அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு அத்தியாயம்: ஸூரா அல்பையினாஹ்   வசனம்:

സൂറത്തുൽ ബയ്യിനഃ

சூராவின் இலக்குகளில் சில:
بيان كمال الرسالة المحمدية ووضوحها.
മുഹമ്മദ് നബി (ﷺ) ക്ക് നൽകപ്പെട്ട സന്ദേശത്തിൻ്റെ പൂർണ്ണതയും വ്യക്തതയും വിവരിക്കുന്നു.

لَمْ یَكُنِ الَّذِیْنَ كَفَرُوْا مِنْ اَهْلِ الْكِتٰبِ وَالْمُشْرِكِیْنَ مُنْفَكِّیْنَ حَتّٰی تَاْتِیَهُمُ الْبَیِّنَةُ ۟ۙ
യഹൂദ-നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ട (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ (പിഴച്ച) വിശ്വാസത്തിലുള്ള അവരുടെ യോജിപ്പും ഒരുമയും വിട്ടുപോരുകയേ ഇല്ല; അവർക്ക് വ്യക്തവും ശക്തവുമായ തെളിവ് വന്നു കിട്ടുന്നത് വരെ.
அரபு விரிவுரைகள்:
رَسُوْلٌ مِّنَ اللّٰهِ یَتْلُوْا صُحُفًا مُّطَهَّرَةً ۟ۙ
- ശുദ്ധിയുള്ളവരല്ലാതെ സ്പർശിക്കാത്ത - പരിശുദ്ധമാക്കപ്പെട്ട ഏടുകൾ പാരായണം ചെയ്യുന്ന, അല്ലാഹു നിയോഗിക്കുന്ന ഒരു ദൂതനാണ് (അവർ കാത്തിരിക്കുന്ന) ഈ വ്യക്തമായ തെളിവ്.
அரபு விரிவுரைகள்:
فِیْهَا كُتُبٌ قَیِّمَةٌ ۟ؕ
ആ ഏടുകളിൽ സത്യസന്ധമായ വർത്തമാനങ്ങളും, നീതിപൂർവ്വകമായ വിധിവിലക്കുകളുമാണ് ഉള്ളത്. അവർക്ക് നന്മയുള്ളതിലേക്ക് അത് ജനങ്ങളെ നയിക്കുന്നു.
அரபு விரிவுரைகள்:
وَمَا تَفَرَّقَ الَّذِیْنَ اُوْتُوا الْكِتٰبَ اِلَّا مِنْ بَعْدِ مَا جَآءَتْهُمُ الْبَیِّنَةُ ۟ؕ
തൗറാത്ത് നൽകപ്പെട്ട യഹൂദരോ, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളോ ഭിന്നിച്ചത് അല്ലാഹു അവരിലേക്ക് നബിയെ നിയോഗിക്കാതെയല്ല; (നബിയെ നിയോഗിച്ചതിന് ശേഷം തന്നെയാണ് അവർ ഭിന്നിച്ചത്). അവരിൽ ചിലർ മുസ്ലിംകളായി. മറ്റു ചിലർ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയുടെ സത്യസന്ധത വ്യക്തമായി ബോധ്യപ്പെട്ടിട്ടും തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു.
அரபு விரிவுரைகள்:
وَمَاۤ اُمِرُوْۤا اِلَّا لِیَعْبُدُوا اللّٰهَ مُخْلِصِیْنَ لَهُ الدِّیْنَ ۙ۬— حُنَفَآءَ وَیُقِیْمُوا الصَّلٰوةَ وَیُؤْتُوا الزَّكٰوةَ وَذٰلِكَ دِیْنُ الْقَیِّمَةِ ۟ؕ
അവരുടെ ഗ്രന്ഥങ്ങളിൽ - തൗറാത്തിലും ഇഞ്ചീലിലും - കൽപ്പിക്കപ്പെട്ട കാര്യങ്ങൾ മാത്രമേ ഈ ഖുർആനിലും കൽപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നറിയുമ്പോഴാണ് യഹൂദ-നസ്വാറാക്കളുടെ അതിക്രമത്തിൻ്റെ വലിപ്പവും അവരുടെ ശത്രുതയും മനസ്സിലാവുകയുള്ളൂ. അല്ലാഹുവിനെ മാത്രം ആരാധിക്കുക, ബഹുദൈവാരാധന ഉപേക്ഷിക്കുക, നിസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും ചെയ്യുക; (ഇതൊക്കെയാണ് ആ കൽപ്പനകൾ). ഈ കൽപ്പിക്കപ്പെട്ട കാര്യങ്ങൾ തന്നെയാകുന്നു വളവുകളില്ലാത്ത നേരായ മതം.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• فضل ليلة القدر على سائر ليالي العام.
* വർഷത്തിലെ മറ്റെല്ലാ രാത്രികളെക്കാളും ലൈലതുൽ ഖദ്ർ മഹത്വമുള്ളതാണ്.

• الإخلاص في العبادة من شروط قَبولها.
* ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാവുക എന്നത് അത് സ്വീകാര്യമാകാനുള്ള നിബന്ധനകളിൽ പെട്ടതാണ്.

• اتفاق الشرائع في الأصول مَدعاة لقبول الرسالة.
* എല്ലാ മതങ്ങളും അടിസ്ഥാനവിശ്വാസങ്ങളിൽ ഒന്നിച്ചിട്ടുണ്ടെന്നത് നബി -ﷺ- കൊണ്ടു വന്ന ഇസ്ലാം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളിൽ ഒന്നാണ്.

اِنَّ الَّذِیْنَ كَفَرُوْا مِنْ اَهْلِ الْكِتٰبِ وَالْمُشْرِكِیْنَ فِیْ نَارِ جَهَنَّمَ خٰلِدِیْنَ فِیْهَا ؕ— اُولٰٓىِٕكَ هُمْ شَرُّ الْبَرِیَّةِ ۟ؕ
തീർച്ചയായും യഹൂദ-നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ട (ഇസ്ലാമിനെ) നിഷേധിച്ചവർ അന്ത്യനാളിൽ നരകാഗ്നിയിൽ പ്രവേശിക്കുകയും, അതിൽ ശാശ്വതരായി വസിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തതിനാൽ അവർ തന്നെയാകുന്നു സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവർ.
அரபு விரிவுரைகள்:
اِنَّ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ ۙ— اُولٰٓىِٕكَ هُمْ خَیْرُ الْبَرِیَّةِ ۟ؕ
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ തന്നെയാകുന്നു സൃഷ്ടികളിൽ ഏറ്റവും ഉത്തമർ.
அரபு விரிவுரைகள்:
جَزَآؤُهُمْ عِنْدَ رَبِّهِمْ جَنّٰتُ عَدْنٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَاۤ اَبَدًا ؕ— رَضِیَ اللّٰهُ عَنْهُمْ وَرَضُوْا عَنْهُ ؕ— ذٰلِكَ لِمَنْ خَشِیَ رَبَّهٗ ۟۠
അവരുടെ രക്ഷിതാവിങ്കൽ അവർക്കുള്ള പ്രതിഫലം സ്വർഗത്തോപ്പുകളാകുന്നു. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകി കൊണ്ടിരിക്കും. അതിലവർ ശാശ്വതരായി വസിക്കുന്നതായിരിക്കും. അവർ അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു എന്നതിനാൽ അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവർക്ക് അല്ലാഹു കാരുണ്യമായി നൽകിയ അനുഗ്രഹങ്ങളിൽ അവരും അല്ലാഹുവിനെ തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ ഭയപ്പെടുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നവർക്ക് ഈ കാരുണ്യം ലഭിക്കുന്നതായിരിക്കും.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• خشية الله سبب في رضاه عن عبده.
* സൃഷ്ടികളിൽ ഏറ്റവും മോശം (ഇസ്ലാമിനെ) നിഷേധിച്ചവരാണ്. അവരിൽ ഏറ്റവും നല്ലവർ (ഇസ്ലാമിൽ) വിശ്വസിച്ചവരും.

• شهادة الأرض على أعمال بني آدم.
* അല്ലാഹുവിനോട് ഭയഭക്തിയുണ്ടാവുക എന്നത് അവനെ അല്ലാഹു തൃപ്തിപ്പെടാനുള്ള കാരണമാണ്.

• الكفار شرّ الخليقة، والمؤمنون خيرها.
* മനുഷ്യരുടെ പ്രവർത്തനങ്ങൾക്ക് ഭൂമി സാക്ഷ്യം പറയും.

 
மொழிபெயர்ப்பு அத்தியாயம்: ஸூரா அல்பையினாஹ்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - الترجمة المليبارية للمختصر في تفسير القرآن الكريم - மொழிபெயர்ப்பு அட்டவணை

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

மூடுக