அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (1) அத்தியாயம்: ஸூரா அந்நிஸா

സൂറത്തുന്നിസാഅ്

சூராவின் இலக்குகளில் சில:
تنظيم المجتمع المسلم وبناء علاقاته، وحفظ الحقوق، والحث على الجهاد، وإبطال دعوى قتل المسيح.
മുസ്ലിം സമൂഹത്തിൻ്റെ കെട്ടുറപ്പ് സൃഷ്ടിക്കുകയും, അതിലെ സാമൂഹ്യബന്ധങ്ങൾ നിർമ്മിച്ചെടുക്കുകയും, അവകാശങ്ങൾ സംരക്ഷിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും, ഈസാ (عليه السلام) നെ കൊലപ്പെടുത്തി എന്ന അവകാശവാദത്തെ തകർക്കുകയും ചെയ്യുന്നു.

یٰۤاَیُّهَا النَّاسُ اتَّقُوْا رَبَّكُمُ الَّذِیْ خَلَقَكُمْ مِّنْ نَّفْسٍ وَّاحِدَةٍ وَّخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِیْرًا وَّنِسَآءً ۚ— وَاتَّقُوا اللّٰهَ الَّذِیْ تَسَآءَلُوْنَ بِهٖ وَالْاَرْحَامَ ؕ— اِنَّ اللّٰهَ كَانَ عَلَیْكُمْ رَقِیْبًا ۟
ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക. ഒരു വ്യക്തിയിൽ നിന്ന് -നിങ്ങളുടെ പിതാവായ ആദമിൽ നിന്ന്- നിങ്ങളേവരെയും സൃഷ്ടിക്കുകയും, ആദമിൽ നിന്ന് അദ്ദേഹത്തിൻ്റെ ഇണയായ -നിങ്ങളുടെ ഉമ്മയായ- ഹവ്വാഇനെ സൃഷ്ടിക്കുകയും ചെയ്തവനത്രെ അവൻ. അവർ രണ്ട് പേരിൽ നിന്നുമായി ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ ധാരാളം മനുഷ്യരെ ആണും പെണ്ണുമായി അവൻ സൃഷ്ടിച്ചു വിതറിയിരിക്കുന്നു. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക; അവൻ്റെ പേരിലാകുന്നു നിങ്ങൾ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്. നീ ഇപ്രകാരം ചെയ്യണമെന്ന് അല്ലാഹുവിൻ്റെ പേരിൽ ഞാൻ നിന്നോട് ആവശ്യപ്പെടുന്നു എന്നെല്ലാം നിങ്ങൾ പറയാറുണ്ടല്ലോ?! നിങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കുടുംബബന്ധങ്ങൾ മുറിച്ചു കളയുന്നതും നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും അവൻ അറിയാതെ പോകില്ല. മറിച്ച് അവയെല്ലാം അവൻ ക്ലിപ്തപ്പെടുത്തുകയും, അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• الأصل الذي يرجع إليه البشر واحد، فالواجب عليهم أن يتقوا ربهم الذي خلقهم، وأن يرحم بعضهم بعضًا.
• മനുഷ്യരുടെയെല്ലാം അടിവേര് ഒന്നാണ്. അതിനാൽ അവരുടെ മേൽ നിർബന്ധമായിട്ടുള്ളത് അവരെ സൃഷ്ടിച്ച അവരുടെ രക്ഷിതാവിനെ സൂക്ഷിക്കുകയും, പരസ്പരം കരുണ കാണിക്കുകയും ചെയ്യുക എന്നതാണ്.

• أوصى الله تعالى بالإحسان إلى الضعفة من النساء واليتامى، بأن تكون المعاملة معهم بين العدل والفضل.
• ദുർബലരായ സ്ത്രീകളോടും അനാഥകളോടും നന്മയിൽ വർത്തിക്കാൻ അല്ലാഹു ഗുണദോഷിക്കുന്നു. നീതിയും നീതിക്കപ്പുറം ഔദാര്യവും മാത്രം അടിസ്ഥാനപ്പെടുത്തി കൊണ്ടായിരിക്കണം അവരോടുള്ള ഇടപാടുകൾ.

• جواز تعدد الزوجات إلى أربع نساء، بشرط العدل بينهن، والقدرة على القيام بما يجب لهن.
• നാലു വരെ ഭാര്യമാരെ വരെ സ്വീകരിക്കുക എന്നത് -ബഹുഭാര്യത്വം- അനുവദനീയമാണ്. എന്നാൽ അവർക്കിടയിൽ നീതി പുലർത്താനും, അവരുടെ കാര്യത്തിലുള്ള നിർബന്ധബാധ്യതകൾ നിറവേറ്റാനും കഴിയണമെന്നുള്ള നിബന്ധനയുണ്ട്.

• مشروعية الحَجْر على السفيه الذي لا يحسن التصرف، لمصلحته، وحفظًا للمال الذي تقوم به مصالح الدنيا من الضياع.
• സമ്പത്ത് കൈകാര്യം ചെയ്യാൻ വേണ്ടതായ വിവരമില്ലാത്തവരിൽ നിന്ന് അവരുടെ സമ്പത്ത് തടുത്തു വെക്കാവുന്നതാണ്. അതിൽ അവന് തന്നെയാണ് പ്രയോജനമുള്ളത്. മനുഷ്യരുടെ ഐഹികജീവിതം നിലനിൽക്കുന്ന സമ്പത്ത് പാഴായിപ്പോകുന്നതിൽ നിന്നുള്ള സംരക്ഷണമാണ് അതിൻ്റെ ഉദ്ദേശം.

 
மொழிபெயர்ப்பு வசனம்: (1) அத்தியாயம்: ஸூரா அந்நிஸா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக