அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (84) அத்தியாயம்: ஸூரா ஆலஇம்ரான்
قُلْ اٰمَنَّا بِاللّٰهِ وَمَاۤ اُنْزِلَ عَلَیْنَا وَمَاۤ اُنْزِلَ عَلٰۤی اِبْرٰهِیْمَ وَاِسْمٰعِیْلَ وَاِسْحٰقَ وَیَعْقُوْبَ وَالْاَسْبَاطِ وَمَاۤ اُوْتِیَ مُوْسٰی وَعِیْسٰی وَالنَّبِیُّوْنَ مِنْ رَّبِّهِمْ ۪— لَا نُفَرِّقُ بَیْنَ اَحَدٍ مِّنْهُمْ ؗ— وَنَحْنُ لَهٗ مُسْلِمُوْنَ ۟
നബിയേ പറയുക: അല്ലാഹുവിനെ ആരാധ്യനായി ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവൻ ഞങ്ങളോട് കൽപ്പിച്ചത് ഞങ്ങൾ അനുസരിച്ചിരിക്കുന്നു. അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയ സന്ദേശത്തിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും, യഅ്ഖൂബ് സന്തതികളിലെ പ്രവാചകന്മാർക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്ക് നൽകപ്പെട്ടതിലും, സർവ്വ പ്രവാചകന്മാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ട വേദഗ്രന്ഥങ്ങളിലും ദൃഷ്ടാന്തങ്ങളിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ചിലരിൽ വിശ്വസിക്കുകയും, മറ്റു ചിലരെ നിഷേധിക്കുകയും ചെയ്തു കൊണ്ട് അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന്ന് മാത്രം കീഴ്പെട്ടവരും, അവന് സമർപ്പിച്ചവരുമാകുന്നു.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• يجب الإيمان بجميع الأنبياء الذين أرسلهم الله تعالى، وجميع ما أنزل عليهم من الكتب، دون تفريق بينهم.
• അല്ലാഹു അയച്ച എല്ലാ നബിമാരിലും, അവർക്കവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലും ഒരു വേർതിരിവും കൂടാതെ വിശ്വസിക്കൽ നിർബന്ധമാണ്.

• لا يقبل الله تعالى من أحد دينًا أيًّا كان بعد بعثة النبي محمد صلى الله عليه وسلم إلا الإسلام الذي جاء به.
• മുഹമ്മദ് നബി (സ) യുടെ നിയോഗത്തിന് ശേഷം ഒരാളിൽ നിന്നും അവിടുന്ന് കൊണ്ടുവന്ന ഇസ്ലാമല്ലാത്ത ഒരു മതവും -അതേതായിരുന്നാലും- അല്ലാഹു സ്വീകരിക്കുകയില്ല.

• مَنْ أصر على الضلال، واستمر عليه، فقد يعاقبه الله بعدم توفيقه إلى التوبة والهداية.
• വഴികേടിൽ ഉറച്ചുനിൽക്കുകയും, അതിൽ തുടരുകയും ചെയ്യുന്നവനെ ചിലപ്പോൾ സന്മാർഗം സ്വീകരിക്കാനും, പശ്ചാത്തപിക്കാനും അവസരം നൽകാതെയാകും അല്ലാഹു ശിക്ഷിക്കുക.

• باب التوبة مفتوح للعبد ما لم يحضره الموت، أو تشرق الشمس من مغربها، فعندئذ لا تُقْبل منه التوبة.
• മരണം ആസന്നമാവുന്നത് വരെയും, സൂര്യൻ പടിഞ്ഞാറുനിന്ന് ഉദിക്കുന്നത് വരെയും പശ്ചാത്താപത്തിൻറെ കവാടങ്ങൾ തുറന്ന് കിടക്കും. ആ സമയമായാൽ പിന്നീട് തൗബ സ്വീകരിക്കപ്പെടുകയില്ല.

• لا ينجي المرء يوم القيامة من عذاب النار إلا عمله الصالح، وأما المال فلو كان ملء الأرض لم ينفعه شيئًا.
• ഖിയാമത്ത് നാളിൽ ഒരാളെയും അവൻ്റെ സൽകർമ്മങ്ങളല്ലാതെ മറ്റൊന്നും രക്ഷിക്കുകയില്ല. ഭൂമി മുഴുവൻ സമ്പത്ത് ഉണ്ടായാലും അതൊന്നും അവർക്ക് യാതൊരു ഉപകാരവും ചെയ്യുന്നതല്ല.

 
மொழிபெயர்ப்பு வசனம்: (84) அத்தியாயம்: ஸூரா ஆலஇம்ரான்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக