Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: بەقەرە   ئايەت:
سَیَقُوْلُ السُّفَهَآءُ مِنَ النَّاسِ مَا وَلّٰىهُمْ عَنْ قِبْلَتِهِمُ الَّتِیْ كَانُوْا عَلَیْهَا ؕ— قُلْ لِّلّٰهِ الْمَشْرِقُ وَالْمَغْرِبُ ؕ— یَهْدِیْ مَنْ یَّشَآءُ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟
മുമ്പ് ഖിബ്'ലയായിരുന്ന ബൈത്തുൽ മുഖദ്ദസിൽ നിന്ന് മുസ്ലിംകളെ തിരിച്ചുവിട്ട കാരണമെന്താണെന്ന് ബുദ്ധി കുറഞ്ഞ മൂഢന്മാരായ ജൂതന്മാരും അവരെപോലുള്ള മുനാഫിഖുകളും ചോദിക്കും. നബിയേ, അവരോട് മറുപടി പറയുക : കിഴക്കിൻറെയും പടിഞ്ഞാറിൻറെയും അതല്ലാത്ത മറ്റ് ദിശകളുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്. തൻറെ അടിമകളിൽ നിന്ന് അവനുദ്ദേശിക്കുന്നവരെ അവനുദ്ദേശിക്കുന്ന ഭാഗത്തേക്ക് അവൻ തിരിക്കും. അവൻ ഉദ്ദേശിക്കുന്ന തൻറെ അടിമകളെ അവൻ വളവോ വ്യതിയാനമോ ഇല്ലാത്ത നേരായ മാർഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ئەرەپچە تەپسىرلەر:
وَكَذٰلِكَ جَعَلْنٰكُمْ اُمَّةً وَّسَطًا لِّتَكُوْنُوْا شُهَدَآءَ عَلَی النَّاسِ وَیَكُوْنَ الرَّسُوْلُ عَلَیْكُمْ شَهِیْدًا ؕ— وَمَا جَعَلْنَا الْقِبْلَةَ الَّتِیْ كُنْتَ عَلَیْهَاۤ اِلَّا لِنَعْلَمَ مَنْ یَّتَّبِعُ الرَّسُوْلَ مِمَّنْ یَّنْقَلِبُ عَلٰی عَقِبَیْهِ ؕ— وَاِنْ كَانَتْ لَكَبِیْرَةً اِلَّا عَلَی الَّذِیْنَ هَدَی اللّٰهُ ؕ— وَمَا كَانَ اللّٰهُ لِیُضِیْعَ اِیْمَانَكُمْ ؕ— اِنَّ اللّٰهَ بِالنَّاسِ لَرَءُوْفٌ رَّحِیْمٌ ۟
നാം തൃപ്തിപ്പെട്ട ഒരു ഖിബ്'ല നിങ്ങൾക്ക് നിശ്ചയിച്ചുതന്നപോലെ നാം നിങ്ങളെ നീതിമാന്മാരായ ഒരു ഉത്തമസമുദായമാക്കിയിരിക്കുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ഇടപാടുകളിലും മറ്റ് സമുദായങ്ങൾക്കിടയിൽ നിങ്ങളെ ശരിയായ മധ്യമ നിലാപാടുള്ളവരാക്കിയിരിക്കുന്നു. ഖിയാമത്ത് നാളിൽ അല്ലാഹുവിൻറെ റസൂലുകൾ അവരോട് കൽപ്പിക്കപ്പെട്ട പ്രബോധനം തങ്ങളുടെ സമുദായത്തിൽ നിർവ്വഹിച്ചിട്ടുണ്ട് എന്നതിന് നിങ്ങൾ സാക്ഷികളാവാനും, മുഹമ്മദ് നബി (ﷺ) നിയോഗിക്കപ്പെട്ട കാര്യം നിങ്ങൾക്ക് എത്തിച്ചുതന്നിട്ടുണ്ട് എന്നതിന് അദ്ദേഹം നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും വേണ്ടിയത്രെ അത്. അല്ലാഹുവിൻറെ നിയമത്തിൽ തൃപ്തിപ്പെടുന്നവരും അതിന് കീഴ്പെടുന്നവരും റസൂലിനെ പിൻപറ്റുന്നതുമാരൊക്കെയെന്നും, അല്ലാഹുവിൻറെ നിയമത്തിന് കീഴൊതുങ്ങാത്തവരും മതത്തിൽ നിന്ന് പുറത്തുപോകുന്നവരും ദേഹേച്ഛകളെ പിൻപറ്റുന്നതും ആരൊക്കെയെന്നും നാം അറിയാൻ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്ന ബൈത്തുൽ മുഖദ്ദസിൽ നിന്നുള്ള ഖിബ്'ല മാറ്റത്തെ നാം നിശ്ചയിച്ചത്. അല്ലാഹു അറിയാൻ വേണ്ടിയെന്നാൽ പ്രകടമായി സംഭവിച്ചറിയുക എന്നാണ് ഉദ്ദേശം. അതിനനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക. അല്ലാഹു യഥാർത്ഥ വിശ്വാസത്തിലാക്കിയവർക്കൊഴിച്ച് മറ്റെല്ലാവർക്കും ഖിബ് ല മാറ്റം ഒരു വലിയ പ്രശ്നമായിത്തീർന്നിരിക്കുന്നു. അല്ലാഹു തൻറെ അടിമകൾക്ക് ഒരു കാര്യം മതപരമായി നിശ്ചയിക്കുന്നത് തികഞ്ഞ യുക്തിയോടെ തന്നെയാണ്. അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ അവൻ പാഴാക്കിക്കളയുന്നതല്ല. അത്പോലെ തന്നെയാണ് ഖിബ്'ല മാറ്റുന്നതിന് മുമ്പുള്ള നിങ്ങളുടെ നമസ്കാരവും. തീർച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ള റഊഫും ഏറെ കരുണ ചൊരിയുന്ന റഹീമുമാകുന്നു. അവൻ അവർക്ക് പ്രയാസം ഉണ്ടാക്കുകയില്ല. അവരുടെ പ്രവർത്തനത്തിൻറെ ഫലം നഷ്ടപ്പെടുത്തുകയുമില്ല.
ئەرەپچە تەپسىرلەر:
قَدْ نَرٰی تَقَلُّبَ وَجْهِكَ فِی السَّمَآءِ ۚ— فَلَنُوَلِّیَنَّكَ قِبْلَةً تَرْضٰىهَا ۪— فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ؕ— وَحَیْثُ مَا كُنْتُمْ فَوَلُّوْا وُجُوْهَكُمْ شَطْرَهٗ ؕ— وَاِنَّ الَّذِیْنَ اُوْتُوا الْكِتٰبَ لَیَعْلَمُوْنَ اَنَّهُ الْحَقُّ مِنْ رَّبِّهِمْ ؕ— وَمَا اللّٰهُ بِغَافِلٍ عَمَّا یَعْمَلُوْنَ ۟
നബിയേ, താങ്കൾ ഇഷ്ടപ്പെടുന്ന ഭാഗത്തേക്ക് ഖിബ്'ല മാറ്റുന്ന വിഷയത്തിൽ വഹ്'യ് ഇറങ്ങുന്നതും പ്രതീക്ഷിച്ച് താങ്കളുടെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാൽ ബൈത്തുൽ മുഖദ്ദസിന് പകരം നിനക്ക് ഇഷ്ടവും തൃപ്തിയുമുള്ള ഒരു ഖിബ്'ലയിലേക്ക് അഥവാ, മസ്ജിദുൽ ഹറാമിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേൽ നീ നിൻറെ മുഖം മക്കയിലെ മസ്ജിദുൽ ഹറാമിൻറെ നേർക്ക് തിരിക്കുക. മുഅ്മിനുകളേ, നിങ്ങൾ എവിടെയായിരുന്നാലും നമസ്കാരത്തിന് അതിൻറെ നേർക്കാണ് മുഖം തിരിക്കേണ്ടത്. കിതാബ് നൽകപ്പെട്ട ജൂതന്മാർക്കും നസ്റാനികൾക്കും ഖിബ്'ലമാറ്റം തങ്ങളുടെ സ്രഷ്ടാവും നിയന്താവുമായവനിൽ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. കാരണം അക്കാര്യം അവരുടെ കിതാബിലുണ്ട്. സത്യത്തിൽ നിന്ന് പിന്തിരിഞ്ഞുകളയുന്ന ഇക്കൂട്ടർ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അതെല്ലാം അല്ലാഹു അറിയുന്നുണ്ട്. അതിനുള്ള പ്രതിഫലം അവർക്കവൻ നൽകുകയും ചെയ്യും.
ئەرەپچە تەپسىرلەر:
وَلَىِٕنْ اَتَیْتَ الَّذِیْنَ اُوْتُوا الْكِتٰبَ بِكُلِّ اٰیَةٍ مَّا تَبِعُوْا قِبْلَتَكَ ۚ— وَمَاۤ اَنْتَ بِتَابِعٍ قِبْلَتَهُمْ ۚ— وَمَا بَعْضُهُمْ بِتَابِعٍ قِبْلَةَ بَعْضٍ ؕ— وَلَىِٕنِ اتَّبَعْتَ اَهْوَآءَهُمْ مِّنْ بَعْدِ مَا جَآءَكَ مِنَ الْعِلْمِ ۙ— اِنَّكَ اِذًا لَّمِنَ الظّٰلِمِیْنَ ۟ۘ
അല്ലാഹുവാണെ സത്യം, നബിയേ, കിതാബ് നൽകപ്പെട്ട ജൂത - നസ്റാനികളുടെ അടുക്കൽ ഖിബ്'ല മാറ്റം സത്യമാണെന്നതിന് നീ എല്ലാവിധ തെളിവും ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവർ നിൻറെ ഖിബ്'ലയെ പിന്തുടരുന്നതല്ല. താങ്കൾ കൊണ്ടുവന്നതിനോടുള്ള മർക്കടമുഷ്ടിയും സത്യത്തെ പിൻപറ്റാനുള്ള അഹങ്കാരവും നിമിത്തമത്രെ അത്. അല്ലാഹു താങ്കളുടെ ഖിബ്'ലയെ മാറ്റിയ ശേഷം അവരുടെ ഖിബ്'ലയെ താങ്കളും പിന്തുടരുന്നതല്ല. അവരിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിൻറെ ഖിബ്'ലയെ പിന്തുടരുകയുമില്ല. കാരണം അവരിലെ അവരിലെ ഓരോ കക്ഷിയും പരസ്പരം കാഫിറാക്കുകയാണ് ചെയ്യുന്നത്. സംശയമില്ലാത്ത ശരിയായ അറിവ് നിനക്ക് വന്നുകിട്ടിയ ശേഷം ഖിബ്'ലയുടെയോ മറ്റ് മതനിയമങ്ങളുടെയോ വിധികളുടെയോ വിഷയത്തിൽ നീയെങ്ങാനും അവരുടെ ഇച്ഛകളെ പിൻപറ്റിയാൽ നീ അതിക്രമകാരികളുടെ കൂട്ടത്തിൽ തന്നെയായിരിക്കും. കാരണം അങ്ങനെ ചെയ്താൽ നീ സന്മാർഗം വെടിയുകയും തോന്നിവാസം പിൻപറ്റുകയും ചെയ്തവനായിത്തത്തീരും. അവരെ പിൻപറ്റുന്നതിൻറെ നെറികേട് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്. കാരണം നബി (ﷺ) യെ അതിൽ നിന്നെല്ലാം അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. നബിക്കു ശേഷം നബിയുടെ സമുദായത്തിനുള്ള താക്കീതുമാണത്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• أن الاعتراض على أحكام الله وشرعه والتغافل عن مقاصدها دليل على السَّفَه وقلَّة العقل.
• അല്ലാഹുവിൻറെ മതനിയമങ്ങളോടും വിധികളോടും എതിരു പ്രകടിപ്പിക്കലും അതിൻറെ മഹത്തായ ഉദ്ദേശങ്ങളെക്കുറിച്ച് അശ്രദ്ധ നടിക്കലും വിഡ്ഢിത്വത്തിന്റെയും ബുദ്ധി ശൂന്യതയുടെയും തെളിവാണ്.

• فضلُ هذه الأمة وشرفها، حيث أثنى عليها الله ووصفها بالوسطية بين سائر الأمم.
• മറ്റ് സമുദായങ്ങളേക്കാൾ ഈ സമുദായം മധ്യമനിലപാടുള്ള ഉത്തമസമുദായമാണെന്ന അല്ലാഹുവിൻറെ പുകഴ്ത്തൽ ഈ സമുദായത്തിൻറെ ശ്രേഷ്ഠതയും മഹത്വവും വ്യക്തമാക്കുന്നു.

• التحذير من متابعة أهل الكتاب في أهوائهم؛ لأنهم أعرضوا عن الحق بعد معرفته.
• അഹ്ലുൽ കിതാബിനെ (മുൻപുള്ള കിതാബുകൾ നൽകപ്പെട്ട യഹൂദി-നസ്റാനികളെ) അവരുടെ തോന്നിവാസങ്ങൾ പിൻപറ്റുന്നതിൽ നിന്നും താക്കീത് നൽകുന്നു. കാരണം അവർ സത്യമറിഞ്ഞ ശേഷം സത്യത്തിൽ നിന്ന് പിന്തിരിയുകയാണ് ചെയ്തത്.

• جواز نَسْخِ الأحكام الشرعية في الإسلام زمن نزول الوحي، حيث نُسِخَ التوجه إلى بيت المقدس، وصار إلى المسجد الحرام.
• വഹ്'യിറങ്ങുന്ന കാലത്ത് മത നിയമങ്ങളിൽ ചിലത് അല്ലാഹു ദുർബലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. നിസ്കരിക്കുമ്പോൾ മുഖം തിരിക്കേണ്ടുന്ന ഖിബ്'ല ബൈത്തുൽ മുഖദ്ദസിൽ നിന്ന് മസ്ജിദുൽ ഹറമിലേക്ക് മാറ്റിയത് അതിൽ പെട്ടതാണ്.

 
مەنالار تەرجىمىسى سۈرە: بەقەرە
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش