Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Al-Mā’idah   Ayah:
حُرِّمَتْ عَلَیْكُمُ الْمَیْتَةُ وَالدَّمُ وَلَحْمُ الْخِنْزِیْرِ وَمَاۤ اُهِلَّ لِغَیْرِ اللّٰهِ بِهٖ وَالْمُنْخَنِقَةُ وَالْمَوْقُوْذَةُ وَالْمُتَرَدِّیَةُ وَالنَّطِیْحَةُ وَمَاۤ اَكَلَ السَّبُعُ اِلَّا مَا ذَكَّیْتُمْ ۫— وَمَا ذُبِحَ عَلَی النُّصُبِ وَاَنْ تَسْتَقْسِمُوْا بِالْاَزْلَامِ ؕ— ذٰلِكُمْ فِسْقٌ ؕ— اَلْیَوْمَ یَىِٕسَ الَّذِیْنَ كَفَرُوْا مِنْ دِیْنِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ ؕ— اَلْیَوْمَ اَكْمَلْتُ لَكُمْ دِیْنَكُمْ وَاَتْمَمْتُ عَلَیْكُمْ نِعْمَتِیْ وَرَضِیْتُ لَكُمُ الْاِسْلَامَ دِیْنًا ؕ— فَمَنِ اضْطُرَّ فِیْ مَخْمَصَةٍ غَیْرَ مُتَجَانِفٍ لِّاِثْمٍ ۙ— فَاِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
(കൽപ്പിക്കപ്പെട്ട രൂപത്തിൽ) അറുക്കപ്പെടാതെ ചത്ത മൃഗങ്ങളെ അല്ലാഹു നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. ഒഴുക്കപ്പെട്ട രക്തവും, പന്നിമാംസവും, അല്ലാഹുവിന് പുറമെയുള്ളവരുടെ പേര് ഉച്ചരിക്കപ്പെട്ടു കൊണ്ട് അറുക്കപ്പെട്ടതും, ശ്വാസം മുട്ടി ചത്തത്, അടിച്ചു കൊന്നത്, ഉയരത്തിൽ നിന്ന് വീണുചത്തത്, മറ്റേതെങ്കിലും മൃഗം കൊമ്പ് കൊണ്ട് കുത്തിയതിനാൽ ചത്തത്, സിംഹമോ പുലിയോ ചെന്നായയോ പോലുള്ള വന്യമൃഗങ്ങൾ വേട്ടയാടി പിടിച്ചത് -അവ ചാവുന്നതിന് മുൻപ് നിങ്ങൾ എടുത്ത് അറുത്തെങ്കിൽ ഒഴികെ-; ഈ പറഞ്ഞവയെല്ലാം നിങ്ങൾക്ക് മേൽ അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. വിഗ്രഹങ്ങൾക്ക് വേണ്ടി അറുത്തതും നിങ്ങൾക്ക് മേൽ അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. ഭാഗ്യപരീക്ഷണകോലുകൾ കൊണ്ട് നിങ്ങൾക്ക് വിധിക്കപ്പെട്ടിരുന്ന, മറഞ്ഞ കാര്യം (ഭാവി) തേടുന്നതും നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. കല്ലിൻ്റെയോ അമ്പിൻ്റെയോ മേൽ 'ചെയ്യാം', 'ചെയ്യരുത്' എന്നിങ്ങനെ എഴുതിയ ശേഷം അങ്ങനെയുള്ള കുറേയെണ്ണത്തിൽ ഏതെങ്കിലുമൊന്ന് അവർ എടുക്കും. അതിൽ ലഭിക്കുന്നത് അനുസരിച്ച് അവർ പ്രവർത്തിക്കുകയും ചെയ്യും. ഈ നിഷിദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നുള്ള ധിക്കാരമാണ്. ഇന്നേ ദിവസം അല്ലാഹുവിനെ നിഷേധിച്ചവർ നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചു പോകുമെന്ന കാര്യത്തിൽ നിരാശയടഞ്ഞിരിക്കുന്നു; ഇസ്ലാമിനുണ്ടായിട്ടുള്ള ശക്തിയും പ്രതാപവും അവർ കണ്ടറിഞ്ഞതിനാലാണത്. അതിനാൽ നിങ്ങൾ അവരെ ഭയപ്പെടേണ്ടതില്ല. എന്നെ മാത്രം നിങ്ങൾ ഭയപ്പെടുക. ഇന്നേ ദിവസം നിങ്ങളുടെ മതമായ ഇസ്ലാം ദീൻ ഞാൻ നിങ്ങൾക്ക് പൂർത്തീകരിച്ചു നൽകുകയും, പ്രകടവും ഗോപ്യവുമായ എൻ്റെ അനുഗ്രഹങ്ങളെല്ലാം നിങ്ങൾക്ക് ഞാൻ പൂർത്തീകരിച്ചു നൽകുകയും, നിങ്ങൾക്ക് ഇസ്ലാമിനെ ഞാൻ മതമായി തെരഞ്ഞെടുത്തു നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇസ്ലാമല്ലാത്ത മറ്റൊരു മതവും ഞാൻ സ്വീകരിക്കുന്നതല്ല. അപ്പോൾ ആരെങ്കിലും കടുത്ത വിശപ്പ് കാരണത്താൽ ശവം കഴിക്കുന്നതിന് നിർബന്ധിതനായാൽ -അവൻ തിന്മയിലേക്ക് താല്പര്യമുള്ളവനല്ലെങ്കിൽ- അവൻ്റെ മേൽ അതിൽ യാതൊരു തെറ്റുമില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു.
Ang mga Tafsir na Arabe:
یَسْـَٔلُوْنَكَ مَاذَاۤ اُحِلَّ لَهُمْ ؕ— قُلْ اُحِلَّ لَكُمُ الطَّیِّبٰتُ ۙ— وَمَا عَلَّمْتُمْ مِّنَ الْجَوَارِحِ مُكَلِّبِیْنَ تُعَلِّمُوْنَهُنَّ مِمَّا عَلَّمَكُمُ اللّٰهُ ؗ— فَكُلُوْا مِمَّاۤ اَمْسَكْنَ عَلَیْكُمْ وَاذْكُرُوا اسْمَ اللّٰهِ عَلَیْهِ ۪— وَاتَّقُوا اللّٰهَ ؕ— اِنَّ اللّٰهَ سَرِیْعُ الْحِسَابِ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ അനുചരന്മാർ അല്ലാഹു അവർക്ക് എന്തെല്ലാമാണ് ഭക്ഷിക്കാൻ അനുവാദം നൽകിയിരിക്കുന്നതെന്ന് ചോദിക്കുന്നു. നബിയേ! പറഞ്ഞു കൊടുക്കുക: എല്ലാ ഭക്ഷണങ്ങളിലും ശുദ്ധമായതെല്ലാം അവൻ നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. പരിശീലനം നൽകപ്പെട്ട, വേട്ടപ്പല്ലുകളുള്ള നായ, പുലി പോലുള്ളവയും, റാഞ്ചിയെടുക്കുന്ന നഖങ്ങളുള്ള പ്രാപ്പിടിയൻ പക്ഷിയെ പോലുള്ളവയും വേട്ടയാടിപ്പിടിച്ചതും അവൻ നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു ഔദാര്യമായി നിങ്ങൾക്ക് അറിയിച്ചു നൽകിയ വേട്ടയുടെ രീതികളെ കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി കൊണ്ട് അവയെ നിങ്ങൾ വേട്ട പഠിപ്പിക്കുന്നു. അങ്ങനെ കൽപ്പിക്കപ്പെട്ടാൽ ആ കൽപ്പന അനുസരിക്കുന്ന രൂപത്തിൽ ആ വേട്ടമൃഗങ്ങൾ ആയിത്തീരുന്നു. വല്ലതും ചെയ്യരുതെന്ന് വിലക്കിയാൽ ചെയ്യാതിരിക്കുന്നു. അങ്ങനെ അവ വേട്ടയാടി പിടിച്ച മൃഗങ്ങൾ, അവയുടെ വേട്ടയിലൂടെ കൊല്ലപ്പെട്ടാലും അവ നിങ്ങൾ ഭക്ഷിച്ചു കൊള്ളൂ. വേട്ടമൃഗങ്ങളെ വേട്ടക്കായി അയക്കുമ്പോൾ അല്ലാഹുവിൻ്റെ നാമം (ബിസ്മില്ലാഹ് എന്ന്) നിങ്ങൾ ഉച്ചരിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പ്രവർത്തനങ്ങൾ വേഗതയിൽ കണക്കു നോക്കുന്നവനാകുന്നു.
Ang mga Tafsir na Arabe:
اَلْیَوْمَ اُحِلَّ لَكُمُ الطَّیِّبٰتُ ؕ— وَطَعَامُ الَّذِیْنَ اُوْتُوا الْكِتٰبَ حِلٌّ لَّكُمْ ۪— وَطَعَامُكُمْ حِلٌّ لَّهُمْ ؗ— وَالْمُحْصَنٰتُ مِنَ الْمُؤْمِنٰتِ وَالْمُحْصَنٰتُ مِنَ الَّذِیْنَ اُوْتُوا الْكِتٰبَ مِنْ قَبْلِكُمْ اِذَاۤ اٰتَیْتُمُوْهُنَّ اُجُوْرَهُنَّ مُحْصِنِیْنَ غَیْرَ مُسٰفِحِیْنَ وَلَا مُتَّخِذِیْۤ اَخْدَانٍ ؕ— وَمَنْ یَّكْفُرْ بِالْاِیْمَانِ فَقَدْ حَبِطَ عَمَلُهٗ ؗ— وَهُوَ فِی الْاٰخِرَةِ مِنَ الْخٰسِرِیْنَ ۟۠
ഇന്നേ ദിവസം അല്ലാഹു നല്ലതെല്ലാം ഭക്ഷിക്കാൻ നിങ്ങൾക്ക് അനുവാദം നൽകിയിരിക്കുന്നു. വേദക്കാരിൽ പെട്ട യഹൂദ-നസ്വാറാക്കൾ അറുത്തത് ഭക്ഷിക്കുന്നതും അവൻ അനുവദിച്ചിരിക്കുന്നു. നിങ്ങൾ അറുത്തത് അവർക്കും അനുവദിക്കപ്പെട്ടിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവരായ പതിവ്രതകളായ സ്ത്രീകളെയും, നിങ്ങൾക്ക് മുൻപ് വേദം നൽകപ്പെട്ട യഹൂദ-നസ്വാറാക്കളിൽ പെട്ട പതിവ്രതകളും സ്വതന്ത്രരുമായ സ്ത്രീകളെയും -അവരുടെ മഹർ നൽകിയാൽ- വിവാഹം കഴിക്കുന്നതും അവൻ നിങ്ങൾക്ക് അനുവദിച്ചിരിക്കുന്നു. നിങ്ങൾ വ്യഭിചാരത്തിൽ നിന്ന് വിട്ടുനിന്നു കൊണ്ട് ചാരിത്ര്യം സൂക്ഷിക്കുകയും, പ്രണയിനികളെ സ്വീകരിച്ച് അവരുമായി വ്യഭിചരിക്കുകയും ചെയ്യാത്തവരുമാണെങ്കിൽ. ആരെങ്കിലും അല്ലാഹു അവൻ്റെ അടിമകൾക്ക് നിയമമാക്കിയ വിധിവിലക്കുകളെ നിഷേധിക്കുകയാണെങ്കിൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു; കാരണം പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധന -അതായത് അല്ലാഹുവിലുള്ള വിശ്വാസം- അവന് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകത്തിൽ ശാശ്വതനായി പ്രവേശിക്കുന്ന നഷ്ടക്കാരിലായിരിക്കും അവൻ.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• تحريم ما مات دون ذكاة، والدم المسفوح، ولحم الخنزير، وما ذُكِرَ عليه اسْمٌ غير اسم الله عند الذبح، وكل ميت خنقًا، أو ضربًا، أو بسقوط من علو، أو نطحًا، أو افتراسًا من وحش، ويُستثنى من ذلك ما أُدرِكَ حيًّا وذُكّيَ بذبح شرعي.
• ശരിയായ രൂപത്തിൽ അറുക്കപ്പെടാതെ ചത്തവ, ഒഴുക്കപ്പെട്ട രക്തം, പന്നിമാംസം, അല്ലാഹുവിൻ്റേതല്ലാത്ത പേരിൽ അറുക്കപ്പെട്ടവ, കഴുത്തു ഞെരിച്ചോ, അടിച്ചോ, ഉയരത്തിൽ നിന്ന് വീണോ, കൊമ്പു കൊണ്ട് കുത്തേറ്റോ, വന്യമൃഗം വേട്ടയാടിയോ ചത്തവ; ഇവയെല്ലാം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ജീവനുള്ള നിലയിൽ ലഭിക്കുകയും, (ചാവുന്നതിന് മുൻപ്) മതനിയമങ്ങൾ പാലിച്ചു കൊണ്ട് അറുക്കപ്പെടുകയും ചെയ്തവ ഈ വിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

• حِلُّ ما صاد كل مدرَّبٍ ذي ناب أو ذي مخلب.
• പരിശീലനം നൽകപ്പെട്ട, വേട്ടപ്പല്ലുകളോ റാഞ്ചാനുള്ള നഖങ്ങളോ ഉള്ള ജീവികൾ വേട്ടയാടിപ്പിടിച്ചത് അനുവദിക്കപ്പെട്ടിരിക്കുന്നു.

• إباحة ذبائح أهل الكتاب، وإباحة نكاح حرائرهم من العفيفات.
• വേദക്കാർ അറുത്തവ ഭക്ഷിക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു. അവരിലെ പതിവ്രതകളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കുന്നതും അനുവദിക്കപ്പെട്ടിരിക്കുന്നു.

 
Salin ng mga Kahulugan Surah: Al-Mā’idah
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara