அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (71) அத்தியாயம்: ஸூரா அல்மாயிதா
وَحَسِبُوْۤا اَلَّا تَكُوْنَ فِتْنَةٌ فَعَمُوْا وَصَمُّوْا ثُمَّ تَابَ اللّٰهُ عَلَیْهِمْ ثُمَّ عَمُوْا وَصَمُّوْا كَثِیْرٌ مِّنْهُمْ ؕ— وَاللّٰهُ بَصِیْرٌ بِمَا یَعْمَلُوْنَ ۟
കരാറുകളും ഉറപ്പുകളും ലംഘിക്കുകയും, (നബിമാരെ) കളവാക്കുകയും, കൊലപ്പെടുത്തുകയും ചെയ്തതിട്ടും അവർക്ക് യാതൊരു ഉപദ്രവവും സംഭവിക്കുകയില്ലെന്ന് അവർ ധരിച്ചു. എന്നാൽ അവർ പ്രതീക്ഷിക്കാത്തതാണ് അതു കൊണ്ട് സംഭവിച്ചത്. സത്യത്തിൽ നിന്ന് അന്ധത ബാധിച്ചവരായി അവർ മാറി; അവർക്കതിലേക്ക് മാർഗദർശനം ലഭിച്ചില്ല. സത്യം സ്വീകരിക്കാൻ കഴിയുംവിധം കേൾക്കാൻ സാധിക്കാതെ അവർക്ക് ബധിരതയും ബാധിച്ചു. ശേഷം അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള ഔദാര്യമായി അവർക്ക് പൊറുത്തു നൽകി. അതിന് ശേഷം വീണ്ടും അവർ സത്യത്തിൽ നിന്ന് അന്ധതയുള്ളവരും, അത് കേൾക്കുന്നതിൽ നിന്ന് ബധിരതയുള്ളവരുമായി തീർന്നു. അവരിൽ ധാരാളം പേർക്ക് അപ്രകാരം സംഭവിച്ചിരിക്കുന്നു. അല്ലാഹു അവർ പ്രവർത്തിക്കുന്നത് നന്നായി കണ്ടറിയുന്നവനാകുന്നു (ബസ്വീർ). അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• بيان كفر النصارى في زعمهم ألوهية المسيح عليه السلام، وبيان بطلانها، والدعوةُ للتوبة منها.
• ഈസ -عَلَيْهِ السَّلَامُ- ന് ആരാധ്യതയുണ്ടെന്ന ജൽപ്പനത്തിൽ നസ്വാറാക്കൾ (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നു. അവരുടെ ആ വാദം നിരർത്ഥകമാണെന്ന് തെളിയിക്കുകയും, അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു.

• من أدلة بشرية المسيح وأمه: أكلهما للطعام، وفعل ما يترتب عليه.
• ഈസ -عَلَيْهِ السَّلَامُ- യും അദ്ദേഹത്തിൻ്റെ മാതാവും മനുഷ്യരാണെന്നതിനുള്ള തെളിവാണ് അവർ രണ്ടു പേരും ഭക്ഷണം കഴിക്കുകയും, അതിന് ശേഷം വേണ്ടിവരുന്നവ ചെയ്തിരുന്നുവെന്നതും.

• عدم القدرة على كف الضر وإيصال النفع من الأدلة الظاهرة على عدم استحقاق المعبودين من دون الله للألوهية؛ لكونهم عاجزين.
(അല്ലാഹുവിന് പുറമെയുള്ള) ആരാധ്യവസ്തുക്കൾക്ക് ഉപദ്രവം തടുക്കാനും നന്മ നേടിത്തരുവാനും കഴിയില്ല എന്നത് അവർക്ക് ആരാധിക്കപ്പെടാനുള്ള അർഹതയില്ലെന്ന് ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളിൽ പെട്ടതാണ്. കാരണം അതവരുടെ ദുർബലത ബോധ്യപ്പെടുത്തുന്നു.

• النهي عن الغلو وتجاوز الحد في معاملة الصالحين من خلق الله تعالى.
• അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാരുമായുള്ള ബന്ധത്തിൽ അതിരുകവിയുകയും, പരിധി ലംഘിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്.

 
மொழிபெயர்ப்பு வசனம்: (71) அத்தியாயம்: ஸூரா அல்மாயிதா
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக