அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (128) அத்தியாயம்: ஸூரா அல்அன்ஆம்
وَیَوْمَ یَحْشُرُهُمْ جَمِیْعًا ۚ— یٰمَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُمْ مِّنَ الْاِنْسِ ۚ— وَقَالَ اَوْلِیٰٓؤُهُمْ مِّنَ الْاِنْسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَّبَلَغْنَاۤ اَجَلَنَا الَّذِیْۤ اَجَّلْتَ لَنَا ؕ— قَالَ النَّارُ مَثْوٰىكُمْ خٰلِدِیْنَ فِیْهَاۤ اِلَّا مَا شَآءَ اللّٰهُ ؕ— اِنَّ رَبَّكَ حَكِیْمٌ عَلِیْمٌ ۟
അല്ലാഹുവിൻ്റെ റസൂലേ! മനുഷ്യരും ജിന്നുകളുമാകുന്ന രണ്ട് വിഭാഗങ്ങളെ അല്ലാഹു ഒരുമിച്ചു കൂട്ടുന്ന ദിവസം സ്മരിക്കുക. (അവരെ ഒരുമിച്ചു കൂട്ടിയ) ശേഷം അല്ലാഹു പറയും: ഹേ ജിന്നുകളുടെ സമൂഹമേ! മനുഷ്യരെ നിങ്ങൾ ധാരാളമായി വഴിപിഴപ്പിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടഞ്ഞു നിർത്തുകയും ചെയ്തിരിക്കുന്നു. മറുപടിയായി പിശാചുക്കളുടെ അനുയായികളായ മനുഷ്യർ തങ്ങളുടെ രക്ഷിതാവിനോട് പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളിൽ രണ്ട് വിഭാഗവും പരസ്പരം സുഖമനുഭവിക്കുകയുണ്ടായി. ജിന്നുകൾ മനുഷ്യർ അവരെ അനുസരിക്കുന്നതിലുള്ള സുഖവും, മനുഷ്യൻ തൻ്റെ ദേഹേഛകൾ നേടിക്കൊണ്ടുള്ള സുഖവും അനുഭവിച്ചു. അങ്ങനെ നീ നിശ്ചയിച്ച അവധിയിൽ ഞങ്ങളിതാ എത്തിച്ചേർന്നിരിക്കുന്നു. ഇന്നിതാ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളായിരിക്കുന്നു. അല്ലാഹു പറയും: നരകമാകുന്നു നിങ്ങളുടെ സങ്കേതം. അവരുടെ ഖബറുകളിൽ നിന്ന് അവർ പുനരുജ്ജീവിപ്പിക്കപ്പെട്ടത് മുതൽ നരകത്തിലേക്ക് അവർ എത്തിച്ചേരുന്നത് വരെയുള്ള സമയം ഒഴിച്ചു നിർത്തിയാൽ അതിൽ അവർ ശാശ്വതവാസികളായിരിക്കും. നരകത്തിലെ ശാശ്വതവാസത്തിൽ നിന്ന് അല്ലാഹു മാറ്റിനിർത്തിയ സമയപരിധി അതു മാത്രമാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവ് തൻ്റെ വിധിനിർണ്ണയത്തിലും സൃഷ്ടിപരിപാലനത്തിലും അങ്ങേയറ്റം യുക്തിയുള്ളവനും (ഹകീം), തൻ്റെ അടിമകളെ കുറിച്ചും അവരിൽ ആർക്കാണ് ശിക്ഷ അർഹമായിട്ടുള്ളതെന്നും നന്നായി അറിയുന്നവനും (ഹകീം) ആകുന്നു.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• سُنَّة الله في الضلال والهداية أنهما من عنده تعالى، أي بخلقه وإيجاده، وهما من فعل العبد باختياره بعد مشيئة الله.
• വഴികേടും സന്മാർഗവുമെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്നതാണ് അവൻ്റെ നടപടിക്രമം. അതായത് അവ സൃഷ്ടിച്ചതും ഉണ്ടാക്കിയതും അല്ലാഹുവാകുന്നു. എന്നാൽ -അല്ലാഹുവിൻ്റെ ഉദ്ദേശം കഴിഞ്ഞാൽ- അടിമയാണ് അവയിൽ ഏതൊന്നും പ്രവർത്തിക്കുന്നതും തിരഞ്ഞെടുക്കുന്നതും.

• ولاية الله للمؤمنين بحسب أعمالهم الصالحة، فكلما زادت أعمالهم الصالحة زادت ولايته لهم والعكس.
• അല്ലാഹു അവനിൽ വിശ്വസിച്ചവർക്ക് രക്ഷ നൽകുന്നത് അവരുടെ സൽകർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ്. അവരുടെ സൽകർമ്മങ്ങൾ അധികരിക്കുന്നതിന് അനുസരിച്ച് അവർക്കുള്ള അല്ലാഹുവിൻ്റെ കാവൽ അധികരിക്കുന്നതാണ്. അവ കുറയുന്നതനുസരിച്ച് ഇതും കുറയുന്നു.

• من سُنَّة الله أن يولي كل ظالم ظالمًا مثله، يدفعه إلى الشر ويحثه عليه، ويزهِّده في الخير وينفِّره عنه.
• ഓരോ അതിക്രമിക്കും അവനെപ്പോലുള്ള മറ്റൊരു അതിക്രമിയെ മിത്രമായി നിശ്ചയിച്ചു നൽകുക എന്നത് അല്ലാഹുവിൻ്റെ ചര്യയിൽ പെട്ടതാണ്. ഒപ്പമുള്ളവനെ തിന്മ ചെയ്യുവാൻ ഇവൻ പ്രേരിപ്പിക്കുകയും അതിനുള്ള പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുകയും ചെയ്യും. അതു പോലെ തൻ്റെ കൂട്ടാളിയിൽ നന്മയിൽ നിന്ന് വിരക്തിയുണ്ടാക്കുകയും അതിൽ നിന്ന് അവനെ അകറ്റുകയും ചെയ്തുകൊണ്ടിരിക്കും.

 
மொழிபெயர்ப்பு வசனம்: (128) அத்தியாயம்: ஸூரா அல்அன்ஆம்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக