Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: ئەئراپ   ئايەت:
وَجٰوَزْنَا بِبَنِیْۤ اِسْرَآءِیْلَ الْبَحْرَ فَاَتَوْا عَلٰی قَوْمٍ یَّعْكُفُوْنَ عَلٰۤی اَصْنَامٍ لَّهُمْ ۚ— قَالُوْا یٰمُوْسَی اجْعَلْ لَّنَاۤ اِلٰهًا كَمَا لَهُمْ اٰلِهَةٌ ؕ— قَالَ اِنَّكُمْ قَوْمٌ تَجْهَلُوْنَ ۟
ഇസ്രാഈല്യരെ നാം കടലിന് അക്കരെ എത്തിച്ചു. മൂസ -عَلَيْهِ السَّلَامُ- തൻ്റെ വടി കൊണ്ട് അടിച്ചപ്പോൾ കടൽ പിളർന്നു മാറുകയാണുണ്ടായത്. അങ്ങനെ, അല്ലാഹുവിന് പുറമെ, തങ്ങൾ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് മുൻപിൽ ആരാധനയുമായി കഴിയുന്ന ഒരു ജനവിഭാഗത്തിനരികിലൂടെ കടന്നു പോയപ്പോൾ ഇസ്രാഈല്യർ മൂസ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: ഹേ മൂസാ! ഈ കൂട്ടർക്ക് അല്ലാഹുവിന് പുറമെ ആരാധിക്കാൻ വിഗ്രഹങ്ങളുള്ളത് പോലെ, ഞങ്ങൾക്കും ആരാധിക്കാൻ ഒരു വിഗ്രഹത്തെ നീ നിശ്ചയിച്ചു തരിക. മൂസാ അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിർബന്ധമായും അല്ലാഹുവിനോട് പുലർത്തിയിരിക്കേണ്ട ആദരവിനെ കുറിച്ചും, അവനെ മാത്രം ആരാധിക്കേണ്ടതിനെ കുറിച്ചും അറിവില്ലാത്ത ഒരു ജനതയാകുന്നു നിങ്ങൾ. അല്ലാഹുവിന് ഒരിക്കലും യോജിക്കാത്ത ബഹുദൈവാരാധനയെ കുറിച്ചും, അവന് പുറമെയുള്ളവരെ ആരാധിക്കുന്നതിനെ കുറിച്ചും (അതിൻ്റെ ഗൗരവത്തെ കുറിച്ച്) നിങ്ങൾക്ക് വിവരമില്ല.
ئەرەپچە تەپسىرلەر:
اِنَّ هٰۤؤُلَآءِ مُتَبَّرٌ مَّا هُمْ فِیْهِ وَبٰطِلٌ مَّا كَانُوْا یَعْمَلُوْنَ ۟
തങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചു കഴിഞ്ഞു കൂടുന്ന ഇക്കൂട്ടർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെല്ലാം നശിപ്പിക്കപ്പെടുന്നതാണ്. അവർ ചെയ്തു വന്നിരുന്ന നന്മകൾ നിഷ്ഫലമായി തീരുന്നതുമാണ്; അല്ലാഹുവിന് പുറമെയുള്ളവരെ അവർ ആരാധിച്ചു എന്നതാണ് അതിനുള്ള കാരണം.
ئەرەپچە تەپسىرلەر:
قَالَ اَغَیْرَ اللّٰهِ اَبْغِیْكُمْ اِلٰهًا وَّهُوَ فَضَّلَكُمْ عَلَی الْعٰلَمِیْنَ ۟
മൂസാ തൻ്റെ ജനങ്ങളോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! അല്ലാഹുവിൻ്റെ മഹത്തരമായ ദൃഷ്ടാന്തങ്ങളിൽ പലതും വീക്ഷിച്ചവരാണ് നിങ്ങളെന്നിരിക്കെ അല്ലാഹുവിന് പുറമെ മറ്റൊരു ആരാധ്യനെ എങ്ങനെ ഞാൻ നിങ്ങൾക്ക് വേണ്ടി അന്വേഷിക്കാനാണ്?! അവനാകട്ടെ; നിങ്ങളെ ഈ കാലഘട്ടത്തിൽ ലോകരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാക്കിയിരിക്കുന്നു. കാരണം, നിങ്ങളുടെ ശത്രുവിനെ അവൻ നശിപ്പിക്കുകയും, ഭൂമിയിൽ നിങ്ങളെ അനന്തരാവകാശികളാക്കുകയും, അധീശത്വം നൽകുകയും ചെയ്തിരിക്കുന്നു.
ئەرەپچە تەپسىرلەر:
وَاِذْ اَنْجَیْنٰكُمْ مِّنْ اٰلِ فِرْعَوْنَ یَسُوْمُوْنَكُمْ سُوْٓءَ الْعَذَابِ ۚ— یُقَتِّلُوْنَ اَبْنَآءَكُمْ وَیَسْتَحْیُوْنَ نِسَآءَكُمْ ؕ— وَفِیْ ذٰلِكُمْ بَلَآءٌ مِّنْ رَّبِّكُمْ عَظِیْمٌ ۟۠
ഇസ്രാഈല്യരെ! ഫിർഔനും അവൻ്റെ ജനതയും നിങ്ങളെ അപമാനിതരാക്കി നിർത്തിയതിൽ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയത് നിങ്ങൾ ഓർക്കുക! നിങ്ങളുടെ ആൺമക്കളെ കൊലപ്പെടുത്തിയും, നിങ്ങളുടെ സ്ത്രീകളെ (തങ്ങളുടെ) സേവകരായി ജീവിക്കാൻ അനുവദിച്ചും അവർ നിങ്ങളെ പലതരത്തിലുള്ള നിന്ദ്യതയും അനുഭവിപ്പിച്ചിരുന്നു. ഫിർഔനിൽ നിന്നും അവൻ്റെ ജനതയിൽ നിന്നും നിങ്ങളെ രക്ഷിച്ചതിൽ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള വലിയ ഒരു പരീക്ഷണം തന്നെയുണ്ട്; അല്ലാഹുവിന് നന്ദി കാണിക്കുക എന്നത് അത് (അവൻ നിങ്ങളെ രക്ഷപ്പെടുത്തി എന്നത്) നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്.
ئەرەپچە تەپسىرلەر:
وَوٰعَدْنَا مُوْسٰی ثَلٰثِیْنَ لَیْلَةً وَّاَتْمَمْنٰهَا بِعَشْرٍ فَتَمَّ مِیْقَاتُ رَبِّهٖۤ اَرْبَعِیْنَ لَیْلَةً ۚ— وَقَالَ مُوْسٰی لِاَخِیْهِ هٰرُوْنَ اخْلُفْنِیْ فِیْ قَوْمِیْ وَاَصْلِحْ وَلَا تَتَّبِعْ سَبِیْلَ الْمُفْسِدِیْنَ ۟
അല്ലാഹു മൂസായുമായുള്ള രഹസ്യസംഭാഷണത്തിനായി മുപ്പത് രാത്രികൾ നിശ്ചയിച്ചു നൽകി. ശേഷം പത്ത് (രാത്രികൾ) കൂടി വർദ്ധിപ്പിച്ചു നൽകി. അങ്ങനെ അത് നാൽപ്പത് രാത്രികളായി. തൻ്റെ രക്ഷിതാവുമായി രഹസ്യസംഭാഷണത്തിന് പുറപ്പെടുന്നതിന് മുൻപായി മൂസാ തൻ്റെ സഹോദരൻ ഹാറൂനിനോട് പറഞ്ഞു: ഹാറൂൻ! എൻ്റെ പിൻഗാമിയായി എൻ്റെ ജനതയിൽ നീ നിലകൊള്ളുക. നയപരമായും സൗമ്യത പുലർത്തിയും അവരുടെ കാര്യം നീ ശരിയാക്കുകയും ചെയ്യുക. തിന്മകൾ ചെയ്തു കൂട്ടിക്കൊണ്ട് കുഴപ്പമുണ്ടാക്കുന്നവരുടെ മാർഗത്തിൽ നീ പ്രവേശിക്കരുത്. ധിക്കാരികൾക്ക് നീ ഒരു സഹായിയായി മാറുകയും ചെയ്യരുത്.
ئەرەپچە تەپسىرلەر:
وَلَمَّا جَآءَ مُوْسٰی لِمِیْقَاتِنَا وَكَلَّمَهٗ رَبُّهٗ ۙ— قَالَ رَبِّ اَرِنِیْۤ اَنْظُرْ اِلَیْكَ ؕ— قَالَ لَنْ تَرٰىنِیْ وَلٰكِنِ انْظُرْ اِلَی الْجَبَلِ فَاِنِ اسْتَقَرَّ مَكَانَهٗ فَسَوْفَ تَرٰىنِیْ ۚ— فَلَمَّا تَجَلّٰی رَبُّهٗ لِلْجَبَلِ جَعَلَهٗ دَكًّا وَّخَرَّ مُوْسٰی صَعِقًا ۚ— فَلَمَّاۤ اَفَاقَ قَالَ سُبْحٰنَكَ تُبْتُ اِلَیْكَ وَاَنَا اَوَّلُ الْمُؤْمِنِیْنَ ۟
മൂസാ തനിക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് -അതായത് നാൽപ്പത് രാത്രികൾ- തൻ്റെ രക്ഷിതാവുമായി രഹസ്യസംഭാഷണത്തിന് വന്നെത്തുകയും, അദ്ദേഹത്തോട് അല്ലാഹു സംസാരിക്കുകയും ചെയ്തു. കൽപ്പനകളും വിലക്കുകളും മറ്റും അല്ലാഹു അദ്ദേഹത്തിന് പറഞ്ഞു നൽകി. അപ്പോൾ അദ്ദേഹത്തിന് അല്ലാഹുവിനെ കാണാൻ മനസ്സിൽ അതിയായ ആഗ്രഹമുണ്ടായി. തൻ്റെ രക്ഷിതാവിനെ നോക്കിക്കാണാൻ വേണ്ടി മൂസാ അല്ലാഹുവിനോട് ചോദിച്ചു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു: ഇഹലോകത്ത് വെച്ച് നീ എന്നെ കാണുകയില്ല. കാരണം, അതിന് നിനക്ക് ശേഷിയില്ല. എന്നാൽ ഈ പർവ്വതത്തിലേക്ക് നീ നോക്കുക; ഞാൻ അവിടെ വെളിപ്പെടുകയും, ആ പർവ്വതം യാതൊരു മാറ്റവുമില്ലാതെ അതിൻ്റെ സ്ഥാനത്ത് നിൽക്കുകയും ചെയ്താൽ നീ എന്നെ കാണുന്നതാണ്. എന്നാൽ അത് (തകർന്നടിഞ്ഞ്) ഭൂമിയോട് ചേരുകയാണെങ്കിൽ നീ എന്നെ ഇഹലോകത്ത് വെച്ച് കാണുകയില്ല. അങ്ങനെ അല്ലാഹു പർവ്വതത്തിന് വെളിപ്പെട്ടപ്പോൾ അതിനെ ഭൂമിയോട് നിരപ്പാക്കി തീർത്തു. അപ്പോൾ മൂസാ ബോധരഹിതനായി നിലംപതിച്ചു. ശേഷം ബോധം തിരിച്ചു വന്നപ്പോൾ അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിനക്ക് യോജിക്കാത്ത സർവ്വതിൽ നിന്നും ഞാൻ നിന്നെ പരിശുദ്ധപ്പെടുത്തുന്നു. ഇഹലോകത്ത് വെച്ച് നിന്നെ കാണാൻ ആവശ്യപ്പെട്ടതിൽ ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. എൻ്റെ ജനതയിൽ നിന്നിൽ വിശ്വസിക്കുന്നവരിൽ ഒന്നാമനാകുന്നു ഞാൻ.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• تؤكد الأحداث أن بني إسرائيل كانوا ينتقلون من ضلالة إلى أخرى على الرغم من وجود نبي الله موسى بينهم.
• മൂസാ നബി -عَلَيْهِ السَّلَامُ- ഇസ്രാഈല്യർക്കിടയിൽ ഉണ്ടായിരുന്ന കാലത്ത് പോലും അവർ ഒരു വഴികേടിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നിരുന്നു എന്ന് ഈ ചരിത്ര സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നു.

• من مظاهر خذلان الأمة أن تُحَسِّن القبيح، وتُقَبِّح الحسن بمجرد الرأي والأهواء.
• കേവല അഭിപ്രായങ്ങളുടെയും ദേഹേഛകളുടെയും അടിസ്ഥാനത്തിൽ മ്ലേഛതകളെ നല്ലതായി കാണുകയും, നന്മകളെ മോശമായി കാണുകയും ചെയ്യുന്ന അവസ്ഥ ഒരു ജനതക്ക് ഉണ്ടായിത്തീരുക എന്നത് അവരുടെ തകർച്ചയുടെ അടയാളമാണ്.

• إصلاح الأمة وإغلاق أبواب الفساد هدف سام للأنبياء والدعاة.
• മനുഷ്യസമൂഹത്തെ നന്നാക്കുകയും, തിന്മയുടെ വഴികൾ അടക്കുകയും ചെയ്യുക എന്നത് നബിമാരുടെയും (ഇസ്ലാമിക) പ്രബോധകരുടെയും ഉന്നതമായ ലക്ഷ്യമാണ്.

• قضى الله تعالى ألا يراه أحد من خلقه في الدنيا، وسوف يكرم من يحب من عباده برؤيته في الآخرة.
• തൻ്റെ സൃഷ്ടികളിൽ ഒരാളും തന്നെ ഇഹലോകത്ത് വെച്ച് അല്ലാഹുവിനെ കാണുകയില്ല എന്ന് അവൻ വിധിച്ചിരിക്കുന്നു. പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണാനുള്ള വിശിഷ്ടാവസരം നൽകി അവൻ്റെ ദാസന്മാരിൽ അവൻ ഇഷ്ടപ്പെട്ടവരെ അവൻ ആദരിക്കുന്നതാണ്.

 
مەنالار تەرجىمىسى سۈرە: ئەئراپ
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش