Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: ئەئراپ   ئايەت:
وَاِذْ نَتَقْنَا الْجَبَلَ فَوْقَهُمْ كَاَنَّهٗ ظُلَّةٌ وَّظَنُّوْۤا اَنَّهٗ وَاقِعٌ بِهِمْ ۚ— خُذُوْا مَاۤ اٰتَیْنٰكُمْ بِقُوَّةٍ وَّاذْكُرُوْا مَا فِیْهِ لَعَلَّكُمْ تَتَّقُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! പർവ്വതത്തെ നാം അടിയോടെ ഉയർത്തുകയും, ഇസ്രാഈല്യർക്ക് മുകളിൽ ഉയർത്തി പിടിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. തൗറാത്തിലുള്ളത് സ്വീകരിക്കാൻ അവർ വിസമ്മതം പ്രകടിപ്പിച്ച സന്ദർഭത്തിലായിരുന്നു അത്. അങ്ങനെ അവരുടെ തലക്ക് മുകളിൽ തണൽ വിരിക്കുന്ന ഒരു മേഘം പോലെ പർവ്വതം നിലകൊണ്ടു. അതവരുടെ മുകളിൽ വീഴുക തന്നെ ചെയ്യുമെന്ന് അവർ ഉറപ്പിച്ചു. അവരോട് പറയപ്പെട്ടു: നാം നിങ്ങൾക്ക് നൽകിയത് (തൗറാത്) നിങ്ങൾ താല്പര്യത്തോടെയും പരിശ്രമത്തോടെയും ഉറപ്പോടെയും മുറുകെ പിടിക്കുക. അതിൽ അല്ലാഹു നിങ്ങൾക്ക് നിയമമാക്കി നിശ്ചയിച്ച വിധിവിലക്കുകൾ നിങ്ങൾ ഓർക്കുകയും ചെയ്യുക. അത് നിങ്ങൾ വിസ്മരിച്ചു കളയരുത്. അങ്ങനെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങൾക്ക് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുക സാധ്യമാകും.
ئەرەپچە تەپسىرلەر:
وَاِذْ اَخَذَ رَبُّكَ مِنْ بَنِیْۤ اٰدَمَ مِنْ ظُهُوْرِهِمْ ذُرِّیَّتَهُمْ وَاَشْهَدَهُمْ عَلٰۤی اَنْفُسِهِمْ ۚ— اَلَسْتُ بِرَبِّكُمْ ؕ— قَالُوْا بَلٰی ۛۚ— شَهِدْنَا ۛۚ— اَنْ تَقُوْلُوْا یَوْمَ الْقِیٰمَةِ اِنَّا كُنَّا عَنْ هٰذَا غٰفِلِیْنَ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് മനുഷ്യരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താനങ്ങളെ പുറത്തു കൊണ്ടുവരികയും, അല്ലാഹു മാത്രമാണ് അവരുടെ രക്ഷിതാവ് എന്ന് അവരെ കൊണ്ട് അംഗീകരിപ്പിക്കുകയും, അത് അവരുടെ ശുദ്ധപ്രകൃതിയിൽ ഉൾക്കൊള്ളിക്കുകയും ചെയ്ത കാര്യം സ്മരിക്കുക. അല്ലാഹുവാണ് അവരെ സൃഷ്ടിച്ചതെന്നും, അവനാണ് അവരുടെ രക്ഷാധികാരിയെന്നുമുള്ള വിശ്വാസം (അവരുടെ ശുദ്ധപ്രകൃതിയിലുണ്ട്). അവരോട് അല്ലാഹു ചോദിക്കുകയുണ്ടായി: ഞാൻ നിങ്ങളുടെ രക്ഷിതാവല്ലയോ?! അവർ മുഴുവനും പറഞ്ഞു: അതെ! നീ ഞങ്ങളുടെ രക്ഷിതാവാകുന്നു. അല്ലാഹു പറഞ്ഞു: ഞാൻ നിങ്ങളെ പരീക്ഷിക്കുകയും, നിങ്ങളിൽ നിന്ന് കരാർ വാങ്ങിക്കുകയും ചെയ്തത് അന്ത്യനാളിൽ അല്ലാഹുവിൻ്റെ തെളിവ് നിങ്ങൾ നിഷേധിക്കാതിരിക്കുന്നതിനും, അതിനെ കുറിച്ച് ഞങ്ങൾക്ക് ഒരു അറിവുമുണ്ടായിരുന്നില്ല എന്ന് നിങ്ങൾ പറയാതിരിക്കുന്നതിനുമത്രെ.
ئەرەپچە تەپسىرلەر:
اَوْ تَقُوْلُوْۤا اِنَّمَاۤ اَشْرَكَ اٰبَآؤُنَا مِنْ قَبْلُ وَكُنَّا ذُرِّیَّةً مِّنْ بَعْدِهِمْ ۚ— اَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُوْنَ ۟
അതല്ലെങ്കിൽ നിങ്ങളുടെ പിതാക്കളാണ് അല്ലാഹുവിൻ്റെ കരാർ ലംഘിക്കുകയും അവനിൽ പങ്കുചേർക്കുകയും ചെയ്തതെന്നും, അവരെ എന്തൊന്നിൽ നിങ്ങൾ കണ്ടെത്തിയോ, അത് പിൻപറ്റുക മാത്രമാണ് നിങ്ങൾ ചെയ്തതെന്നും നിങ്ങൾ ന്യായം പറയാതിരിക്കാൻ. 'ഞങ്ങളുടെ രക്ഷിതാവേ! അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് സ്വന്തം പ്രവർത്തനങ്ങൾ നിഷ്ഫലമാക്കിയ ഞങ്ങളുടെ പിതാക്കൾ പ്രവർത്തിച്ചതിൻ്റെ പേരിൽ നീ ഞങ്ങളെ ശിക്ഷിക്കുകയാണോ? ഞങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ല; കാരണം ഞങ്ങൾക്ക് അറിവില്ലായിരുന്നു. ഞങ്ങളുടെ പിതാക്കളെ പിൻപറ്റുക മാത്രമാണ് ഞങ്ങൾ ചെയ്തത്' എന്ന് നിങ്ങൾ പറയാതിരിക്കുന്നതിനുമാണ് ഇത്.
ئەرەپچە تەپسىرلەر:
وَكَذٰلِكَ نُفَصِّلُ الْاٰیٰتِ وَلَعَلَّهُمْ یَرْجِعُوْنَ ۟
നിഷേധികളായ സമൂഹങ്ങളുടെ ചരിത്രത്തിൽ നാം (അവർക്ക്) വിശദീകരിച്ചു നൽകിയത് പോലെ, ഇവർക്കും നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചു നൽകുന്നു. അവർ നിലകൊള്ളുന്ന ബഹുദൈവാരാധന ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ ഏകനാക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നതിലേക്ക് അവർ മടങ്ങിവരുന്നതിനത്രെ അത്. തങ്ങളുടെ മേൽ അല്ലാഹുവിനോട് അവർ ഉറപ്പു നൽകിയ കരാർ അപ്രകാരമായിരുന്നല്ലോ?!
ئەرەپچە تەپسىرلەر:
وَاتْلُ عَلَیْهِمْ نَبَاَ الَّذِیْۤ اٰتَیْنٰهُ اٰیٰتِنَا فَانْسَلَخَ مِنْهَا فَاَتْبَعَهُ الشَّیْطٰنُ فَكَانَ مِنَ الْغٰوِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ഇസ്രാഈല്യരിൽ പെട്ട ഒരാളുടെ ചരിത്രം അവർക്ക് താങ്കൾ കേൾപ്പിച്ചു നൽകുക. അയാൾക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ നൽകുകയും, അയാളത് പഠിക്കുകയും, അതിൽ നിന്ന് സത്യം മനസ്സിലാക്കുകയും ചെയ്തു. എന്നാൽ, അവൻ അതനുസരിച്ച് പ്രവർത്തിച്ചില്ല. മറിച്ച്, അത് ഉപേക്ഷിക്കുകയും, അതിൽ നിന്ന് ഊരിമാറുകയും ചെയ്തു. അങ്ങനെ പിശാച് അവനുമായി ചേരുകയും, അവൻ്റെ ഉറ്റമിത്രമായി മാറുകയും ചെയ്തു. അങ്ങനെ സന്മാർഗം ലഭിച്ച വിജയികളുടെ കൂട്ടത്തിലായിരുന്ന അയാൾ വഴിപിഴച്ച നാശകാരികളിൽ ഉൾപ്പെട്ടു.
ئەرەپچە تەپسىرلەر:
وَلَوْ شِئْنَا لَرَفَعْنٰهُ بِهَا وَلٰكِنَّهٗۤ اَخْلَدَ اِلَی الْاَرْضِ وَاتَّبَعَ هَوٰىهُ ۚ— فَمَثَلُهٗ كَمَثَلِ الْكَلْبِ ۚ— اِنْ تَحْمِلْ عَلَیْهِ یَلْهَثْ اَوْ تَتْرُكْهُ یَلْهَثْ ؕ— ذٰلِكَ مَثَلُ الْقَوْمِ الَّذِیْنَ كَذَّبُوْا بِاٰیٰتِنَا ۚ— فَاقْصُصِ الْقَصَصَ لَعَلَّهُمْ یَتَفَكَّرُوْنَ ۟
ആ ദൃഷ്ടാന്തങ്ങൾ അവന് ഉപകാരപ്പെടണമെന്ന് നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവന് അത് കൊണ്ട് നാം ഉയർച്ച നൽകുകയും, അത് പ്രാവർത്തികമാക്കാൻ വഴിയൊരുക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഇഹലോകത്തും പരലോകത്തും അവൻ ഉയർച്ച കരസ്ഥമാക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഭൗതികസുഖങ്ങൾക്ക് പരലോകത്തെക്കാൾ പ്രാധാന്യം നൽകിക്കൊണ്ട്, അതിലേക്ക് അവൻ ചാഞ്ഞുപോയപ്പോൾ തൻ്റെ നാശത്തിന് കാരണമാകുന്ന വഴിയാണ് അവൻ തിരഞ്ഞെടുത്തത്. തൻ്റെ ദേഹേഛ ആഗ്രഹിക്കുന്ന അസത്യങ്ങളെ അവൻ പിൻപറ്റുകയും ചെയ്തു. ഭൗതികസുഖങ്ങൾ നേടാനുള്ള അവൻ്റെ കഠിന വാഞ്ഛയുടെ ഉപമ ഏത് സന്ദർഭത്തിലും നാവ് പുറത്തേക്കിട്ടു നടക്കുന്ന ഒരു നായയുടെ ഉപമയാകുന്നു. ഭക്ഷണം നൽകിയാലും അത് നാവ് പുറത്തേക്കിടും; അതിനെ ആട്ടിവിട്ടാലും അത് നാവ് പുറത്തേക്കിടും. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരുടെ ഉപമയാകുന്നു ഈ പറയപ്പെട്ടത്. അതിനാൽ അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് താങ്കൾ ചരിത്രങ്ങൾ കേൾപ്പിച്ചു നൽകുക. അവർ ചിന്തിക്കുകയും, അവരുടെ നിഷേധവും വഴികേടും ഉപേക്ഷിക്കുകയും ചെയ്യട്ടെ.
ئەرەپچە تەپسىرلەر:
سَآءَ مَثَلَا ١لْقَوْمُ الَّذِیْنَ كَذَّبُوْا بِاٰیٰتِنَا وَاَنْفُسَهُمْ كَانُوْا یَظْلِمُوْنَ ۟
നമ്മുടെ തെളിവുകളെയും പ്രമാണങ്ങളെയും നിഷേധിക്കുകയും, അവയെ സത്യപ്പെടുത്താതിരിക്കുകയും, അങ്ങനെ നാശത്തിലേക്ക് വലിച്ചിഴച്ചു കൊണ്ട് സ്വദേഹങ്ങളോടുതന്നെ അതിക്രമം പ്രവർത്തിക്കുകയും ചെയ്തവരുടെ ഉപമയെക്കാൾ മോശമായ മറ്റൊരു ഉപമയില്ല.
ئەرەپچە تەپسىرلەر:
مَنْ یَّهْدِ اللّٰهُ فَهُوَ الْمُهْتَدِیْ ۚ— وَمَنْ یُّضْلِلْ فَاُولٰٓىِٕكَ هُمُ الْخٰسِرُوْنَ ۟
ആരെയെങ്കിലും അല്ലാഹു അവൻ്റെ നേരായ മാർഗത്തിലേക്ക് വഴിനയിച്ചാൽ അവനാകുന്നു യഥാർത്ഥത്തിൽ സന്മാർഗം പ്രാപിച്ചവൻ. ആരെയെങ്കിലും അല്ലാഹു നേരായ മാർഗത്തിൽ നിന്ന് അകറ്റിയാൽ അവർ തന്നെയാകുന്നു യഥാർത്ഥത്തിൽ തങ്ങളുടെ പങ്കിൽ കുറവുവരുത്തിയവർ. അങ്ങനെ അവർ സ്വദേഹങ്ങളെയും തങ്ങളുടെ കുടുംബങ്ങളെയും പരലോകത്ത് നഷ്ടത്തിലാക്കിയിരിക്കുന്നു. അറിയുക! അത് തന്നെയാകുന്നു വ്യക്തമായ നഷ്ടം.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• المقصود من إنزال الكتب السماوية العمل بمقتضاها لا تلاوتها باللسان وترتيلها فقط، فإن ذلك نَبْذ لها.
• അല്ലാഹു വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതിൻ്റെ പിന്നിലുള്ള ഉദ്ദേശം അവ അനുസരിച്ച് പ്രവർത്തിക്കുക എന്നതാണ്. അല്ലാതെ കേവലം നാവ് കൊണ്ട് അവ പാരായണം ചെയ്യുകയും, ഓതി തീർക്കുകയും ചെയ്യുക എന്നതല്ല. അത് യഥാർത്ഥത്തിൽ വേദഗ്രന്ഥങ്ങളെ ഉപേക്ഷിക്കലാണ്.

• أن الله خلق في الإنسان من وقت تكوينه إدراك أدلة الوحدانية، فإذا كانت فطرته سليمة، ولم يدخل عليها ما يفسدها أدرك هذه الأدلة، وعمل بمقتضاها.
• മനുഷ്യനെ സൃഷ്ടിച്ചപ്പോൾ തന്നെ അല്ലാഹു അവൻ്റെ ഏകത്വത്തിൻ്റെ തെളിവുകൾ തിരിച്ചറിയാനുള്ള ശേഷിയും മനുഷ്യനിൽ നിശ്ചയിച്ചിട്ടുണ്ട്. ഒരാളിലെ സൃഷ്ടിപ്രകൃതി ശുദ്ധമായി തന്നെ നിലകൊള്ളുകയും, അതിനെ അപകടത്തിലാക്കുന്ന എന്തെങ്കിലും അതിൽ പ്രവേശിക്കുകയും ചെയ്തിട്ടില്ലെങ്കിൽ ആ തെളിവുകൾ തിരിച്ചറിയാനും, അത് പ്രാവർത്തികമാക്കാനും അവന് സാധിക്കും.

• في الآيات عبرة للموفَّقين للعمل بآيات القرآن؛ ليعلموا فضل الله عليهم في توفيقهم للعمل بها؛ لتزكو نفوسهم.
• ഖുർആനിലെ ആയത്തുകൾ അനുസരിച്ചുപ്രവർത്തിക്കാൻ സൗഭാഗ്യം ലഭിച്ചവർക്ക് ഈ ആയത്തുകളിൽ ഗുണപാഠമുണ്ട്. സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ചെയ്തു നൽകുകയും, അവരുടെ മനസ്സുകൾ ശുദ്ധീകരിക്കുകയും ചെയ്തതിലൂടെ അല്ലാഹു അവരോട് ചെയ്ത ഔദാര്യം അതിൽ നിന്ന് അവർക്ക് ബോധ്യപ്പെടുകയും അങ്ങനെ അവരുടെ മനസ് ശുദ്ധമാവുകയും ചെയ്യുന്നതാണ്.

• في الآيات تلقين للمسلمين للتوجه إلى الله تعالى بطلب الهداية منه والعصمة من مزالق الضلال.
• സന്മാർഗത്തിലേക്ക് എത്തിപ്പെടാനും, വഴികേടിലേക്ക് കാൽതെന്നി പോകുന്നതിൽ നിന്ന് രക്ഷപ്പെടാനും അല്ലാഹുവിനോട് ചോദിക്കണമെന്ന ഓർമ്മപ്പെടുത്തൽ ഈ ആയത്തുകൾ മുസ്ലിംകൾക്ക് പകർന്നു നൽകുന്നു.

 
مەنالار تەرجىمىسى سۈرە: ئەئراپ
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش