அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (135) அத்தியாயம்: ஸூரா அந்நிஸா
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا كُوْنُوْا قَوّٰمِیْنَ بِالْقِسْطِ شُهَدَآءَ لِلّٰهِ وَلَوْ عَلٰۤی اَنْفُسِكُمْ اَوِ الْوَالِدَیْنِ وَالْاَقْرَبِیْنَ ۚ— اِنْ یَّكُنْ غَنِیًّا اَوْ فَقِیْرًا فَاللّٰهُ اَوْلٰی بِهِمَا ۫— فَلَا تَتَّبِعُوا الْهَوٰۤی اَنْ تَعْدِلُوْا ۚ— وَاِنْ تَلْوٗۤا اَوْ تُعْرِضُوْا فَاِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِیْرًا ۟
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങൾ സർവ്വ സന്ദർഭങ്ങളിലും നീതിയിൽ നിലകൊള്ളുന്നവരാവുക! എല്ലാവരുടെ കാര്യത്തിലും സത്യസന്ധമായ സാക്ഷ്യം വഹിക്കുന്നവരുമാവുക. നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കേണ്ടി വന്നാലും, അതല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾക്കെതിരെയോ, നിങ്ങളോട് അടുത്ത ബന്ധമുള്ളവർക്കെതിരെയോ ആയിരുന്നാലും സത്യത്തിന് വേണ്ടി സാക്ഷ്യം വഹിക്കുക. ആരുടെയെങ്കിലും ദാരിദ്ര്യമോ ധന്യതയോ സാക്ഷ്യം പറയുന്നതിനോ പറയാതിരിക്കുന്നതിനോ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങളിലെ ദരിദ്രരോടും സമ്പന്നരോടും ഏറ്റവും അടുത്തവനും, അവർക്ക് നന്മയായിട്ടുള്ളത് എന്തെന്ന് ഏറ്റവും അറിയുന്നവനും അല്ലാഹുവാകുന്നു. നിങ്ങളുടെ സാക്ഷ്യങ്ങളിൽ സ്വന്തം ദേഹേഛകളെ നിങ്ങൾ പിൻപറ്റരുത്; അത് സത്യത്തിൽ നിന്ന് അകന്നു പോകലായിത്തീരും. സാക്ഷ്യം പറയുന്നതിൽ കൃത്രിമം വരുത്തി കൊണ്ടോ, സാക്ഷ്യം പറയേണ്ട വേളയിൽ അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ടോ (നിങ്ങൾ അനീതി പ്രവർത്തിക്കുകയാണെങ്കിൽ) തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• وجوب العدل في القضاء بين الناس وعند أداء الشهادة، حتى لو كان الحق على النفس أو على أحد من القرابة.
• ജനങ്ങൾക്കിടയിൽ വിധി പ്രസ്താവിക്കുമ്പോഴും സാക്ഷ്യം പറയുമ്പോഴും നീതി പാലിക്കുക എന്നത് നിർബന്ധമാകുന്നു. അത് സ്വന്തത്തിന് തന്നെയോ, അടുത്ത ബന്ധുക്കൾക്കോ എതിരായാൽ പോലും.

• على المؤمن أن يجتهد في فعل ما يزيد إيمانه من أعمال القلوب والجوارح، ويثبته في قلبه.
• അല്ലാഹുവിലുള്ള തൻ്റെ വിശ്വാസം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ ഓരോ മുഅ്മിനും പ്രവർത്തിക്കേണ്ടതുണ്ട്. ഈമാൻ ഹൃദയത്തിലുറക്കാൻ സഹായിക്കുന്ന, ഹൃദയത്തിൻ്റെയും ശരീരത്തിൻ്റെയും ഇബാദത്തുകൾ ചെയ്യാൻ അവൻ അധ്വാനിക്കേണ്ടതുണ്ട്.

• عظم خطر المنافقين على الإسلام وأهله؛ ولهذا فقد توعدهم الله بأشد العقوبة في الآخرة.
• കപടവിശ്വാസികൾ ഇസ്ലാമിനും മുസ്ലിംകൾക്കും വരുത്തി വെക്കുന്ന ഉപദ്രവത്തിൻ്റെ ഗൗരവം. അതു കൊണ്ടാണ് അല്ലാഹു അവർക്ക് പരലോകത്ത് ഏറ്റവും കടുത്ത ശിക്ഷ തന്നെ താക്കീത് നൽകിയത്.

• إذا لم يستطع المؤمن الإنكار على من يتطاول على آيات الله وشرعه، فلا يجوز له الجلوس معه على هذه الحال.
• അല്ലാഹുവിൻ്റെ ആയത്തുകൾക്കും അവൻ്റെ മതനിയമങ്ങൾക്കുമെതിരിൽ അർത്ഥമില്ലാത്ത സംസാരം നടത്തുന്നവരെ എതിർക്കാൻ ഒരാൾക്ക് സാധിക്കുന്നില്ലെങ്കിൽ അത്തരക്കാരോടൊപ്പം ആ അവസ്ഥയിൽ ഇരിക്കുന്നത് അവന് അനുവദനീയമല്ല.

 
மொழிபெயர்ப்பு வசனம்: (135) அத்தியாயம்: ஸூரா அந்நிஸா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக