அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு வசனம்: (7) அத்தியாயம்: ஸூரா அல்ஜும்ஆ
وَلَا یَتَمَنَّوْنَهٗۤ اَبَدًا بِمَا قَدَّمَتْ اَیْدِیْهِمْ ؕ— وَاللّٰهُ عَلِیْمٌۢ بِالظّٰلِمِیْنَ ۟
എന്നാൽ അവർ ഒരിക്കലും മരണം കൊതിക്കുകയില്ല. തങ്ങൾ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും അതിക്രമങ്ങളും, തൗറാത്ത് വെട്ടിത്തിരുത്തുകയും മാറ്റം വരുത്തുകയും ചെയ്തതുമെല്ലാം കാരണത്താൽ അവർ ആഗ്രഹിക്കുന്നത് ഭൂമിയിൽ ശാശ്വതരായി വസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്. അല്ലാഹുവിന് അതിക്രമികളെ നന്നായി അറിയാം. അവന് അവരുടെ പ്രവർത്തനങ്ങളൊന്നും അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യുന്നതാണ്.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• عظم منة النبي صلى الله عليه وسلم على البشرية عامة وعلى العرب خصوصًا، حيث كانوا في جاهلية وضياع.
* നബി -ﷺ- യുടെ നിയോഗം കൊണ്ട് വഴികേടിലും അസ്ഥിരതയിലുമായിരുന്ന അറബികൾക്ക് പ്രത്യേകമായും, മറ്റെല്ലാ ജനങ്ങൾക്ക് പൊതുവെയും ലഭിച്ച മഹത്തരമായ ഔദാര്യം.

• الهداية فضل من الله وحده، تطلب منه وتستجلب بطاعته.
* സന്മാർഗം സ്വീകരിക്കാൻ കഴിയുക എന്നത് അല്ലാഹുവിൻ്റെ ഔദാര്യം മാത്രമാണ്; അത് അവനോടാണ് ചോദിക്കേണ്ടത്. അവനെ അനുസരിച്ച് കൊണ്ടാണ് നേടിയെടുക്കാൻ ശ്രമിക്കേണ്ടത്.

• تكذيب دعوى اليهود أنهم أولياء الله؛ بتحدّيهم أن يتمنوا الموت إن كانوا صادقين في دعواهم لأن الولي يشتاق لحبيبه.
* അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാർ തങ്ങളാണ് എന്ന യഹൂദരുടെ ജൽപ്പനം കളവാണെന്ന് വ്യക്തമാക്കൽ. അവരുടെ വാദം സത്യസന്ധമായിരുന്നെങ്കിൽ അവർ മരണം ആഗ്രഹിക്കട്ടെ എന്നാണ് അല്ലാഹുവിൻ്റെ വെല്ലുവിളി. കാരണം ഇഷ്ടക്കാർ തങ്ങളെ സ്നേഹിക്കുന്നവനെ കാണാൻ ആഗ്രഹിക്കുമല്ലോ?!

 
மொழிபெயர்ப்பு வசனம்: (7) அத்தியாயம்: ஸூரா அல்ஜும்ஆ
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக