Check out the new design

அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு அத்தியாயம்: அல்மாயிதா   வசனம்:
اِنَّمَا یُرِیْدُ الشَّیْطٰنُ اَنْ یُّوْقِعَ بَیْنَكُمُ الْعَدَاوَةَ وَالْبَغْضَآءَ فِی الْخَمْرِ وَالْمَیْسِرِ وَیَصُدَّكُمْ عَنْ ذِكْرِ اللّٰهِ وَعَنِ الصَّلٰوةِ ۚ— فَهَلْ اَنْتُمْ مُّنْتَهُوْنَ ۟
മദ്യത്തെയും ചൂതാട്ടത്തെയും നിങ്ങൾക്ക് ഭംഗിയാക്കി തോന്നിപ്പിക്കുന്നത് കൊണ്ട് പിശാച് ഉദ്ദേശിക്കുന്നത് ഹൃദയങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുവാനും, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്നും നിസ്കാരത്തിൽ നിന്നും തിരിച്ചു കളയാനുമാണ്. അതിനാൽ -അല്ലാഹുവിൽ വിശ്വസിക്കുന്നവരേ!- നിങ്ങളീ തിന്മകൾ ഇനിയും ഉപേക്ഷിക്കുന്നില്ലേ?! അതാണ് നിങ്ങൾക്ക് അനുയോജ്യമായിട്ടുള്ളത് എന്നതിൽ യാതൊരു സംശയവുമില്ല; അതിനാൽ അവയെല്ലാം നിങ്ങൾ അവസാനിപ്പിക്കുക.
அரபு விரிவுரைகள்:
وَاَطِیْعُوا اللّٰهَ وَاَطِیْعُوا الرَّسُوْلَ وَاحْذَرُوْا ۚ— فَاِنْ تَوَلَّیْتُمْ فَاعْلَمُوْۤا اَنَّمَا عَلٰی رَسُوْلِنَا الْبَلٰغُ الْمُبِیْنُ ۟
മതം കൽപ്പിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ടും, വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെയും അവൻ്റെ ദൂതരെയും നിങ്ങൾ അനുസരിക്കുക. (അല്ലാഹുവിനെയും റസൂലിനെയും) ധിക്കരിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. (ഈ പറഞ്ഞതിൽ നിന്ന്) നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ അറിയുക; നമ്മുടെ റസൂലിൻ്റെ മേലുള്ള ബാധ്യത അദ്ദേഹത്തോട് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ടത് എത്തിച്ചു നൽകുക എന്നത് മാത്രമാണ്. അത് അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നു. ഇനി നിങ്ങൾ സന്മാർഗം സ്വീകരിച്ചാൽ അത് നിങ്ങൾക്ക് തന്നെയാണ് (പ്രയോജനകരം). നിങ്ങൾ ധിക്കരിച്ചാൽ അതിൻ്റെ പാപഫലം നിങ്ങൾക്ക് മേൽ തന്നെയാകുന്നു.
அரபு விரிவுரைகள்:
لَیْسَ عَلَی الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ جُنَاحٌ فِیْمَا طَعِمُوْۤا اِذَا مَا اتَّقَوْا وَّاٰمَنُوْا وَعَمِلُوا الصّٰلِحٰتِ ثُمَّ اتَّقَوْا وَّاٰمَنُوْا ثُمَّ اتَّقَوْا وَّاَحْسَنُوْا ؕ— وَاللّٰهُ یُحِبُّ الْمُحْسِنِیْنَ ۟۠
അല്ലാഹുവിൽ വിശ്വസിക്കുകയും, അവനിലേക്ക് സാമീപ്യം തേടിക്കൊണ്ട് സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ മദ്യം നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപ് അത് കഴിച്ചു പോയിട്ടുണ്ടെങ്കിൽ അവർക്ക് മേൽ അപരാധമില്ല; അല്ലാഹുവിൻ്റെ കോപം തങ്ങൾക്ക് മേൽ വന്നുഭവിക്കുന്നതിനെ സൂക്ഷിച്ചു കൊണ്ടും, അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങൾ ചെയ്യുന്നവരായി കൊണ്ടും നിഷിദ്ധങ്ങൾ ഉപേക്ഷിച്ചവരാണ് അവരെങ്കിൽ. വീണ്ടും അല്ലാഹു കാണുന്നുണ്ടെന്ന ബോധ്യം വർദ്ധിക്കുകയും, അങ്ങനെ അല്ലാഹുവിനെ മുന്നിൽ കാണുന്നുവെന്നത് പോലെ അവനെ ആരാധിക്കുകയും ചെയ്തവരാണ് അവരെങ്കിൽ (അവർക്ക് മേൽ അപരാധമില്ല). അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു; കാരണം, അല്ലാഹു തങ്ങളെ കണ്ടുകൊണ്ടിരിക്കുന്നെന്ന ബോധം എപ്പോഴും അവരോടൊപ്പമുണ്ട്. ഒരു വിശ്വാസിയെ തൻ്റെ പ്രവർത്തനങ്ങൾ നന്നാക്കുകയും കൃത്യമാക്കുകയും ചെയ്യുന്നതിലേക്ക് നയിക്കുന്നത് അക്കാര്യമാണ്.
அரபு விரிவுரைகள்:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَیَبْلُوَنَّكُمُ اللّٰهُ بِشَیْءٍ مِّنَ الصَّیْدِ تَنَالُهٗۤ اَیْدِیْكُمْ وَرِمَاحُكُمْ لِیَعْلَمَ اللّٰهُ مَنْ یَّخَافُهٗ بِالْغَیْبِ ۚ— فَمَنِ اعْتَدٰی بَعْدَ ذٰلِكَ فَلَهٗ عَذَابٌ اَلِیْمٌ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ (ഹജ്ജിനുള്ള) ഇഹ്റാമിലായിരിക്കെ നിങ്ങൾക്കരികിലേക്ക് വേട്ടയാടിപ്പിടിക്കാവുന്ന കരയിൽ ജീവിക്കുന്ന ചില മൃഗങ്ങളെ എത്തിച്ചു കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. കൈ കൊണ്ടെത്തി പിടിക്കാവുന്ന ചെറുമൃഗങ്ങളും, കുന്തം കൊണ്ട് വേട്ടയാടി പിടിക്കാവുന്ന വലിയ മൃഗങ്ങളും അക്കൂട്ടത്തിലുണ്ടാകും. അല്ലാഹു എല്ലാം അറിയുന്നു എന്ന് പൂർണ്ണമായി വിശ്വസിക്കുന്നതിനാൽ അവനെ രഹസ്യത്തിൽ ഭയപ്പെടുകയും, തൻ്റെ പ്രവർത്തനങ്ങളെല്ലാം അറിയുന്ന സ്രഷ്ടാവിനെ ഭയന്നു കൊണ്ട് (ഇഹ്റാമിലായിരിക്കെ) ആ മൃഗത്തെ വേട്ടയാടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നത് ആരാണെന്ന് പ്രകടമാവുന്നതിനും, അങ്ങനെ അടിമകൾ വിചാരണ ചെയ്യപ്പെടാവുന്ന രൂപത്തിൽ (അത്തരക്കാർ ആരാണെന്നത്) വ്യക്തമാകുന്നതിനും വേണ്ടിയത്രെ അവൻ അപ്രകാരം പരീക്ഷിക്കുന്നത്. അപ്പോൾ ആരെങ്കിലും ഈ അതിര് ലംഘിക്കുകയും, ഹജ്ജിനോ ഉംറക്കോ ഉള്ള ഇഹ്റാമിലായിരിക്കെ വേട്ടയാടുകയും ചെയ്തുവോ; അവന് അല്ലാഹു വിലക്കിയ കാര്യം പ്രവർത്തിച്ചത് കാരണത്താൽ പരലോകത്ത് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
அரபு விரிவுரைகள்:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا لَا تَقْتُلُوا الصَّیْدَ وَاَنْتُمْ حُرُمٌ ؕ— وَمَنْ قَتَلَهٗ مِنْكُمْ مُّتَعَمِّدًا فَجَزَآءٌ مِّثْلُ مَا قَتَلَ مِنَ النَّعَمِ یَحْكُمُ بِهٖ ذَوَا عَدْلٍ مِّنْكُمْ هَدْیًا بٰلِغَ الْكَعْبَةِ اَوْ كَفَّارَةٌ طَعَامُ مَسٰكِیْنَ اَوْ عَدْلُ ذٰلِكَ صِیَامًا لِّیَذُوْقَ وَبَالَ اَمْرِهٖ ؕ— عَفَا اللّٰهُ عَمَّا سَلَفَ ؕ— وَمَنْ عَادَ فَیَنْتَقِمُ اللّٰهُ مِنْهُ ؕ— وَاللّٰهُ عَزِیْزٌ ذُو انْتِقَامٍ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയിരിക്കെ നിങ്ങൾ കരയിലെ മൃഗങ്ങളെ വേട്ടയാടരുത്. നിങ്ങളിൽ ആരെങ്കിലും ബോധപൂർവ്വം വേട്ടമൃഗത്തെ (ഇഹ്റാമിലായിരിക്കെ) കൊലപ്പെടുത്തിയാൽ അവൻ കൊന്ന വേട്ടമൃഗത്തിന് തുല്ല്യമായ കാലിയെ (ഒട്ടകം, പശു, ആട് എന്നിവ) അവൻ നൽകട്ടെ. മുസ്ലിംകളിൽ പെട്ട, നീതിമാന്മാരായ രണ്ട് പേർ അക്കാര്യത്തിൽ വിധിപറയട്ടെ. അവർ വിധിച്ചതു പ്രകാരമുള്ള ജീവിയെ (ഹജ്ജിൻ്റെ) ബലിമൃഗം പോലെ നിശ്ചയിക്കണം. അതിനെ മക്കയിലേക്ക് കൊണ്ടുപോവുകയും, ഹറമിൽ വെച്ച് ബലിയർപ്പിക്കുകയും വേണം. അതുമല്ലെങ്കിൽ (നിശ്ചയിക്കപ്പെട്ട ബലിമൃഗത്തിൻ്റെ) തുകക്ക് തുല്ല്യമായ ഭക്ഷണം ഹറമിലെ ദരിദ്രർക്ക് നൽകണം. ഓരോ ദരിദ്രനും അര സ്വാഅ് ഭക്ഷണമെന്ന നിലക്കാണത്. അതുമല്ലെങ്കിൽ ഓരോ സ്വാഅ് ഭക്ഷണത്തിനും പകരമായി ഓരോ ദിവസം നോമ്പെടുക്കണം. ഈ പറഞ്ഞതെല്ലാം ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊലപ്പെടുത്തുക എന്ന പ്രവൃത്തി അവൻ ചെയ്തതിനുള്ള ശിക്ഷയായി കൊണ്ടാണ്. ഇതിന് മുൻപ് ഹറമിൻ്റെ പരിധിക്കുള്ളിൽ മൃഗത്തെ വേട്ടയാടുകയോ, ഇഹ്റാമിലായിരിക്കെ കരയിലുള്ള മൃഗത്തെ വേട്ടയാടുകയോ ചെയ്തു പോയവർക്ക് അല്ലാഹു വിട്ടുപൊറുത്തു നൽകിയിരിക്കുന്നു. ആരെങ്കിലും ഇത് നിഷിദ്ധമാക്കപ്പെട്ട ശേഷം ഇനി അപ്രകാരം ചെയ്തുവെങ്കിൽ അല്ലാഹു അതിനുള്ള ശിക്ഷ നൽകിക്കൊണ്ട് അവനോട് പകരം വീട്ടുന്നതാണ്. അല്ലാഹു അതിശക്തിയുള്ളവനാകുന്നു. അവൻ്റെ ശക്തിയിൽ പെട്ടതാകുന്നു അവനെ ധിക്കരിച്ചവരോട് ഉദ്ദേശിച്ചാൽ പകരം വീട്ടുന്നവനാണ് അവനെന്നത്. അതിൽ നിന്ന് അവനെ തടയാൻ ആരും തന്നെയില്ല.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• عدم مؤاخذة الشخص بما لم يُحَرَّم أو لم يبلغه تحريمه.
• നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപോ, നിഷിദ്ധമാണെന്ന വിവരം അറിയുന്നതിന് മുൻപോ ചെയ്തു പോയ കാര്യത്തിൻ്റെ പേരിൽ അല്ലാഹു ശിക്ഷിക്കുകയില്ല.

• تحريم الصيد على المحرم بالحج أو العمرة، وبيان كفارة قتله.
• ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയവർക്ക് മേൽ (കരമൃഗത്തെ) വേട്ടയാടുക എന്നത് നിഷിദ്ധമാകുന്നു. അതിനെ കൊലപ്പെടുത്തിയാലുള്ള പ്രായശ്ചിത്തം ഈ ആയത്തുകളിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

• من حكمة الله عز وجل في التحريم: ابتلاء عباده، وتمحيصهم، وفي الكفارة: الردع والزجر.
• ചില കാര്യങ്ങൾ നിഷിദ്ധമാക്കുന്നതിന് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശലക്ഷ്യത്തിൽ പെട്ടതാണ് തൻ്റെ അടിമകളെ പരീക്ഷിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക എന്നത്. (തിന്മകൾ ചെയ്തവർക്കുള്ള) പ്രായശ്ചിത്തം കൊണ്ടുള്ള ഉദ്ദേശം തിന്മയിൽ നിന്ന് അകറ്റലും ഭയപ്പെടുത്തലുമാണ്.

 
மொழிபெயர்ப்பு அத்தியாயம்: அல்மாயிதா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு - மொழிபெயர்ப்பு அட்டவணை

வெளியீடு அல்குர்ஆன் ஆய்வுகளுக்கான தப்ஸீர் மையம்

மூடுக