పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم * - అనువాదాల విషయసూచిక


భావార్ధాల అనువాదం వచనం: (143) సూరహ్: సూరహ్ అల్-అరాఫ్
وَلَمَّا جَآءَ مُوْسٰی لِمِیْقَاتِنَا وَكَلَّمَهٗ رَبُّهٗ ۙ— قَالَ رَبِّ اَرِنِیْۤ اَنْظُرْ اِلَیْكَ ؕ— قَالَ لَنْ تَرٰىنِیْ وَلٰكِنِ انْظُرْ اِلَی الْجَبَلِ فَاِنِ اسْتَقَرَّ مَكَانَهٗ فَسَوْفَ تَرٰىنِیْ ۚ— فَلَمَّا تَجَلّٰی رَبُّهٗ لِلْجَبَلِ جَعَلَهٗ دَكًّا وَّخَرَّ مُوْسٰی صَعِقًا ۚ— فَلَمَّاۤ اَفَاقَ قَالَ سُبْحٰنَكَ تُبْتُ اِلَیْكَ وَاَنَا اَوَّلُ الْمُؤْمِنِیْنَ ۟
മൂസാ തനിക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് -അതായത് നാൽപ്പത് രാത്രികൾ- തൻ്റെ രക്ഷിതാവുമായി രഹസ്യസംഭാഷണത്തിന് വന്നെത്തുകയും, അദ്ദേഹത്തോട് അല്ലാഹു സംസാരിക്കുകയും ചെയ്തു. കൽപ്പനകളും വിലക്കുകളും മറ്റും അല്ലാഹു അദ്ദേഹത്തിന് പറഞ്ഞു നൽകി. അപ്പോൾ അദ്ദേഹത്തിന് അല്ലാഹുവിനെ കാണാൻ മനസ്സിൽ അതിയായ ആഗ്രഹമുണ്ടായി. തൻ്റെ രക്ഷിതാവിനെ നോക്കിക്കാണാൻ വേണ്ടി മൂസാ അല്ലാഹുവിനോട് ചോദിച്ചു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു: ഇഹലോകത്ത് വെച്ച് നീ എന്നെ കാണുകയില്ല. കാരണം, അതിന് നിനക്ക് ശേഷിയില്ല. എന്നാൽ ഈ പർവ്വതത്തിലേക്ക് നീ നോക്കുക; ഞാൻ അവിടെ വെളിപ്പെടുകയും, ആ പർവ്വതം യാതൊരു മാറ്റവുമില്ലാതെ അതിൻ്റെ സ്ഥാനത്ത് നിൽക്കുകയും ചെയ്താൽ നീ എന്നെ കാണുന്നതാണ്. എന്നാൽ അത് (തകർന്നടിഞ്ഞ്) ഭൂമിയോട് ചേരുകയാണെങ്കിൽ നീ എന്നെ ഇഹലോകത്ത് വെച്ച് കാണുകയില്ല. അങ്ങനെ അല്ലാഹു പർവ്വതത്തിന് വെളിപ്പെട്ടപ്പോൾ അതിനെ ഭൂമിയോട് നിരപ്പാക്കി തീർത്തു. അപ്പോൾ മൂസാ ബോധരഹിതനായി നിലംപതിച്ചു. ശേഷം ബോധം തിരിച്ചു വന്നപ്പോൾ അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിനക്ക് യോജിക്കാത്ത സർവ്വതിൽ നിന്നും ഞാൻ നിന്നെ പരിശുദ്ധപ്പെടുത്തുന്നു. ഇഹലോകത്ത് വെച്ച് നിന്നെ കാണാൻ ആവശ്യപ്പെട്ടതിൽ ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. എൻ്റെ ജനതയിൽ നിന്നിൽ വിശ്വസിക്കുന്നവരിൽ ഒന്നാമനാകുന്നു ഞാൻ.
అరబీ భాషలోని ఖుర్ఆన్ వ్యాఖ్యానాలు:
ఈ పేజీలోని వచనాల ద్వారా లభించే ప్రయోజనాలు:
• تؤكد الأحداث أن بني إسرائيل كانوا ينتقلون من ضلالة إلى أخرى على الرغم من وجود نبي الله موسى بينهم.
• മൂസാ നബി -عَلَيْهِ السَّلَامُ- ഇസ്രാഈല്യർക്കിടയിൽ ഉണ്ടായിരുന്ന കാലത്ത് പോലും അവർ ഒരു വഴികേടിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നിരുന്നു എന്ന് ഈ ചരിത്ര സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നു.

• من مظاهر خذلان الأمة أن تُحَسِّن القبيح، وتُقَبِّح الحسن بمجرد الرأي والأهواء.
• കേവല അഭിപ്രായങ്ങളുടെയും ദേഹേഛകളുടെയും അടിസ്ഥാനത്തിൽ മ്ലേഛതകളെ നല്ലതായി കാണുകയും, നന്മകളെ മോശമായി കാണുകയും ചെയ്യുന്ന അവസ്ഥ ഒരു ജനതക്ക് ഉണ്ടായിത്തീരുക എന്നത് അവരുടെ തകർച്ചയുടെ അടയാളമാണ്.

• إصلاح الأمة وإغلاق أبواب الفساد هدف سام للأنبياء والدعاة.
• മനുഷ്യസമൂഹത്തെ നന്നാക്കുകയും, തിന്മയുടെ വഴികൾ അടക്കുകയും ചെയ്യുക എന്നത് നബിമാരുടെയും (ഇസ്ലാമിക) പ്രബോധകരുടെയും ഉന്നതമായ ലക്ഷ്യമാണ്.

• قضى الله تعالى ألا يراه أحد من خلقه في الدنيا، وسوف يكرم من يحب من عباده برؤيته في الآخرة.
• തൻ്റെ സൃഷ്ടികളിൽ ഒരാളും തന്നെ ഇഹലോകത്ത് വെച്ച് അല്ലാഹുവിനെ കാണുകയില്ല എന്ന് അവൻ വിധിച്ചിരിക്കുന്നു. പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണാനുള്ള വിശിഷ്ടാവസരം നൽകി അവൻ്റെ ദാസന്മാരിൽ അവൻ ഇഷ്ടപ്പെട്ടവരെ അവൻ ആദരിക്കുന്നതാണ്.

 
భావార్ధాల అనువాదం వచనం: (143) సూరహ్: సూరహ్ అల్-అరాఫ్
సూరాల విషయసూచిక పేజీ నెంబరు
 
పవిత్ర ఖురాన్ యొక్క భావార్థాల అనువాదం - الترجمة المليبارية للمختصر في تفسير القرآن الكريم - అనువాదాల విషయసూచిక

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

మూసివేయటం