قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (43) سۈرە: سۈرە ئەئراپ
وَنَزَعْنَا مَا فِیْ صُدُوْرِهِمْ مِّنْ غِلٍّ تَجْرِیْ مِنْ تَحْتِهِمُ الْاَنْهٰرُ ۚ— وَقَالُوا الْحَمْدُ لِلّٰهِ الَّذِیْ هَدٰىنَا لِهٰذَا ۫— وَمَا كُنَّا لِنَهْتَدِیَ لَوْلَاۤ اَنْ هَدٰىنَا اللّٰهُ ۚ— لَقَدْ جَآءَتْ رُسُلُ رَبِّنَا بِالْحَقِّ ؕ— وَنُوْدُوْۤا اَنْ تِلْكُمُ الْجَنَّةُ اُوْرِثْتُمُوْهَا بِمَا كُنْتُمْ تَعْمَلُوْنَ ۟
സ്വർഗത്തിലെ അവരുടെ സുഖാനുഗ്രഹങ്ങളുടെ പൂർത്തീകരണമെന്നോണം അവരുടെ ഹൃദയത്തിലെ വെറുപ്പും വിദ്വേഷവും അല്ലാഹു എടുത്തു മാറ്റും. അവരുടെ താഴ്ഭാഗത്തു കൂടെ അവൻ അരുവികളൊഴുക്കും. അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ അംഗീകരിച്ചു കൊണ്ട് അവർ പറയും: ഈ പദവി ഞങ്ങൾക്ക് നേടിത്തന്ന സൽകർമ്മത്തിലേക്ക് ഞങ്ങളെ നയിച്ച അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹു ഞങ്ങളെ അതിലേക്ക് വഴിനയിച്ചില്ലായിരുന്നില്ലെങ്കിൽ ഞങ്ങൾക്ക് സ്വയം അതിലേക്ക് എത്തിപ്പെടാൻ കഴിയില്ലായിരുന്നു. നമ്മുടെ രക്ഷിതാവിൻ്റെ ദൂതന്മാർ, യാതൊരു സംശയവുമില്ലാത്ത യാഥാർത്ഥ്യവും (ഇസ്ലാം ദീൻ), സത്യസന്ധമായ വാഗ്ദാനവും താക്കീതുമായാണ് നമ്മിലേക്ക് വന്നത്. അവരുടെ ഇടയിൽ ഒരാൾ വിളിച്ചു പറയും: എൻ്റെ ദൂതന്മാർ ഇഹലോകത്ത് നിങ്ങൾക്ക് അറിയിച്ചു നൽകിയ സ്വർഗം; ഇതാകുന്നു അത്. അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങൾ ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങളുടെ ഫലമായി അല്ലാഹു നിങ്ങൾക്ക് നൽകിയതാകുന്നു ഇത്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• المودة التي كانت بين المكذبين في الدنيا تنقلب يوم القيامة عداوة وملاعنة.
• അല്ലാഹുവിനെ നിഷേധിച്ചവർക്കിടയിൽ ഇഹലോകത്തായിരിക്കെ പരസ്പരം നിലനിന്നിരുന്ന സ്നേഹം പരലോകത്ത് എത്തിയാൽ ശത്രുതയും പരസ്പരമുള്ള ശാപവാക്കുകളുമായി മാറുന്നതാണ്.

• أرواح المؤمنين تفتح لها أبواب السماء حتى تَعْرُج إلى الله، وتبتهج بالقرب من ربها والحظوة برضوانه.
• അല്ലാഹുവിൽ വിശ്വസിച്ചവരുടെ ആത്മാവുകൾക്കായി ആകാശം തുറക്കപ്പെടുകയും, അത് അല്ലാഹുവിലേക്ക് കയറിപ്പോവുകയും ചെയ്യുന്നതാണ്. അതിൻ്റെ രക്ഷിതാവായ അല്ലാഹുവിൻ്റെ സാമീപ്യത്താലും, അല്ലാഹുവിൻ്റെ തൃപ്തി കരസ്ഥമാക്കിയതിനാലും അത് ആഹ്ളാദിക്കുന്നതാണ്.

• أرواح المكذبين المعرضين لا تفتح لها أبواب السماء، وإذا ماتوا وصعدت فهي تستأذن فلا يؤذن لها، فهي كما لم تصعد في الدنيا بالإيمان بالله ومعرفته ومحبته، فكذلك لا تصعد بعد الموت، فإن الجزاء من جنس العمل.
• അല്ലാഹുവിനെ നിഷേധിച്ചവരുടെ ആത്മാവുകൾക്കായി ആകാശലോകത്തിൻ്റെ വാതിലുകൾ തുറക്കപ്പെടുകയില്ല. അവർ മരിക്കുകയും, ഉയരത്തിലേക്ക് കയറിപ്പോവുകയും ചെയ്താൽ (ആകാശത്തിലെ വാതിലുകൾ) തുറക്കുന്നതിനായി ആവശ്യപ്പെടും; എന്നാൽ അവക്ക് അവിടെ പ്രവേശിക്കാൻ അനുമതി നൽകപ്പെടുകയില്ല. ഇഹലോകത്തായിരിക്കെ അല്ലാഹുവിലുള്ള വിശ്വാസവും അവനെ കുറിച്ചുള്ള അറിവും അവനോടുള്ള സ്നേഹവുമായി ആ ആത്മാവ് ഔന്നത്യം പുലർത്തിയില്ലെന്നത് പോലെ, മരിച്ച ശേഷവും അതിന് ഉയർച്ചയിലേക്ക് പോവുക സാധ്യമാവില്ല. തീർച്ചയായും പ്രതിഫലം പ്രവർത്തനത്തിന് അനുയോജ്യമായിരിക്കും.

• أهل الجنة نجوا من النار بعفو الله، وأدخلوا الجنة برحمة الله، واقتسموا المنازل وورثوها بالأعمال الصالحة وهي من رحمته، بل من أعلى أنواع رحمته.
• സ്വർഗവാസികൾ അല്ലാഹുവിൻ്റെ വിട്ടുവീഴ്ചയാൽ നരകത്തിൽ നിന്ന് രക്ഷപ്പെടും. അവൻ്റെ കാരുണ്യത്താൽ അവർ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും. സ്വർഗത്തിലെ പദവികൾ അവർ പങ്കിട്ടെടുക്കുകയും അനന്തരമെടുക്കുകയും ചെയ്യുന്നത് അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ പ്രവർത്തനങ്ങൾ അവർക്ക് ചെയ്യാൻ സാധിച്ചതും അല്ലാഹുവിൻ്റെ കാരുണ്യത്താലാണ്. അല്ല! ഉന്നതമായ കാരുണ്യത്തിൻ്റെ ഭാഗമാണത്.

 
مەنالار تەرجىمىسى ئايەت: (43) سۈرە: سۈرە ئەئراپ
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - الترجمة المليبارية للمختصر في تفسير القرآن الكريم - تەرجىمىلەر مۇندەرىجىسى

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

تاقاش