Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: بەقەرە   ئايەت:
اِنَّ الَّذِیْنَ كَفَرُوْا سَوَآءٌ عَلَیْهِمْ ءَاَنْذَرْتَهُمْ اَمْ لَمْ تُنْذِرْهُمْ لَا یُؤْمِنُوْنَ ۟
ഒരിക്കലും വിശ്വസിക്കുന്നതല്ല എന്ന അല്ലാഹുവിൻ്റെ വിധി പുലർന്നു കഴിഞ്ഞവർ തങ്ങളുടെ വഴികേടിലും എതിർപ്പിലും തുടർന്നു പോകുന്നതാണ്. അവരെ നീ താക്കീത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തുല്യമാണ്.
ئەرەپچە تەپسىرلەر:
خَتَمَ اللّٰهُ عَلٰی قُلُوْبِهِمْ وَعَلٰی سَمْعِهِمْ ؕ— وَعَلٰۤی اَبْصَارِهِمْ غِشَاوَةٌ ؗ— وَّلَهُمْ عَذَابٌ عَظِیْمٌ ۟۠
കാരണം, അല്ലാഹു അവരുടെ ഹൃദയങ്ങളിൽ സീൽ വെക്കുകയും, അതിലുള്ള അസത്യങ്ങൾ സഹിതം അത് അടച്ചുമൂടുകയും ചെയ്തിരിക്കുന്നു. അവരുടെ കാതുകൾക്ക് അവൻ മുദ്ര വെച്ചിരിക്കുന്നു. അക്കാരണത്താൽ സത്യം സ്വീകരിക്കാനും അനുസരിക്കാനുമുള്ള കേൾവി അവർ കേൾക്കുകയില്ല. അവരുടെ കണ്ണുകൾക്കുമേൽ അവൻ ഒരു മറ വെച്ചിരിക്കുന്നു. അതിനാൽ സത്യം വ്യക്തമായിട്ടുപോലും അവരത് കാണുകയില്ല. അവർക്ക് പരലോകത്ത് ഭീകരമായ ശിക്ഷയാണുള്ളത്.
ئەرەپچە تەپسىرلەر:
وَمِنَ النَّاسِ مَنْ یَّقُوْلُ اٰمَنَّا بِاللّٰهِ وَبِالْیَوْمِ الْاٰخِرِ وَمَا هُمْ بِمُؤْمِنِیْنَ ۟ۘ
തങ്ങൾ മുഅ്മിനുകളാണെന്ന് വാദിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവർ അങ്ങനെ പറയുന്നത് ജീവനിലും സ്വത്തിലുമുള്ള ഭയം നിമിത്തമാണ്. യഥാർത്ഥത്തിൽ ഉള്ളിൽ അവർ കാഫിറുകൾ തന്നെയാണ്.
ئەرەپچە تەپسىرلەر:
یُخٰدِعُوْنَ اللّٰهَ وَالَّذِیْنَ اٰمَنُوْا ۚ— وَمَا یَخْدَعُوْنَ اِلَّاۤ اَنْفُسَهُمْ وَمَا یَشْعُرُوْنَ ۟ؕ
അവരുടെ അജ്ഞത നിമിത്തം അവർ ഉറച്ചു വിശ്വസിക്കുന്നത് -(അല്ലാഹുവിലുള്ള) വിശ്വാസം പ്രകടമാക്കുകയും നിഷേധം മറച്ചുവെക്കുകയും ചെയ്യുന്നതിലൂടെ- അവർ അല്ലാഹുവിനെയും സത്യവിശ്വാസികളെയുമാണ് വഞ്ചിക്കുന്നത് എന്നാണ്. എന്നാൽ അവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ല; കാരണം അല്ലാഹു രഹസ്യവും മറഞ്ഞതുമെല്ലാം അറിയുന്നവനത്രെ. അല്ലാഹു അവരുടെ സ്വഭാവഗുണങ്ങളും അവസ്ഥകളും വിശ്വാസികൾക്ക് മുന്നിൽ തുറന്നുകാട്ടിയിരിക്കുന്നു.
ئەرەپچە تەپسىرلەر:
فِیْ قُلُوْبِهِمْ مَّرَضٌ ۙ— فَزَادَهُمُ اللّٰهُ مَرَضًا ۚ— وَلَهُمْ عَذَابٌ اَلِیْمٌ ۙ۬۟ — بِمَا كَانُوْا یَكْذِبُوْنَ ۟
കാരണം, അവരുടെ ഹൃദയങ്ങളിൽ ഈമാനിനു വിരുദ്ധമായ സംശയമുണ്ട്. അല്ലാഹു അവരുടെ സംശയത്തിനു മേൽ സംശയം വർധിപ്പിച്ചു നൽകി. പ്രവർത്തനത്തിനനുസരിച്ചുള്ള പ്രതിഫലം. നരകത്തിൻറെ ഏറ്റവും അടിത്തട്ടിൽ അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്. അല്ലാഹുവിനെയും ജനങ്ങളെയും കുറിച്ച് കളവ് പറഞ്ഞതും, നബി (സ) കൊണ്ട് വന്ന ദീനിനെ നിഷേധിച്ചതുമാണ് കാരണം.
ئەرەپچە تەپسىرلەر:
وَاِذَا قِیْلَ لَهُمْ لَا تُفْسِدُوْا فِی الْاَرْضِ ۙ— قَالُوْۤا اِنَّمَا نَحْنُ مُصْلِحُوْنَ ۟
കുഫ്റും പാപങ്ങളുമൊക്കെ കൊണ്ട് ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാൽ, അവർ അത് നിഷേധിക്കുകയും ഞങ്ങൾ നന്മയുടെയും രഞ്ജിപ്പിന്റെയും ആളുകളാണ് എന്ന് പറയുകയും ചെയ്യും.
ئەرەپچە تەپسىرلەر:
اَلَاۤ اِنَّهُمْ هُمُ الْمُفْسِدُوْنَ وَلٰكِنْ لَّا یَشْعُرُوْنَ ۟
യഥാർത്ഥത്തിൽ അവരാണ് കുഴപ്പമുണ്ടാക്കുന്നവർ. എന്നാൽ അവരത് മനസ്സിലാക്കുന്നില്ല. അവരുടെ പ്രവർത്തനമാണ് യഥാർത്ഥ കുഴപ്പം എന്നും അവരറിയുന്നില്ല.
ئەرەپچە تەپسىرلەر:
وَاِذَا قِیْلَ لَهُمْ اٰمِنُوْا كَمَاۤ اٰمَنَ النَّاسُ قَالُوْۤا اَنُؤْمِنُ كَمَاۤ اٰمَنَ السُّفَهَآءُ ؕ— اَلَاۤ اِنَّهُمْ هُمُ السُّفَهَآءُ وَلٰكِنْ لَّا یَعْلَمُوْنَ ۟
മുഹമ്മദ് നബി (സ) യുടെ സ്വഹാബിമാർ വിശ്വസിച്ചത് പോലെ വിശ്വസിക്കാൻ അവരോട് കൽപ്പിക്കപ്പെട്ടാൽ "ഈ ബുദ്ധിയില്ലാത്തവർ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ?"എന്ന് പരിഹാസത്തോടെയും നിഷേധത്തോടെയും അവർ പറയും. സത്യത്തിൽ അവരാണ് മൂഢന്മാർ, പക്ഷെ അവരതറിയുന്നില്ല.
ئەرەپچە تەپسىرلەر:
وَاِذَا لَقُوا الَّذِیْنَ اٰمَنُوْا قَالُوْۤا اٰمَنَّا ۖۚ— وَاِذَا خَلَوْا اِلٰی شَیٰطِیْنِهِمْ ۙ— قَالُوْۤا اِنَّا مَعَكُمْ ۙ— اِنَّمَا نَحْنُ مُسْتَهْزِءُوْنَ ۟
മുഅ്മിനുകളെ അവർ കണ്ട് മുട്ടിയാൽ "നിങ്ങൾ വിശ്വസിക്കുന്ന കാര്യത്തിൽ ഞങ്ങളും വിശ്വസിക്കുന്നു" എന്നവർ പറയും. മുഅ്മിനുകളെക്കുറിച്ചുള്ള ഭയം കാരണമാണ് അവരങ്ങനെ പറയുന്നത്. മുഅ്മിനുകളുടെ അരികിൽ നിന്ന് പിരിഞ്ഞുപോകുകയും അവരുടെ നേതാക്കന്മാരോടൊപ്പം തനിച്ചാവുകയും ചെയ്യുമ്പോൾ, അവരുടെ അനുയായികൾ തന്നെയാണ് തങ്ങളെന്ന കാര്യം ഉറപ്പിച്ചുകൊണ്ട് അവർ പറയും: ഞങ്ങൾ നിങ്ങളോടൊപ്പം നിങ്ങളുടെ മാർഗത്തിൽ തന്നെയാണ്. പുറമേക്ക് മുഅ്മിനുകളോട് ഞങ്ങൾ യോജിപ്പ് പ്രകടിപ്പിക്കുന്നത് അവരെ പരിഹസിക്കാനും കളിയാക്കാനുമാണ്.
ئەرەپچە تەپسىرلەر:
اَللّٰهُ یَسْتَهْزِئُ بِهِمْ وَیَمُدُّهُمْ فِیْ طُغْیَانِهِمْ یَعْمَهُوْنَ ۟
മുഅ്മിനുകളെ പരിഹസിക്കുന്നതിന് പകരമായി അല്ലാഹു അവരെയും പരിഹസിക്കുന്നു. അവരുടെ പ്രവർത്തനത്തിനനുസരിച്ച പ്രതിഫലം. അതുകൊണ്ടാണ് ദുൻയാവിൽ അവർക്ക് അല്ലാഹു മുസ്ലിംകളുടെ അതേ വിധിവിലക്കുകൾ ബാധകമാക്കിയത്. എന്നാൽ പരലോകത്ത് അവരുടെ കാപട്യത്തിനും കുഫ്റിനുമുള്ള പ്രതിഫലം തന്നെ അവൻ നൽകും. അതുപോലെ, അവരുടെ വഴികേടിലും അതിക്രമത്തിലും വിഹരിക്കാൻ അല്ലാഹു അവരെ അയച്ചു വിട്ടിരിക്കുന്നു. അങ്ങനെ സംശയാലുക്കളും പരിഭ്രാന്തരുമായി അവർ കഴിഞ്ഞു കൂടുന്നു.
ئەرەپچە تەپسىرلەر:
اُولٰٓىِٕكَ الَّذِیْنَ اشْتَرَوُا الضَّلٰلَةَ بِالْهُدٰی ۪— فَمَا رَبِحَتْ تِّجَارَتُهُمْ وَمَا كَانُوْا مُهْتَدِیْنَ ۟
വിശ്വാസത്തിന് പകരം അവിശ്വാസത്തെ പകരമാക്കിയ ഇവർ; അല്ലാഹുവിലുള്ള വിശ്വാസത്തിന് പകരം അവർ സ്വീകരിച്ചിരിക്കുന്നത് നിഷേധമത്രെ. എന്നാൽ അവരുടെ കച്ചവടം ലാഭകരമായില്ല. കാരണം അല്ലാഹുവിലുള്ള വിശ്വാസമാണ് അവർക്ക് നഷ്ടമായത്. അവർ സത്യത്തിലേക്ക് സന്മാർഗം പ്രാപിച്ചവരുമല്ല.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• أن من طبع الله على قلوبهم بسبب عنادهم وتكذيبهم لا تنفع معهم الآيات وإن عظمت.
• ആരുടെയെങ്കിലും ഹൃദയത്തിൽ അവരുടെ നിഷേധവും ധിക്കാരവും നിമിത്തം അല്ലാഹു മുദ്രവെച്ചാൽ അവർക്ക് അല്ലാഹുവിൻറെ ആയത്തുകൾ - അതെത്ര മഹത്തരമായതായാലും - ഉപകാരപ്പെടുകയില്ല.

• أن إمهال الله تعالى للظالمين المكذبين لم يكن عن غفلة أو عجز عنهم، بل ليزدادوا إثمًا، فتكون عقوبتهم أعظم.
• നിഷേധികളായ അക്രമികൾക്ക് അല്ലാഹു ശിക്ഷിക്കാതെ സമയം നീട്ടികൊടുക്കുന്നത് അവന്റെ അശ്രദ്ധ കൊണ്ടോ അശക്തി കൊണ്ടോ അല്ല. മറിച്ച് അവരുടെ പാപം വർദ്ധിക്കാനും അതുനിമിത്തം അവർക്കുള്ള ശിക്ഷ കഠിനമാവാനുമാണ്.

 
مەنالار تەرجىمىسى سۈرە: بەقەرە
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش