పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم * - అనువాదాల విషయసూచిక


భావార్ధాల అనువాదం వచనం: (34) సూరహ్: సూరహ్ అల్-అహ్'జాబ్
وَاذْكُرْنَ مَا یُتْلٰی فِیْ بُیُوْتِكُنَّ مِنْ اٰیٰتِ اللّٰهِ وَالْحِكْمَةِ ؕ— اِنَّ اللّٰهَ كَانَ لَطِیْفًا خَبِیْرًا ۟۠
നിങ്ങളുടെ ഭവനങ്ങളിൽ പാരായണം ചെയ്യപ്പെടുന്ന അല്ലാഹുവിൻ്റെ ദൂതൻ്റെ മേൽ അവതരിക്കപ്പെടുന്ന ആയത്തുകളും, അവിടുത്തെ പരിശുദ്ധമായ ചര്യകളും നിങ്ങൾ ഓർമ്മിക്കുകയും ചെയ്യുക. നബി -ﷺ- യുടെ ഭാര്യമാരാക്കുക എന്ന അനുഗ്രഹം നിങ്ങൾക്ക് മേൽ ചൊരിഞ്ഞതിലൂടെ അല്ലാഹു നിങ്ങളോട് വളരെ അനുകമ്പയുള്ളവനാകുന്നു (ലത്വീഫ്). അല്ലാഹു നിങ്ങളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും (ഖബീർ) ആകുന്നു. അതുകൊണ്ടാണ് അവൻ്റെ ദൂതൻ്റെ ഭാര്യമാരായും, അവിടുത്തെ സമൂഹത്തിലെ മുഴുവൻ വിശ്വാസികളുടെയും മാതാക്കളായും നിങ്ങളെ അവൻ തിരഞ്ഞെടുത്തത്.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• من توجيهات القرآن للمرأة المسلمة: النهي عن الخضوع بالقول، والأمر بالمكث في البيوت إلا لحاجة، والنهي عن التبرج.
• വാക്കുകൾ മയപ്പെടുത്തുന്നതിൽ നിന്നുള്ള വിലക്കും, ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽ (നിന്ന് പുറത്തു പോകാതെ) കഴിയണമെന്നുള്ള കൽപ്പനയും, സൗന്ദര്യപ്രദർശനത്തിൽ നിന്നുള്ള നിരോധനവും ഖുർആൻ മുസ്ലിം സ്ത്രീക്ക് നൽകുന്ന ചില മാർഗനിർദേശങ്ങളാണ്.

• فضل أهل بيت رسول الله صلى الله عليه وسلم، وأزواجُه من أهل بيته.
• അല്ലാഹുവിൻ്റെ റസൂലിൻ്റെ -ﷺ- കുടുംബക്കാർ (അഹ്ലു ബൈത്) ക്കുള്ള ശ്രേഷ്ഠത. അവിടുത്തെ ഭാര്യമാർ റസൂലിൻ്റെ -ﷺ- കുടുംബക്കാരാണ്.

• مبدأ التساوي بين الرجال والنساء قائم في العمل والجزاء إلا ما استثناه الشرع لكل منهما.
• കർമങ്ങളിലും അവയുടെ പ്രതിഫലത്തിലും പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ് എന്നതാണ് അടിസ്ഥാനനിയമം. ഇവ രണ്ടിലും പുരുഷന്മാരും സ്ത്രീകളും തുല്യരല്ല എന്ന് ഇസ്ലാമിൽ പ്രത്യേകം പറഞ്ഞ കാര്യങ്ങളിലൊഴികെ.

 
భావార్ధాల అనువాదం వచనం: (34) సూరహ్: సూరహ్ అల్-అహ్'జాబ్
సూరాల విషయసూచిక పేజీ నెంబరు
 
పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم - అనువాదాల విషయసూచిక

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

మూసివేయటం