அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (30) அத்தியாயம்: ஸூரா புஸ்ஸிலத்
اِنَّ الَّذِیْنَ قَالُوْا رَبُّنَا اللّٰهُ ثُمَّ اسْتَقَامُوْا تَتَنَزَّلُ عَلَیْهِمُ الْمَلٰٓىِٕكَةُ اَلَّا تَخَافُوْا وَلَا تَحْزَنُوْا وَاَبْشِرُوْا بِالْجَنَّةِ الَّتِیْ كُنْتُمْ تُوْعَدُوْنَ ۟
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു മാത്രമാണ്; മറ്റൊരു രക്ഷിതാവും ഞങ്ങൾക്കില്ലെന്ന് പറയുകയും, ശേഷം അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിക്കുന്നതിലും, അവൻ വിലക്കിയവ ഉപേക്ഷിക്കുന്നതിലും (സ്ഥൈര്യതയോടെ) നേരെ നിലകൊള്ളുകയും ചെയ്തവർ; അവരുടെ മരണവേളയിൽ മലക്കുകൾ അവരുടെ മേൽ ഇറങ്ങും. അവർ (മലക്കുകൾ) പറയും: മരണത്തെയോ, അതിന് ശേഷം സംഭവിക്കുന്നതെന്തെന്നോ നിങ്ങൾ ഭയക്കേണ്ടതില്ല! ഇഹലോകത്ത് ബാക്കി വെച്ചു പോകുന്നതിനെ കുറിച്ചുള്ള ദുഃഖവും വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടു കൊണ്ടിരുന്ന സ്വർഗം മുഖേന സന്തോഷിച്ചു കൊള്ളുക. നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തതിനുള്ള (പ്രതിഫലമാണത്).
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• منزلة الاستقامة عند الله عظيمة.
• (അല്ലാഹുവിനെ ആരാധിക്കുന്നതിൽ) സ്ഥൈര്യതയോടെ നിലകൊള്ളുകയെന്നതിന് അല്ലാഹുവിങ്കലുള്ള സ്ഥാനം വളരെ മഹത്തരമാണ്.

• كرامة الله لعباده المؤمنين وتولِّيه شؤونهم وشؤون مَن خلفهم.
• അല്ലാഹുവിൽ വിശ്വസിച്ച അവൻ്റെ ദാസന്മാർക്ക് അല്ലാഹുവിങ്കലുള്ള ആദരവും, അവൻ അവരുടെയും അവർ ബാക്കിവെച്ചവരുടെയും എല്ലാ കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നു എന്നതും.

• مكانة الدعوة إلى الله، وأنها أفضل الأعمال.
• അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൻ്റെ മഹത്വം. പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണത്.

• الصبر على الإيذاء والدفع بالتي هي أحسن خُلُقان لا غنى للداعي إلى الله عنهما.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഏതൊരു പ്രബോധകനും ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത രണ്ട് ഗുണങ്ങളാണ് പ്രയാസങ്ങളിലുള്ള ക്ഷമയും, തിന്മയെ നന്മ കൊണ്ട് നേരിടലും.

 
மொழிபெயர்ப்பு வசனம்: (30) அத்தியாயம்: ஸூரா புஸ்ஸிலத்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக