పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم * - అనువాదాల విషయసూచిక


భావార్ధాల అనువాదం వచనం: (71) సూరహ్: సూరహ్ అల్-అన్ఆమ్
قُلْ اَنَدْعُوْا مِنْ دُوْنِ اللّٰهِ مَا لَا یَنْفَعُنَا وَلَا یَضُرُّنَا وَنُرَدُّ عَلٰۤی اَعْقَابِنَا بَعْدَ اِذْ هَدٰىنَا اللّٰهُ كَالَّذِی اسْتَهْوَتْهُ الشَّیٰطِیْنُ فِی الْاَرْضِ حَیْرَانَ ۪— لَهٗۤ اَصْحٰبٌ یَّدْعُوْنَهٗۤ اِلَی الْهُدَی ائْتِنَا ؕ— قُلْ اِنَّ هُدَی اللّٰهِ هُوَ الْهُدٰی ؕ— وَاُمِرْنَا لِنُسْلِمَ لِرَبِّ الْعٰلَمِیْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഒരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താത്ത, ഞങ്ങൾക്ക് ഉപകാരം ചെയ്യാനോ ഉപദ്രവം ഏൽപ്പിക്കാനോ സാധിക്കാത്ത ബിംബങ്ങളെ അല്ലാഹുവിന് പുറമെ ഞങ്ങൾ ആരാധിക്കുകയും, അങ്ങനെ (അല്ലാഹു) ഞങ്ങൾക്ക് ഇസ്ലാമിലേക്ക് സന്മാർഗം നൽകിയതിന് ശേഷം അതിൽ നിന്ന് ഞങ്ങൾ പുറത്തു പോവുകയും ചെയ്യുകയോ?! അങ്ങനെ പിശാചുക്കൾ വഴികേടിലാക്കിയവരെ പോലെ നാം ആയിത്തീരുകയും ചെയ്യാനോ?! (പിശാച് അത്തരക്കാരെ) പരിഭ്രാന്തരായി ഉപേക്ഷിക്കുകയും, അവന് യാതൊരു മാർഗവും കണ്ടെത്താൻ സാധിക്കാതെയാവുകയും ചെയ്തിരിക്കുന്നു. നേർവഴിയിൽ നിലകൊള്ളുന്ന, അവനെ സത്യത്തിലേക്ക് ക്ഷണിക്കുന്ന ചില കൂട്ടുകാർ അവനുണ്ട്. എന്നാൽ അവരുടെ ക്ഷണം സ്വീകരിക്കാൻ അവൻ വിസമ്മതിച്ചു നിലകൊള്ളുകയാണ്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: തീർച്ചയായും അല്ലാഹുവിൻ്റെ (അടുക്കൽ നിന്നുള്ള) സന്മാർഗമാകുന്നു യഥാർത്ഥ സന്മാർഗം. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിനെ ഏകനാക്കി കൊണ്ടും, അവനെ മാത്രം ആരാധിച്ചു കൊണ്ടും അവന് മാത്രം കീഴൊതുങ്ങുന്നവരാകാൻ അല്ലാഹു നമ്മോട് കൽപ്പിച്ചിരിക്കുന്നു. അവനാകുന്നു സർവലോകരുടെയും രക്ഷിതാവായുള്ളവൻ.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• الداعية إلى الله تعالى ليس مسؤولًا عن محاسبة أحد، بل هو مسؤول عن التبليغ والتذكير.
• അല്ലാഹുവിലേക്കുള്ള പ്രബോധകൻ ആരുടെയും വിചാരണ നടത്താൻ ബാധ്യസ്ഥരല്ല. ജനങ്ങൾക്ക് ഇസ്ലാമിൻ്റെ സന്ദേശം എത്തിച്ചു നൽകുകയും, അവരെ ഉൽബോധിപ്പിക്കുകയും ചെയ്യുക എന്നതേ അവൻ്റെ ബാധ്യതയായുള്ളൂ.

• الوعظ من أعظم وسائل إيقاظ الغافلين والمستكبرين.
• (അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും) അശ്രദ്ധരായിട്ടുള്ളവരെയും അഹങ്കാരികളായിട്ടുള്ളവരെയും തട്ടിയുണർത്താൻ ഏറ്റവും സഹായകമാകുന്ന വഴിയാണ് സദുപദേശം.

• من دلائل التوحيد: أن من لا يملك نفعًا ولا ضرًّا ولا تصرفًا، هو بالضرورة لا يستحق أن يكون إلهًا معبودًا.
• ഉപകാരമോ ഉപദ്രവമോ കൈകാര്യകർതൃത്വമോ ഉടമപ്പെടുത്താത്തവർ സ്വാഭാവികമായും ആരാധ്യനാകാൻ അർഹതയുള്ളവനാകില്ല എന്നത് തൗഹീദിൻ്റെ (അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കൽ) തെളിവുകളിൽ പെട്ടതാണ്.

 
భావార్ధాల అనువాదం వచనం: (71) సూరహ్: సూరహ్ అల్-అన్ఆమ్
సూరాల విషయసూచిక పేజీ నెంబరు
 
పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم - అనువాదాల విషయసూచిక

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

మూసివేయటం