அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (180) அத்தியாயம்: ஸூரா ஆலஇம்ரான்
وَلَا یَحْسَبَنَّ الَّذِیْنَ یَبْخَلُوْنَ بِمَاۤ اٰتٰىهُمُ اللّٰهُ مِنْ فَضْلِهٖ هُوَ خَیْرًا لَّهُمْ ؕ— بَلْ هُوَ شَرٌّ لَّهُمْ ؕ— سَیُطَوَّقُوْنَ مَا بَخِلُوْا بِهٖ یَوْمَ الْقِیٰمَةِ ؕ— وَلِلّٰهِ مِیْرَاثُ السَّمٰوٰتِ وَالْاَرْضِ ؕ— وَاللّٰهُ بِمَا تَعْمَلُوْنَ خَبِیْرٌ ۟۠
അല്ലാഹു അവൻ്റെ ഔദാര്യമായി നൽകിയ അനുഗ്രഹങ്ങളിൽ പിശുക്ക് കാണിക്കുകയും, അതിൽ അല്ലാഹുവിനോടുള്ള ബാധ്യതകൾ തടഞ്ഞു വെക്കുകയും ചെയ്യുന്നവർ അപ്രകാരം ചെയ്യുന്നത് തങ്ങൾക്ക് പ്രയോജനപ്രദമാണ് എന്ന് വിചാരിക്കേണ്ടതില്ല. മറിച്ച്, അതവർക്ക് ഉപദ്രവകരമാണ്. കാരണം, അവർ പിശുക്ക് കാണിച്ചതെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ കഴുത്തിൽ വളയമായി കെട്ടിത്തൂക്കപ്പെടുകയും, അത് കൊണ്ട് അവർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അല്ലാഹുവിങ്കലേക്ക് മാത്രമാകുന്നു മടങ്ങിച്ചെല്ലുന്നത്. തൻ്റെ സൃഷ്ടികളെല്ലാം നശിച്ചതിന് ശേഷവും എന്നെന്നും ജീവിച്ചിക്കുന്നവൻ (ഹയ്യ്) അവനാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ സൂക്ഷ്മവശങ്ങളെ കുറിച്ച് നന്നായി അറിയുന്നവനും (അലീം) ആകുന്നു അവൻ. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• ينبغي للمؤمن ألا يلتفت إلى تخويف الشيطان له بأعوانه وأنصاره من الكافرين، فإن الأمر كله لله تعالى.
• അല്ലാഹുവിനെ നിഷേധിക്കുന്നവരായ, പിശാചിൻ്റെ സഹായികളും കൂട്ടാളികളുമായവരെ കുറിച്ചുള്ള പിശാചിൻ്റെ ഭയപ്പെടുത്തൽ ഒരു മുഅ്മിൻ ശ്രദ്ധിക്കാനേ പാടില്ല. കാരണം എല്ലാത്തിൻ്റെയും നിയന്ത്രണം അല്ലാഹുവിൻ്റെ പക്കലാകുന്നു.

• لا ينبغي للعبد أن يغتر بإمهال الله له، بل عليه المبادرة إلى التوبة، ما دام في زمن المهلة قبل فواتها.
• അല്ലാഹു ഒരു വ്യക്തിക്ക് അവധി നീട്ടിനൽകുന്നതിൽ അവൻ വഞ്ചിതനായിക്കൂടാ. മറിച്ച്, അല്ലാഹു നൽകിയ ആയുസ്സ് അവസാനിക്കുന്നതിന് മുൻപ്, അവൻ ഉടനടി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയാണ് വേണ്ടത്.

• البخيل الذي يمنع فضل الله عليه إنما يضر نفسه بحرمانها المتاجرة مع الله الكريم الوهاب، وتعريضها للعقوبة يوم القيامة.
• അല്ലാഹുവിൻ്റെ ഔദാര്യം തടഞ്ഞു വെക്കുന്ന പിശുക്കൻ ഈ പ്രവൃത്തിയിലൂടെ സ്വയം തന്നെയാണ് ഉപദ്രവിക്കുന്നത്. അങ്ങേയറ്റം ഔദാര്യവാനും ധാരാളമായി നന്മകൾ ചൊരിയുന്നവനുമായ അല്ലാഹുവുമായുള്ള കച്ചവടത്തിൽ നിന്നാണ് അവൻ സ്വയം പിൻവാങ്ങിയിരിക്കുന്നത്. തൻ്റെ പ്രവർത്തിയിലൂടെ പരലോകശിക്ഷയിലേക്കാണ് അവൻ സ്വന്തത്തെ എടുത്തെറിഞ്ഞിരിക്കുന്നത്.

 
மொழிபெயர்ப்பு வசனம்: (180) அத்தியாயம்: ஸூரா ஆலஇம்ரான்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக