Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: ئەئراپ   ئايەت:

അഅ്റാഫ്

سۈرىنىڭ مەقسەتلىرىدىن:
انتصار الحق في صراعه مع الباطل، وبيان عاقبة المستكبرين في الدنيا والآخرة.
അസത്യവുമായുള്ള പോരാട്ടത്തിൽ സത്യത്തിന് വന്നെത്തുന്ന വിജയത്തെയും, അഹങ്കാരികൾക്ക് ഇഹലോകത്തും പരലോകത്തും വന്നെത്താനുള്ള പര്യവസാനത്തെയും ഓർമ്മപ്പെടുത്തുന്നു.

الٓمّٓصٓ ۟ۚ
അലിഫ് ലാം മീം സ്വാദ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
ئەرەپچە تەپسىرلەر:
كِتٰبٌ اُنْزِلَ اِلَیْكَ فَلَا یَكُنْ فِیْ صَدْرِكَ حَرَجٌ مِّنْهُ لِتُنْذِرَ بِهٖ وَذِكْرٰی لِلْمُؤْمِنِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് മേൽ ഇറക്കി നൽകിയ ഗ്രന്ഥമാകുന്നു വിശുദ്ധ ഖുർആൻ. അതിനെ കുറിച്ച് താങ്കളുടെ മനസ്സിൽ ഒരു ഇടുക്കമോ സംശയമോ ഉണ്ടാകേണ്ടതില്ല. താങ്കൾ ജനങ്ങൾക്ക് താക്കീത് നൽകുന്നതിനും, അവരുടെ മേൽ തെളിവുകൾ സ്ഥാപിക്കുന്നതിനുമത്രെ അവൻ താങ്കൾക്ക് ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത്. (അല്ലാഹുവിൽ) വിശ്വസിച്ചവരെ ഖുർആൻ മുഖേന താങ്കൾ ഉൽബോധിപ്പിക്കുന്നതിനുമാണ് താങ്കൾക്ക് അവൻ ഖുർആൻ അവതരിപ്പിച്ചിക്കുന്നത്. ഉൽബോധനം പ്രയോജനപ്പെടുന്നത് അവർക്കാകുന്നു.
ئەرەپچە تەپسىرلەر:
اِتَّبِعُوْا مَاۤ اُنْزِلَ اِلَیْكُمْ مِّنْ رَّبِّكُمْ وَلَا تَتَّبِعُوْا مِنْ دُوْنِهٖۤ اَوْلِیَآءَ ؕ— قَلِیْلًا مَّا تَذَكَّرُوْنَ ۟
ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് മേൽ അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥവും നിങ്ങളുടെ നബിയുടെ ചര്യയും നിങ്ങൾ പിൻപറ്റുക. രക്ഷാധികാരികളെന്ന് നിങ്ങൾ ധരിക്കുന്ന പിശാചുക്കളുടെയോ അധർമ്മികളായ പുരോഹിതരുടെയോ ദേഹേഛകളെ നിങ്ങൾ പിൻപറ്റരുത്. അവരുടെ ദേഹേഛകൾ നിങ്ങൾക്ക് മന്ത്രിച്ചു നൽകിയവയുടെ പേരിൽ അല്ലാഹു നിങ്ങൾക്ക് മേൽ അവതരിപ്പിച്ചത് ഉപേക്ഷിക്കുന്നവരാകരുത് നിങ്ങൾ. നിങ്ങൾ വളരെ കുറച്ചു മാത്രമേ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ചിന്തിച്ചിരുന്നെങ്കിൽ സത്യത്തിന് പകരമായി മറ്റൊന്നും നിങ്ങൾ പരിഗണിക്കില്ലായിരുന്നു. നിങ്ങളുടെ റസൂൽ -ﷺ- കൊണ്ടുവന്നതിനെ നിങ്ങൾ പിൻപറ്റുകയും, അത് പ്രാവർത്തികമാക്കുകയും, അതിന് പുറമെയുള്ളതെല്ലാം നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു.
ئەرەپچە تەپسىرلەر:
وَكَمْ مِّنْ قَرْیَةٍ اَهْلَكْنٰهَا فَجَآءَهَا بَاْسُنَا بَیَاتًا اَوْ هُمْ قَآىِٕلُوْنَ ۟
തങ്ങളുടെ വഴികേടിലും നിഷേധത്തിലും തുടർന്നതിനാൽ എത്രയധികം രാജ്യങ്ങളെയാണ് നാം നശിപ്പിച്ചത്. അങ്ങനെ അവർ അശ്രദ്ധരായിരിക്കുന്ന വേളയിൽ -രാത്രിയിലോ പകലിലോ ആയി- അവർക്ക് മേൽ നമ്മുടെ കഠിന ശിക്ഷ വന്നിറങ്ങി. തങ്ങളെ ബാധിക്കുന്ന ശിക്ഷയെ തടുത്തു നിർത്താൻ അവർക്കോ, അവരുടെ വ്യാജ ആരാധ്യവസ്തുക്കൾക്കോ സാധിച്ചില്ല.
ئەرەپچە تەپسىرلەر:
فَمَا كَانَ دَعْوٰىهُمْ اِذْ جَآءَهُمْ بَاْسُنَاۤ اِلَّاۤ اَنْ قَالُوْۤا اِنَّا كُنَّا ظٰلِمِیْنَ ۟
തങ്ങൾ അല്ലാഹുവിനെ നിഷേധിച്ചതിനാൽ അതിക്രമികളായിരുന്നു എന്ന് അംഗീകരിക്കുക മാത്രമായിരുന്നു ശിക്ഷ വന്നിറങ്ങിയതിന് ശേഷം അവർക്കാകെ ചെയ്യാനുണ്ടായിരുന്നത്.
ئەرەپچە تەپسىرلەر:
فَلَنَسْـَٔلَنَّ الَّذِیْنَ اُرْسِلَ اِلَیْهِمْ وَلَنَسْـَٔلَنَّ الْمُرْسَلِیْنَ ۟ۙ
നമ്മുടെ റസൂലുകളെ നാം അയച്ച സമൂഹങ്ങളോട് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാം ചോദിക്കുക തന്നെ ചെയ്യും; എന്താണ് ആ ദൂതന്മാർക്ക് അവർ മറുപടിയായി നൽകിയതെന്ന്. എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം പ്രബോധനം ചെയ്തതിനെ കുറിച്ചും, ഓരോരുത്തരുടെയും സമൂഹം നൽകിയ മറുപടിയെ കുറിച്ചും റസൂലുകളോടും നാം ചോദിക്കുക തന്നെ ചെയ്യും.
ئەرەپچە تەپسىرلەر:
فَلَنَقُصَّنَّ عَلَیْهِمْ بِعِلْمٍ وَّمَا كُنَّا غَآىِٕبِیْنَ ۟
നമ്മുടെ പക്കലുള്ള അറിവിനാൽ സർവ്വ സൃഷ്ടികൾക്കും അവർ ഇഹലോകത്ത് വെച്ച് പ്രവർത്തിച്ചവയെ കുറിച്ച് നാം വിവരിച്ചു നൽകുന്നതാണ്. അവരുടെ മുഴുവൻ പ്രവർത്തനങ്ങളെ കുറിച്ചും നാം അറിയുന്നവനായിരുന്നു. അതിൽ ഒന്നും നമുക്ക് അദൃശ്യമായിട്ടില്ല. ഒരു സമയത്തും അവരിൽ നിന്ന് നാം മറഞ്ഞു പോയിട്ടുമില്ല.
ئەرەپچە تەپسىرلەر:
وَالْوَزْنُ یَوْمَىِٕذِ ١لْحَقُّ ۚ— فَمَنْ ثَقُلَتْ مَوَازِیْنُهٗ فَاُولٰٓىِٕكَ هُمُ الْمُفْلِحُوْنَ ۟
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കുന്നത് നീതിപൂർവ്വകമായിരിക്കും.അക്രമമോ അനീതിയോ അതിലുണ്ടാവുകയില്ല. (പ്രവർത്തനങ്ങൾ) തൂക്കിക്കണക്കാക്കുമ്പോൾ തിന്മകളെക്കാൾ സൽകർമ്മങ്ങളുടെ തട്ട് കനം തൂങ്ങിയത് ആരുടേതാണോ; അവരാകുന്നു തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുകയും (അവർ) ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തവർ.
ئەرەپچە تەپسىرلەر:
وَمَنْ خَفَّتْ مَوَازِیْنُهٗ فَاُولٰٓىِٕكَ الَّذِیْنَ خَسِرُوْۤا اَنْفُسَهُمْ بِمَا كَانُوْا بِاٰیٰتِنَا یَظْلِمُوْنَ ۟
(പ്രവർത്തനങ്ങൾ) തൂക്കിക്കണക്കാക്കുമ്പോൾ നന്മകളെക്കാൾ തിന്മകളുടെ തട്ട് കനം തൂങ്ങിയത് ആരുടേതാണോ; അവരാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാശങ്ങളിലേക്ക് സ്വന്തത്തെ തള്ളിയിട്ടു കൊണ്ട് സ്വയം നഷ്ടം വരുത്തിയവർ. അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചത് കാരണത്താലാണത്.
ئەرەپچە تەپسىرلەر:
وَلَقَدْ مَكَّنّٰكُمْ فِی الْاَرْضِ وَجَعَلْنَا لَكُمْ فِیْهَا مَعَایِشَ ؕ— قَلِیْلًا مَّا تَشْكُرُوْنَ ۟۠
ആദമിൻ്റെ സന്തതികളേ! നിങ്ങൾക്ക് നാം ഭൂമിയിൽ ആധിപത്യം നൽകുകയും, ജീവിതവഴികൾ അവിടെ നിങ്ങൾക്ക് നാം ഒരുക്കി നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ അവക്കെല്ലാം അല്ലാഹുവിനോട് നന്ദി കാണിക്കുക എന്നത് നിങ്ങളുടെ മേലുള്ള ബാധ്യതയായുണ്ട്. എന്നാൽ നിങ്ങൾ വളരെ കുറച്ചേ നന്ദി കാണിക്കുന്നുള്ളൂ.
ئەرەپچە تەپسىرلەر:
وَلَقَدْ خَلَقْنٰكُمْ ثُمَّ صَوَّرْنٰكُمْ ثُمَّ قُلْنَا لِلْمَلٰٓىِٕكَةِ اسْجُدُوْا لِاٰدَمَ ۖۗ— فَسَجَدُوْۤا اِلَّاۤ اِبْلِیْسَ ؕ— لَمْ یَكُنْ مِّنَ السّٰجِدِیْنَ ۟
ജനങ്ങളേ! നിങ്ങളുടെ പിതാവ് ആദമിനെ നാം ഉണ്ടാക്കുകയും, ശേഷം അദ്ദേഹത്തെ ഏറ്റവും നല്ല രൂപത്തിലും ഘടനയിലും നാം സംവിധാനിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിനോടുള്ള ആദരവായി കൊണ്ട് അദ്ദേഹത്തിന് സുജൂദ് ചെയ്യുവാൻ (സാഷ്ടാംഗം നമിക്കുവാൻ) നാം മലക്കുകളോട് കൽപ്പിച്ചു. അവർ കൽപ്പന നിറവേറ്റുകയും സുജൂദ് ചെയ്യുകയുമുണ്ടായി; ഇബ്'ലീസൊഴികെ. അവൻ അഹങ്കാരത്തോടെയും ധിക്കാരത്തോടെയും സുജൂദ് ചെയ്യാൻ വിസമ്മതിച്ചു നിലകൊണ്ടു.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• من مقاصد إنزال القرآن الإنذار للكافرين والمعاندين، والتذكير للمؤمنين.
• (അല്ലാഹുവിനെ) നിഷേധിച്ചവർക്കും (സത്യത്തിനോട്) ശത്രുത പുലർത്തുന്നവർക്കും താക്കീത് നൽകലും, (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് ഉൽബോധനം നൽകലും ഖുർആൻ അവതരിപ്പിച്ചതിന് പിന്നിലുള്ള ലക്ഷ്യങ്ങളിൽ പെട്ടതാണ്.

• أنزل الله القرآن إلى المؤمنين ليتبعوه ويعملوا به، فإن فعلوا ذلك كملت تربيتهم، وتمت عليهم النعمة، وهُدُوا لأحسن الأعمال والأخلاق.
• ഖുർആൻ അല്ലാഹു അവനിൽ വിശ്വസിക്കുന്നവർക്ക് മേൽ അവതരിപ്പിച്ചിരിക്കുന്നത് അവർ അതിനെ പിൻപറ്റുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിനാണ്. അപ്രകാരം അവർ പ്രവർത്തിച്ചാൽ അവരുടെ (ഇസ്ലാമികമായ) ശിക്ഷണം പൂർത്തിയാവുകയും, അവരുടെ മേലുള്ള (അല്ലാഹുവിൻ്റെ) അനുഗ്രഹം സമ്പൂർണ്ണമാവുകയും, ഏറ്റവും നല്ല പ്രവർത്തനങ്ങളിലേക്കും സ്വഭാവത്തിലേക്കും അവർ നയിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

• الوزن يوم القيامة لأعمال العباد يكون بالعدل والقسط الذي لا جَوْر فيه ولا ظلم بوجه.
• ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കപ്പെടുക നീതിപൂർവ്വകമായും കൃത്യതയോടെയും ആയിരിക്കും. അതിൽ യാതൊരു നിലക്കുമുള്ള അക്രമമോ അനീതിയോ ഉണ്ടാവുകയില്ല.

• هَيَّأ الله الأرض لانتفاع البشر بها، بحيث يتمكَّنون من البناء عليها وحَرْثها، واستخراج ما في باطنها للانتفاع به.
• അല്ലാഹു മനുഷ്യർക്ക് പ്രയോജനമെടുക്കാൻ യോജിച്ച നിലയിൽ ഭൂമിയെ സംവിധാനിച്ചിരിക്കുന്നു. അതിന് മുകളിൽ കെട്ടിടങ്ങൾ പടുത്തുയർത്താനും, കൃഷി ചെയ്യുവാനും, ഭൂമിക്കുള്ളിലുള്ളവ പുറത്തെടുക്കാനും ഉപകാരപ്പെടുത്താനും കഴിയുന്ന രൂപത്തിലാണ് ഭൂമിയുള്ളത്.

 
مەنالار تەرجىمىسى سۈرە: ئەئراپ
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش