Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Yūnus   Ayah:
قَالَ قَدْ اُجِیْبَتْ دَّعْوَتُكُمَا فَاسْتَقِیْمَا وَلَا تَتَّبِعٰٓنِّ سَبِیْلَ الَّذِیْنَ لَا یَعْلَمُوْنَ ۟
അല്ലാഹു പറഞ്ഞു: മൂസാ, ഹാറൂൻ, ഫിർഔനും പ്രമാണിമാർക്കുമെതിരെയുള്ള നിങ്ങളുടെ ഇരുവരുടെയും പ്രാർത്ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ ഇരുവരും നിങ്ങളുടെ മതത്തിൽ നിലകൊള്ളുക. സത്യത്തിൻ്റെ പാതയറിയാത്ത വിവരമില്ലാത്തവരുടെ വഴി പിന്തുടർന്ന് അതിൽ നിന്നും നിങ്ങൾ തെറ്റിപ്പോകരുത്
Ang mga Tafsir na Arabe:
وَجٰوَزْنَا بِبَنِیْۤ اِسْرَآءِیْلَ الْبَحْرَ فَاَتْبَعَهُمْ فِرْعَوْنُ وَجُنُوْدُهٗ بَغْیًا وَّعَدْوًا ؕ— حَتّٰۤی اِذَاۤ اَدْرَكَهُ الْغَرَقُ قَالَ اٰمَنْتُ اَنَّهٗ لَاۤ اِلٰهَ اِلَّا الَّذِیْۤ اٰمَنَتْ بِهٖ بَنُوْۤا اِسْرَآءِیْلَ وَاَنَا مِنَ الْمُسْلِمِیْنَ ۟
ഇസ്രാഈൽ സന്തതികൾക്ക് കടൽപിളർത്തി സമുദ്രം മുറിച്ചുകടക്കൽ നാം എളുപ്പമാക്കി. അങ്ങനെ അവർ സുരക്ഷിതരായി അത് മുറിച്ചുകടന്നു. അപ്പോൾ ഫിർഔനും അവൻ്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടർന്നു. അങ്ങനെ സമുദ്രം അവനെ മൂടുകയും അവൻ മുങ്ങുകയും ചെയ്തു. രക്ഷപ്പെടാൻ കഴിയില്ലെന്ന് നിരാശനായപ്പോൾ അവൻ പറഞ്ഞു: ഇസ്രായീൽ സന്തതികൾ ഏതൊരുവനിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു. ഞാൻ അവനെ അനുസരിക്കുകയും അവന് കീഴ്പെടുകയും ചെയ്തവരുടെ കൂട്ടത്തിലാകുന്നു.
Ang mga Tafsir na Arabe:
آٰلْـٰٔنَ وَقَدْ عَصَیْتَ قَبْلُ وَكُنْتَ مِنَ الْمُفْسِدِیْنَ ۟
ജീവിതത്തെക്കുറിച്ച് നിരാശനായശേഷം ഇപ്പോഴാണോ നീ വിശ്വസിക്കുന്നത്? ശിക്ഷ ഇറങ്ങുന്നതിന് മുമ്പ് അവിശ്വസിച്ച് നീ അല്ലാഹുവിനെ ധിക്കരിക്കുകയും അവൻ്റെ മാർഗ്ഗത്തിൽ നിന്ന് തടയുകയും ചെയ്തു.സ്വയം പിഴച്ചും മറ്റുള്ളവരെ പിഴപ്പിച്ചും നീ കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തു.
Ang mga Tafsir na Arabe:
فَالْیَوْمَ نُنَجِّیْكَ بِبَدَنِكَ لِتَكُوْنَ لِمَنْ خَلْفَكَ اٰیَةً ؕ— وَاِنَّ كَثِیْرًا مِّنَ النَّاسِ عَنْ اٰیٰتِنَا لَغٰفِلُوْنَ ۟۠
എന്നാൽ നിൻ്റെ പുറകെ വരുന്നവർക്ക് നീ ഒരു ഗുണപാഠമാകുന്നതിനുവേണ്ടി ഇന്നു നിൻ്റെ ശരീരത്തെ നാം സമുദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തി ഭൂമിയിലെ ഉയർന്ന സ്ഥലത്ത് ആക്കുന്നതാണ്. തീർച്ചയായും, മനുഷ്യരിൽ ധാരാളം പേർ നമ്മുടെ ദൃഷ്ടാന്തങ്ങളെയും തെളിവുകളെയും പറ്റി അശ്രദ്ധരാകുന്നു. അതിനെക്കുറിച്ചവർ ചിന്തിക്കുന്നില്ല.
Ang mga Tafsir na Arabe:
وَلَقَدْ بَوَّاْنَا بَنِیْۤ اِسْرَآءِیْلَ مُبَوَّاَ صِدْقٍ وَّرَزَقْنٰهُمْ مِّنَ الطَّیِّبٰتِ ۚ— فَمَا اخْتَلَفُوْا حَتّٰی جَآءَهُمُ الْعِلْمُ ؕ— اِنَّ رَبَّكَ یَقْضِیْ بَیْنَهُمْ یَوْمَ الْقِیٰمَةِ فِیْمَا كَانُوْا فِیْهِ یَخْتَلِفُوْنَ ۟
തീർച്ചയായും ഇസ്രാഈൽ സന്തതികളെ അനുഗൃഹീതമായ ശാം നാടുകളിൽ തൃപ്തികരമായതും സ്തുത്യർഹവുമായ താവളത്തിൽ നാം കുടിയിരുത്തുകയും, ഹലാലും വിശിഷ്ടവുമായ വസ്തുക്കളിൽ നിന്ന് അവർക്ക് നാം ആഹാരം നൽകുകയും ചെയ്തു. എന്നാൽ മുഹമ്മദ് നബി (ﷺ
) യുടെ വിശേഷണങ്ങളെക്കുറിച്ച് അവർ പാരായണം ചെയ്യുന്ന തൗറാത്തിലുള്ളതിനെ സത്യപ്പെടുത്തി ഖുർആൻ അവതരിക്കുന്നത് വരെ അവരുടെ ദീനിൽ അവർ ഭിന്നിച്ചിട്ടില്ല. അത് അവർ നിഷേധിച്ചപ്പോൾ അവരുടെ നാട് അവരിൽ നിന്ന് നഷ്ടപ്പെട്ടു. പ്രവാചകരേ, അവർ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തിൽ ഉയിർത്തെഴുന്നേൽപിൻ്റെ നാളിൽ നിൻ്റെ രക്ഷിതാവ് അവർക്കിടയിൽ വിധികൽപിക്കുക തന്നെ ചെയ്യും. സത്യത്തിൽ നിലയുറപ്പിച്ചവർക്കും അസത്യത്തിൽ നിലയുറപ്പിച്ചവർക്കും അവർ അർഹിക്കുന്നത് അല്ലാഹു പ്രതിഫലമായി നൽകും.
Ang mga Tafsir na Arabe:
فَاِنْ كُنْتَ فِیْ شَكٍّ مِّمَّاۤ اَنْزَلْنَاۤ اِلَیْكَ فَسْـَٔلِ الَّذِیْنَ یَقْرَءُوْنَ الْكِتٰبَ مِنْ قَبْلِكَ ۚ— لَقَدْ جَآءَكَ الْحَقُّ مِنْ رَّبِّكَ فَلَا تَكُوْنَنَّ مِنَ الْمُمْتَرِیْنَ ۟ۙ
പ്രവാചകരേ, നിനക്കു നാം അവതരിപ്പിച്ചു തന്ന ഖുർആനിൻ്റെ യാഥാർത്ഥ്യത്തെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കിൽ തൗറാത്ത് വായിക്കുന്നവരായ യഹൂദികളിൽ നിന്നും ഇൻജീൽ വായിക്കുന്ന ക്രൈസ്തവരിൽ നിന്നും വിശ്വസിച്ചവരോട് ചോദിച്ചു നോക്കുക. നിനക്കവതരിപ്പിക്കപ്പെട്ടത് സത്യമാണെന്നവർ പറയും. അവരുടെ വേദഗ്രന്ഥത്തിൽ അതിൻ്റെ വിശേഷണങ്ങൾ അവർ കണ്ടതിനാലത്രേ അത്. തീർച്ചയായും നിനക്ക് നിൻ്റെ രക്ഷിതാവിങ്കൽ നിന്ന് സംശയമില്ലാത്ത സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാൽ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്
Ang mga Tafsir na Arabe:
وَلَا تَكُوْنَنَّ مِنَ الَّذِیْنَ كَذَّبُوْا بِاٰیٰتِ اللّٰهِ فَتَكُوْنَ مِنَ الْخٰسِرِیْنَ ۟
അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെയും തെളിവുകളെയും നിഷേധിച്ചു തള്ളിയവരുടെ കൂട്ടത്തിലും താങ്കൾ ആയിപ്പോകരുത്. എങ്കിൽ അവിശ്വാസം നിമിത്തം നാശത്തിൻ്റെ ഉറവിടത്തിൽ ചെന്ന് നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും നീ. ഈ താക്കീതെല്ലാംതന്നെ കളവാക്കുന്നതിൻ്റെയും സംശയാലുവാകുന്നതിൻ്റെയും ഭയാനകത വ്യക്തമാക്കുന്നതിന് വേണ്ടിയാണ്. ഇങ്ങനെയുള്ള വല്ലതും ഉണ്ടാകുന്നതിൽ നിന്നും നബി (ﷺ) സുരക്ഷിതൻ തന്നെയാണ്.
Ang mga Tafsir na Arabe:
اِنَّ الَّذِیْنَ حَقَّتْ عَلَیْهِمْ كَلِمَتُ رَبِّكَ لَا یُؤْمِنُوْنَ ۟ۙ
തീർച്ചയായും അവിശ്വാസത്തിൽ ഉറച്ചു നിന്ന കാരണത്താൽ അവിശ്വാസത്തിൽ മരണമടയുമെന്ന് അല്ലാഹുവിൻ്റെ വിധി ആരുടെ കാര്യത്തിൽ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവർ ഒരിക്കലും വിശ്വസിക്കുകയില്ല
Ang mga Tafsir na Arabe:
وَلَوْ جَآءَتْهُمْ كُلُّ اٰیَةٍ حَتّٰی یَرَوُا الْعَذَابَ الْاَلِیْمَ ۟
മതപരമോ പ്രാപഞ്ചികമോ ആയ ഏതൊരു തെളിവ് അവർക്ക് വന്നുകിട്ടിയാലും വേദനയേറിയ ശിക്ഷ നേരിൽ കാണുന്നതുവരെ (അവർ വിശ്വസിക്കുകയില്ല). വിശ്വാസം പ്രയോജനം ചെയ്യാത്ത സമയത്താണ് അവർ വിശ്വസിക്കുക.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• وجوب الثبات على الدين، وعدم اتباع سبيل المجرمين.
• കുറ്റവാളികളുടെ മാർഗ്ഗം പിന്തുടരാതെ മതത്തിൽ ഉറച്ചുനിൽക്കൽ നിർബന്ധമാണ്.

• لا تُقْبل توبة من حَشْرَجَت روحه، أو عاين العذاب.
• ആത്മാവിനെ പിടിക്കുമ്പോഴും ശിക്ഷ നേരിൽ കാണുമ്പോഴുമുള്ള പശ്ചാത്താപം സ്വീകരിക്കപ്പെടുകയില്ല.

• أن اليهود والنصارى كانوا يعلمون صفات النبي صلى الله عليه وسلم، لكن الكبر والعناد هو ما منعهم من الإيمان.
• ജൂതന്മാർക്കും ക്രൈസ്തവർക്കും നബി (ﷺ) യുടെ വിശേഷണങ്ങൾ അറിയാമായിരുന്നു. എന്നാൽ അഹങ്കാരവും ശാഠ്യവുമാണ് വിശ്വാസത്തിൽ നിന്നും അവരെ പിന്തിരിപ്പിച്ചത്.

 
Salin ng mga Kahulugan Surah: Yūnus
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara