அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (26) அத்தியாயம்: ஸூரா அல்ஹஜ்
وَاِذْ بَوَّاْنَا لِاِبْرٰهِیْمَ مَكَانَ الْبَیْتِ اَنْ لَّا تُشْرِكْ بِیْ شَیْـًٔا وَّطَهِّرْ بَیْتِیَ لِلطَّآىِٕفِیْنَ وَالْقَآىِٕمِیْنَ وَالرُّكَّعِ السُّجُوْدِ ۟
അല്ലാഹുവിൻ്റെ റസൂലേ! ഇബ്രാഹീമിന് നാം കഅ്ബയുടെ സ്ഥാനവും അതിരുകളും വ്യക്തമാക്കിക്കൊടുത്ത സന്ദർഭം സ്മരിക്കുക. അതിനു മുൻപ് അദ്ദേഹത്തിന് അത് അറിയില്ലായിരുന്നു. എനിക്കുള്ള ആരാധനയിൽ ഒന്നിനെയും നീ പങ്കുചേർക്കരുത്, മറിച്ച്, എന്നെ മാത്രം നീ ആരാധിക്കുക എന്ന് നാം അദ്ദേഹത്തിന് ബോധനം നൽകി. എൻ്റെ ഭവനത്തെ അവിടെ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും, നിസ്കരിക്കുന്നവർക്കും വേണ്ടി എല്ലാ മാലിന്യങ്ങളിൽ നിന്നും -മാലിന്യം പുരണ്ട വസ്തുവോ ആശയമോ ആകട്ടെ; അതിൽ നിന്നെല്ലാം-; നീ ശുദ്ധീകരിക്കുകയും ചെയ്യുക.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• حرمة البيت الحرام تقتضي الاحتياط من المعاصي فيه أكثر من غيره.
• പരിശുദ്ധമായ കഅ്ബയുടെ പവിത്രത അവിടെ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് മറ്റെല്ലായിടത്തെക്കാളും സൂക്ഷ്മത പുലർത്തുവാൻ പ്രേരിപ്പിക്കുന്നു.

• بيت الله الحرام مهوى أفئدة المؤمنين في كل زمان ومكان.
അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബ എല്ലാ നാട്ടിലും എക്കാലവുമുള്ള (അല്ലാഹുവിൽ) വിശ്വസിക്കുന്നവരുടെ ഹൃദയഭൂമിയാണ്.

• منافع الحج عائدة إلى الناس سواء الدنيوية أو الأخروية.
• ഹജ്ജ് കൊണ്ടുള്ള പ്രയോജനങ്ങൾ മനുഷ്യർക്ക് തന്നെയാണ്; അവ ഐഹികമായ ഉപകാരങ്ങളാകട്ടെ പാരത്രികമാകട്ടെ.

• شكر النعم يقتضي العطف على الضعفاء.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക എന്നത് ദുർബലരോട് അനുകമ്പ പുലർത്താൻ പ്രേരിപ്പിക്കുന്നു.

 
மொழிபெயர்ப்பு வசனம்: (26) அத்தியாயம்: ஸூரா அல்ஹஜ்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக