அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (111) அத்தியாயம்: ஸூரா அந்நிஸா
وَمَنْ یَّكْسِبْ اِثْمًا فَاِنَّمَا یَكْسِبُهٗ عَلٰی نَفْسِهٖ ؕ— وَكَانَ اللّٰهُ عَلِیْمًا حَكِیْمًا ۟
ആരെങ്കിലും ചെറുതോ വലുതോ ആയ ഒരു തിന്മ സമ്പാദിക്കുന്ന പക്ഷം അതിൻ്റെ ശിക്ഷ അവൻ്റെ മേൽ മാത്രമായിരിക്കും ഉണ്ടാവുക. അതൊരിക്കലും മറ്റൊരാളിലേക്കും നീങ്ങിപ്പോകുന്നതല്ല. അല്ലാഹു അടിമകളുടെ പ്രവർത്തനങ്ങളെ കുറിച്ച് നന്നായി അറിയുന്നവനും (അലീം), തൻ്റെ നിയന്ത്രണത്തിലും മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും ഏറ്റവും യുക്തിമാനും (ഹകീം) ആകുന്നു.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• النهي عن المدافعة والمخاصمة عن المبطلين؛ لأن ذلك من التعاون على الإثم والعدوان.
• അധർമ്മികൾക്ക് വേണ്ടി വാദിക്കുകയും അവരെ പ്രതിരോധിക്കുകയും ചെയ്യുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. കാരണം തിന്മയിലും ശത്രുതയിലുമുള്ള പരസ്പര സഹകരണമാകുന്നു അത്.

• ينبغي للمؤمن الحق أن يكون خوفه من الله وتعظيمه والحياء منه فوق كل أحد من الناس.
• ജനങ്ങളിൽ ആരെക്കാളും അല്ലാഹുവിനെ ഭയക്കുകയും, അവനോട് ആദരവ് പുലർത്തുകയും, ലജ്ജയുള്ളവനാവുകയും ചെയ്യേണ്ടവനാണ് യഥാർത്ഥ മുസ്ലിം.

• سعة رحمة الله ومغفرته لمن ظلم نفسه، مهما كان ظلمه إذا صدق في توبته، ورجع عن ذنبه.
• സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവരോട് അല്ലാഹു ചൊരിയുന്ന കാരുണ്യത്തിൻ്റെയും പാപമോചനത്തിൻ്റെയും വിശാലത. അവൻ്റെ അതിക്രമം എത്ര വലുത് തന്നെയായിരുന്നാലും സത്യസന്ധമായി പശ്ചാത്തപിക്കുകയും, തൻ്റെ തെറ്റ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു നൽകുന്നു.

• التحذير من اتهام البريء وقذفه بما لم يكن منه؛ وأنَّ فاعل ذلك قد وقع في أشد الكذب والإثم.
• നിരപരാധികൾക്ക് മേൽ കുറ്റം ആരോപിക്കുകയും, അവർ പ്രവർത്തിക്കാത്തത് അവരുടെ മേൽ കെട്ടിവെക്കുകയും ചെയ്യുന്നതിൽ നിന്ന് അല്ലാഹു താക്കീത് നൽകുന്നു. അത്തരം കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ഏറ്റവും കടുത്ത കളവും തിന്മയുമാണ് ചെയ്തിരിക്കുന്നത്.

 
மொழிபெயர்ப்பு வசனம்: (111) அத்தியாயம்: ஸூரா அந்நிஸா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக