Check out the new design

அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு அத்தியாயம்: அல்அன்ஆம்   வசனம்:
بَلْ بَدَا لَهُمْ مَّا كَانُوْا یُخْفُوْنَ مِنْ قَبْلُ ؕ— وَلَوْ رُدُّوْا لَعَادُوْا لِمَا نُهُوْا عَنْهُ وَاِنَّهُمْ لَكٰذِبُوْنَ ۟
തങ്ങൾ (ഇഹലോകത്തേക്ക്) മടക്കപ്പെട്ടാൽ തങ്ങൾ വിശ്വസിക്കുമായിരുന്നു എന്ന് അവർ പറഞ്ഞതു പോലെയല്ല യഥാർത്ഥത്തിൽ കാര്യം. മറിച്ച് 'അല്ലാഹു സത്യം! ഞങ്ങൾ ബഹുദൈവാരാധകരായിരുന്നില്ല' എന്ന് പറഞ്ഞു കൊണ്ട് അവർ മറച്ചു വെക്കാൻ ശ്രമിച്ചിരുന്നത് അവർക്കിപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. കാരണം, അവരുടെ ശരീരാവയവങ്ങൾ തന്നെ അവർക്കെതിരെ സാക്ഷി പറഞ്ഞിരിക്കുന്നു. ഇനി അവർ ഇഹലോകത്തേക്ക് മടക്കപ്പെട്ടുവെന്നാൽ തന്നെയും വിലക്കപ്പെട്ട ശിർകിലേക്കും (ബഹുദൈവാരാധന) കുഫ്റിലേക്കും (അല്ലാഹുവിനെ നിഷേധിക്കുന്നതിലേക്കും) അവർ തിരിച്ചു പോകുമായിരുന്നു. തങ്ങൾ മടങ്ങിച്ചെന്നാൽ വിശ്വസിക്കുന്നതാണ് എന്ന അവരുടെ വാഗ്ദാനവും കള്ളമാകുന്നു.
அரபு விரிவுரைகள்:
وَقَالُوْۤا اِنْ هِیَ اِلَّا حَیَاتُنَا الدُّنْیَا وَمَا نَحْنُ بِمَبْعُوْثِیْنَ ۟
ഈ ബഹുദൈവാരാധകർ പറഞ്ഞിരുന്നു: നാമീ ജീവിക്കുന്ന ഈ ജീവിതമല്ലാതെ മറ്റൊരു ജീവിതമില്ല. നാമാകട്ടെ വിചാരണക്കായി പുനരുജ്ജീവിപ്പിക്കപ്പെടുന്നവരുമല്ല.
அரபு விரிவுரைகள்:
وَلَوْ تَرٰۤی اِذْ وُقِفُوْا عَلٰی رَبِّهِمْ ؕ— قَالَ اَلَیْسَ هٰذَا بِالْحَقِّ ؕ— قَالُوْا بَلٰی وَرَبِّنَا ؕ— قَالَ فَذُوْقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിച്ചവരെ അവരുടെ രക്ഷിതാവിൻ്റെ മുൻപിൽ നിർത്തപ്പെടുന്ന വേളയിൽ താങ്കൾ കണ്ടിരുന്നെങ്കിൽ അവരുടെ പരിതാപകരമായ അവസ്ഥയിൽ അത്ഭുതം തന്നെ താങ്കൾക്ക് വീക്ഷിക്കാമായിരുന്നു. ആ സന്ദർഭത്തിൽ അല്ലാഹു അവരോട് പറയും: നിങ്ങൾ നിഷേധിച്ചു കൊണ്ടിരുന്ന പുനരുത്ഥാനം -യാതൊരു സംശയമോ അവ്യക്തതയോ ഇല്ലാത്ത- സ്ഥിരപ്പെട്ട യാഥാർത്ഥ്യം തന്നെയല്ലേ?! അവർ പറയും: ഞങ്ങളെ സൃഷ്ടിച്ച രക്ഷിതാവിനെ തന്നെ സത്യം! തീർച്ചയായും അത് യാതൊരു സംശയവുമില്ലാത്ത യാഥാർത്ഥ്യം തന്നെയാകുന്നു. അപ്പോൾ അല്ലാഹു അവരോട് പറയും: എങ്കിൽ ഈ ദിവസത്തെ നിഷേധിച്ചതിനാലുള്ള ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. ഇഹലോകത്തായിരിക്കെ നിങ്ങൾ ഇതിനെ കളവാക്കുകയായിരുന്നു.
அரபு விரிவுரைகள்:
قَدْ خَسِرَ الَّذِیْنَ كَذَّبُوْا بِلِقَآءِ اللّٰهِ ؕ— حَتّٰۤی اِذَا جَآءَتْهُمُ السَّاعَةُ بَغْتَةً قَالُوْا یٰحَسْرَتَنَا عَلٰی مَا فَرَّطْنَا فِیْهَا ۙ— وَهُمْ یَحْمِلُوْنَ اَوْزَارَهُمْ عَلٰی ظُهُوْرِهِمْ ؕ— اَلَا سَآءَ مَا یَزِرُوْنَ ۟
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ പുനരുത്ഥാനത്തെയും, അല്ലാഹുവിൻ്റെ മുൻപിൽ നിൽക്കേണ്ടി വരുമെന്നതിനെയും നിഷേധിച്ചവർ തീർച്ചയായും നഷ്ടത്തിലായിരിക്കുന്നു. അങ്ങനെ അന്ത്യനാൾ ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ അവർക്ക് മുൻപിൽ വന്നെത്തിയാൽ കടുത്ത നിരാശയോടെ അവർ പറയും: ഞങ്ങൾക്ക് തീർത്തും കഷ്ടം തന്നെ! ഞങ്ങളുടെ പ്രതീക്ഷ തകർന്നിരിക്കുന്നു! അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ സംഭവിക്കില്ലെന്ന് വിശ്വസിച്ചു കൊണ്ടും അല്ലാഹുവോടുള്ള ബാധ്യതയിൽ ഞങ്ങൾ വരുത്തിയ വീഴ്ചയാൽ (ഞങ്ങൾക്ക് നാശം). അവർ തങ്ങളുടെ മുതുകുകളിൽ അവരുടെ പാപങ്ങൾ വഹിക്കുന്നുണ്ടായിരിക്കും. അറിയുക! അവർ ആ പേറുന്ന പാപങ്ങൾ എത്ര മോശമാണ്!
அரபு விரிவுரைகள்:
وَمَا الْحَیٰوةُ الدُّنْیَاۤ اِلَّا لَعِبٌ وَّلَهْوٌ ؕ— وَلَلدَّارُ الْاٰخِرَةُ خَیْرٌ لِّلَّذِیْنَ یَتَّقُوْنَ ؕ— اَفَلَا تَعْقِلُوْنَ ۟
നിങ്ങളുടെ അവലംബമായി നിങ്ങൾ കാണുന്ന ഈ ഇഹലോകജീവിതമെന്നാൽ -അവിടെ അല്ലാഹുവിന് തൃപ്തികരമായത് പ്രവർത്തിക്കാത്തവരെ സംബന്ധിച്ചിടത്തോളം- കളിയും വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ല. അല്ലാഹു കൽപ്പിച്ച വിശ്വാസവും സൽകർമ്മങ്ങളും പ്രവർത്തിച്ചു കൊണ്ടും, അവൻ വിലക്കിയ ബഹുദൈവാരാധനയും തിന്മകളും ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് ഉത്തമമായിട്ടുള്ളത് പരലോകജീവിതമാകുന്നു. അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾ അക്കാര്യം ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അങ്ങനെ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നില്ലേ?!
அரபு விரிவுரைகள்:
قَدْ نَعْلَمُ اِنَّهٗ لَیَحْزُنُكَ الَّذِیْ یَقُوْلُوْنَ فَاِنَّهُمْ لَا یُكَذِّبُوْنَكَ وَلٰكِنَّ الظّٰلِمِیْنَ بِاٰیٰتِ اللّٰهِ یَجْحَدُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അവർ പുറമേക്ക് നിന്നെ നിഷേധിക്കുന്നുവെന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുവെന്ന് നാം അറിയുന്നു. എന്നാൽ നീ അറിയുക അവരുടെ മനസ്സുകളിൽ അവർ നിന്നെ ഒരിക്കലും കളവാക്കുന്നില്ല; കാരണം നിൻ്റെ വിശ്വസ്ഥതയും സത്യസന്ധതയും അവർക്കറിയാം. എന്നാൽ നിൻ്റെ കാര്യത്തിൽ മനസ്സിനുള്ളിൽ ദൃഢബോധ്യം ഉണ്ടായിട്ടും പുറമേക്ക് നിഷേധിച്ചു കൊണ്ട് അതിക്രമം പ്രവർത്തിക്കുന്ന ഒരു ജനതയാകുന്നു അവർ.
அரபு விரிவுரைகள்:
وَلَقَدْ كُذِّبَتْ رُسُلٌ مِّنْ قَبْلِكَ فَصَبَرُوْا عَلٰی مَا كُذِّبُوْا وَاُوْذُوْا حَتّٰۤی اَتٰىهُمْ نَصْرُنَا ۚ— وَلَا مُبَدِّلَ لِكَلِمٰتِ اللّٰهِ ۚ— وَلَقَدْ جَآءَكَ مِنْ نَّبَاۡ الْمُرْسَلِیْنَ ۟
നീ കൊണ്ടുവന്നതിനെ മാത്രമാണ് ജനങ്ങൾ നിഷേധിച്ചിട്ടുള്ളത് എന്ന് നീ ധരിക്കരുത്. നിനക്ക് മുൻപും അല്ലാഹുവിൻ്റെ ദൂതന്മാർ കളവാക്കപ്പെട്ടിട്ടുണ്ട്. അവരുടെ ജനത അവരെ ഉപദ്രവങ്ങൾ ഏൽപ്പിച്ചു. അപ്പോൾ അല്ലാഹുവിൽ നിന്നുള്ള സഹായം വന്നെത്തുന്നത് വരെ (അവനിലേക്കുള്ള) പ്രബോധനത്തിൻ്റെയും, അവൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെയും വഴിയിൽ അവയെല്ലാം ക്ഷമയോടെ അവർ നേരിട്ടു. അല്ലാഹു തൻ്റെ ദൂതന്മാർക്ക് വാഗ്ദാനം ചെയ്ത സഹായം വന്നെത്തുമെന്ന അവൻ്റെ വിധിയെ മാറ്റം വരുത്താനാരുമില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപുള്ള ദൂതന്മാർക്ക് തങ്ങളുടെ സമൂഹത്തിൽ നിന്ന് നേരിട്ടതെന്തെന്നും, അല്ലാഹു അവരുടെ ശത്രുക്കളെ നശിപ്പിച്ചു കൊണ്ട് അവരെ സഹായം കൊണ്ട് വലയം ചെയ്തത് എങ്ങനെയെന്നുമെല്ലാമുള്ള ചരിത്രങ്ങൾ താങ്കൾക്ക് വന്നെത്തിയിട്ടുണ്ട്.
அரபு விரிவுரைகள்:
وَاِنْ كَانَ كَبُرَ عَلَیْكَ اِعْرَاضُهُمْ فَاِنِ اسْتَطَعْتَ اَنْ تَبْتَغِیَ نَفَقًا فِی الْاَرْضِ اَوْ سُلَّمًا فِی السَّمَآءِ فَتَاْتِیَهُمْ بِاٰیَةٍ ؕ— وَلَوْ شَآءَ اللّٰهُ لَجَمَعَهُمْ عَلَی الْهُدٰی فَلَا تَكُوْنَنَّ مِنَ الْجٰهِلِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ കൊണ്ടുവന്ന സത്യസന്ദേശത്തോടുള്ള അവരുടെ നിഷേധവും അവഗണനയും താങ്കൾക്ക് പ്രയാസകരമാകുന്നെങ്കിൽ ഭൂമിയിലൊരു തുരങ്കമോ ആകാശത്തേക്ക് ഒരു കോണിയോ കണ്ടെത്താൻ താങ്കൾക്ക് സാധിക്കുമെങ്കിൽ അതിലൂടെ പോയി -നാം താങ്കൾക്ക് പിൻബലമായി നൽകിയതല്ലാത്ത- മറ്റുവല്ല തെളിവും പ്രമാണവും അവർക്ക് കൊണ്ടുചെന്നു കൊടുക്കുക. അല്ലാഹു അവരെ താങ്കൾ കൊണ്ടുവന്ന സന്മാർഗത്തിൽ ഒരുമിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം അവരെ ഒരുമിപ്പിക്കുമായിരുന്നു. എന്നാൽ മഹത്തരമായ ഒരു ഉദ്ദേശം ഉള്ളതിനാൽ തന്നെ അവൻ അപ്രകാരം ചെയ്തില്ല. അതിനാൽ അക്കാര്യം അറിയാത്ത അവിവേകികളിൽ നീ ഉൾപ്പെടാതിരിക്കുക. അങ്ങനെ അവർ വിശ്വസിച്ചില്ല എന്നതിൽ നിരാശയിൽ താങ്കൾ അകപ്പെട്ടു പോകാതിരിക്കട്ടെ.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• من عدل الله تعالى أنه يجمع العابد والمعبود والتابع والمتبوع في عَرَصات القيامة ليشهد بعضهم على بعض.
• ആരാധിച്ചവനെയും ആരാധിക്കപ്പെട്ടവനെയും, നേതാവിനെയും പിൻഗാമിയെയും പരലോകത്ത് അല്ലാഹു ഒരുമിച്ചു കൂട്ടുകയും, അവർ പരസ്പരം എതിരായി സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്നത് അല്ലാഹുവിൻ്റെ നീതിയിൽ പെട്ടതാണ്.

• ليس كل من يسمع القرآن ينتفع به، فربما يوجد حائل مثل ختم القلب أو الصَّمَم عن الانتفاع أو غير ذلك.
• ഖുർആൻ കേൾക്കുന്നവർക്കെല്ലാം അതു കൊണ്ട് പ്രയോജനമുണ്ടായി കൊള്ളണമെന്നില്ല. ഹൃദയം മുദ്ര വെക്കപ്പെടുകയോ, (ഖുർആൻ കേൾക്കുന്നതിൽ നിന്ന്) ഉപകാരം ലഭിക്കാൻ കഴിയാത്തവണ്ണം ബധിരത ബാധിക്കുകയോ മറ്റോ ചെയ്താൽ (ഖുർആനിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിൽ നിന്ന്) ഒരു മറ ഉണ്ടായിട്ടുണ്ടാകാം.

• بيان أن المشركين وإن كانوا يكذبون في الظاهر فهم يستيقنون في دواخلهم بصدق النبي عليه الصلاة والسلام.
• ബഹുദൈവാരാധകർ പുറമേക്ക് അല്ലാഹുവിൻ്റെ ദൂതരെ നിഷേധിക്കുന്നുണ്ടെങ്കിലും അവരുടെ ഹൃദയങ്ങൾക്കുള്ളിൽ അല്ലാഹുവിൻ്റെ ദൂതരുടെ സത്യസന്ധതയിൽ ദൃഢബോധ്യമുണ്ട്.

• تسلية النبي عليه الصلاة والسلام ومواساته بإعلامه أن هذا التكذيب لم يقع له وحده، بل هي طريقة المشركين في معاملة الرسل السابقين.
• നബി -ﷺ- യെ മാത്രമല്ല, മറിച്ച് മുൻഗാമികളായ ദൂതന്മാരോടെല്ലാം അവരുടെ സമൂഹങ്ങൾ സ്വീകരിച്ച വഴി, നിഷേധത്തിൻ്റെ വഴിയായിരുന്നു എന്ന് അവിടുത്തെ അറിയിച്ചതിൽ അല്ലാഹുവിൻ്റെ ദൂതരെ സമാധാനിപ്പിക്കലും ആശ്വസിപ്പിക്കലുമുണ്ട്.

 
மொழிபெயர்ப்பு அத்தியாயம்: அல்அன்ஆம்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு - மொழிபெயர்ப்பு அட்டவணை

வெளியீடு அல்குர்ஆன் ஆய்வுகளுக்கான தப்ஸீர் மையம்

மூடுக