَرَكًا وَّلَا تَخْشٰی ۟
നാം മൂസാക്ക് ബോധനം നൽകി: എൻ്റെ ദാസന്മാരുമായി ആരും അറിയാതെ രാത്രിയിൽ ഈജിപ്തിൽ നിന്ന് യാത്ര പുറപ്പെടുക. സമുദ്രത്തിൽ വടികൊണ്ട് അടിച്ച് അവർക്കായി ഉണങ്ങിയ ഒരു വഴി തുറന്നുകൊടുക്കുകയും ചെയ്യുക. നിർഭയനായി പുറപ്പെടുക; ഫിർഔനും കൂട്ടരും നിങ്ങളെ പിടികൂടുമെന്ന് ഭയക്കേണ്ട. സമുദ്രത്തിൽ മുങ്ങിപ്പോകുമെന്ന പേടിയും വേണ്ട.
அரபு விரிவுரைகள்:
فَاَتْبَعَهُمْ فِرْعَوْنُ بِجُنُوْدِهٖ فَغَشِیَهُمْ مِّنَ الْیَمِّ مَا غَشِیَهُمْ ۟ؕ
അപ്പോൾ ഫിർഔൻ തൻ്റെ സൈന്യത്തെയും കൂട്ടി അവരെ പിന്തുടർന്നു. അങ്ങനെ ആ സമുദ്രത്തിൽ അവരെ മൂടിയതെല്ലാം അവരെ മൂടി; അതിൻ്റെ യാഥാർഥ്യം അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. അതോടെ അവരെല്ലാം മുങ്ങിനശിക്കുകയും, മൂസായും അദ്ദേഹത്തോടൊപ്പം ഉള്ളവരും രക്ഷപ്പെടുകയും ചെയ്തു.
அரபு விரிவுரைகள்:
وَاَضَلَّ فِرْعَوْنُ قَوْمَهٗ وَمَا هَدٰی ۟
ഫിർഔൻ അവൻ്റെ ജനതയെ (അല്ലാഹുവിനെ) നിഷേധിക്കുന്നത് ഭംഗിയാക്കി തോന്നിപ്പിച്ചു കൊണ്ട് വഴികേടിലാക്കി. അസത്യങ്ങൾ കൊണ്ട് അവനവരെ വഞ്ചിക്കുകയും ചെയ്തു. അവൻ അവരെ സത്യത്തിൻ്റെ പാതയിലേക്ക് നയിച്ചതുമില്ല.
அரபு விரிவுரைகள்:
یٰبَنِیْۤ اِسْرَآءِیْلَ قَدْ اَنْجَیْنٰكُمْ مِّنْ عَدُوِّكُمْ وَوٰعَدْنٰكُمْ جَانِبَ الطُّوْرِ الْاَیْمَنَ وَنَزَّلْنَا عَلَیْكُمُ الْمَنَّ وَالسَّلْوٰی ۟
ഫിർഔനിൽ നിന്നും അവൻ്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷം ഇസ്രാഈൽ സന്തതികളോട് നാം പറഞ്ഞു: ഹേ ഇസ്രാഈൽ സന്തതികളേ! നിങ്ങളുടെ ശത്രുവിൽ നിന്ന് നാം നിങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു. ത്വൂർ പർവ്വതത്തിൻ്റെ ഭാഗത്തുള്ള താഴ്വരയുടെ വലതു ഭാഗത്ത് വെച്ച് മൂസായുമായി സംസാരിക്കാമെന്ന് നാം നിങ്ങൾക്ക് വാഗ്ദാനം നൽകുകയും ചെയ്തു. തണലിന് താഴെയായി നമ്മുടെ അനുഗ്രഹങ്ങളിൽ നിന്ന് മധുരതരമായ തേൻ പോലുള്ള പാനീയവും, രുചികരമായ മാംസമുള്ള കാടയെ പോലുള്ള ചെറുപക്ഷിയെയും നിങ്ങൾക്ക് നാം ഇറക്കിത്തന്നു.
அரபு விரிவுரைகள்:
كُلُوْا مِنْ طَیِّبٰتِ مَا رَزَقْنٰكُمْ وَلَا تَطْغَوْا فِیْهِ فَیَحِلَّ عَلَیْكُمْ غَضَبِیْ ۚ— وَمَنْ یَّحْلِلْ عَلَیْهِ غَضَبِیْ فَقَدْ هَوٰی ۟
നാം നിങ്ങൾക്ക് നൽകിയ അനുവദനീയമായ ഭക്ഷണങ്ങളിൽ നിന്ന് രുചികരമായത് നിങ്ങൾ കഴിച്ചു കൊള്ളുക. നാം അനുവദിച്ചു തന്നതിൽ നിന്ന് അതിരുകടന്ന് നിഷിദ്ധമായതിലേക്ക് നിങ്ങൾ പോകരുത്. അങ്ങനെ ചെയ്താൽ എൻ്റെ ശിക്ഷ നിങ്ങൾക്ക് മേൽ ഇറങ്ങുന്നതാണ്. എൻ്റെ കോപം ആരുടെയെങ്കിലും മേൽ പതിച്ചാൽ അവൻ നശിക്കുകയും, ഇഹലോകത്തും പരലോകത്തും ദൗർഭാഗ്യവാനായി തീരുകയും ചെയ്തിരിക്കുന്നു.
அரபு விரிவுரைகள்:
وَاِنِّیْ لَغَفَّارٌ لِّمَنْ تَابَ وَاٰمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدٰی ۟
തീർച്ചയായും എന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, എന്നിൽ വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും, ശേഷം സത്യത്തിൽ നേരെ നിലകൊള്ളുകയും ചെയ്തവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനാകുന്നു ഞാൻ.
அரபு விரிவுரைகள்:
وَمَاۤ اَعْجَلَكَ عَنْ قَوْمِكَ یٰمُوْسٰی ۟
ഹേ മൂസാ! നിൻ്റെ പിറകിൽ നിൻ്റെ ജനതയെ വിട്ടേച്ച്, അവരെക്കാൾ മുൻപ് ധൃതിപിടിച്ചു വരാനുള്ള കാരണമെന്താണ്?!
அரபு விரிவுரைகள்:
قَالَ هُمْ اُولَآءِ عَلٰۤی اَثَرِیْ وَعَجِلْتُ اِلَیْكَ رَبِّ لِتَرْضٰی ۟
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അവർ എൻ്റെ പിറകിൽ തന്നെയുണ്ട്. അവർ എന്നോടൊപ്പം ചേരുന്നതാണ്. അവരെ പിറകിലാക്കി നിൻ്റെ അരികിലേക്ക് ഞാൻ ധൃതിപിടിച്ചു വന്നത്, നിൻ്റെ അടുത്തേക്ക് ധൃതികൂട്ടിയതിനാൽ നീ എന്നെ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ്.
அரபு விரிவுரைகள்:
قَالَ فَاِنَّا قَدْ فَتَنَّا قَوْمَكَ مِنْ بَعْدِكَ وَاَضَلَّهُمُ السَّامِرِیُّ ۟
അല്ലാഹു പറഞ്ഞു: എന്നാൽ നീ വിട്ടേച്ചു പോന്ന നിൻ്റെ സമൂഹത്തെ പശുക്കുട്ടിക്കുള്ള ആരാധന കൊണ്ട് നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി (എന്ന ഒരാൾ) പശുക്കുട്ടിയെ ആരാധിക്കാൻ അവരോട് പറഞ്ഞിരിക്കുന്നു. അങ്ങനെ അവൻ അവരെ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു.
அரபு விரிவுரைகள்:
فَرَجَعَ مُوْسٰۤی اِلٰی قَوْمِهٖ غَضْبَانَ اَسِفًا ۚ۬— قَالَ یٰقَوْمِ اَلَمْ یَعِدْكُمْ رَبُّكُمْ وَعْدًا حَسَنًا ؕ۬— اَفَطَالَ عَلَیْكُمُ الْعَهْدُ اَمْ اَرَدْتُّمْ اَنْ یَّحِلَّ عَلَیْكُمْ غَضَبٌ مِّنْ رَّبِّكُمْ فَاَخْلَفْتُمْ مَّوْعِدِیْ ۟
അങ്ങനെ മൂസാ തൻ്റെ ജനത പശുക്കുട്ടിയെ ആരാധിച്ചിരിക്കുന്നു എന്നതിൽ കോപാകുലനായും ദുഃഖിതനായും കൊണ്ട് മടങ്ങിച്ചെന്നു. മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ സമൂഹമേ! അല്ലാഹു നിങ്ങൾക്ക് തൗറാത്ത് ഇറക്കി നൽകാമെന്നും, നിങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്നുമുള്ള ഉൽകൃഷ്ടമായ ഒരു വാഗ്ദാനം നൽകിയതായിരുന്നില്ലേ?! അപ്പോൾ കാലമേറെ നീണ്ടുപോയതിനാൽ അതെല്ലാം നിങ്ങൾ മറന്നു പോയതാണോ?! അതല്ല, നിങ്ങളുടെ ഈ പ്രവൃത്തിയിലൂടെ മതഭ്രഷ്ടരായി തീരുവാനും, അല്ലാഹുവിൻ്റെ കോപം നിങ്ങളുടെ മേൽ ഇറങ്ങുകയും, നിങ്ങളെ അവൻ്റെ ശിക്ഷ ബാധിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണോ (ഇപ്രകാരം ചെയ്തത്)?! അതിനാലാണോ ഞാൻ നിങ്ങളിലേക്ക് മടങ്ങിവരുന്നത് വരെ നന്മകളിൽ ഉറച്ചു നിലകൊള്ളാമെന്ന വാഗ്ദാനം നിങ്ങൾ ലംഘിച്ചത്?!
அரபு விரிவுரைகள்:
قَالُوْا مَاۤ اَخْلَفْنَا مَوْعِدَكَ بِمَلْكِنَا وَلٰكِنَّا حُمِّلْنَاۤ اَوْزَارًا مِّنْ زِیْنَةِ الْقَوْمِ فَقَذَفْنٰهَا فَكَذٰلِكَ اَلْقَی السَّامِرِیُّ ۟ۙ
മൂസായുടെ ജനത പറഞ്ഞു: മൂസാ! ഞങ്ങൾ നിന്നോടുള്ള വാഗ്ദാനം സ്വന്തം ഇഷ്ടപ്രകാരം ലംഘിച്ചതൊന്നുമല്ല. മറിച്ച്, നിർബന്ധിതരായി അങ്ങനെ ചെയ്യേണ്ടി വന്നതാണ്. ഫിർഔനിൻ്റെ ജനതയുടെ ആഭരണങ്ങളിൽ നിന്ന് ധാരാളം ചുമടുകളും ഭാരവും ഞങ്ങൾ വഹിച്ചിരുന്നു. അങ്ങനെ അവ ഉപേക്ഷിക്കുന്നതിനായി ഞങ്ങൾ അതെല്ലാം ഒരു കുഴിയിലേക്ക് എറിഞ്ഞു. ഞങ്ങൾ കുഴിയിലേക്ക് അവയെല്ലാം എറിഞ്ഞതു പോലെ തന്നെ സാമിരിയും അവൻ്റെ പക്കലുണ്ടായിരുന്ന, ജിബ്രീലിൻ്റെ കുതിരയുടെ കുളമ്പിനടിയിലെ മണ്ണ് എറിഞ്ഞു.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• من سُنَّة الله انتقامه من المجرمين بما يشفي صدور المؤمنين، ويقر أعينهم، ويذهب غيظ قلوبهم.
• (അല്ലാഹുവിൽ) വിശ്വസിച്ചവരുടെ ഹൃദയങ്ങൾക്ക് തൃപ്തിവരുകയും, അവരുടെ കണ്ണുകൾ കുളിർക്കുകയും, അവരുടെ ഹൃദയത്തിലെ ദേഷ്യം തീർത്തുനൽകുകയും ചെയ്യുന്ന രൂപത്തിൽ അതിക്രമികളോട് പകരംവീട്ടുക എന്നത് അല്ലാഹുവിൻ്റെ ചര്യയിൽ പെട്ടതാകുന്നു.

• الطاغية شؤم على نفسه وعلى قومه؛ لأنه يضلهم عن الرشد، وما يهديهم إلى خير ولا إلى نجاة.
• സ്വേഛാധിപതികൾ അവർക്ക് തന്നെയും അവരുടെ സമൂഹത്തിനും ഒരു ദുഷിച്ച ശകുനമാകുന്നു. കാരണം, അവൻ അവൻ്റെ നാട്ടുകാരെ സന്മാർഗത്തിൽ നിന്ന് വഴിതെറ്റിക്കും. അവരെ ഒരു നന്മയിലേക്കോ രക്ഷയിലേക്കോ നയിക്കുകയൊട്ടില്ല താനും.

• النعم تقتضي الحفظ والشكر المقرون بالمزيد، وجحودها يوجب حلول غضب الله ونزوله.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ സംരക്ഷിക്കുകയും അതിന് നന്ദികാണിക്കുകയും ചെയ്യുക അനിവാര്യമാണ്. നന്ദി കാണിച്ചാൽ അനുഗ്രഹങ്ങൾ വർധിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതാകട്ടെ, അവൻ്റെ കോപം ഇറങ്ങുവാനും അത് ബാധിക്കുവാനും കാരണമാകുന്നു.

• الله غفور على الدوام لمن تاب من الشرك والكفر والمعصية، وآمن به وعمل الصالحات، ثم ثبت على ذلك حتى مات عليه.
• ബഹുദൈവാരാധനയിൽ നിന്നും, അല്ലാഹുവിനെ നിഷേധിക്കുന്നതിൽ നിന്നും, തിന്മകളിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, ശേഷം മരണം വരെ അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നവർക്ക് എപ്പോഴും അങ്ങേയറ്റം പൊറുത്തു നൽകുന്നവനാണ് അല്ലാഹു.

• أن العجلة وإن كانت في الجملة مذمومة فهي ممدوحة في الدين.
• ധൃതികൂട്ടുക എന്നത് പൊതുവെ മോശം സ്വഭാവമാണെങ്കിലും, മതവിഷയങ്ങളിൽ മുന്നേറുമ്പോൾ അത് പ്രശംസനീയമാകുന്നു.

 
மொழிபெயர்ப்பு அத்தியாயம்: தாஹா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு - மொழிபெயர்ப்பு அட்டவணை

வெளியீடு அல்குர்ஆன் ஆய்வுகளுக்கான தப்ஸீர் மையம்

மூடுக