Check out the new design

அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு அத்தியாயம்: ஆலஇம்ரான்   வசனம்:
وَكَیْفَ تَكْفُرُوْنَ وَاَنْتُمْ تُتْلٰی عَلَیْكُمْ اٰیٰتُ اللّٰهِ وَفِیْكُمْ رَسُوْلُهٗ ؕ— وَمَنْ یَّعْتَصِمْ بِاللّٰهِ فَقَدْ هُدِیَ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟۠
അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം എങ്ങനെയാണ് നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുക?! (അല്ലാഹുവിലും അവൻ്റെ മതമായ ഇസ്ലാമിലുമുള്ള) വിശ്വാസത്തിൽ ഉറച്ചു നിലകൊള്ളാനുള്ള ഏറ്റവും മഹത്തരമായ കാരണം നിങ്ങളോടൊപ്പമുണ്ട്. അല്ലാഹുവിൻ്റെ ആയത്തുകളിതാ നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെടുന്നു. അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- നിങ്ങൾക്ക് അത് വിശദീകരിച്ചു നൽകുകയും ചെയ്യുന്നു. ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥമായ ഖുർആനും, നബി -ﷺ- യുടെ ചര്യയും മുറുകെ പിടിച്ചാൽ അവനെ അല്ലാഹു വക്രതകളില്ലാത്ത നേരായ മാർഗത്തിലേക്ക് നയിക്കുക തന്നെ ചെയ്യും.
அரபு விரிவுரைகள்:
یٰۤاَیُّهَا الَّذِیْنَ اٰمَنُوا اتَّقُوا اللّٰهَ حَقَّ تُقٰتِهٖ وَلَا تَمُوْتُنَّ اِلَّا وَاَنْتُمْ مُّسْلِمُوْنَ ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ ഭയക്കേണ്ട മുറപ്രകാരം നിങ്ങൾ ഭയക്കുക! അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും, അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടുമാണ് അവനെ ഭയക്കേണ്ടത്. നിങ്ങളുടെ മതമായ ഇസ്ലാമിനെ നിങ്ങൾ മുറുകെ പിടിക്കുകയും ചെയ്യുക; മരണം നിങ്ങളിലേക്ക് വന്നെത്തുന്നത് വരെ അതേ മാർഗത്തിൽ നിങ്ങൾ നിലയുറപ്പിക്കുക.
அரபு விரிவுரைகள்:
وَاعْتَصِمُوْا بِحَبْلِ اللّٰهِ جَمِیْعًا وَّلَا تَفَرَّقُوْا ۪— وَاذْكُرُوْا نِعْمَتَ اللّٰهِ عَلَیْكُمْ اِذْ كُنْتُمْ اَعْدَآءً فَاَلَّفَ بَیْنَ قُلُوْبِكُمْ فَاَصْبَحْتُمْ بِنِعْمَتِهٖۤ اِخْوَانًا ۚ— وَكُنْتُمْ عَلٰی شَفَا حُفْرَةٍ مِّنَ النَّارِ فَاَنْقَذَكُمْ مِّنْهَا ؕ— كَذٰلِكَ یُبَیِّنُ اللّٰهُ لَكُمْ اٰیٰتِهٖ لَعَلَّكُمْ تَهْتَدُوْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ഖുർആനും നബി -ﷺ- യുടെ ചര്യയും മുറുകെ പിടിക്കുക. നിങ്ങളെ ഭിന്നിപ്പിലേക്ക് എത്തിക്കുന്ന ഒന്നും നിങ്ങൾ പ്രവർത്തിച്ചു പോകരുത്. ഇസ്ലാം (സ്വീകരിക്കുന്നതിന്) മുൻപ് നിങ്ങൾ ശത്രുക്കളായിരിക്കുകയും, ഏറ്റവും ചെറിയ കാര്യത്തിന് പോലും പരസ്പരം പോരടിക്കുകയും ചെയ്തിരുന്ന അവസ്ഥക്ക് ശേഷം അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങൾ ഓർക്കുകയും ചെയ്യുക. അവൻ ഇസ്ലാമിലൂടെ നിങ്ങളുടെ ഹൃദയങ്ങളെ ഒരുമിപ്പിക്കുകയും, അവൻ്റെ ഔദാര്യത്താൽ നിങ്ങൾ ദീനിൻ്റെ മാർഗത്തിൽ -പരസ്പരം കാരുണ്യം ചൊരിയുകയും, ഗുണകാംക്ഷ പുലർത്തുകയും ചെയ്യുന്ന- സഹോദരങ്ങളായിത്തീരുകയും ചെയ്തു. അതിന് മുൻപ് നിങ്ങൾ (അല്ലാഹുവിനെ) നിഷേധിച്ചതിനാൽ നരകത്തിൽ പ്രവേശിക്കാൻ വളരെ അടുത്തു നിന്നവരായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങളെ ഇസ്ലാം മുഖേന അതിൽ നിന്ന് രക്ഷപ്പെടുത്തുകയും, അല്ലാഹുവിൽ വിശ്വസിക്കാൻ നിങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതെല്ലാം അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകിയത് പോലെ, ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് പ്രയോജനപ്രദമായത് അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നു. സന്മാർഗത്തിൻ്റെ വഴിയിലേക്ക് നിങ്ങൾ എത്തിപ്പെടുന്നതും, നേർമാർഗത്തിൽ നിങ്ങൾ പ്രവേശിക്കുന്നതിനുമത്രെ അത്.
அரபு விரிவுரைகள்:
وَلْتَكُنْ مِّنْكُمْ اُمَّةٌ یَّدْعُوْنَ اِلَی الْخَیْرِ وَیَاْمُرُوْنَ بِالْمَعْرُوْفِ وَیَنْهَوْنَ عَنِ الْمُنْكَرِ ؕ— وَاُولٰٓىِٕكَ هُمُ الْمُفْلِحُوْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ നന്മയിലേക്കും ക്ഷണിക്കുകയും, ഇസ്ലാം പഠിപ്പിച്ചു നൽകുകയും ബുദ്ധി മനോഹരമായി കാണുകയും ചെയ്യുന്ന എല്ലാ സദാചാരങ്ങളും കൽപ്പിക്കുകയും, ഇസ്ലാം വിലക്കുകയും ബുദ്ധി മോശമായി കാണുകയും ചെയ്യുന്ന എല്ലാ ദുരാചാരങ്ങളും വിലക്കുകയും ചെയ്യുന്ന ഒരു കൂട്ടം നിങ്ങളിൽ നിന്നുണ്ടാകട്ടെ! ഈ പറയപ്പെട്ട സ്വഭാവഗുണങ്ങൾ ഉള്ളവർ തന്നെയാകുന്നു ഇഹലോകത്തും പരലോകത്തും പരിപൂർണ്ണ വിജയം നേടിയെടുത്തവർ.
அரபு விரிவுரைகள்:
وَلَا تَكُوْنُوْا كَالَّذِیْنَ تَفَرَّقُوْا وَاخْتَلَفُوْا مِنْ بَعْدِ مَا جَآءَهُمُ الْبَیِّنٰتُ ؕ— وَاُولٰٓىِٕكَ لَهُمْ عَذَابٌ عَظِیْمٌ ۟ۙ
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഭിന്നിച്ചു പോവുകയും, അങ്ങനെ കക്ഷികളും വ്യത്യസ്ത കൂട്ടങ്ങളുമായി തീർന്ന വേദക്കാരെ പോലെ നിങ്ങൾ ആയിത്തീരരുത്. അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവുകൾ വന്നെത്തിയതിന് ശേഷം അവർ തങ്ങളുടെ മതത്തിൻ്റെ കാര്യത്തിൽ അഭിപ്രായഭിന്നതയിലായി. ആ പറയപ്പെട്ടവർക്ക് അല്ലാഹുവിൽ നിന്ന് ഗുരുതരമായ ശിക്ഷ തന്നെയുണ്ട്.
அரபு விரிவுரைகள்:
یَّوْمَ تَبْیَضُّ وُجُوْهٌ وَّتَسْوَدُّ وُجُوْهٌ ۚ— فَاَمَّا الَّذِیْنَ اسْوَدَّتْ وُجُوْهُهُمْ ۫— اَكَفَرْتُمْ بَعْدَ اِیْمَانِكُمْ فَذُوْقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُوْنَ ۟
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് മേൽ ഈ ഭയങ്കരമായ ശിക്ഷ സംഭവിക്കുന്നതാണ്. അല്ലാഹുവിൽ വിശ്വസിച്ചവരുടെ മുഖങ്ങൾ അന്നേരം സന്തോഷവും സൗഭാഗ്യവും കാരണത്താൽ വെളുക്കുന്നതാണ്. അല്ലാഹുവിനെ നിഷേധിച്ചവരുടെ മുഖങ്ങൾ അന്നേ ദിവസം ദുഃഖവും നിരാശയും കാരണത്താൽ കറുക്കുന്നതുമാണ്. എന്നാൽ ഭയാനകമായ ആ ദിവസത്തിൽ മുഖങ്ങൾ കറുത്തു പോയവർ; അവരെ ആക്ഷേപിച്ചുകൊണ്ട് അന്നേ ദിവസം പറയപ്പെടും: അല്ലാഹുവിനെ ഏകനാക്കുക എന്നതും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കുകയില്ല എന്ന കരാറും -അവ സത്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തതിന് ശേഷം- നിങ്ങൾ നിഷേധിച്ചു കളഞ്ഞുവോ?! അതിനാൽ നിങ്ങളുടെ നിഷേധം കാരണത്താൽ അല്ലാഹു നിങ്ങൾക്കായി ഒരുക്കി വെച്ച ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക.
அரபு விரிவுரைகள்:
وَاَمَّا الَّذِیْنَ ابْیَضَّتْ وُجُوْهُهُمْ فَفِیْ رَحْمَةِ اللّٰهِ ؕ— هُمْ فِیْهَا خٰلِدُوْنَ ۟
എന്നാൽ മുഖങ്ങൾ വെളുത്തു തിളങ്ങുന്നവർ; അവരുടെ സ്ഥാനം സുഖാനുഗ്രഹങ്ങളുടെ സ്വർഗങ്ങളിലായിരിക്കും. അവരതിൽ എന്നെന്നേക്കുമായി ശാശ്വതവാസികളാണ്. ഒരിക്കലും അവസാനിക്കുകയോ മാറുകയോ ചെയ്യാത്ത സുഖാനുഗ്രഹങ്ങളിൽ.
அரபு விரிவுரைகள்:
تِلْكَ اٰیٰتُ اللّٰهِ نَتْلُوْهَا عَلَیْكَ بِالْحَقِّ ؕ— وَمَا اللّٰهُ یُرِیْدُ ظُلْمًا لِّلْعٰلَمِیْنَ ۟
അല്ലാഹുവിൻ്റെ വാഗ്ദാനങ്ങളും താക്കീതുകളും ഉൾക്കൊള്ളുന്ന അവൻ്റെ ആയത്തുകൾ നാമിതാ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾക്ക് പാരായണം ചെയ്തു കേൾപ്പിക്കുന്നു. അവ വാർത്തകളിൽ പരിപൂർണ്ണ സത്യസന്ധവും, വിധിവിലക്കുകളിൽ പരിപൂർണ്ണ നീതിയുമുള്ളതാണ്. അല്ലാഹു ലോകരിൽ ഒരാളോടും തന്നെ അനീതി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. മറിച്ച്, ഒരാളെയും അവർ പ്രവർത്തിച്ചതിൻ്റെ കാരണത്താലല്ലാതെ അവൻ ശിക്ഷിക്കുന്നതല്ല.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• متابعة أهل الكتاب في أهوائهم تقود إلى الضلال والبعد عن دين الله تعالى.
• വേദക്കാരെ അവരുടെ തോന്നിവാസങ്ങളിൽ പിന്തുടരുന്നത് വഴികേടിലേക്കും, അല്ലാഹുവിൻ്റെ ദീനിൽ നിന്ന് അകലേക്കുമാണ് കൊണ്ടെത്തിക്കുക.

• الاعتصام بالكتاب والسُّنَّة والاستمساك بهديهما أعظم وسيلة للثبات على الحق، والعصمة من الضلال والافتراق.
• അല്ലാഹുവിൻ്റെ ഖുർആനും നബി -ﷺ- യുടെ ഹദീഥും മുറുകെ പിടിക്കുകയും, അവയിലെ മാർഗദർനം പിൻപറ്റുകയും ചെയ്യുന്നത് സത്യത്തിൽ ഉറച്ചു നിൽക്കാനുള്ള മാർഗവും, വഴികേടിലും ഭിന്നിപ്പിലും അകപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണവുമാണ്.

• الافتراق والاختلاف الواقع في هذه الأمة في قضايا الاعتقاد فيه مشابهة لمن سبق من أهل الكتاب.
• വിശ്വാസകാര്യങ്ങളിൽ ഈ സമുദായത്തിൽ സംഭവിച്ചിട്ടുള്ള ഭിന്നിപ്പും അഭിപ്രായവ്യത്യാസങ്ങളും ഇവർക്ക് മുൻപുള്ള വേദക്കാരോട് അക്കാര്യത്തിൽ അവരെ സദൃശ്യരാക്കുന്നുണ്ട്.

• وجوب الأمر بالمعروف والنهي عن المنكر؛ لأن به فلاح الأمة وسبب تميزها.
• നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും നിർബന്ധമാകുന്നു; കാരണം, ഈ ഉമ്മത്തിൻ്റെ വിജയം അതിലാണുള്ളത്. അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നതും അക്കാര്യം തന്നെ.

 
மொழிபெயர்ப்பு அத்தியாயம்: ஆலஇம்ரான்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு - மொழிபெயர்ப்பு அட்டவணை

வெளியீடு அல்குர்ஆன் ஆய்வுகளுக்கான தப்ஸீர் மையம்

மூடுக